ഗൾഫിൽ നിന്നുള്ള 20, 000 പേരെ സ്വീകരിക്കാൻ സമ്മതിച്ചു ബ്രിട്ടൺ; ഹംഗറിയിൽ കുടുങ്ങിയ നിരാലമ്പരെ തിരിഞ്ഞു നോക്കില്ല: യൂറോപ്യൻ യൂണിയൻ കടുത്ത ക്ഷോഭത്തിൽ
ലണ്ടൻ: ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അഭയാർത്ഥി പ്രശ്നം അനുദിനം വളർരുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി 20, 000 അഭയാർത്ഥികളെ സ്വീകരിക്കാമെന്ന് ബ്രിട്ടൺ ഏറ്റെങ്കിലും അതിന് വച്ച നിബന്ധനകളാണ് യൂറോപ്യൻ യൂണിയനെ ചൊടിപ്പിക്കുന്നത്. ഇപ്പോൾ ഹംഗറിയിലും ഓസ്ട്രേലിയായിലും ജർമ്മനിയിലും ഗ്രീസിലുമൊക്കെയായി എത്തിയിരിക്കുന്ന ആരെയും സ്വീകരിക്കില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ആളുകളെ വീതിച്ചെടുക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടപ്പോഴാണ് ബ്രിട്ടൺ ഇങ്ങനെ ഒരു നിലപാടെടുത്തത്. വരുന്ന അഞ്ച് വർഷം കൊണ്ട് പശ്ചിമേഷ്യയിൽ നിന്നും 20, 000 പേരെ എടുക്കാമെന്നാണ് ബ്രിട്ടൺ സമ്മതിച്ചിരിക്കുന്നത്.
ജർമനി ഒരു ആഴ്ചയിൽ തന്നെ 10,000-ത്തിലധികം അഭയാർഥികളെ സ്വീകരിച്ച സാഹചര്യത്തിലാണ് ബ്രിട്ടൺ അഭയാർഥികളെ സ്വീകരിക്കാൻ ഉപാധികൾ വച്ചത്. ഇതാണ് യൂറോപ്യൻ യൂണിയനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതും. ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയിൽ നിന്നും മറ്റുമുള്ള അഭയാർഥികൾ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറുന്നത് അന്താരാഷ്ട്ര പ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പിന്നോട്ട് നിന്നിരുന്ന ബ്രിട്ടണോട് അഭയാർഥികളെ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടത്. ജർമനിയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
അഭയാർഥി പ്രവാഹം ക്രമാതീതമായതോടെ ഇതിൽ നിന്നും ഒഴിവാകാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് ബ്രിട്ടൺ സമ്മതം പ്രകടിപ്പിച്ചത്. എന്നാൽ ഇതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഏറെ നിബന്ധനകൾ മുന്നോട്ടു വച്ചത് യൂറോപ്യൻ യൂണിയന്റെ നീരസത്തിന് കാരണമാകുകയും ചെയ്തു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് നിലവിൽ കുടിയേറിയിരിക്കുന്നവരെ സ്വീകരിക്കാൻ ഒട്ടും തയാറല്ലെന്ന് കാമറൂൺ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. അതേസമയം സിറിയയുടെ അയൽരാജ്യങ്ങളായ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്നും അതും അഞ്ചു വർഷം കൊണ്ട് 20,000 പേരെ മാത്രം.
ബ്രിട്ടണിലേക്ക് അഭയാർഥികളായി എത്തുന്നവർക്ക് അഞ്ചു വർഷത്തേക്ക് ഹ്യൂമാനിറ്റേറിയൻ പ്രൊട്ടക്ഷൻ വിസ നൽകുമെന്നും അഭയാർഥികൾക്കായി നീക്കി വച്ചിരിക്കുന്ന സഹായ ധനത്തിൽ നിന്നുള്ള പണമെടുത്ത് ഇവിടെ ജീവിതം കെട്ടിപ്പെടുത്താൻ കൗൺസിലുകൾ സഹായകമാകുമെന്നും കാമറൂൺ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അഭയാർഥി പ്രശ്നത്തിൽ കാമറൂണിന്റെ നിലപാട് ലേബർ, എസ്എൻപി എംപിമാരിൽ നിന്ന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. കാന്റർബറി ആർച്ച് ബിഷപ്പും കാമറൂണിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി. അഞ്ചു വർഷത്തേക്ക് 20,000 പേർ എന്നുള്ളത് വളരെ ചുരുങ്ങിയ സംഖ്യയാണെന്നും ഇക്കാര്യത്തിൽ ബ്രിട്ടൺ കുറച്ചു കൂടി വിശാല കാഴ്ചപ്പാട് സ്വീകരിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം. ജർമനിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടൺ ഏറ്റെടുത്തിരിക്കുന്ന ചുമതല നിസാരമാണെന്ന അഭിപ്രായമാണ് എങ്ങും.
ഇതിനിടെ ഹംഗറി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹംഗറിക്ക് സ്വീകരിക്കാൻ സാധിക്കുന്നതിലും അപ്പുറത്ത് അഭയാർഥികൾ വന്നടിഞ്ഞിരിക്കുന്നത്. ഓരോ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കും ജനസാന്ദ്രതയ്ക്കും ആനുപാതികമായിട്ട് വേണം അഭയാർഥികളെ സ്വീകരിക്കാൻ എന്ന യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം അനുസരിച്ച് ഹംഗറിക്ക് താങ്ങാൻ സാധിക്കുന്നതല്ല ഇപ്പോൾ ഇവിടത്തേക്കുള്ള അഭയാർഥി പ്രവാഹം. യൂറോപ്പിലേക്ക് എത്തിയിട്ടുള്ളവർക്ക് അഭയം നൽകില്ലെന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തോടെ ഹംഗറിയിൽ എത്തിയ ആയിരക്കണക്കിന് നിരാലംബരുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.
എല്ലാ രാജ്യങ്ങൾക്കും ക്വോട്ട പ്രഖ്യാപിച്ചു യൂറോപ്യൻ യൂണിയൻ; 40,000 പേർ ജർമനിക്കും 30,000 പേർ ഫ്രാൻസിനും
അതേസമയം അഭയാർഥി പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും തുല്യമായി അഭയാർഥികളെ ഏറ്റെടുക്കുന്നതായി യൂറോപ്യൻ യൂണിയൻ ക്വോട്ട പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജർമനി 40,000 പേരേയും ഫ്രാൻസ് 30,000 പേരേയും സ്വീകരിക്കും. നിലവിൽ അഭയാർഥികൾ കൂടുതലായി എത്തിയിട്ടുള്ള ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിൽ നിന്ന് ഇവരെ പുനർവിന്യസിപ്പിക്കുകയാണ് ക്വോട്ട സമ്പ്രദായത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്.
എന്നാൽ ക്വോട്ട സമ്പ്രദായത്തെ മിക്ക യൂറോപ്യൻ രാജ്യങ്ങളും എതിർക്കുകയായിരുന്നുവെങ്കിലും അഭയാർഥി പ്രശ്നം രൂക്ഷമായതോടെ യുഎൻ വീണ്ടും സമ്മർദം ചെലുത്തുകയായിരുന്നു. നിലവിൽ ജർമനിയും ഫ്രാൻസുമായി കമ്മീഷൻ നിർദ്ദേശം പാലിക്കാൻ തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. മൊത്തം 160,000 അഭയാർഥികളെയാണ് വിവിധ രാജ്യങ്ങൾ പങ്കിട്ടെടുക്കേണ്ടത്. ഇതിൽ പോളണ്ട നേരത്തെ 2000 പേരെ സ്വീകരിക്കാൻ തയാറായി മുന്നോട്ടു വന്നെങ്കിലും യുഎൻ നിർദേശിച്ചിട്ടുള്ളത് 12,000 അഭയാർഥികളെ സ്വീകരിക്കാനാണ്. മുസ്ലിം കുടിയേറ്റക്കാരെ വേണ്ടെന്ന് സ്ലോവാക്യയും ക്വോട്ടയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹംഗറിയും നിലപാടെടുത്തിരിക്കുന്നത് കുടിയേറ്റ പ്രശ്നം സങ്കീർണമാക്കും.
അഭയാർഥികളോട് അനുഭാവം പ്രകടിപ്പിച്ച് ജർമനി തുടക്കത്തിൽ തന്നെ നിലപാട് എടുത്തിരിക്കുകയാണ്. അഭയാർഥികളുടെ പുനരധിവാസത്തിനായി 670 കോടി ഡോളർ സഹായമാണ് ജർമനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജർമനിക്കു തനിയെ അഭയാർഥികളെ മുഴുവൻ താങ്ങാൻ സാധിക്കുകയില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കർ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍