ബ്രിട്ടനിൽ നിന്നും പറന്നുയർന്ന വിമാനം രണ്ടടി നീളമുള്ള ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുരക്ഷ ആശങ്ക ശക്തമായി
വിമാനവും ഡ്രോണുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റൊരു സംഭവം കൂടി ഹീത്രോ വിമാനത്താവളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. രണ്ടടി നീളമുള്ള ഡ്രോൺ പറന്നുയർന്ന വിമാനത്തിന്റെ വെറും 100 അടി താഴ്ചയിലൂടെയാണ് പറന്ന് നീങ്ങിയിരുന്നത്. ഫെബ്രുവരി 14നാണ് ഈ സംഭവം നടന്നതെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും അപകടം പിടിച്ച കാറ്റഗറിയിലാണ് യുകെ എയർപ്രോക്സ് ബോർഡ് ഈ അപകടത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടേയ്ക്ക് ഓഫ് കഴിഞ്ഞ പൈലറ്റ് വിമാനം 12,500 അടി ഉയരത്തിൽ പറത്തുമ്പോഴായിരുന്നു ഡ്രോൺ വിമാനത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോയത്. കഴിഞ്ഞ ഏപ്രിൽ 17ന് ഹീത്രോവിൽ ലാൻഡ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് എയർവേസിന്റെ യാത്രാവിമാനം ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. ജനീവയിൽ നിന്നും വന്ന എയർബസ് എ320 ന് ആണ് ഈ അനുഭവമുണ്ടായത്. 132 യാത്രക്കാരും അഞ്ച് ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് എയർസ്പേസിൽ ഇതാദ്യമായാണ് ഒരു കമേഴ്സ്യൽ വിമാനം ഡ്രോണുമായി കൂട്ടിയിടിച്ച സംഭവമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഗ്യവശാൽ വൻ അപകടം ഒഴിവാകുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. അന്ന് വിമാനം ലാൻഡ് ചെയ്യാൻ അഞ്ച് മുതൽ 10 മിനുറ്റ് വരെ ബാക്കി നിൽക്കവെയാണ് കൂട്ടിയിടിയുണ്ടായിരുന്നത്. ഹീത്രോവിലെ ടെർമിനൽ 5ലാണ് വിമാനം ഇറങ്ങിയത്.ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം.
എന്നാൽ ഏപ്രിൽ 17ന്റെ സംഭവം ഡ്രോണുമായി ബന്ധപ്പെട്ടതല്ലെന്ന് ഇന്നലെ ട്രാൻസ്പോർട്ട് സെക്രട്ടറി പട്രിക് മാക് ലൗഗ്ലിൻ എംപിമാരോട് പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നുവെന്നും തുടർന്ന് ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷമാണ് അടുത്ത വിമാനം ടേക്ക് ഓഫ് ചെയ്തതെന്നുമായിരുന്നു ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയിരുന്നത്. സംഭവത്തെ തുടർന്ന് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഒരു അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് പൊലീസ് ജനങ്ങളോട് നിർദേശിച്ചിരുന്നു. തെളിവിനായി പൊലീസ് റിച്ച്മണ്ട്, സൗത്ത് വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഏപ്രിലിനും കഴിഞ്ഞ വർഷം ഒക്ടോബറിനും ഇടയിൽ 23 പ്രാവശ്യം ഡ്രോണുകളും കമേഴ്സ്യൽ വിമാനങ്ങളും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോയിരുന്നുവെന്നാണ് യുകെ എയർപ്രോക്സ് ബോർഡിന്റെ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് ബോയിങ് 777 വിമാനവും ഡ്രോണും തമ്മിൽ നേരിയ വ്യത്യാസത്തിനാണ് കൂട്ടിയിടിയിൽ നിന്ന് ഒഴിവായത്. 2015 ഓഗസ്റ്റ് 12, ഒക്ടോബർ 4, ഒക്ടോബർ 13,നവംബർ 28,ഡിസംബർ 6 എന്നീ ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ വിമാനത്തിന്റെ എൻജിനെ നശിപ്പിക്കാനും അല്ലെങ്കിൽ കോക്ക് പിറ്റ് വിൻഡ് സ്ക്രീനിന് കേടുപാടു വരുത്താനും ശേഷിയുള്ളവയാണെന്നാണ് പൈലറ്റുമാർ മുന്നറിയിപ്പേകുന്നത്. ഇവ എയർ ട്രാഫിക് കൺട്രോൾ റഡാൻ സ്ക്രീനുകളിൽ വളരെ ചെറുതായി മാത്രമേ ദൃശ്യമാവുകയുള്ളൂവെന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിമാനത്തിന്റെ നോസ് അല്ലെങ്കിൽ മറ്റേതെങ്കിലും മൃദുഭാഗങ്ങൾ എന്നിവിടങ്ങളിൽ മുട്ടുന്ന വേളയിൽ ഡ്രോണുകലുടെ ലിഥിയം ബാറ്ററിക്ക് തീ പിടിക്കാൻ സാധ്യതയുണ്ടെന്നും അത് വൻ അപകടത്തിന് വഴിയൊരുക്കുമെന്നും എൻജീനിയമാർ മുന്നറിയിപ്പേകുന്നു.
25പൗണ്ടിൽ താഴെ മാത്രം വില വരുന്ന ആയിരക്കണക്കിന് ഡ്രോണുകളാണ് ബ്രിട്ടനിലെ ആളുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വാങ്ങിയിരിക്കുന്നത്. ഇവ സിവിൽ ഏവിയേഷൻ അഥോറിറ്റിയുെട ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിപ്പിക്കാമെന്നതും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡ്രോണുകൾ യാത്രാവിമാനങ്ങളുമായി കൂട്ടിയിടിക്കാനുള്ള റിസ്കുകളെ പറ്റിയുള്ള ഗവേഷണത്തെ പിന്തുണയ്ക്കാൻ ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടിനോടും സിവിൽ ഏവിയേഷൻ അഥോറിറ്റിയോടും ആവശ്യപ്പെട്ടിട്ടതുണ്ട്.
ഹൈ-എൻഡ് ഡ്രോണുകൾക്ക് 6000 അടി വരെ ഉയരത്തിലും 50 എംപിഎച്ച് വേഗതയിലും പറക്കാൻ സാധിക്കുമെന്നതും 25 മിനുറ്റ് വരെ വായുവിൽ നിലകൊള്ളാൻ സാധിക്കുമെന്നതും വിമാനങ്ങൾക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 25 പൗണ്ട് മുതൽ 20,000 പൗണ്ട് വരെ വിലയുള്ള ഡ്രോണുകളുണ്ട്. കഴിഞ്ഞ വർഷം മാത്രം യുകെയിൽ 15,000 ഡ്രോണുകൾ വിറ്റ് പോയെന്നാണ് ഇലക്ട്രിക്കൽ സ്റ്റോർ മാപ്ലിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രംഗങ്ങളിൽ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി വ്യാപകമാവുന്നുമുണ്ട്. ഡ്രോണുകൾ പിസ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ഡോമിനോസ് പിസ കഴിഞ്ഞ വർഷം റീലീസ് ചെയ്തിരുന്നു. തങ്ങളുടെ ഡെലിവറി വേഗത്തിലാക്കാൻ ആമസോൺ ഓൺലൈൻ സ്റ്റോർ ആലോചിക്കുന്നുമുണ്ട്. ബിബിസി പോലുള്ള ബ്രോഡ്കാസ്റ്റർമാരും മറ്റും ഷൂട്ടിംഗിനായി ഡ്രോണുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഡ്രോൺ ഓപ്പറേറ്റർമാർക്ക് എല്ലാ സമയവും വിമാനങ്ങൾ വരുന്നത് കാണാൻ സാധിക്കുന്നതിനാൽ ഡ്രോണുകളെ 400 അടി ഉയരത്തിൽ പറപ്പിക്കരുതെന്നുമാണ് സിവിൽ ഏവിയേഷൻ അഥോറിറ്റി ഡ്രോൺ ഓപ്പറേറ്റർമാരെ ഉപദേശിക്കുന്നത്. ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ 50 മീറ്റർ ഉയരത്തിൽ കൂടുതൽ ആളുകൾ, വാഹനങ്ങൾ , കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്ക് മുകളിൽ പറപ്പിക്കാനും പാടില്ല. വർധിചച്ച് വരുന്ന ഡ്രോണുകൾ യുകെയിൽ വൻ ഭീഷണി സൃഷ്ടിക്കുന്നതിനാൽ ഒരു ഡ്രോൺ രജിസ്ട്രേഷൻ സ്കീം ആവിഷ്കരിക്കാൻ മിനിസ്റ്റർമാർ ആലോചിക്കുന്നുണ്ട്. അയർലണ്ടിലും യുഎസിലും നിലവിലുള്ള ഇത്തരം നിയമത്തിന് സമാനമായിരിക്കുമിത്.
Stories you may Like
- പുടിനെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രെയിൻ
- പുടിന് നേരേ യുക്രെയിന്റെ വധശ്രമം
- പൊലീസ് സേനയിൽ നിർമ്മിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി
- നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് ആക്ഷേപം; എറിക് നീതി തേടി കോടതിയിലേക്ക്
- ഗുജറാത്ത് തീരത്തെ കപ്പലിലെ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍