Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടു ജോലിക്ക് എത്തിയത് ഗർഭിണിയാണെന്ന് ആരെയും അറിയിക്കാതെ; ജോലിചെയ്യുന്ന വീട്ടിൽ ആരുമറിയാതെ ജന്മം നൽകിയ കുഞ്ഞിനെ ശുചിമുറിയിൽവച്ച് തല തറയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി; തുണിയിൽപൊതിഞ്ഞ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടതോടെ സംഗതി പുറത്തായി; ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെറ്റമ്മയ്ക്ക് എതിരെ അബുദാബി കോടതിയിൽ കേസ്

ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടു ജോലിക്ക് എത്തിയത് ഗർഭിണിയാണെന്ന് ആരെയും അറിയിക്കാതെ; ജോലിചെയ്യുന്ന വീട്ടിൽ ആരുമറിയാതെ ജന്മം നൽകിയ കുഞ്ഞിനെ ശുചിമുറിയിൽവച്ച് തല തറയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി; തുണിയിൽപൊതിഞ്ഞ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടതോടെ സംഗതി പുറത്തായി; ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെറ്റമ്മയ്ക്ക് എതിരെ അബുദാബി കോടതിയിൽ കേസ്

അബുദാബി: ഗർഭിണിയാണെന്ന വിവരം മറച്ചുവച്ച് വീട്ടുജോലിക്ക് എത്തുകയും പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ആരുമറിയാതെ മറവുചെയ്യുകയും ചെയ്ത് യുവതി. നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അബുദാബി കോടതിയിൽ കേസ് എത്തിയപ്പോൾ വെളിവാകുന്നത് ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകത്തിന്റെ കഥ.

ഭർത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തിൽ വീട്ടുജോലിക്കായി എത്തിയ എത്യോപ്യൻ യുവതിക്ക് എതിരെയാണ് കേസ്. വീട്ടിൽ ജോലിക്ക് നിയമിക്കുമ്പോൾ യുവതി ഗർഭിണിയാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതി ജോലി ചെയ്യുന്ന വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതി പൂർണ ഗർഭിണി ആയിട്ടുപോലും ജോലിചെയ്തിരുന്ന വീട്ടിലുള്ളവർ ആരും ഇക്കാര്യം അറിഞ്ഞില്ല. പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ സ്വന്തം കുഞ്ഞിനെ പെറ്റമ്മ തന്നെ തല തറയിൽ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ചു. പിന്നീട് ശുചീകരണ ജീവനക്കാർ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പൊലീസിനോടും പ്രോസിക്യൂട്ടേഴ്‌സിനോടും യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വളർത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭർത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു. ആറുമാസം ഗർഭണിയായപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു.

തിരികെ വീട്ടിലേക്ക് വരണമെന്നും ഒറ്റയ്ക്ക് യുഎഇയിൽ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, ഭർത്താവ് ഇതിന് തയാറായില്ലെന്നും ഗർഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴികൾ.

കുഞ്ഞ് അയാളുടേത് അല്ലെന്ന് ഭർത്താവ് പറഞ്ഞു. ഇക്കാര്യം തന്നെ വല്ലാത അലട്ടിയിരുന്നു. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ ഇല്ലാതാക്കിയാലോ എന്നുവരെ ആലോചിച്ചുവെന്നും യുവതി പറഞ്ഞു. പുലർച്ചെ നാലുമണിയോടെയാണ് പ്രസവവേദന വന്നത്. തന്റെ മുറിയിൽ ഉണ്ടായിരുന്ന ശുചിമുറിയിൽ കയറി കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോൾ തന്നെ താൻ അബോധാവസ്ഥയിലായി.

ഏതാണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ആണ് എണീറ്റത്. ഉടനെ ഒരു തുണിയിൽ കുഞ്ഞിനെ പൊതിഞ്ഞ് മാല്യന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തുകൊണ്ടുപോയി കളഞ്ഞുവെന്നാണ് യുവതി മൊഴി നൽകിയത്. യുഎഇ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുഞ്ഞിന്റെ കൊലപാതകം. കേസ് ഫെബ്രുവരിയിൽ ഇനി വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP