സ്കോട്ട്ലൻഡ് ബലം പിടിച്ചപ്പോൾ ഇംഗ്ലണ്ടിനും പുനരാലോചന; പോസ്റ്റ് സ്റ്റഡി വിസ പുനപരിശോധിക്കാൻ കോമൺസ് സെലക്ട് കമ്മിറ്റി
പോസ്റ്റ് സ്റ്റഡി വിസയുടെ കാര്യത്തിൽ സ്കോട്ട്ലൻഡിന്റെ കടുംപിടുത്തത്തിന് അവസാനം ഫലമുണ്ടാകുന്നതിനുള്ള സാധ്യത തെളിയുകയാണ്. പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കുമെന്നാണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ നിലപാട്. ഇംഗ്ലണ്ടിന് ഇക്കാര്യത്തിലുള്ള കർക്കശനിലപാട് പുനപരിശോധിക്കണമെന്ന് ഹോം അഫയേർസ് സെലക്ട് കമ്മിറ്റിയാണിപ്പോൾ ഡേവിഡ് കാമറോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പഠനം കഴിഞ്ഞാൽ ബ്രിട്ടണിൽ രണ്ട് വർഷം ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയായ പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാൻ കുറച്ച് മുമ്പ് ബ്രിട്ടൺ തീരുമാനിച്ചിരുന്നു. ഭരണത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ചെയർമാനായ കെയ്ത്ത് വസ് ആണ് ഇക്കാര്യം പുനരവലോകനം ചെയ്യാൻ ആലോചിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിരീക്ഷിച്ചതിനെ തുടർന്നാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഹോം അഫയേർസ് സെലക്ട് കമ്മിറ്റി ഇക്കാര്യം പുനരവലോകനം ചെയ്യണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നയത്തിലെ നെഗറ്റീവ് ഘടകങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് പുനരവലോകനം ശുപാർശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടണിലേക്ക് പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സമീപകാലത്തായി വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാനായിട്ടുണ്ടെന്നും ഇത് ബ്രിട്ടണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗൗരവപരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വസ് പറയുന്നു. ഇതിന് പുറമെ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതായത് ഇതിലൂടെ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളായ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവജനങ്ങൾ ബ്രിട്ടണിൽ പഠിക്കാനെത്തുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ വർധിപ്പിക്കാമെന്നും വസ് പറഞ്ഞു.
പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനവുമായി ഇംഗ്ലണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ തങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക വിസ ഏർപ്പെടുത്തുമെന്ന് സ്കോട്ട്ലൻഡ് ഭീഷണി മുഴക്കി ഒരു ദിവസത്തിന് ശേഷമാണ് വസ് പുതിയ തീരുമാനം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. തങ്ങൾ ഏർപ്പെടുത്തുന്ന പ്രത്യേക വിസയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം സ്കോട്ട്ലൻഡിൽ ജോലി ചെയ്യാൻ സാധിക്കുമെന്ന് സ്കോട്ട്ലൻഡ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം ഫ്രഷ് ടാലന്റ് വർക്കിങ് ഇൻ സ്കോട്ട്ലൻഡ് സ്കീം വിസ ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി സ്കോട്ട്ലൻഡ്സ് യൂറോപ്പ് ആൻഡ് ഇന്റർനാഷണൽ മിനിസ്റ്ററായ ഹുമാസ യൂസഫ് കഴിഞ്ഞ ദിവസം ഉറപ്പിച്ച് പറയുകയുമുണ്ടായി.ഇതു പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോട്ട് ലൻഡിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനും അതിന് ശേഷം അവിടെ ജോലി ചെയ്യാനും അവസരമൊരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്റ്റുഡന്റ് വിസയുടെ മേലുള്ള ഏത് നിയന്ത്രണവും അനാവശ്യവും അർഹിക്കാത്തതുമാണെന്ന് ഇതിന് മുമ്പ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഹോം അഫയേർസ് സെലക്ട് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ബ്രിട്ടണിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനും അന്താരാഷ്ട്ര അംഗീകാരത്തിനും ദോഷകരമായി ബാധിക്കുമെന്നും പ്രസ്തുത റിപ്പോർട്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അനിയന്ത്രിതമായ മാർഗത്തിലൂടെ ബ്രിട്ടണിലേക്ക് കടക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളെയും വ്യാജകോളജുകളെയും തടയുന്നതിന് സർക്കാരിന് തങ്ങൾ പൂർണ പിന്തുണയേകുമെന്നും ഹോം അഫയേർസ് സെലക്ട് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.യൂകെയിലെ ഫസ്റ്റ് ഡിഗ്രീ വിദ്യാർത്ഥികളിൽ 10 ശതമാനവും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളിൽ 40 ശതമാനവും വിദേശ വിദ്യാർത്ഥികളാണ്.യുകെയിലെ വിദ്യാർത്ഥികൾ നൽകുന്നതിനേക്കാൾ ഫീസ് നൽകി ഇവർ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. 190 രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിലേക്ക് വിദ്യാർത്ഥികൾ എത്തുന്നുണ്ട്. 2013 2014 വർഷത്തിൽ ബ്രിട്ടണിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ 1003 മില്യൺ പൗണ്ട് ഫീസിനത്തിൽ മാത്രം നൽകിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം യുകെയിലെ ജിഡിപിയിലേക്ക് ഇത്തരം വിദ്യാർത്ഥികൾ ട്യൂഷൻ ഫീസായ 1317 പൗണ്ട് സംഭാവന ചെയ്യുന്നുണ്ട്. 717 മില്യൺ പൗണ്ട് സമ്പദ് വ്യവസ്ഥയിലേക്ക് നേരിട്ടും 183 മില്യൺ പൗണ്ട് സപ്ലൈ ചെയിൻ വഴിയും ഇവർ സംഭാവന ചെയ്യുന്നുണ്ട്. ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയിൽ വിദേശ വിദ്യാർത്ഥികൾക്കുള്ള നിർണായകമായ സ്വാധീനമാണിത് വിളിച്ചോതുന്നത്. എന്നാൽ സമീപകാലത്തായി ബ്രിട്ടണിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ളവരുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
2010-2011 നും 2013-2014നും ഇടയിൽ സ്കോട്ട്ലൻഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 63 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതിനിടെ പോസ്റ്റ് സ്റ്റഡി വിസ നിരോധിക്കാനുള്ള തീരുമാനം സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്തിട്ടുണ്ട്.
2012 ഏപ്രിലിലാണ് ബ്രിട്ടൺ ഗവൺമെന്റ് ടിയർ 1 വിസ( പോസ്റ്റ്സ്റ്റഡി വർക്ക്) നിരോധിച്ചത്. ഏതായാലും ഇക്കാര്യത്തിൽ സ്കോട്ട്ലൻഡിന്റെ സമ്മർദ്ദത്തെ തുടർന്നാണെങ്കിലും ബ്രിട്ടൺ ഒരു പുനർവിചിന്തനത്തിന് ഒരുങ്ങുന്നുവെന്നത് സ്വാഗതാർഹമാണ്. ബ്രിട്ടണിൽ പഠനവും ജോലിയും സ്വപ്നം കാണുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് നിറഞ്ഞ പ്രതീക്ഷയാണേകുന്നത്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍