Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം; കമ്പനി മേധാവികളുടെയും രാഷ്ട്ര തലവന്മാരുടെയും ഒപ്പം ഉറക്കം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വേശ്യയുടെ കഥ

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം; കമ്പനി മേധാവികളുടെയും രാഷ്ട്ര തലവന്മാരുടെയും ഒപ്പം ഉറക്കം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വേശ്യയുടെ കഥ

മൈക്കല എന്നറിയപ്പെടുന്ന 25കാരിയായ സുന്ദരി വെറുമൊരു സാധാരണ വേശ്യയല്ല. കാരണം മിനുറ്റുകൾക്ക് വിലയുള്ള അഭിസാരികയാണിവർ. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമേ ഇവർ താമസിക്കുകയുള്ളൂ.ഉറക്കമാകട്ടെ കമ്പനി മേധാവികളുടെയും രാഷ്ട്രത്തലവന്മാരുടെയും ഒപ്പമാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വേശ്യയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. റഷ്യക്കാരിയായ ഈ സുന്ദരി സ്വയം വിറ്റ് വർഷത്തിൽ സമ്പാദിക്കുന്നത് അഞ്ച് ലക്ഷം പൗണ്ടാണ്. ഗോൾഡ്മാൻ സാക്‌സ് ബാങ്കർ അടുത്തിടെ ഈ സുന്ദരിയെ തങ്ങളുടെ മിഡിൽ ഈസ്‌റ്റേൺ ക്ലൈന്റിന് വേണ്ടി വാടകക്കെടുത്തിരുന്നു.തങ്ങളുമായി ഒരു ഡീലിൽ ഏർപ്പെടുന്നതിന് മുമ്പ് ഒരു ലിബിയൻ ഇൻവെസ്റ്ററെ തൃപ്തിപ്പെടുത്തുന്നതിനായാണ് ഗോൾഡ്മാൻ സാക്‌സ് എക്‌സിക്യൂട്ടീവ് യൂസഫ് കാബാജ് മൈക്കലെയെ ബുക്ക് ചെയ്തിരുന്നത്.

തനിക്ക് സെക്‌സി ഷേയ്‌പ്പാണെന്നും ലൈംഗികകാര്യങ്ങളിൽ ഏർപ്പെടാൻ അതിയായ താൽപര്യമുണ്ടെന്നുമാണ് തന്റെ വെബ്‌സൈറ്റിൽ മൈക്കലെ പരസ്യം ചെയ്തിരിക്കുന്നത്. 2008ലുണ്ടാക്കിയ വിവാദപരമായ ഒരു ട്രേഡിനെ തുടർന്ന് ലിബിയൻ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി ഗോൾഡ്മാൻ സാക്‌സിൽ നിന്നും 846 മില്യൺ പൗണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് മൈക്കലയുടെ പേര് ഹൈക്കോടതിയിൽ പരാമർശിക്കപ്പെട്ടിരുന്നു.ലിബിയൻ ഇൻവെസ്റ്ററായ ഹൈതം സാർതിയെ തൃപ്തിപ്പെടുത്താനായി കാബാജ് അദ്ദേഹത്തിന് ദുബായിലേക്ക് ബിസിനസ് ക്ലാസിൽ പറക്കാൻ സൗകര്യമുണ്ടാക്കിക്കൊടുക്കുകയും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ സൗകര്യംചെയ്തുകൊടുക്കുകയും ഒരു രാത്രിക്ക് 425 പൗണ്ട് കൊടുത്ത് രണ്ട് സ്ത്രീകളെ ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ സാർതിയുടെ സഹോദരനായ മുസ്തഫയെ തൃപ്തിപ്പെടുത്താനും കാബാജ് നിർബന്ധിതനായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഗദ്ദാഫിയുടെ കാലഘട്ടത്തിലെ ലിബിയൻ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയിലെ(എൽഐഎ) മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു മുസ്തഫയെന്നും ഹൈക്കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ ദുബായിലേക്കയച്ച സ്ത്രീകളിൽ ഒരാൾ മൈക്കലയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ രാത്രി സൺ റിപ്പോർട്ടർ മൈക്കലയെ സമീപിച്ച് കാബാജിന്റെ ഫോട്ടോ കാണിച്ചിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് മൈക്കല പ്രതികരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തനിക്ക് ദിവസത്തിൽ അഞ്ചോളം ക്ലൈന്റുകൾ ഉണ്ടാവാറുണ്ടെന്നും അതിനാൽ എട്ട് വർഷങ്ങൾക്ക് മുമ്പ് ആരെക്കണ്ടുവെന്ന് ഓർക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് അവർ പറയുന്നത്.

താനോ ഗോൾഡ്മാൻ സാക്‌സോ ഒരൊറ്റ എൽഐഎ എംപ്ലോയിക്കും അനർഹമായ സൗകര്യങ്ങളൊന്നും ചെയ്തുകൊടുത്തിട്ടില്ലെന്നാണ് കാബാജ് പറയുന്നത്. തെറ്റായ കാര്യം ചെയ്തുവെന്ന് ഗോൾഡ്മാൻ സാക്‌സ് നിഷേധിക്കുന്നുണ്ട്. തന്റെ വിശ്വാസ്യത കാത്ത് സൂക്ഷിച്ച് നിയമാനുസൃതമായ കാര്യം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും കാബാജ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP