Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വിമാനത്തിന് ഇന്നും അനുമതി നൽകാതെ ചൈനീസ് സർക്കാർ; വുഹാനിൽ കുടുങ്ങിക്കിടക്കുന്നത് നൂറിലേറെ ഇന്ത്യാക്കാർ; കൊറോണ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിയവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് കേന്ദ്രസർക്കാർ

ഇന്ത്യൻ വിമാനത്തിന് ഇന്നും അനുമതി നൽകാതെ ചൈനീസ് സർക്കാർ; വുഹാനിൽ കുടുങ്ങിക്കിടക്കുന്നത് നൂറിലേറെ ഇന്ത്യാക്കാർ; കൊറോണ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിയവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനീസ് സർക്കാർ വിമാനത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് വുഹാനിൽ കുടുങ്ങിക്കിടക്കുന്നത് നൂറിലേറെ ഇന്ത്യാക്കാർ. വുഹാനിലേക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് അനുമതി നൽകാത്ത ചൈനീസ് സർക്കാരിന്റെ തീരുമാനമാണ് ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നത്. കൊറോണ വൈറസ് ബാധിതർക്ക് മരുന്നുകൾ എത്തിക്കുന്നതിനും നൂറിലേറെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുമുള്ള വ്യോമസേനയുടെ പ്രത്യേക വിമാനത്തിന് അനുമതി വൈകിപ്പിക്കുന്നത്.

20 ന് വിമാനം അയയ്ക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരുന്നതെങ്കിലും ചൈനയിൽ നിന്ന് ഇന്നും അനുമതി ലഭിച്ചിട്ടില്ല. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഇന്ത്യയിൽനിന്നുള്ള മരുന്നുകളും അനുബന്ധ ഉപകരണങ്ങളും സ്വീകരിക്കുന്നതിലുള്ള വിമുഖത മൂലമാണോ വിമാനത്തിനുള്ള അനുമതി വൈകിക്കുന്നത് എന്നകാര്യം വ്യക്തമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങൾ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈനയുടെ വിശദീകരണം. ഒഴിപ്പിക്കൽ വൈകുന്നതിനാൽ വുഹാനിൽ കുടുങ്ങിയവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് സി- 17 സൈനിക വിമാനം അയയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം. വിമാനം കഴിഞ്ഞ ദിവസംതന്നെ അവിടേക്ക് പുറപ്പെടേണ്ടതാണ്. എന്നാൽ ചൈനയിൽ നിന്നുള്ള അനുമതി വൈകുന്നതിനാൽ വിമാനത്തിന് ഇതുവരെ പുറപ്പെടാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിൽനിന്നുള്ള മരുന്നുകളും അനുബന്ധ ഉപകരണങ്ങളും സ്വീകരിക്കുന്നതിലുള്ള വിമുഖത മൂലമാണോ വിമാനത്തിനുള്ള അനുമതി വൈകിക്കുന്നത് എന്നകാര്യം വ്യക്തമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. കടുത്ത ദുരിതവും മാനസിക പ്രയാസവും സഹിച്ച് വുഹാനിൽ കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ അവർ വൈകിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.

എന്നാൽ, അനുമതി ബോധപൂർവം വൈകിച്ചിട്ടില്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറയുന്നത്. വുഹാനിലെ നിലവിലെ സ്ഥിതിഗതികൾ സങ്കീർണമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 നിയന്ത്രണം സുപ്രധാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിമാനത്തിന് അനുമതി വൈകിക്കാനുള്ള നീക്കമൊന്നും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ വിമാനത്തിന് ചൈനയിലേക്ക് പോകാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP