മക്കളെ തട്ടിയെടുത്ത ഭർത്താവ് കേരളത്തിലേക്ക് മുങ്ങി; അമേരിക്കയിലെ മലയാളി യുവതി സഹായാഭ്യർഥനയുമായി സെനറ്റേർസിന് മുമ്പിൽ
ആറുവർഷം മുമ്പ് ഇരട്ടകളായ രണ്ടാൺ മക്കളുമായി കേളത്തിലേക്ക് കടന്ന ഭർത്താവിനെതിരെ പരാതിയുമായി അമേരിക്കയിലെ മലയാളി വീട്ടമ്മ കോൺഗ്രസ് ഉപസമിതി മുൻപാകെ പരാതിയുമായെത്തി. ന്യൂജഴ്സിയിലെ പ്ളെയിൻബോറോയിൽ സ്ഥിരതാമസക്കാരിയായ കോട്ടയം പാമ്പാടി സ്വദേശി പി.ടി. ഫിലിപ്പോസിന്റെ മകൾ ബിന്ദു ഫിലിപ്പാണ് തന്റെ മക്കളെ വീണ്ടെടുത്ത് തരണമെന്ന് ആവശ്യവുമായി കോൺഗ്രസിന് മുന്നിലെത്തിയത്. ആറുവർഷമായി ഈ ആവശ്യം ഉന്നയിച്ച് ബിന്ദു മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ വർഷങ്ങളായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അമേരിക്കൻ കോൺഗ്രസ് മുൻപാകെ ഈ അമ്മ എത്തിയത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സമിതിയാണ് ബിന്ദു ഫിലിപ്പന്റെ പരാതി കേട്ടത്.
1996ലാണ് കോട്ടയം വടവാതൂർ എലവുങ്കൽ വീട്ടിൽ സുനിൽ ജേക്കബും ബിന്ദു ഫിലിപ്പും വിവാഹിതരാകുന്നത്. അമേരിക്കയിൽ താമസമാക്കിയ ഇരുവർക്കും അവിടുത്തെ പൗരത്വം ലഭിച്ചു. സിറ്റി ബാങ്കിൽ വെൽത്ത് മാനേജ്മെന്റ് സ്പെഷലിസ്റ്റായിരുന്ന സുനിൽ ഭാര്യയായ ബിന്ദുവിനെയും മക്കൾ ഇരട്ടക്കുട്ടികളായ ആൽഫ്രഡ് ഫിലിപ്പ് ജേക്കബിനെയും ആൽഫ്രഡ് വില്യം ജേക്കബിനെയും 2008 ഡിസംബറിലാണ് നാട്ടിലേയ്ക്ക് അവധിക്കെന്നു പറഞ്ഞ് കൊണ്ടുവന്നത്. എന്നാൽ നാട്ടിലെത്തിയ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുട്ടികളെ താനറിയാതെ സ്കൂളിലാക്കിയെന്നും ബിന്ദു പറയുന്നു. മക്കളെ അമ്മയെ കാണുന്നതിനു സ്കൂളിൽ വിലക്കുമേർപ്പെടുത്തി. സുനിൽ പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയതുമില്ല.
ഒടുവിൽ ഗത്യന്തരം ഇല്ലാതെ നാട്ടിൽ നിന്ന് ബിന്ദു അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അമേരിക്കയിലെ വീട്ടിലെത്തിയ ബിന്ദുവിന് ഭർത്താവ് കുട്ടികളുടെ ചിത്രങ്ങളടക്കം എല്ലാ രേഖകളും വീട്ടിൽ നിന്നു കടത്തിയതായി മനസിലായി. തുടർന്നാണ് ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച എഫ്.ബി.ഐ അന്വേഷണമാണ് ഇതിന് കാരണമെന്നും അമേരിക്കയിലേക്ക് മടങ്ങേണ്ടെന്ന് ഉറപ്പിച്ചാണ് സുനിൽ നാട്ടിലേക്ക് വന്നതെന്നും ബിന്ദു അമേരിക്കൻ പൊലീസിൽനിന്ന് മനസ്സിലാക്കിയത്. തുടർന്ന്് കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് നീങ്ങി.
ന്യു ജഴ്സിയിലെ കുടുംബക്കോടതിയിൽ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു നൽകിയ ഹർജിയിൽ അവർക്കനുകൂലമായി വിധി വന്നിരുന്നു. എന്നാൽ കുട്ടികൾ ഇന്ത്യയിലായതിനാൽ നടപടിയുണ്ടായില്ല. അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ വിട്ടുനൽകണമെന്ന 2009 ഡിസംബർ 28ലെ ന്യൂജഴ്സി കോടതി വിധി ചൂണ്ടിക്കാട്ടി ബിന്ദു ഏറ്റുമാനൂർ കുടുംബ കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് ബിന്ദു സുപ്രീംകോടതിയിൽ ഹർജി നൽകി
ബിന്ദുവിന് അൽപം ആശ്വാസം പകർന്ന് അമേരിക്കൻ കോടതിവിധിക്കെതിരെയുള്ള ഏറ്റുമാനൂർ കുടുംബകോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തന്റെ മക്കളെ വിട്ടുതരണമെന്ന് ന്യൂജഴ്സി സുപ്പീരിയർ കോടതി 2009 ഡിസംബർ 28ന് സുനിൽ ജേക്കബിനോട് നിർദേശിച്ചത് ബിന്ദു ചൂണ്ടിക്കാട്ടിയിരുന്നു. തന്റെയും മക്കളുടെയും അമേരിക്കൻ പൗരത്വം ഉറപ്പാക്കിയായിരുന്നു ഈ വിധി. അമേരിക്കൻ കോടതിവിധിയുടെ പകർപ്പും ബിന്ദു സുപ്രീംകോടതിയിൽ നൽകി. സുനിൽ ജേക്കബ് കേരളത്തിലേക്കു കൊണ്ടുവന്ന കുട്ടികളെ വിട്ടുകൊടുക്കാനായി ന്യൂജഴ്സി കോടതിയുടെ വിധിപ്പകർപ്പ് ന്യൂഡൽഹിയിലെ നിയമമന്ത്രാലയത്തിനും കൈമാറി. പകർപ്പ് സുനിൽ ജേക്കബിനും നൽകി. അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെ കൂടെക്കഴിയാൻ അനുവാദം നൽകിയ ഏറ്റുമാനൂർ കുടുംബകോടതിയുടെ നടപടി ശരിയല്ലെന്നും ഹർജിക്കാരി അഭിപ്രായപ്പെട്ടിരുന്നു.
കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത തന്റെ മക്കൾ ഇന്ത്യയുടെ പ്രവാസി പൗരന്മാരാണെന്നും പരാതിക്കാരിയായ ബിന്ദുവിന് ഇന്ത്യൻ പൗരത്വമാണുള്ളതെന്നും മൂവരും ഇന്ത്യൻ കോടതിയുടെ പരിധിയിലാണെന്നും സുനിൽ കുടുംബകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയെ ധരിപ്പിച്ചെങ്കിലും വീണ്ടും ഏറ്റുമാനൂർ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിയും ഏറ്റുമാനൂർ കോടതിയുടെ വിധിയും സ്റ്റേ ചെയ്തത്. ഭർത്താവ് സുനിൽ ജേക്കബ് ഇന്ത്യയിലെ കോടതിയിലും സമാനമായ ഹർജി നൽകിയിട്ടുണ്ട്. സുനിലിനെതിരെ അമേരിക്കയിലും സുനിൽ നൽകിയ കേസിൽ ബിന്ദുവിനെതിരെ കേരളത്തിലും അറസ്റ്റ് വാറന്റുണ്ട്.
അമേരിക്കയിൽ ദേശീയ ശ്രദ്ധ നേടിയ സംഭവമാണ് ബിന്ദു - സുനിൽ ജേക്കബ് ദമ്പതികളുടെ കേസ്. ബിന്ദുവിന് സംഭവിച്ചത് പോലെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ സമാനതരത്തിൽ യുഎസിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക്് കടത്തികൊണ്ടു പോയ മാതാപിതാക്കളുടെ ശ്രമങ്ങളുടെ ഫലമായി യു.എസ് ജനപ്രതിനിധി സഭ 'അന്താരാഷ്ട്ര കുട്ടികളെ കടത്തിക്കൊണ്ടുപോകൽ തടയലും തിരിച്ചുകൊണ്ടുവരലും നിയമം 2013' പാസാക്കിയിരുന്നു. മക്കളെ വിട്ടുകിട്ടാനുള്ള ബിന്ദുവിന്റെ നിയമപോരാട്ടങ്ങളാണ് പ്രത്യേക ബിൽ തയാറാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. ബിന്ദു നടത്തിയ പോരാട്ടങ്ങളാണ് കുടുംബബന്ധങ്ങളുടെ തകർച്ചയിൽ വലയുന്ന കുട്ടികളുടെ അവസ്ഥകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധതിരിച്ചത്. ഒരു വർഷം മുമ്പ് വാഷിങ്ടൺ ഡി.സിയിൽ കാപിറ്റോൾ ബിൽഡിങ്ങിൽ ബിന്ദു നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം റിപ്പബ്ളിക്കൻ പ്രതിനിധി ക്രിസ് സ്മിത് അവതരിപ്പിച്ച ബിൽ ഏറെ പിന്തുണയോടെയാണ് ജനപ്രതിനിധി സഭ പാസാക്കിയത്.
അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികളെ മാതാപിതാക്കളിൽ ഒരാളോ മറ്റ് രക്ഷിതാക്കളോ അന്യരാജ്യങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയാൽ തിരിച്ചുകൊണ്ടുവരാൻ ഭരണകൂട നടപടികൾ വേഗത്തിലാക്കുന്നതാണ് ബിൽ. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്ന ഹേഗ് കൺവെൻഷനിൽ ഇന്ത്യ ഒപ്പിടാത്തതിനാൽ മക്കളെ വിട്ടുകിട്ടാൻ ബിൽ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ബിൽ അമേരിക്കൻ സെനറ്റ് കൂടി പാസാക്കുന്നതോടെ അമേരിക്കയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചത്തെിക്കാത്ത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ തടയാൻ പ്രസിഡന്റിന് ശിപാർശ ചെയ്യാനാകും. ഇപ്പോൾ ഇങ്ങനെ അമേരിക്കൻ പൗരത്വമുള്ള 28 കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമർപ്പിച്ചതും കോൺഗ്രസ് ഉപസമിതി പരിഗണിക്കുന്നുണ്ട്.
'എന്റെ മക്കൾക്ക് ഒരമ്മയുടെ കരുതലും പരിചരണവും ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. എനിക്കു നഷ്ടപ്പെട്ടത് വിലപ്പെട്ട ആ ആറുവർഷമാണ്. അവരുടെ ബാല്യവും കുട്ടികൾക്കിപ്പോൾ പതിനാലും വയസായി. അവരുമായി സംഗമിക്കാൻ അവസരമൊരുക്കണമെന്നും' കോൺഗ്രസ് സമിതി മുൻപാകെ ബിന്ദു അഭ്യർത്ഥിച്ചു. മക്കളുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ അവർക്കു സ്നേഹം കൈമാറാൻ ബിന്ദു ഒരു വൈബ്സൈറ്റ് തുടങ്ങി. ബിന്ദുവിന്റെ പരാതിയിലുള്ള പ്രശ്നം പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കുട്ടികളുടെ കാര്യങ്ങൾക്കുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവ് സൂസൻ ജേക്കബ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍