Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടികൾക്ക് നേരത്തെ സ്തനം വളരാതിരിക്കാൻ നെഞ്ചിൽ ചൂടാക്കിയ കല്ലു കൊണ്ട് പഴുപ്പിക്കും; ആഫ്രിക്കൻ നാടുകളിലെ രീതി അനേകം പേർ യുകെയിലും ശീലിക്കുന്നതായി റിപ്പോർട്ടുകൾ

പെൺകുട്ടികൾക്ക് നേരത്തെ സ്തനം വളരാതിരിക്കാൻ നെഞ്ചിൽ ചൂടാക്കിയ കല്ലു കൊണ്ട് പഴുപ്പിക്കും; ആഫ്രിക്കൻ നാടുകളിലെ രീതി അനേകം പേർ യുകെയിലും ശീലിക്കുന്നതായി റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

സ്തനം നേരത്തെ വളരുന്ന പ്രശ്നമൊഴിവാക്കാനായി ആഫ്രിക്കൻ നാടുകളിൽ പെൺകുട്ടികൾ കാലങ്ങളായി അനുവർത്തിക്കുന്ന പ്രാകൃതരീതി യുകെയിൽ നിരവധി പെൺകുട്ടികൾ ഇക്കാലത്തും പരീക്ഷിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സ്തനവളർച്ച വൈകിപ്പിക്കാനായി ചൂടാക്കിയ കല്ല് കൊണ്ട് നെഞ്ചിൽ പഴുപ്പിക്കുന്ന പ്രാകൃതരീതിയാണിത്. ഇത് യുകെയിലെ നഗരങ്ങൾ അടക്കമുള്ള നിരവധി ഇടങ്ങളിൽ നടക്കുന്നുവെന്നാണ് കാംപയിനർമാരും ചർച്ച് മിനിസ്റ്റർമാരും മെഡിക്സുകളും മുന്നറിയിപ്പേകുന്നത്.

ഇതിനെ തുടർന്ന് പെൺകുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും അവർ മുന്നറിയിപ്പേകുന്നു. ഉദാഹരണമായി ഇവരിൽ പലർക്കും പിന്നീട് തീരെ സ്തനം വളരാതെ പന്ന നെഞ്ചുണ്ടാകുന്ന പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്നും താക്കീതുണ്ട്. ഈ പ്രയോഗം പെൺകുട്ടികളിൽ നടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള മുതിർന്ന സ്ത്രീകളായിരിക്കും. ഈ വിധത്തിൽ പെൺകുട്ടികളിലെ സ്തന വളർച്ച തടഞ്ഞ് നിർത്തുന്നതിലൂടെ അവരിലേക്ക് ആൺകുട്ടികൾ ആകൃഷ്ടരാകുന്നത് തടയാനാവുമെന്നും അവർ പ്രതീക്ഷിക്കുന്നു.

ഫീമെയിൽ ജനറ്റിയൽ മ്യൂട്ടിലേഷൻ പോലെ തന്നെ അപകടം വിതയ്ക്കുന്ന സമ്പ്രദായമാണ് സ്തനം വളരാതിരിക്കാനുള്ള ചുടു കല്ല് പ്രയോഗം. ബ്രെസ്റ്റ്-അയേണിങ് എന്നാണിത് അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് വേണ്ടത്ര അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ ഇന്നും യുകെയിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ പ്രാകൃതമായ പരീക്ഷണത്തിനെതിരെ പബ്ലി ക് സർവീസ് പ്രൊവൈഡർമാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് കൺസർവേറ്റീവ് എംപിയും വുമൺ ആൻഡ് ഈക്വാലിറ്റീസ് സെലക്ട് കമ്മിറ്റി ചെയർമാനുമായ മരിയ മില്ലെർ മുന്നറിയിപ്പേകുന്നത്.

നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ടീനേജിലെത്തുന്നതിന് മുമ്പുള്ള അനേകം പെൺകുട്ടികൾ ഈ പ്രാകൃത പരീക്ഷണത്തിന് വിധേയരായി നരകിക്കുന്നുവെന്നാണ് ലണ്ടൻ, യോർക്ക്ഷെയർ, എസെക്സ് എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി വർക്കർമാർ വെളിപ്പെടുത്തുന്നത്. തന്റെ നോർത്ത് ലണ്ടനിലെ ക്ലിനിക്കിലെത്തിയ അഞ്ച് സ്ത്രീകൾ തങ്ങൾ ഇത്തരം കല്ല് പരീക്ഷണത്തിന് ഇരകളായിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചുവെന്നാണ് ആന്റി-എഫ്ജിഎം കാംപയിനറും സൈക്കോതെറാപ്പിസ്റ്റുമായ ലെയ്ല ഹുസൈൻ വെളിപ്പെടുത്തുന്നത്. കൗമാരത്തിലേക്കെത്തുന്നതിന് മുമ്പ് പെൺകുട്ടികളിൽ ഈ പ്രാകൃത സമ്പ്രദായം നടപ്പിലാക്കുന്നത് അവരുടെ ബന്ധുക്കളായ സ്ത്രീകളായിരിക്കും. ഒരാഴ്ചയോളം ഇത്തരത്തിൽ ചൂടാക്കിയ കല്ല് നെഞ്ചിൽ മസാജ് ചെയ്യുകയാണ് പതിവ്. ഈ രീതി അവസാനിപ്പിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് ഗവൺമെന്റ് ഉറപ്പേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP