കുഞ്ഞിന്റെ ഉറക്കം കളയേണ്ടെന്ന് കരുതി മുറിയടച്ച് പുറത്തേക്കിറങ്ങി; ബ്രിട്ടീഷ് പൊലീസുകാരി അമേരിക്കയിൽ അറസ്റ്റിൽ; ഒന്നര വയസ്സുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു
കാത്ത് കാത്തിരുന്ന് പ്രാർത്ഥനകളാൽ ജനിക്കുന്ന കുഞ്ഞുങ്ങളെ മിക്കവരും താഴത്തും തലയിലും വയ്ക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് വളർത്താറുള്ളത്. കുഞ്ഞുങ്ങൾക്ക് ഒരു പ്രായമാകുന്നത് വരെ ഓരോ ശ്വാസത്തിലും മാതാപിതാക്കൾ അവരെക്കുറിച്ചായിരിക്കും ഓർക്കുക. എന്നാൽ ചിലർ എല്ലാ കാര്യങ്ങളിലും അശ്രദ്ധ പുലർത്തുന്നത് പോലെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇത് പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ കഥാനായികയായ ബ്രിട്ടീഷ് പൊലീസുകാരി അങ്ങനെയല്ലെങ്കിലും തന്റെ കുഞ്ഞിന്റെ കാര്യത്തിൽ അൽപം കൂടി ശ്രദ്ധയും ഉത്തരവാദിത്വവും അവർ പ്രകടിപ്പിക്കേണ്ടിയിരുന്നില്ലേയെന്നാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുക.
ന്യൂയോർക്കിലെ ഹോട്ടൽമുറിയിൽ ഉറക്കിക്കിടത്തിയ തന്റ കുഞ്ഞിനെ ഒറ്റയ്ക്കിട്ട് മുറിയടച്ച് പുറത്തിറങ്ങിയതിന് അവർ അറസ്റ്റിലായിരിക്കുകയാണ്. കുഞ്ഞിന്റെ ഉറക്കം കളയേണ്ടെന്ന നല്ല ഉദ്ദേശത്തോടെയാണ് അവർ ഇത് ചെയ്തതെങ്കിലു അവർക്കത് വിനയായി മാറുകയായിരുന്നു. അറസ്റ്റിലായതോ പോകട്ടെ ഒന്നര വയസുള്ള കുഞ്ഞിനെ തുടർന്ന് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
തന്റെ കുഞ്ഞിനെ ക്യൂൻ ഹാഗ് എന്നറിയപ്പെടുന്ന ഫോസ്റ്റർ കെയർ ഏറ്റെടുത്തതിനെ തുടർന്ന് ലൂസി ഫീൽഡെൻ എന്ന 42 കാരിയായ ബ്രിട്ടീഷ് പൊലീസുകാരി നിയമയുദ്ധത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഒരു വിദേശരാജ്യത്ത് വച്ച് തന്റെ കുഞ്ഞിനെ തട്ടിയെടുത്തുവെന്ന ആരോപണവുമായാണ് ഈ ലണ്ടൻ കാരി രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച യുകെയിൽ തിരിച്ചെത്തിയ ശേഷമാണ് ഇവർ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. ഇവർക്കെതിരെയുള്ള ക്രിമിനൽ ചാർജുകൾ പിന്നീട് റദ്ദാക്കിയിട്ടുമുണ്ട്.സാമുവൽ എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്. തന്റെ മകനെ തിരിച്ച് കിട്ടാൻ വേണ്ടി ഈ സിംഗിൾ മദർ ഇപ്പോൾ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഫോസ്റ്റർ കെയറിലെ പരിചരണത്തിനും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിനും ശേഷവും സാമുവലിനെ പരിചരിക്കുന്നതിനുള്ള ചുമതല ബെഡ്ഫോർഡ് ഷെയറിലെ ലൂസിയുടെ കസിനെയാണ് അധികൃതർ ഏൽപ്പിച്ചിരിക്കുന്നത്.നെതൽലാന്റ്സിൽ നിന്നുള്ള ഒരാളുടെ ബീജം സ്വീകരിച്ചിട്ടായിരുന്നു ലൂസി ഗർഭിണിയായിരുന്നത്. തുടർന്ന് താൻ സാമുവലിന് ജന്മമേകിയെന്ന് ടെലിഗ്രാഫ് പത്രത്തിലൂടെയായിരുന്നു ലൂസി വെളിപ്പെടുത്തിയിരുന്നത്.
കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിന് ശേഷം ലൂസി കുഞ്ഞുമായി യുകെയിൽ നിന്നും വെസ്റ്റ് ഇന്ത്യൻ ദ്വീപായ ആന്റിഗുവയിലേക്ക് പോവുകയുമായിരുന്നു. വൈറ്റമിൽ ഡി സൂര്യപ്രകാശത്തിൽ നിന്നും തന്റെ കുഞ്ഞിന് യഥേഷ്ടം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനായിരുന്നു ലൂസി കുഞ്ഞിനെയും കൊണ്ട് വിദേശത്തേക്ക് പോയിരുന്നത്. തുടർന്ന് ഏപ്രിൽ 10ന് ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനിടെ ലൂസി രണ്ടാഴ്ച താമസിച്ച് ഷോപ്പിങ് നടത്താൻ ന്യൂയോർക്കിലെത്തിയതിനെ തുടർന്നാണ് കുഞ്ഞുമായി ബന്ധപ്പെട്ട സംഭവം അരങ്ങേറിയത്. ഇവിടുത്തെ ചെൽസിയ ഹൈലൈൻ ഹോട്ടലിൽ കുട്ടിയെ ഉറക്കിക്കിടത്തിയായിരുന്നു അവർ പുറത്തിറങ്ങുകയും അറസ്റ്റിലാവുകയും ചെയ്തത്.2015 ജനുവരി 10ന് ലണ്ടനിലെ കാലാവസ്ഥ ഇരുളുകയും വെയിൽ കുറവാകുകയും ചെയ്ത സാഹചര്യത്തിലാണ് കുട്ടിക്ക് കൂടുൽ വെയിൽ ലഭിക്കാൻ വേണ്ടി താൻ കുഞ്ഞിനെയുമെടുത്ത് വിദേശത്തേക്ക് പോയതെന്നാണ് ലൂസി കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസിലെ ആന്റിഗുവയിൽ മൂന്ന് മാസം ചെലവഴിച്ചുവെന്നും തിരിച്ച് ബ്രിട്ടനിലേക്ക് വരും വഴിയാണ് ന്യൂയോർക്കിൽ ഇറങ്ങിയതെന്നും കോടതിയിൽ സമർപ്പിച്ച രേഖകളിൽ ലൂസി വെളിപ്പെടുത്തിയിട്ടുണ്ട്.
ഹോട്ടിൽ താമസിക്കുന്നതിനിടെ ലൂസി കുഞ്ഞിനെ ഹോട്ടൽ മുറിയിൽ തനിച്ചിട്ട് പുറത്തിറങ്ങിയതറിഞ്ഞ ഹോട്ടിലെ ഒരു ജീവനക്കാരൻ ഇക്കാര്യം സോഷ്യൽ സർവീസിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ലൂസിയുടെ അറസ്റ്റും കുഞ്ഞിനെ കെയർ സർക്കാർ ഏറ്റെടുക്കുകയും ചെയ്തത്. കുട്ടിയുടെ ബോട്ടിലുകൾ ചൂടുവെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്യാൻ വച്ചിട്ടാണ് ലൂസി കുട്ടിയെ അരമണിക്കൂർ നേരം ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കിട്ട് പോയതെന്നുമാണ് അധികൃതർ ആരോപിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ലൂസി കുട്ടിയെ അടുക്കളയിലെ വെറും നിലത്ത് കിടത്തിയെന്ന ആരോപണവും ഉയർന്ന് വന്നിട്ടുണ്ട്. കുട്ടിക്ക് അപകടകരമാകുന്ന പ്രവർത്തനം നടത്തിയതിനാലാണ് ലൂസിയുടെ പേരിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ ചെറുത്തതിനും കറുപ്പിൽ നിന്നെടുക്കുന്ന ആൽക്കലോയ്ഡായ കോഡെയ്ൻ അടങ്ങിയ നിയന്ത്രിത മരുന്ന്കൈവശം വച്ചതിനും ഇവരുടെ മേൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.
കുഞ്ഞുങ്ങളെ അൽപ സമയം ഒറ്റയ്ക്കിട്ട് പോകാറുള്ളത് തന്റെ സംസ്കാരത്തിൽ പതിവാണെന്നാണ് ലൂസി കോടതിയിൽ വാദിച്ചിരുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ തന്റെ കൈയെത്തും ദൂരത്താണ് കുഞ്ഞിനെ കിടത്തിയിരുന്നതെന്നും തന്റെ കൈയിൽ ചൂടുള്ള വെള്ളം നിറച്ച ബോട്ടിലുള്ളതിനാലാണ് കുഞ്ഞിനെ എടുക്കാതെ പുറത്ത് പോയതെന്നുമാണ് ലൂസി പറയുന്നത്.
തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ ഉപേക്ഷിച്ചെങ്കിലും അവർ പരാതിയുമായി കുടുംബ കോടതിയിലെത്തിയിരുന്നു. അതു കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടപ്പോഴാണ് ഇവർ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ പരാതിയുമായെത്തിയിരിക്കുന്നത്.കുട്ടിയുടെ നന്മയ്ക്ക് മുൻഗണന നൽകിക്കൊണ്ട് യുകെ അധികൃതരുമായി ചേർന്ന് കൊണ്ട് ഇക്കാര്യം പരിഹരിക്കാൻ നടപടിയെടുക്കുമെന്നാണ് ന്യൂയോർക്ക് ലോ ഡിപ്പാർട്ട് മെൻര് വ്യക്തമാക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍