ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും തുണയ്ക്കും; നാളെ പാർലിമെന്റിൽ വോട്ടെടുപ്പ്; വൈകുന്നേരം തന്നെ ബോംബ് വർഷിക്കാൻ പദ്ധതി ഒരുക്കി സൈന്യം; ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത് ഇങ്ങനെ
ലണ്ടൻ: പാരീസാക്രണത്തെ തുടർന്ന് ബ്രിട്ടനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇതിന് സമാനമായ ആക്രമണം നടത്തി നിരവധി പേരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനെ തുടർന്ന് ബ്രിട്ടനിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുൻകരുതലായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ബ്രിട്ടന് ഇത്തരത്തിൽ പ്രതിരോധം മാത്രമല്ല വശമെന്നും മറിച്ച് തിരിച്ചടിക്കാനുമറിയാമെന്നും തെളിയിക്കാൻ പ്രധാനമന്ത്രി കാമറോൺ ഒരുങ്ങുകയാണ്. സിറിയയിലെ ഐസിസ് താവളങ്ങളെ മുച്ചൂടും മുടിക്കാനായി ബ്രിട്ടന്റെ ടൊർണാഡോ ഫൈറ്റർജെറ്റുകളും ടൈഫൂൺ യൂറോഫൈറ്റേർസും ഇപ്പോൾ തന്നെ തയ്യാറാക്കി ആർഎഎഫ് ആദ്യ ആക്രമണങ്ങൾ നടത്താനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. കാമറോൺ പച്ചക്കൊടി കാണിക്കേണ്ട താമസം ഇവ ഇസ്ലാമിക് സ്റ്റേറ്റിന് നേരെ മൂളിയുയർന്ന് കനത്ത നാശം വിതയ്ക്കാൻ തുടങ്ങും. അതിന് നാളെ പാർലിമെന്റിൽ ഇത് സംബന്ധിച്ച് നടക്കുന്ന വോട്ടെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും സിറിയയിലെ ബ്രിട്ടന്റെ സൈനികനടപടിയെ പിന്തുണയ്ക്കുമെന്ന് ഏറെക്കൂറെ ഉറപ്പായിട്ടുണ്ട്. എംപിമാരുടെ പിന്തുണ നേടുന്നതിനെ തുടർന്ന് നാളെ വൈകുന്നേരത്തോടെ ഐസിസ് കേന്ദ്രങ്ങളിൽ ബോംബ് വർഷിക്കാൻ തക്കവണ്ണമാണ് സൈന്യം പദ്ധതിയൊരുക്കി കാത്തിരിക്കുന്നത്. ഇത്തരത്തിൽ തികച്ചും പ്രൗഢഗംഭീരമായാണ് ബ്രിട്ടൻ സിറിയയിലേക്ക് ഇറങ്ങുന്നത്.
ഒരു ദിവസം വെസ്റ്റ്മിൻസ്റ്ററിൽ അരങ്ങേറിയ അന്തർനാടകങ്ങൾക്ക് ശേഷമാണ് നാളെ നടക്കുന്ന പാർലിമെൻരിലെ വോട്ടെടുപ്പിൽ എംപിമാർ ഈ ആക്രമണത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് കാമറോൺ പ്രഖ്യാപിച്ചിരിക്കുന്നത്.സഖ്യകക്ഷികൾക്കൊപ്പം ഐസിസിനെതിരെ ബ്രിട്ടൻ സിറിയയിലും ഇറാഖിലും യുദ്ധം ചെയ്യണമെന്ന വിഷയത്തിൽ എംപിമാരുടെ പിന്തുണ കൂടിക്കൂടി വരുകയാണെന്നാണ് കാമറോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ദേശീയതാൽപരമനുസരിച്ച് ചെയ്യുന്ന ശരിയായ കാര്യമാണെന്നാണ് സൈനിക ആക്രമണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനെ സുരക്ഷിതമാക്കാൻ ഈ നടപടി അത്യാവശ്യമാണ്.സൈനിക നടപടിയെടുക്കാൻ തീരുമാനമെടുക്കുകയെന്നത് ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗൗരവപരമായ കാര്യമാണെന്നും എന്നാൽ പാരീസാക്രമണത്തിന് ശേഷം ഐസിസ് ബ്രിട്ടന് നേരെ നേരിട്ട് ഭീഷണി മുഴക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ ആക്രമണം അനിവാര്യമാണെന്നും കാമറോൺ പറയുന്നു.
സിറിയയിൽ ബ്രിട്ടൻ നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി ലേബർ പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിഴലിച്ചിരുന്നത്.ലേബർ നേതാവായ ജെറമി കോർബിൻ തന്നെയായിരുന്നു ഈ നടപടിയെ തുടക്കം മുതലെ ശക്തമായി എതിർത്തിരുന്നത്. ലേബർ എംപിമാരെ ഇതിന് അനുകൂലമായി വോട്ട് ചെയ്യാൻ അനുവദിച്ചാൽ അത് കാമറോണിന്റെ വിജയമാകുമെന്നായിരുന്നു കോർബിന്റെ പാളയം മുന്നറിയിപ്പേകിയിരുന്നത്.തുടക്കത്തിൽ ലേബർ എംപിമാർ ഈ സൈനിക നീക്കത്തിനെതിരായി വോട്ട് ചെയ്യണമെന്ന കടുത്ത നിലപാടായിരുന്നു കോർബിൻ സ്വീകരിച്ചിരുന്നത്.തങ്ങളുടെ അംഗങ്ങളിൽ 75 ശതമാനവും സൈനികനീക്കത്തെ എതിർക്കുന്നുവെന്ന് ഒരു പോളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് പാർട്ടിനേതൃത്വം ഇതിനെ പിന്തുണച്ച് കൊണ്ട് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ തുടർന്ന് പാർട്ടിയിലുണ്ടായ തുറന്ന വാഗ്വാദങ്ങളും കൂട്ടരാജിയുണ്ടാകുമെന്ന അംഗങ്ങളുടെ ഭീഷണിയും മൂലം കോബ്രിൻ ഈ വിഷയത്തിൽ പത്തി മടക്കുകയായിരുന്നു. തുടർന്ന് ഇന്നലെ കൂടിയ ഒരു ഷാഡോ കാബിനറ്റ് മീറ്റിംഗിൽ വച്ച് അദ്ദേഹം തീർത്തും ഒതുങ്ങുകയും ലേബർ എംപിമാർ ഇതിനെ അനുകൂലിച്ച് ഫ്രീ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.നേതൃത്വത്തിന്റെ നിർദേശമില്ലാതെയുള്ള വോട്ടിംഗാണ് ഫ്രീ വോട്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇപ്പോൾ പാർട്ടിയിലെ കടുത്ത ഇടതുപക്ഷ വാദികളിൽ നിന്നും മിതവാദികളിൽ നിന്നും കനത്ത വിമർശനമാണ് കോർബിന് നേരെ ഉയർന്ന് വന്നിരിക്കുന്നത്. സുസ്ഥിരമായ നിലപാട് സ്വീകരിക്കാനാണ് ആദ്യത്തെ ഗ്രൂപ്പ് കോർബിനോട് ആവശ്യപ്പെടുന്നത്. സൈനികനടപടിയുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ കോർബിൻ മോശപ്പെട്ട നിലയിൽ കൈകാര്യം ചെയ്തതിനെയാണ് മിതവാദികൾ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.100ഓളം ലേബർ എംപിമാർ സൈനികനടപടിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കഴിഞ്ഞ രാത്രി പാർട്ടിവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലിബറൽ ഡെമോക്രാറ്റുകളും ഇതിനെ അനുകൂലിച്ചേക്കാമെന്ന സൂചനകളാണ് കഴിഞ്ഞ രാത്രിയിൽ ഉയർന്ന് വന്നിരിക്കുന്നത്.എന്നാൽ നാളെ ഇത് സംബന്ധിച്ച നടക്കുന്ന നിർണായകമായ ചർച്ചയിൽ കോർബിൻ തനിക്ക് സൈനികനടപിയിലുള്ള വ്യക്തിപരമായുള്ള എതിർപ്പ് വ്യക്തമാക്കുമെന്നുറപ്പാണ്. ഇത് കാമറോണിന് വിജയം ഒരു പ്ലേറ്റിൽ വച്ച് നീട്ടുന്നതിന് തുല്യമാണെന്നാണ് ലേബർ നേതാവ് ഡയാന അബോട്ട് പ്രതികരിച്ചിരിക്കുന്നത്. കോർബിന്റെ കീഴടങ്ങലിന് മുമ്പായിരുന്നു അവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. സൈനികനടപടിയിൽ തങ്ങൾക്കുള്ള ഉത്കണ്ഠ ചില ടോറിഎംപിമാരും കഴിഞ്ഞ രാത്രിയിൽ വെളിപ്പെടുത്തിയിരുന്നു.
70,000 സിറിയൻ റിബലുകൾ ഐസിസിനെതിരായി പോരാടാൻ രംഗത്തുണ്ടെന്ന് കാമറോൺ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ചില ടോറി എംപിമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള റിബലുകളെ വേണ്ട വിധത്തിൽ ഏകീകരിച്ചില്ലെങ്കിലും സംഘടിപ്പിച്ചില്ലെങ്കിലും ഐസിസിന് ശേഷം മറ്റൊരു ഗ്രൂപ്പ് ക്രിമിനൽ സംഘമായിരിക്കും ഇവിടെ ഉയർന്ന് വരുകയെന്നാണ് ടോറി എംപിയായ ആൻഡ്രൂ ടേണർ മുന്നറിയിപ്പേകുന്നത്.റഷ്യയുമായി സഹകരിച്ച് സിറിയയിൽ സ്ഥിരത കൈവരുത്തുന്നതിനുള്ള നടപടിക്കാണ് ബ്രിട്ടൻ പ്രാധാന്യം നൽകേണ്ടതെന്നാണ് മറ്റൊരു ടോറി എംപിയായ ഡാനിയേൽ കാസിൻസ്കി പറയുന്നത്.റഷ്യയുമായുള്ള അനാവശ്യമായ കലഹങ്ങൾ ബ്രിട്ടൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് മറ്റൊരു ടോറി നേതാവായ ആദം അഫ്രിയി ആവശ്യപ്പെട്ടിരിക്കുന്നത്. പാർലിമെന്റിലെ ഭൂരിഭാഗം അംഗങ്ങളും ബ്രിട്ടന്റെ നടപടിയെ പിന്തുണയ്ക്കുന്ന സാഹചര്യം സംജാതമായതിനാൽ ഈ സൈനിക നടപടിയിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഫോറിൻ സെക്രട്ടറി ഫിലിപ് ഹാമണ്ട് പറയുന്നത്.
കഴിഞ്ഞ വാരാന്ത്യത്തിലുടനീളം സിറിയയിലെ ബ്രിട്ടന്റെ സൈനിക നടപടിയെ എതിർക്കണമെന്നാവശ്യപ്പെട്ട് ലേബർ എംപിമാർക്ക് നിരവധി ഇമെയിലുകളാണ് ലഭിച്ചിരുന്നത്. കോർബിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായിരുന്നു ഇവ അയച്ചിരുന്നത്. സൈനികനീക്കത്തെ ഇവർ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.കോർബിന്റെ നിലപാടിനെ പിന്തുണയ്ക്കാനായി 1900 പാർട്ടി അംഗങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയെന്ന് പറഞ്ഞ് ലേബർ ഒരു ഫലം പുറത്ത് വിട്ടിരുന്നു. തങ്ങളുടെ 75 ശതമാനം അംഗങ്ങളും സൈനിക നടപടിയെ എതിർക്കുന്നുവെന്നായിരുന്നു ഈ ഫലത്തിലൂടെ ലേബർ പാർട്ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ ജനങ്ങളിൽ 60 ശതമാനവും സിറിയയിലെ ബോംബിംഗിനെ അനുകൂലിക്കുന്ന നിലപാടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇതു പ്രകാരം പൊതുജനങ്ങളിൽ 13 ശതമാനം പേർ മാത്രമാണ് സൈനിക നടപടിയെ എതിർക്കുന്നത്. ലേബർ അംഗങ്ങളിൽ 24 ശതമാനം മാത്രമെ സൈനിക നീക്കത്തെ അനുകൂലിക്കുന്നുള്ളൂവെന്നും പ്രസ്തുത സർവേ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ലാത്ത 11 ശതമാനം ലേബർമെമ്പർമാരുണ്ടെന്നും 16 ശതമാനം പൊതുജനങ്ങളുണ്ടെന്നും സർവേഫലങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്