ഹജ്ജിനിടെ വീണ്ടും ദുരന്തം; മിനായിൽ കല്ലേറു കർമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 മരണം; എണ്ണൂറിലേറെ പേർക്കു പരിക്ക്; മരിച്ചവരിൽ രണ്ടു മലയാളികളും; അപകടം അറബ് ആഫ്രിക്കൻ കൂടാരങ്ങൾക്കരികിൽ; രണ്ടാഴ്ചയ്ക്കിടെ ഹജ്ജ് കർമങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിൽ ലോകം
മക്ക: ഹജ്ജ് കർമത്തിനിടെ മിനായിൽ തിക്കിലും തിരക്കിലും പെട്ട് 717 പേർ മരിച്ചു. എണ്ണൂറിലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. അറബ്-ആഫ്രിക്കൻ കൂടാരങ്ങൾക്കരികിലാണ് അപകടം ഉണ്ടായത്.
ഹജ്ജിനിടെയുണ്ടായ ദുരന്തത്തിൽ രണ്ടു മലയാളികൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തലശേരി കണ്ണിയാങ്കണ്ടി അബൂബക്കർ ഹാജി (62), കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അബ്ദുറഹ്മാൻ എന്നിവരാണ് മരിച്ചത്. അബൂബക്കർ ഹാജിയുടെ ഭാര്യ ജമീലയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹജ്ജിനു പോയ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി മുഹമ്മദ് മരിച്ചെങ്കിലും ശ്വാസം മുട്ടലിനെ തുടർന്നാണു മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സ്വകാര്യ ഏജൻസി മുഖേനയാണു മുഹമ്മദ് മിനായിൽ എത്തിയത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനി ജമീല ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സൗദി സമയം പകൽ 11ന് മിനായിലെ ജംറയിലെ കല്ലേറിനിടെയാണ് സംഭവം. ഏതൊക്കെ രാജ്യക്കാരാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൻ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മിനായിലെ 204-ാം നമ്പർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. നാലായിരം സന്നദ്ധ പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 220 ആംബുലൻസുകളും മറ്റുവാഹനങ്ങളും ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാൻ സർവീസ് നടത്തുന്നുണ്ട്. ഇക്കൊല്ലത്തെ ഹജ്ജ് സീസണിടെയുണ്ടാകുന്ന രണ്ടാം ദുരന്തമാണിത്. മരണസഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
20 ലക്ഷത്തോളം ഹാജിമാർ കർമങ്ങൾ അനുഷ്ഠിക്കുമ്പോഴാണു സംഭവം. ഹജ്ജ് കർമങ്ങൾക്കായി സൗദി സർക്കാർ നൽകിയിരുന്ന സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ഹാജിമാർ വീഴ്ചവരുത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൂചന. ജംറയിൽ നിന്നു ഹാജിമാർ കല്ലേറു കർമം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന ടെന്റിനടുത്താണ് അപകടമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. 13 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലക്ഷദ്വീപിൽ നിന്നുള്ള ഷാജഹാൻ എന്ന ഹാജിക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
വിവരങ്ങളറിയുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ: 00966125458000, 009661254960000
രണ്ടാഴ്ച മുമ്പാണ് ക്രെയിൻ പൊട്ടിവീണ് നൂറിലേറെപ്പേർ മക്കയിൽ മരിച്ചത്. ക്രെയിൻ തകർന്ന് നൂറിലേറെ ഹജ്ജ് തീർത്ഥാടകർ മരിച്ചിരുന്നു. ഇതിൽ മലയാളികളും ഉൾപ്പെട്ടിരുന്നു. ഹറം പള്ളിയുടെ പുനർനിർമ്മാണത്തിന് എത്തിച്ച ക്രെയിനാണ് കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. മസ്ജിദിന്റെ മേൽക്കൂരയിലൂടെ ക്രെയിൻ തകർന്ന് വീഴുകയായിരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് ഒരുങ്ങുന്ന സമയത്താണ് വൻ ദുരന്തം.
ഈ അപകടത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് മിനായിൽ നിന്നു വീണ്ടും ദുരന്ത വാർത്ത പുറത്തുവന്നത്. ഹജ്ജ് കർമങ്ങൾക്കിടെ തിരക്കിൽപ്പെട്ട് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട. 1990ൽ നടന്ന അപകടത്തിൽ 1500ഓളം പേർ മരിച്ചിരുന്നു. 2006ൽ മിനായിൽ ജംറയിലെ കല്ലേറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 364 തീർത്ഥാടകർ മരിച്ചിരുന്നു. സൗദി ഭരണകൂടം ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങളുടെ ഫലമായി കഴിഞ്ഞ ഒൻപത് വർഷമായി ഹജ്ജിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞയാഴ്ച മക്കയിലെ ഹോട്ടലിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നൂറോളം തീർത്ഥാടകരെ ഒഴിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. ഇത്തവണ ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത്. ഇന്ത്യയിൽ നിന്നും 65,000ത്തോളം പേരാണ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കാൻ മക്കയിലെത്തിയത്.
#منى pic.twitter.com/Q2jW3mSFYw
— hicham messaoudi (@prohicham) September 24, 2015
ഹജ് തീർത്ഥാടകർക്കു പരമ്പരാഗതമായി താൽക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നത് എന്നതിനാൽ മരിച്ചവരിലേറെയും ഇവിടങ്ങളിൽനിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഹജ്ജ് കർമങ്ങൾ തടസം കൂടാതെ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബലി പെരുനാൾ ആഘോഷങ്ങൾക്കായി ഹജ് തീർത്ഥാടകർ ഇന്നു പുലർച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കർമത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. അറബ്, ആഫ്രിക്കൻ തീർത്ഥാടകരുടെ കൂടാരങ്ങൾക്കു സമീപത്താണ് അപകടമുണ്ടായതെന്നാണു ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലക്ഷദ്വീപ് സ്വദേശി ഷാജഹാന്റെ പരിക്കുകൾ സാരമാണെന്നും സൂചനയുണ്ട്.
മക്കയ്ക്ക് പുറത്ത് തീർത്ഥാടകരുടെ ക്യാമ്പുകളെ വേർതിരിക്കുന്ന വഴിയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ് അതിനാൽ മരണസംഖ്യ കൂടിയേക്കും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മക്കയിലെ ആശുപത്രികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഹാജിമാർ രാവിലെ തന്നെ കല്ലേറ് കർമ്മങ്ങൾ പൂർത്തീകരിച്ചിരുന്നു. ഓരോ രാജ്യത്തിനും കല്ലേറ് കർമ്മം നടത്തുന്നതിന് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഹാജിമാരിൽ പലരും ടെന്റുകളിൽ ഇല്ലാത്തതിനാൽ അപകടത്തിൽപെട്ടിട്ടുണ്ടോ എന്നറിയാൻ കൂടുതൽ സമയമെടുക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍