മലേഷ്യൻ വിമാനം ഉക്രൈനിയൻ റിബലുകൾ ഭൂമിയിൽ നിന്ന് വീഴ്ത്തിയതല്ല; തകർന്നത് മറ്റൊരു വിമാനത്തിൽ നിന്നയച്ച മിസൈൽ പതിച്ചെന്ന് പുതിയ സൂചന
മലേഷ്യൻ വിമാനമായ എംഎച്ച്17 ഉക്രൈനിയൻ റിബലുകൾ ഭൂമിയിൽ നിന്ന് വീഴ്ത്തിയതാണെന്നായിരുന്നു ഈ അടുത്ത് വരെ അനുമാനിച്ചിരുന്നത്. എന്നാൽ അതല്ല സംഭവിച്ചതെന്നും മറ്റൊരു വിമാനത്തിൽ നിന്നയച്ച മിസൈൽ പതിച്ചാണ് വിമാനം വീഴ്ന്നതെന്നുമാണ് പുതിയ സൂചനകൾ വെളിപ്പെടുത്തുന്നത്. റിബലുകൾ ഭൂമിയിൽ നിന്ന് ആകാശത്തിലേക്ക് അയച്ച മിസൈലിനാലല്ല വിമാനം തകർന്ന് വീണിരിക്കുന്നതെന്നും മറിച്ച് ഒരു ഉക്രൈനിയൻ ഫൈറ്റർജെറ്റിൽ നിന്നുമയച്ച മിസൈൽ ഏറ്റിട്ടാണെന്നുമാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി വെളിപ്പെടുത്തിയിരിക്കുന്നത്. സിഐഎ യുടെ പിന്തുണയോടെയുള്ള തീവ്രവാദ ഓപ്പറേഷന്റെ ഫലമായിട്ടാണ് ഈ അപകടം നടന്നതെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. റഷ്യൻ അനുകൂല റിബലുകളും ഗവൺമെന്റ് സേനയും തമ്മിൽ രാജ്യത്തിന്റെ കിഴക്കേയറ്റത്ത് ഇന്നലെയുണ്ടായ പോരാട്ടത്തിൽ മൂന്ന് ഉക്രൈനിയൻ പട്ടാളക്കാർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് വിമാനത്തിനുണ്ടായ അപകടത്തെക്കുറിച്ച് പുതിയ ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്.
2014 ജൂലൈ 17നായിരുന്നു ബോയിങ് 777 കിഴക്കൻ ഉക്രൈയിനിൽ തകർന്ന് വീഴുകയും തൽഫലമായി 298 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നത്. കൊലാലംപൂരിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഉക്രൈയിനിന്റെ പ്രദേശത്ത് നിന്നുമയക്കപ്പെട്ട റഷ്യൻ നിർമ്മിത ബക്ക് മിസൈലുകളേറ്റാണ് വിമാനം തകർന്നതെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്. റഷ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന റിബലുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു അത്. എന്നാൽ ഈ വിമാനത്തിന് നേരെ ഒരു ഫൈറ്റർ ജെറ്റിൽ നിന്നും മിസൈൽ അയക്കപ്പെട്ടതിന്റെ ഫലമായി വിമാനം വീഴുന്നത് കണ്ടവരുണ്ടെന്നാണ് ബിബിസി ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നത്. അത് വേനൽക്കാലവും വിളവെടുപ്പ് കാലവുമായിരുന്നുവെന്നും തങ്ങൾ ഒരു പൊട്ടിത്തെറി കേട്ടിരുന്നുവെന്നുമാണ് ഈ ഡോക്യുമെന്ററിയിലൂടെ സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാളായ നതാഷ ബെറോനിന വെളിപ്പെടുത്തിയിരിക്കുന്നത്. കറുത്ത പുകയെയും രണ്ട് വിമാനങ്ങളെയുമാണ് തങ്ങൾ ആദ്യം കണ്ടിരുന്നതെന്നും ഇതിൽ ഒന്ന് ചെറിയ വിമാനമായിരുന്നുവെന്നും അവർ പറയുന്നു. ഒരു വിമാനം നേരെയാണ് പറന്നിരുന്നതെന്നും എന്നാൽ മറ്റൊന്ന് പൊട്ടിത്തെറിയുണ്ടായതിന് ശേഷം വന്നിടത്തേക്ക് തന്നെ തിരിച്ച് പറകുന്നത് കണ്ടിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. വലിയ പൊട്ടിത്തെറി കേൾക്കുന്നതിന് മുമ്പ് ഒരു ജെറ്റ് ഒരു മിസൈൽ ലോഞ്ച് ചെയ്യുന്നത് കണ്ടിരുന്നുവെന്നാണ് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്.
പ്രസ്തുത ഡോക്യുമെന്ററിക്ക് വേണ്ടി ജർമൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ ബില്ലി സിക്സ് 100 സാക്ഷികളെ ഇന്റർവ്യൂ ചെയ്തിരുന്നുവെന്നും അതിൽ ഏഴ് പേർ ഒരു ഫൈറ്റർ ജെറ്റിനെ സംഭവസ്ഥലത്തെ ആകാശത്തിൽ കണ്ടിരുന്നുവെന്നുമാണ് ദി സൺഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.രണ്ട് ജെറ്റുകൾ കാണാമായിരുന്നുവെന്നും അതിൽ ഒന്നിൽ നിന്നും ഒരു എയർ ടു എയർ മിസൈൽ പ്രസ്തുത വിമാനത്തിന് നേരെ അയക്കപ്പെട്ടിരുന്നുവെന്നും മറ്റേ ജെറ്റിൽ നിന്നും എംഎച്ച് 17ന്റെ കോക്ക് പിറ്റിലേക്ക് വെടിയുതിർത്തിരുന്നുവെന്നുമാണ് അവർ വിശ്വസിക്കുന്നത്.എന്നാൽ ഇതിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പൈലറ്റായ വ്ലാദിസ്ലാവ് ഇത് നിഷേധിച്ചിട്ടുണ്ട്. അവിടെ എയർ ടു എയർ മിസൈലുകളില്ലായിരുന്നുവെന്നും പകരം ഭൂമിയിലെ ലക്ഷ്യങ്ങൾ തകർക്കുന്നതിനായുള്ള എയർ ടു സർഫേസ് മിസൈലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നുമാണ് അദ്ദേഹം പറയുന്നത്. സിഐഎയുടെ പിന്തുണയോടെ നടന്ന തീവ്രവാദ ഓപ്പറേഷനിലൂടെയാണ് പ്രസ്തുത വിമാനം തകർത്തതെന്നും അതിനായി വിമാനത്തിൽ രണ്ട് ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്നുമാണ് ഈ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്ന മറ്റൊരു അസാധാരണമായ സിദ്ധാന്തം.
പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായ സെർജെ സോകോലോവാണ് ഈ ആരോപണം മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനം ഹോളണ്ടിലായിരുന്നപ്പോൾ അതിൽ ബോംബുകൾ സ്ഥാപിക്കാൻ സിഐഎയെ ഉക്രൈനിയൻ രഹസ്യാനേഷണ സർവീസും ഡച്ച് സെക്യൂരിറ്റി സർവീസും സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. റഷ്യക്ക് മുകളിൽ ഉപരോധം ഏർപ്പെടുത്തുകയും റഷ്യ ഒരു കിരാത രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ ചിത്രീകരിക്കാനും നാറ്റോയുടെ സാന്നിധ്യ യൂറോപ്പിൽ പ്രത്യേകിച്ച് ഉക്രൈയിനിൽ വർധിപ്പിക്കുകയുമായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഉക്രൈയിനിലെ പാശ്ചാത്യ അനുകൂല നേതൃത്വത്തിനെതിരെ 2014 ഏപ്രിലിൽ ആരംഭിച്ച കലാപത്തെ തുടർന്ന് 9200പേർ മരിക്കുകയും 21,000പേർക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കിവും റഷ്യയും ഉക്രൈയിനിലെ വിമതർക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ റഷ്യ ഇതിനെ നിഷേധിക്കുയാണ് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍