പരിഷ്കൃതരെന്ന് പറയുന്ന ബ്രിട്ടനിലും ലിംഗ വിവേചനം; ഓൾഡ്ഹാമിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഒരുക്കിയത് വിവാദത്തിൽ; ലേബർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മാദ്ധ്യമങ്ങൾ
ലണ്ടൻ: കേരളത്തിൽ ലിംഗവിവേചനമാണ് പ്രധാന ചർച്ചാ വിഷയം. ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ അനുവദിക്കാത്ത നടപടിയാണ് ഏറെ വിമർശിക്കപ്പെട്ടത്. എന്നാൽ, ലിംഗ വിവേചന പ്രശ്നങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന വ്യക്തമാക്കാൻ ഒരു സംഭവം കൂടി. ബ്രിട്ടനിലെ പുരോഗമന പാർട്ടിയെന്ന് അറിയപ്പെടുന്ന ലേബർ പാർട്ടിയിൽ ലിംഗ വിവേചന വിവാദം കത്തിപ്പടരുകയാണ് ഇപ്പോൾ. പുരോഗമന പാർട്ടി അതിനാൽ ഇതിൽ നിന്നും വിരുദ്ധമായി പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ചെറിയൊരു പാകപ്പിഴവ് പോലും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഓൾഡ്ഹാമിലെ ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ഒരു യോഗത്തിലെ ഇരിപ്പിട സംവിധാനത്തിന്റെ പേരിൽ ലേബർ പാർട്ടി ക്രൂരമായി ക്രൂശിക്കപ്പെടുകയാണ്. പ്രസ്തുത യോഗത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ച് ഇരുത്തിയ നടപടിയാണ് കനത്ത എതിർപ്പിന് കാരണമായിത്തീർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ലേബർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മാദ്ധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഓൾഡ്ഹാമിൽ വച്ച് നടന്ന ഏഷ്യൻ പാർട്ടി റാലിക്കിടെയാണ് ലേബർ പാർട്ടി ഇത്തരത്തിൽ സ്ത്രീപുരുഷ വിവേചനം കാണിച്ച് ഇരിപ്പിടങ്ങൾ വേർതിരിച്ചിട്ട് യോഗം നടത്തിയിരിക്കുന്നത്.പാർട്ടിയുടെ ഫ്രന്റ്സ് ഓഫ് ബംഗ്ലാദേശ് ഗ്രൂപ്പാണ് പ്രസ്തുത യോഗം സംഘടിപ്പിച്ചിരുന്നത്. വ്യാഴാഴ്ച ഇവിടെ നടക്കുന്ന നിർണായകമായ ഇടക്കാലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണീ കൂട്ടായ്മ വിളിച്ച് കൂട്ടിയത്. ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി തോൽക്കുമെന്ന ഭയവും ഉയർന്ന് വന്നിട്ടുണ്ട്. ഓൾഡ്ഹാം വെസ്റ്റ് ആൻഡ് റോയ്ട്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഏഷ്യൻ വംശജരായ സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടിന് ഇവിടെ നിർണായകമായ പങ്കാണുള്ളത്. ഇവിടുത്തെ അഞ്ചിലൊന്ന് വോട്ടർമാരും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഏഷ്യൻ വംശജരാണ്.
ലേബർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു പരിപാടിക്കിടെ സ്ത്രീ പുരുന്മാരെ വേർതിരിച്ചിരുത്തിയത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും തുല്യതയുടെ കാര്യത്തിൽ ലേബർ രാഷ്ട്രീയപരമായ തിരുത്തൽ നടത്തിയാൽ മാത്രമെ തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാൻ സാധിക്കുകയുള്ളൂവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വേളയിലും ഇത്തരം നടപടികളുടെ പേരിൽ ലേബർ പാർട്ടി കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. അന്ന് ബെർമിങ്ഹാമിൽ വച്ച് നടന്ന ഇസ്ലാമിക് സെന്റർ റാലിയിൽ വച്ചായിരുന്ന സ്ത്രീ പുരുഷന്മാരെ വേർതിരിച്ചിരുത്തിയിരുന്നത്.
ഓൾഡ്ഹാമിലെ തൊഴിലാളി വർഗങ്ങൾക്കിടയിൽ ലേബർ പാർട്ടിക്കുള്ള പിന്തുണ വളരെ കുറഞ്ഞിരിക്കുന്നുവെന്നാണ് പാർട്ടിയിലുള്ളവർ തന്നെ തുറന്ന് സമ്മതിക്കുന്നത്. ഐസിസിനോട് ബ്രിട്ടൻ നടത്തുന്ന പോരാട്ടം മയപ്പെടുത്തണമെന്ന ലേബർ നേതാവ് കോർബിന്റെ നിലപാടുകളോട് മിക്കവർക്കും കടുത്ത എതിർപ്പാണുള്ളത്. പ ാർട്ടിയുടെ വോട്ടുകൾ കുറയ്ക്കാൻ ഇത് പ്രധാന കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ജിഹാദിജോണിന്റെ കൊലയോടും പാരീസ് ആക്രമണത്തോടും കോർബിൻ പ്രകടിപ്പിച്ച നിലപാടുകളും കടുത്ത ക്ഷീണമാണ് ലേബർ പാർട്ടിക്കുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇവിടുത്തെ ഏഷ്യൻ വംശജരായ ന്യൂനപക്ഷങ്ങളുടെ പിന്തുണയുറപ്പാക്കി ഓൾഡ്ഹാമിലെ സീറ്റ് നിലനിർത്താമെന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്. മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പാർട്ടി ജയിച്ചത്.2011ലെ സെൻസസ് അനുസരിച്ച് ഓൾഡ്ഹാമിലെ 220,000 ജനസംഖ്യയിൽ 50,000 പേർ ഏഷ്യയിൽ നിന്നുള്ള ന്യൂനപക്ഷക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ ഒരു ദശാബ്ദത്തോളമായി ജിവിക്കുന്നു ചില ന്യൂനപക്ഷക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയില്ലെന്നനും എന്നാൽ അവർ ലേബറിന് വോട്ട് ചെയ്യുമെന്നും ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്.
ഇന്നലെ നടന്ന യോഗത്തിൽ ഫ്രന്റ്സ് ഓഫ് ബംഗ്ലാദേശ് ഗ്രൂപ്പ് ഇവിടുത്തെ ലേബർ സ്ഥാനാർത്ഥി ജിം മാക്മഹോന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഓൾഡ്ഹാം വെസ്റ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.ഇന്നലെ സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ഇരുന്ന യോഗത്തിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിക്ക് പുറമെ പാർട്ടിയിലെ ഉന്നതരായ നേതാക്കളും എംപിമാരും പങ്കെടുത്തിരുന്നു. പ്രസ്തുത യോഗത്തിൽ രണ്ട് സ്ത്രീകൾ മാത്രമാണ് പുരുഷന്മാർക്കിടയിൽ ഇരുന്നത്. അവർ ഏഷ്യൻ വംശജരായിരുന്നില്ല താനും.
ആളുകളെ നിർബന്ധിച്ച് ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ചിരുത്തിയെന്ന ആരോപണം ലേബർ നിഷേധിച്ചിരിക്കുകയാണ്. ഓൾഡ്ഹാം ഈസ്റ്റ് ആൻഡ് സാഡിൽവർത്തിലെ എംപിയും വികലാംഗർക്കുള്ള ഷാഡോ മിനിസ്റ്ററുമായ ഡെബി അബ്രഹാംസ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി പോരാടുന്ന നേതാവായ അദ്ദേഹം തന്റെ ട്വീറ്റിലൂടെ ഇതിനെ വിമർശിച്ചിട്ടുമുണ്ട്. ആളുകളെ ഇത്തരത്തിൽ വേർതിരിച്ചിരുത്തിയാണോ ലേബർ ആധുനിക ബ്രിട്ടൻ നിർമ്മിക്കാനൊരുങ്ങുന്നതെന്നാണ് ഇവിടുത്തെ യുകിപ് സ്ഥാനാർത്ഥിയായ ജോൺ ബിക്ക്ലെ വിമർശനമുന്നയിച്ചിരിക്കുന്നത്. ഇതൊരു മതപരമായ യോഗമല്ലായിരുന്നുവെന്നും രാഷ്ട്രീയ കൂട്ടായ്മയായിരുന്നുവെന്നും ലേബർ ഓർക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കോർബിൻ നേതൃത്വമേറ്റെടുത്തതിനെ തുടർന്ന് ലേബർ പാർട്ടിക്ക് മൂന്നിലൊന്ന് വോട്ടർമാരെയും നഷ്ടപ്പെട്ടുവെന്ന് ഇന്നലെ പുറത്ത് വന്ന ഒരു പോൾ ഫലത്തിലൂടെ തെളിഞ്ഞിരുന്നു. ഇതിന് പുറമെ ബ്രിട്ടനിലെ ജനങ്ങളുമായി കോർബിനുള്ള ബന്ധം നഷ്ടപ്പെട്ട് വരുകയാണെന്നും ഈ പോൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലേബറിന് പകരം കോൺസർവേറ്റീവിനോ യുകിപിനോ ആണ് തങ്ങൾ വോട്ട് ചെയ്യുകയെന്ന് ഈ പോളിൽ പങ്കെടുത്ത നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓൾഡ്ഹാം വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ തന്റെ യുകിപ് പാർട്ടി വൻ വിജയം നേടുമെന്നാണ് യുകിപ് നേതാവ് നിഗെൽ ഫരാഗ് പ്രസ്താവിച്ചിരിക്കുന്നത്. അതോടെ ലേബർ നേതൃസ്ഥാനത്ത് നിന്നും ജെറെമി കോർബിൻ ഒഴിയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.ലേബറിനെ പിന്തുണയ്ക്കുന്നവർ ഈ മണ്ഡലത്തിൽ ഇപ്പോൾ യുകിപിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇമിഗ്രേഷൻ, ബെനഫിറ്റ്, അതിർത്തി നിയന്ത്രണം എന്നീ വിഷയങ്ങളിൽ കോർബിനുള്ള നിലപാടുകൾ മൂലം രാജ്യമാകമാനം ലേബറിന്റെ വോട്ടുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിന്റെ സ്വാധീനം ഓൾഡ്ഹാമിലും പ്രതിഫലിക്കുമെന്നും യുകിപ് നേതാവ് ഉറപ്പിച്ച് പറയുന്നു.
Stories you may Like
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- ബ്രിട്ടനിൽ ഋഷി സുനകും കൂട്ടരും തോൽക്കുമെന്ന് സർവേ
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍