അറബിനാട്ടിലെ ഹരിതപർവതം കയറാൻ ഇനി ഫീസടയ്ക്കണം; ഒമാനിലെ ജബൽ അഖ്ദർ സന്ദർശിക്കാൻ വിദേശികൾ നൽകേണ്ടത് അഞ്ചു റിയാൽ; രാത്രിയിൽ തങ്ങണമെങ്കിൽ നൽകേണ്ടി വരിക പത്തു റിയാൽ; നിയമലംഘകർ പിഴയായി നൽകേണ്ടി വരിക 50 മുതൽ 200 റിയാൽ വരെയെന്നും പരിസ്ഥിതി മന്ത്രാലയം
മറുനാടൻ മലയാളി ബ്യൂറോ
മസ്കത്ത്: ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ജബൽ അഖ്ദർ സന്ദർശിക്കാനെത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാനൊരുങ്ങി ഒമാൻ ഭരണകൂടം. ഒമാൻ പരിസ്ഥിതി കാലാവസ്ഥാ കാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകമാണെങ്കിലും വിദേശികൾ കൂടുതൽ തുക സന്ദർശന ഫീസായി നൽകേണ്ടി വരും.
മുതിർന്ന ഒമാൻ പൗരന്മാരിൽ നിന്ന് ഒരു റിയാലും മുതിർന്ന വിദേശികളിൽനിന്ന് അഞ്ച് റിയാലുമാണ് പകൽ സമയത്തെ സന്ദർശനത്തിനായി ഈടാക്കുക. 16 വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികൾക്ക് 100 ബൈസയും വിദേശി കുട്ടികൾക്ക് ഒരു റിയാലും നൽകണം. രാത്രി തങ്ങുന്നതിന് അധിക തുക നൽകേണ്ടി വരും. രാത്രി തങ്ങാനുദ്ദേശിക്കുന്ന മുതിർന്ന സ്വദേശികൾ അഞ്ച് റിയാലും വിദേശികൾ 10 റിയാലുമാണ് നൽകേണ്ടത്. രാത്രി തങ്ങാൻ ഉദ്ദേശിക്കുന്ന സ്വദേശി കുട്ടികൾക്ക് ഒരു റിയാലും വിദേശി കുട്ടികൾക്ക് അഞ്ച് റിയാലുമാണ് ഫീസ്. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, അക്കാദമിക് ഗവേഷകർ എന്നിവർക്ക് പ്രവേശന ഫീസ് നൽകേണ്ടതില്ല. ഇതോടൊപ്പം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസക്കാർക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും പ്രവേശന ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിലുള്ള പച്ചമല എന്നും അറിയപ്പെടുന്ന ജബൽ അഖ്ദർ മേഖല 2011ലാണ് രാജകീയ ഉത്തരവ് പ്രകാരം പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ കടുത്ത വേനൽകാലത്ത് പോലും 30 ഡിഗ്രിയിൽ താഴെ ചൂടാണ് അനുഭവപ്പെടാറുള്ളത്. തണുപ്പുകാലത്ത് പൂജ്യം ഡിഗ്രിയിലും താഴെ താപനില എത്താറുണ്ട്. മനോഹരങ്ങളായ വാദികളും താഴ്വാരങ്ങളും കൊടുമുടികളും സ്വദേശികളുടെ ഉപേക്ഷിച്ച പഴയ വീടുകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം.
ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റിൽനിന്നും 150 കിലോമീറ്റർ ദൂരെയാണ് ജബൽ അഖ്ദർ മലനിരകൾ. ചരിത്രപ്രാധാന്യമുള്ള പട്ടണമായ നിസ്വയിൽ നിന്നും റോഡുമാർഗം ഏതാണ്ട് 70 കിലോമീറ്റർ മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒട്ടകങ്ങളുടെ വിഹാരകേന്ദ്രമായ ജബൽ അഖ്ദർ മേഖലയിലെ ജബൽ ഷാംസാണ് ഒമാനിലെയും കിഴക്കൻ അറേബ്യയിലേയും തന്നെ ഏറ്റവും ഉയർന്ന ഭൂഭാഗം. സമുദ്രനിരപ്പിൽ നിന്നും എകദേശം 3000 മീറ്റർ ഉയരത്തിലാണ് ജബൽ ഷാംസ്. ജബൽ അഖ്ദർ എന്ന വാക്കിന്റെ അർഥം ഹരിതപർവതം (ദ ഗ്രീൻ മൗണ്ടൻസ്) എന്നാണ്. മരുപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി സസ്യലതാദികൾ വളരുന്ന പ്രദേശത്തിന് ജബൽ അഖ്ദർ എന്ന പേര് തികച്ചും അന്വർഥമാണ്. ജബൽ ഷാംസ് എന്ന വാക്കിനെ മലയാളത്തിൽ സൂര്യപർവതം എന്നു മൊഴിമാറ്റാം.
ഹരിതപർവതം എന്നു പേരുണ്ടെങ്കിലും ജബൽ അഖ്ദറിന്റെ മുഴുവൻ ഭാഗങ്ങളും പച്ചപ്പല്ല. പർവതോപരിതലത്തിന്റെ മിക്കവാറും ഭാഗങ്ങൾ മരുപ്രദേശങ്ങൾ തന്നെയാണ്. ഉയർന്ന ഭാഗങ്ങളിൽ പ്രതിവർഷം 300 മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കാറുണ്ട്. പർവതോപരിതലത്തൽ കുറ്റിച്ചെടികളും മരങ്ങളും വളരാനും കാർഷികാവശ്യത്തിനും ഈ മഴലഭ്യത സാഹചര്യമൊരുക്കുന്നു. ഭീമാകാരമാർന്ന പാറക്കൂട്ടങ്ങളും ശീതൽമയാർന്ന മാരുതനുമായാണ് വേനൽക്കാലത്ത് ജബൽ അഖ്ദർ സഞ്ചാരികൾക്ക് സ്വാഗതമോതുന്നത്. രുചികരമായ മാതളം, നാരങ്ങ, ആപ്രിക്കോട്ട്, പീച്ച്, വാൽനട്ട്, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും സുഗന്ധദ്രവ്യങ്ങളുണ്ടാക്കാനുപയോഗിക്കുന്ന പനിനീർച്ചെടികളും ചോളവുമൊക്കെ ധാരാളമായി വളരുന്ന ജബൽ അഖ്ദർ ഭൂപ്രകൃതിയിൽ ഒമാന്റെ മറ്റുഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
71 തരത്തിലുള്ള പക്ഷികളെയാണ് ജബൽ അഖ്ദർ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. അറേബ്യൻ ചെന്നായ്ക്കളുടെയും കുറുക്കന്മാരുടെയും സാന്നിധ്യവുമുണ്ട്. കരണ്ടുതിന്നുന്ന ജീവി വർഗത്തിലെ (റോഡന്റ്) 20ഓളം ഇനങ്ങളിൽ പത്തെണ്ണത്തിനെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സന്ദർശനം അനുവദിച്ചിരിക്കുന്ന സമയങ്ങളിൽ അല്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് കടക്കൽ, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യൽ, പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് അകത്തെ പെരുമാറ്റ മര്യാദകൾ ലംഘിക്കൽ എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളാണ്. വന്യമൃഗങ്ങളെ വേട്ടയാടാനും കൈവശം വെക്കാനുമുള്ള ശ്രമം, സാംസ്കാരിക ശേഷിപ്പുകൾ അടക്കം സംരക്ഷണ കേന്ദ്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ശേഖരിക്കൽ, അനുമതിയില്ലാതെ തീയിടൽ, മാലിന്യം തള്ളൽ, തോക്ക് ഉപയോഗിക്കൽ എന്നിവയും നിയമംമൂലം വിലക്കപ്പെട്ട കാര്യമാണ്. നിയമലംഘനത്തിന് 50 റിയാൽ മുതൽ 200 റിയാൽ വരെയാകും പിഴ ഈടാക്കുകയെന്നും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയി
പ്പിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍