Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയത് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നുവെന്നറിഞ്ഞ്; പകയുടെ പിന്നിലെ കാരണം കോടതിയിൽ വെളിപ്പെടുത്തി മൊറോക്കോ സ്വദേശിനി; യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്ന് യുവാവിന്റെ പല്ല് കിട്ടിയത് കേസിൽ വഴിത്തിരിവായി; പൊലീസ് ചോദ്യം ചെയ്യലിനിടെ തലകറങ്ങി വീണ് 'കൊലയാളി കാമുകി'

ദുബായിൽ കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയത് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നുവെന്നറിഞ്ഞ്; പകയുടെ പിന്നിലെ കാരണം കോടതിയിൽ വെളിപ്പെടുത്തി മൊറോക്കോ സ്വദേശിനി; യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്ന് യുവാവിന്റെ പല്ല് കിട്ടിയത് കേസിൽ  വഴിത്തിരിവായി; പൊലീസ് ചോദ്യം ചെയ്യലിനിടെ തലകറങ്ങി വീണ് 'കൊലയാളി കാമുകി'

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയെന്ന വാർത്ത് ഏതാനും ദിവസം മുൻപാണ് നാം ഞെട്ടലോടെ കേട്ടത്. എന്നാലിപ്പോൾ അതിന് പിന്നിലുണ്ടായ കൂടുതൽ സംഭവവികാസങ്ങളാണ് ഇപ്പോൾ കോടതിയിൽ നിന്നും പുറത്ത് വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അൽ എയ്‌നിൽ വച്ചാണ് മൊറോക്കൻ സ്വദേശിനിയായ യുവതി കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ബിരിയാണിയാക്കി വിളമ്പിയത്. തന്റെ കാമുകന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും അവരെ കല്യാണം കഴിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് ഇവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

കൊല്ലപ്പെട്ട യുവാവും മൊറോക്കൻ സ്വദേശിയാണ്. ഇവിടെ നിന്നും തന്നെയുള്ള മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണ് യുവാവ് ശ്രമം നടത്തിയതെന്നും കേസ് നടന്ന കോടതിയിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ബന്ധത്തിലേക്ക് കാമുകൻ പോകുന്നുവെന്ന് അറിഞ്ഞതോടെ യുവതിയുടെയുള്ളിൽ പക കയറുകയായിരുന്നു. യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടി നുറുക്കി. പിന്നീട് ബ്ലെൻഡറിലിട്ട് അടിച്ച് ചെറിയ കഷ്ണങ്ങളാക്കി. 

ഇതിന് ശേഷം ഈ മാംസം കൊണ്ട് ബിരിയാണി വച്ച ശേഷം താൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് കൊടുക്കുകയായിരുന്നു. പാക്കിസ്ഥാൻ സ്വദേശികളായ ജോലിക്കാർക്കാണ് ഇവർ ഭക്ഷണം വിളമ്പിയതെന്നാണ് സൂചന. ബാക്കി വന്ന ബിരിയാണി ഇവർ നായ്ക്കൾക്ക് കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറെ ദിവസങ്ങളായി യുവാവിനെ കാണാതായതോടെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചെത്തിയിരുന്നു. യുവതിയോട് അന്വേഷിച്ചപ്പോൾ കാമുകൻ പിണങ്ങിപ്പോയെന്നും യാതൊരു വിവരവുമില്ലെന്നുമായിരുന്നു യുവതി കാമുകന്റെ സഹോദരനോട് പറഞ്ഞത്.

മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടഴ്‌സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കൃത്യം നടത്തി മാസങ്ങൾക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അൽ ഐയ്ൻ പ്രോസിക്യൂഷൻ അധികൃതർ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ പൊലീസ് വിസമ്മതിച്ചു. തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി തലകറങ്ങി വീണു. തുടർന്ന് കൊല നടത്തിയ കാര്യം സമ്മതിക്കുകയും കാമുകനോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു.

യുവതിയുടെ മാനോനില പരിശോധിക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴു വർഷമായി യുവാവിനെ സാമ്പത്തികമായും യുവതി സഹായിച്ചിരുന്നു. തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയപ്പോൾ അയാളോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപാർട്ട്‌മെന്റിലെ രക്തവും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സുഹൃത്തിനെ വിളിച്ചിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP