പാവങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ പോലും പറ്റാതെ ബ്രിട്ടൻ; സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്ക്; ടെസ്റ്റ് കിറ്റുകൾ ഇപ്പോഴും കയറ്റുമതി ചെയ്യുന്നു; ബ്രിട്ടനിൽ മരിച്ച് വീഴുന്നവരിൽ ഏറെയും ചികിത്സിച്ചാൽ ഭേദമാവേണ്ടവർ
സ്വന്തം ലേഖകൻ
നിങ്ങൾക്ക് കൊറോണ വരുന്നത് ഇന്ത്യയിൽ വച്ചാമെങ്കിൽ ഉറപ്പായും രക്ഷപ്പെടുമെന്നിരിക്കെ ബ്രിട്ടനിൽ വച്ചാണ് കോവിഡ്-19 ബാധിക്കുന്നതെങ്കിൽ ഭാഗ്യം ഉണ്ടെങ്കിലേ ജീവിതത്തിലേക്ക് മടങ്ങാനാവൂ. കൊറോണ കാട്ടുതീ പോലെ പടരുകയും അനുദിനം നിരവധി പേർ പിടഞ്ഞ് മരിക്കുകയും ചെയ്യുന്ന സാഹര്യത്തിലും ബ്രിട്ടൻ കൊറോണയെ നേരിടുന്നതിലും കൊറോണ ചികിത്സയിലും അതിഗുരുതരമായ പാളിച്ചകളാണ് വരുത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് പ്രകാരം കൊറോണ പിടിപെട്ട് പാവങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ പോലും പറ്റാതെ ബ്രിട്ടൻ വലയുകയാണ്.
സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്കായതിനാൽ ഫലം വരുന്നതിൽ കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. രാജ്യത്ത് ഇത്തരത്തിൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ച് വീഴുമ്പോഴുടം കോവിഡ് ടെസ്റ്റ് കിറ്റുകൾ ഇപ്പോഴും കയറ്റുമതി ചെയ്യുകയാണ് ബ്രിട്ടൻ. വേണ്ട വിധം സമയത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കിൽ കൊറോണ അനായാസം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരേണ്ടിയിരുന്നവരാണ് ബ്രിട്ടനിൽ മരിച്ച് വീഴുന്നവരിൽ ഏറെയുമെന്നതാണ് ദയനീയമായ മറ്റൊരു വസ്തുത.അതായത് ബോറിസ് ജോൺസൻ ഗവൺമെന്റ് കൊറോണ ബാധയെ കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന പാളിച്ചകൾ കാരണമൊന്ന് കൊണ്ട് മാത്രം നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞ് കൊണ്ടിരിക്കുന്നത്.
തുടക്കത്തിൽ കൊറോണയെ തുരത്തുന്നതിനുള്ള യജ്ഞത്തിൽ യുകെ അങ്ങേയറ്റം മുന്നേറിയിരുന്നുവെങ്കിലും ഇപ്പോൾ അതിൽ അലംഭാവം പുലർത്തുകയാണെന്നും അതിനാലാണ് ചികിത്സിച്ചാൽ ഭേദമാകുന്നവർ പോലും തെരുവിൽ മരിച്ച് വീഴുന്ന ദുരവസ്ഥ പെരുകുന്നതെന്നും നിരവധി ആരോഗ്യ വിദഗ്ദ്ധർ ആരോപിക്കുന്നു.ഇക്കാര്യത്തിൽ മറ്റ് പല രാജ്യങ്ങൾക്കും പുറകിലേക്ക് ബ്രിട്ടൻ തള്ളപ്പെട്ടിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കോവിഡ്-19 ടെസ്റ്റിംഗിനെ ബ്രിട്ടീഷ് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയാണ് കൂടുതലായും വിമർശിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
കൊറോണയ്ക്ക് ഫലപ്രദമായ ഒരു വാക്സിൻ കണ്ടു പിടിക്കുന്നത് വരെ പരമാവധി പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കുകയെന്നത് മാത്രമാണ് രോഗവ്യാപന ശേഷിയെ പിടിച്ച് കെട്ടുന്നതിനുള്ള ഏറ്റവും വലിയ മാർഗമെന്നിരിക്കെയാണ് ഇതിൽ ബ്രിട്ടൻ കടുത്ത അലംഭാവം പുലർത്തുന്നത്. ഇത്തരം ടെസ്റ്റിലൂടെ മാത്രമേ ആർക്കൊക്കെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയാണ് പകർന്നിരിക്കുന്നതെന്നും കോവിഡ്-19ന്റെ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാമാണെന്നും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഇതിനാൽ കഴിയുന്നിടത്തോളം നിരന്തരം ടെസ്റ്റ് ചെയ്യാനാണ് ലോകാരോഗ്യ സംഘടന ഓരോ രാജ്യത്തോടും ആവർത്തിച്ച് ആവശ്യപ്പെട്ട് ്കൊണ്ടിരിക്കുന്നത്.
അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് ബ്രിട്ടൻ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്താത്തതെന്നാണ് വിമർശനം. കൊറോണ ഒരു മഹാവിപത്തായി കത്തിപ്പടരുന്നതിൽ നിന്നും തടഞ്ഞ് നിർത്താൻ ഇത്തരത്തിലുള്ള ഫലപ്രദമായ ടെസ്റ്റിംഗിലൂടെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്ന രാജ്യങ്ങളാണ് സിംഗപ്പൂരും ദക്ഷിണ കൊറിയയും. ഈ രാജ്യങ്ങളിൽ തുടക്കത്തിൽ കൊറോണ ആഞ്ഞടിച്ചിരുന്നുവെങ്കിലും സംശയമുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്ത് രോഗം നിർണയിച്ച് ആവശ്യമായ നടപടികളെടുത്തതിനെ തുടർന്നാണ് ഇവിടങ്ങളിൽ കൊറോണ കടുത്ത അപകടം വിതക്കാതെ കടന്ന് പോയിരിക്കുന്നത്.
ബ്രിട്ടൻ തുടക്കത്തിൽ ടെസ്റ്റിംഗിന്റെ കാര്യത്തിൽ മാതൃകാപരമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട്സ്പോട്ടുകളായ ഇറ്റലി, ചൈന, ഇറാൻ, തുടങ്ങിയിടങ്ങളിൽ നിന്നും വരുന്നവരെ ടെസ്റ്റ് ചെയ്ത് രോഗികളെ കണ്ടെത്താൻ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് ബ്രിട്ടൻ നടപ്പിലാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ആളുകളെ ടെസ്റ്റ് ചെയ്യുകയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ഇവരുടെ കോൺടാക്ടുകൾ ട്രേസ് ചെയ്ത് കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ചൈനക്ക് പുറത്ത് ആദ്യമായി ഇതിനൊരു ടെസ്റ്റിങ് പ്രോട്ടോക്കോൾ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട ലാബിൽ ജനുവരിയിൽ ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് ഇത് മറ്റ് 12 പബ്ലിക്ക് ഹെൽത്ത് ലബോറട്ടറികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 12ന് 600 പേർക്ക് കൊറോണ ബാധിച്ചുവെന്ന് വെളിപ്പെട്ടതോടെ തങ്ങളുടെ ടെസ്റ്റിങ് സംവിധാനം പരാജയമാണെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് തന്നെ മുന്നോട്ട് വന്നിരുന്നു.കോവിഡ്-19 തീർത്തും സ്വതന്ത്രമായി ജനങ്ങൾക്കിടയിലേക്ക് പരന്നുവെന്ന് അന്ന് തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു.തുടർന്നാണ് ഹോസ്പിറ്റലുകളിലെത്തുന്നവരെ മാത്രം ടെസ്റ്റ് ചെയ്യാമെന്ന അപകടകരമായ തീരുമാനം മിനിസ്റ്റർമാർ എടുത്തിരിക്കുന്നത്. തൽഫലമായി ഔദ്യോഗിക കണക്കിലുള്ളതിനേക്കാൾ എത്രയോ രോഗബാധിതർ സമൂഹത്തിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തി കറങ്ങി നടക്കുന്ന അപകടകരമായ അവസ്ഥയിലെത്തിയ ബ്രിട്ടനിൽ കോവിഡ് ബാധിതരും അത് വഴിയുള്ള മരണങ്ങളും നാൾക്ക് നാൾ വർധിച്ച് കൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ ബ്രിട്ടനിൽ കൊറോണ ടെസ്റ്റിനുള്ള സംവിധാനങ്ങൾ കുറയുമ്പോഴും ബ്രിട്ടീഷ് കമ്പനിയായ നോവാസി നിർമ്മിച്ച മില്യൺ കണക്കിന് സ്വാബിങ് കിറ്റുകൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ കമ്പനി 17.8 മില്യൺ പൗണ്ടിന്റെ ടെസ്റ്റിങ് എക്യുപ്മെന്റാണ് 80 രാജ്യങ്ങളിലേക്കായി കയറ്റി അയച്ചിരിക്കുന്നത്. എന്നാൽ വെറും ഒരു മില്യൺ പൗണ്ടിന്റെ മൂല്യമുള്ള എക്യുപ്മെന്റ് മാത്രമാണ് യുകെയിൽ ഈ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. യുകെയിൽ ലാബ് കപ്പാസിറ്റി കുറവായതിനാൽ ഇത്തരം കിറ്റുകൾ അധികമുണ്ടായിട്ടും കാര്യമില്ലെന്നാണ് ഈ കമ്പനി ന്യായീകരിക്കുന്നത്.
സൗത്ത് വെസ്റ്റ് ലണ്ടനിലെ ചെസിങ്ടണിലുള്ള എൻഎച്ച്എസ് സ്റ്റാഫിനുള്ള ടെസ്റ്റിങ് സൈറ്റിൽ ഇന്നലെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നിരവധി പേർക്ക് ടെസ്റ്റിങ് ആവശ്യമുണ്ടെന്നിരിക്കെയാണ് പലവിധ പരിമിതികളൽ ഇവിടെ ടെസ്റ്റ് നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. രാജ്യത്ത് നിരവധി ടെസ്റ്റിങ് സൈറ്റുകളിൽ ഇതാണ് അവസ്ഥയെന്ന ആരോപണവും ശക്തമാണ്.ഇവിടെ ടെസ്റ്റിനായി നിരവധി എൻഎച്ച്എസ് ജീവനക്കാർ എത്തിയിരുന്നുവെങ്കിലും കിറ്റുകൾ പോലുള്ള നിർണായക എക്യുപ്മെന്റുകളുടെ ക്ഷാമം രൂക്ഷമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍