ഓസ്ട്രേലിയയിലും ജപ്പാനിലും പുതുവർഷം ഇന്നലെയേ പിറന്നു; അമേരിക്കയിൽ എത്തിയത് അവസാനം; യൂറോപ്പിൽ എങ്ങും വെടിക്കെട്ടോടെ തുടക്കം; ചൈനയിൽ ആഘോഷത്തിനിടയിൽ ചവിട്ടേറ്റ് അനേക മരണം; കറാച്ചിയിൽ ആഘോഷ നിരോധനം; ഇന്ത്യയിൽ തണുത്ത പുതുവർഷം
ന്യൂഡൽഹി: പ്രതീക്ഷകളുമായി 2015നെ ലോക വരവേറ്റു. അടിത്തിമിർത്തും പടക്കം പൊട്ടിച്ചും 2014ന് വിടപറഞ്ഞ ലോകം പുതുവർഷത്തെ ആഘോഷത്തിമിർപ്പിലാണ് ഏറ്റെടുത്തത്. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ആഘോഷത്തിലായിരുന്നു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇന്ത്യിയിൽ ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ നിയന്ത്രണത്തിൽ രാജ്യവും പുതുവൽസരത്തെ വരവേറ്റു. ആഘോഷങ്ങൾക്കിടെ ചൈനയിൽ തിക്കിലും തിരക്കിലും പെട്ട് ചൈനയിൽ 35 ജീവനുകൾ പൊലിഞ്ഞത് പുതുവൽസരത്തിലെ ദുഃഖ വാർത്തയുമായി.
2015 ജനവരി ഒന്നിലെ സൂര്യൻ ആദ്യമായി ന്യൂസിലൻഡിൽ ഉദിച്ചുയർന്നു. ലോകത്തിലാദ്യം നേരം പുലരുന്നത് ഇവിടെയാണ്. ഇന്ത്യൻ സമയം 5:30 ന് ആണ് ലോകത്ത് പുതുവർഷ സൂര്യൻ ആദ്യമായുദിച്ചത്. ലോകത്തിന്റെ കിഴക്കൻ രാജ്യങ്ങളിലാണ് എല്ലാ വർഷവും ആദ്യം പുതുവർഷമെത്തുക. ന്യൂസിലൻഡും ഫിജിയുമാണ് ആദ്യമായി പുതുവർഷത്തിലേക്ക് കടന്നത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലും പുതുവർഷം പിറന്നു. വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് ജനത 2015 നെ വരവേറ്റത്. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഗംഭീര ആഘോഷങ്ങളാണ് പുതുവർഷത്തെ വരവേൽക്കാൻ അരങ്ങേറിയത്. ഓസ്ട്രേലിയയിലെ സിഡ്നി തുറമുഖത്ത് വമ്പൻ വെടിക്കെട്ടാണ് നടന്നത്. അർധരാത്രിയിലെ വെടിക്കെട്ട് കാണാൻ ഏകദേശം 16 ലക്ഷം പേരാണ് ഇവിടെ തടിച്ചുകൂടിയത്. അമേരിക്കയിലാണ് പുതുവൽസരം ഏറ്റവും അവാസനം എത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് നടന്ന ബംഗലുരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയിലാണ് ഇന്ത്യ പുതുവർഷത്തെ വരവേറ്റത്. ഡൽഹിയും മുബൈയും അടക്കമുള്ള സ്ഥലങ്ങളിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. അതനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. സിസിടിവി ക്യാമറാ നിരീക്ഷണങ്ങൾ കർശനമാക്കിയാണ് അതുകൊണ്ട് തന്നെ രാജ്യം പുതുവർഷത്തെ വരവേറ്റത്. ഇതിനിടെയിലും എല്ലാം മറന്ന് ആടിത്തിമിർക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒത്തുകൂടിയവർ മറന്നില്ല. ഹോട്ടലുകളും ക്ലബ്ബുകളുമെല്ലാം പുതുവർഷത്തെ വരവേറ്റ് വൈവിധ്യാമാർന്ന പരിപാടികൾ ഒരുക്കി.
കേരളത്തിൽ വമ്പിച്ച ആഘോഷങ്ങളാണ് നടന്നത്. കോവളം, ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നിരവധിയാളുകളാണ് പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടിയത്. ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി പലയിടത്തും ആഘോഷം തിമിർത്തു. 2014 ലെ അവസാന രാവിന് വിടചൊല്ലി പുതുവർഷ പുലരിയെ വരവേൽക്കാൻ ഇന്ന് പന്ത്രണ്ടിന് ആണ്ടുപപ്പാഞ്ഞികൾ ഫോർട്ട് കൊച്ചിയിൽ കത്തിയെരിയും.ഫോർട്ട് കൊച്ചി കടപ്പുറത്ത് കൂറ്റൻ പപ്പാഞ്ഞിയെയും അഗ്നിക്കിരയാക്കി. പ്രതീക്ഷകളുടെ 2015 ന് സ്വാഗതമോതി വൈകീട്ടോടെ യുവാക്കളുടെ സംഘങ്ങൾ ആട്ടവും,പാട്ടുമായി ഫോർട്ട്കൊച്ചിയുടെ തെരുവിലിറങ്ങും. കാർണിവൽ റാലിയോടെ ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ ഇന്ന് സമാപിക്കും. റാലിയിൽ പ്രച്ഛന്ന വേഷങ്ങൾ,നിശ്ചല ദൃശ്യങ്ങൾ,നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളായി ആലപ്പുഴയിലും കോട്ടയത്തും ആഘോഷങ്ങൾ നടന്നു. ഹൗസ് ബോട്ടുകളിലും ആഘോഷത്തിന് വലിയ തിരക്കായിരുന്നു. കുമരകത്തും പുതുവത്സര ആഘോഷങ്ങൾ നടന്നു. കുമരകത്ത് റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമെല്ലാം മുറി നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ഹൗസ്ബോട്ടുകളെല്ലാം തന്നെ നേരത്തെ ബുക്ക് ചെയ്തിരുന്നു. വൈകിട്ട് ആറോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. കലാപരിപാടികളും നൃത്തവും പാട്ടും കരിമരുന്നു കലാപ്രകടനവും ഒക്കെയായി ഹോട്ടലുകൾ മത്സരിച്ചപ്പോൾ കുമരകത്തെ പുതുവർഷം ഗംഭീരമായി. കോട്ടയത്ത് ആഘോഷങ്ങൾ കൂടുതൽ നടന്ന കുമരകം, വാഗമൺ, പരുത്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനേയും വിന്യസിച്ചിരുന്നു.
ചൈനയിൽ പുതുവർഷത്തിന് ദുരന്തത്തോടെയാണ് തുടക്കമായത്. ഷംഗ്ഹായിയിൽ പുതുവത്സരപ്പിറവി ആഘോഷത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു. ഷംഗ്ഹായിയിലെ ഏറെ പ്രസിദ്ധമായ ബുന്ദ് വാർഷിക ലൈറ്റ്ഷോ കാണാനെത്തിയവരാണ് തിരക്കിൽ പെട്ടത്. സംഭവത്തിൽ 42 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സൂചികുത്താൻ പോലും ഇടമില്ലാത്ത സ്ഥിതിയിൽ നിൽക്കുന്നവർക്കിടയിലേക്ക് ആരോ പണം വലിച്ചെറിഞ്ഞെന്നും അത് എടുക്കാൻ വേണ്ടി ആൾക്കാർ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം.
സുരക്ഷാ മാനദണ്ഡങ്ങൾ മൂൻനിർത്തി പാക്കിസ്ഥാനിലെ കറാച്ചിയിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ന്യൂ ഇയർ മൂൻനിർത്തി 7,000 പൊലീസ് ഉദ്യേഗസ്ഥരെയാണ് കറാച്ചിയിൽ വിന്യസിച്ചത്. ഹോട്ടലുകളും മറ്റ് സ്വകാര്യ സ്ഥലങ്ങളും ന്യൂ ഇയർ ആഘോഷങ്ങളുടെ നിരോധന പരിധിയിൽ ഉൾപ്പെടുത്തി. പാക്കിസ്ഥാനിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി തീവ്രവാദി ആക്രമണങ്ങളാണ്. പെഷവാറിലെ സ്കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണമായിരുന്നു ഈ വർഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. 150 പേർക്കാണ് പെഷവാർ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു കറാച്ചിയിലെ ആഘോഷ നിരോധനം. പാക്കിസ്ഥാനിലെ മറ്റ് സ്ഥലങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഗൾഫ് രാജ്യങ്ങളും പുതുവൽസരത്തെ ആഘോഷങ്ങളുടെ നിറവിൽ വരവേറ്റു. പുതുവത്സര രാവിൽ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെല്ലാം വൈവിധ്യമാർന്ന പരിപാടികളാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളും ബോളിവുഡ് താരങ്ങളുമൊക്കെ ഉത്സവരാവിൽ ദുബായിൽ സംഗമിച്ചു. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവത്സര വെടിക്കെട്ടും എൽ.ഇ.ഡി. സ്ക്രീൻ പ്രദർശനവും ശ്രദ്ധേയമായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍