ബ്രിട്ടനിലെ കെയർഹോമിൽ 81കാരി വെടിയേറ്റ് മരിച്ചു; ക്രിസ്തുമസ് കാലത്ത് ഭാര്യയെ ശുശ്രൂഷിക്കാൻ എത്തിയ 86കാരനായ ഭർത്താവ് അറസ്റ്റിൽ
'ഇനിയിപ്പോ ശേഷിക്കുന്ന കാലം ദൈവവിചാരമൊക്കെയായങ്ങ് കാലം കഴിക്കാം...' 75 വയസ് കഴിയുന്നതോടെ മിക്കവരും മനസിൽ സ്വയം ഇത്തരത്തിൽ തീരുമാനമെടുക്കാറുണ്ട്. തുടർന്ന് അതിനനുസരിച്ചുള്ള ഒതുങ്ങിയ ഒരു ജീവിതം അവർ നയിക്കുകയും ചെയ്യും. എന്നാൽ 86 വയസായി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പരുവമായാലും തങ്ങളുടെ സ്വതസിദ്ധമായ തരികിട അത്രയെളുപ്പം മറക്കാൻ ചില സായിപ്പന്മാർ തയ്യാറല്ലെന്നാണ് ബ്രിട്ടനിൽ നടന്ന സംഭവം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. ഇവിടെ 80കാരിയ ഭാര്യയെ 86കാരൻ വെടിവച്ച് കൊല്ലുകയായിരുന്നു. ബ്രിട്ടനിലെ നഴ്സിങ് ഹോമിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്.
മേധാക്ഷയം അഥവാ ഡിമെൻഷ്യ ബാധിച്ച റൊണാൾഡ് കിംഗാണ് തന്റെ ഭാര്യയായ റിത കിംഗിനെ വെടിവച്ച് കൊന്നത്. മേധാക്ഷയം ബാധിച്ചതിനാൽ റൊണാൾഡ് തികച്ചും പക്വതയില്ലാത്ത പെരുമാറ്റമാണ് കാഴ്ച വച്ചിരുന്നത്. കെയർഹോമിൽ കഴിയുന്ന ഭാര്യയെ ക്രിസ്മസ് കാലത്ത് പരിചരിക്കാനെത്തിയതിനിടയിലായിരുന്നു റൊണാൾഡ് ഈ നീചകൃത്യം നിർവഹിച്ചിരിക്കുന്നത്. കെയർഹോമിലുള്ള അന്തേവാസികൾ നോക്കി നിൽക്കെയായിരുന്നു ഇയാൾ ഭാര്യയെ വെടി വച്ച് കൊന്നത്.
കൊലപാതകത്തെ തുടർന്ന് റൊണാൾഡിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ കടുത്ത സുരക്ഷിതത്വത്തിൽ കഴിയുന്ന കെയർഹോമിലേക്ക് റൊണാൾഡിന് എങ്ങനെയാണ് തോക്ക് കൊണ്ടു വരാൻ സാധിച്ചതെന്നതിനെക്കുറിച്ച് ഏറെ സംശയങ്ങൾ ഉയർന്ന് വരുന്നുണ്ട്. ബ്രിട്ടനിലെ വാൾട്ടൻഓൺദിനാസിലെ ഡി ലാ മെർ ഹൗസിലാണീ കെയർ ഹോം സ്ഥിതി ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ പഴയ ആർമി സർവീസ് റിവോൾവറാണെന്നാണ് ചിലർ പറയുന്നത്. ഇന്നലെ രാവിലെ 9 മണിക്ക് നടന്ന വെടിവയ്പിന് ശേഷം റൊണാൾഡിനെ നിരായുധനാക്കാൻ താൻ ഏറെ പാടുപെട്ടിരുന്നുവെന്നാണ് കെർ ഹോമിന്റെ മാനേജരായ ജൂലി കുർട്ടിസ് പറയുന്നത്.കഴിഞ്ഞ രണ്ടു വർഷമായി ജൂലി ഇവിടെ കെയർഹോം നടത്തുന്നുണ്ട്. ആദ്യം റൊണാൾഡിന്റെ പക്കൽ തോക്ക് കണ്ടപ്പോൾ അത് യഥാർത്ഥത്തിലുള്ള തോക്കാണെന്നോ ആർക്കെങ്കിലും അപായമുണ്ടായെന്നോ കുർട്ടിസിന് മനസിലായിരുന്നില്ല. തുടർന്ന് കാര്യങ്ങൾ മനസിലായപ്പോൾ ആയുധം താഴെ വയ്ക്കാൻ കുർട്ടിസ്, റൊണാൾഡിനോട് താണ്കേണപേക്ഷിക്കുകയായിരുന്നു. സംഭവം ഉണ്ടായതിന് ശേഷം കെയർഹോമിലെ ജീവനക്കാർ വളരെ തന്ത്രപൂർവമായിരുന്നു റൊണാൾഡിനെ കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. കൊലപാതകം നടന്നതിന് ശേഷം അന്തേവാസികളോട് വളരെ ശാന്തരായിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് റൊണാൾഡിൽ നിന്ന് റിവോൾവർ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഇത് ഫോറൻസിക് വിദഗ്ധരും ബാലിസ്റ്റിക് വിദഗ്ധരും വിശദമായി പരിശോധിക്കുകയും ചെയ്യും. എന്നാൽ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആയുധങ്ങളൊന്നുമില്ലെന്നാണ് അന്വേഷകർ കരുതുന്നത്. മറ്റാർക്കും ഇതുമായി ബന്ധമില്ലെന്നും ഉറപ്പായിട്ടുണ്ട്. 18 മാസങ്ങൾക്ക് മുമ്പായിരുന്നു ഈ ദമ്പതികൾ ലണ്ടനിലെ സെമിഡിറ്റാച്ച്ഡ് ബംഗ്ലാവിൽ നിന്നും എസെക്സിലെത്തിയത്. എന്നാൽ നടക്കാൻ പ്രയാസമേറിയതിനെ തുടർന്ന് ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു റിത കിങ് ഈ കെയർഹോമിലെത്തിയത്.
ആഴ്ചയിൽ രണ്ടു പ്രാവശ്യം റൊണാൾഡ് കിങ് ഭാര്യയെ സന്ദർശിക്കാൻ കെയർഹോമിൽ എത്തുകയും ചെയ്യാറുണ്ട്. വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഇയാൾ ഭാര്യയ്ക്കൊപ്പം ഒരാഴ്ച താമസിക്കുകയും ചെയ്തിരുന്നു. റൊണാൾഡ് നല്ലൊരു മനുഷ്യനും ശാന്തമായി പെരുമാറുന്നയാളുമായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ഇയാൾക്ക് ഒരു കൈ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും അയൽക്കാർ പറയുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതെന്നും ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ സൈൻ വെറെറ്റ് പറയുന്നു. ഫോറൻസിക് പരിശോധനകൾ നടക്കുന്നതിനിടെ സംഭവം നടന്ന സ്ഥലത്ത് ഒരു സീൻഗാർഡിനെ നിയോഗിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നഴ്സിങ് ഹോമിലെ അന്തേവാസികളുമായുും ജീവനക്കാരുമായും വിശദമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഡിസിഐ സൈൻ വെറെറ്റ് പറയുന്നത്. സംഭവത്തിന് ശേഷവും അന്തേവാസികളുടെ കുടുംബക്കാർ കെയർഹോം സാധാരണപോലെ സന്ദർശിക്കുന്നുണ്ട്.. എന്നാൽ സന്ദർശനത്തിന് മുമ്പ് കെയർഹോമുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.കെയർഹോമിലെ സുരക്ഷ കർക്കശമായിരുന്നുവെന്നാണ് അയൽക്കാരനായ ജോൺ നൈറ്റ്സ് പറയുന്നത്. ഒരു സെക്യൂരിറ്റി കോഡ് ലഭിക്കുന്നവർക്ക് മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഇവിടുത്തെ ഡോറിന് മുകളിൽ ഇലക്ട്രോണിക് കീ പാഡാണുള്ളത്. ഇതിനെക്കുറിച്ചറിയുന്നവർക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ വാർത്ത കേട്ട് താൻ ഞെട്ടിത്തരിച്ചുവെന്നാണ് ഈ പ്രദേശത്തെ യുകിപ് എംപിയായ ഡഗ്ലസ് കാർസ് വെൽ പ്രതികരിച്ചിരിക്കുന്നത്. കെന്റിൽ നിന്നും എസെക്സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിൽ നിന്നുമുള്ള കുറ്റാന്വേഷകരാണ് ഈ കൊലപാതക കേസ് അന്വേഷിക്കുന്നത്. ഡിമെൻഷ്യ ബാധിച്ച ആളുകളെ പരിചരിക്കുന്ന ഈ കെയർ ഹോമിൽ 57 അന്തേവാസികളാണുള്ളത്. ഇവർ ആഴ്ചയിൽ 575 പൗണ്ടാണ് നൽകേണ്ടുന്നത്. കെയർ ക്വാളിറ്റി കമ്മീഷന്റെ നല്ല റിപ്പോർട്ട് ലഭിച്ച കെയർഹോമാണിത്. ഈ കൊലപാതകവുമായി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫയർആംസ് ആക്ട് പ്രകാരം കൈത്തോക്ക് അടക്കമുള്ള തോക്കുകൾ കൈവശം വയ്ക്കുന്നത് യുകെയിൽ നിരോധിച്ചിട്ടുണ്ട്. പ്രാദേശിക പൊലീസ് സേന മുഖാന്തിരം അപേക്ഷിച്ചാൽ മാത്രമേ ഇത് കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഈ ആയുധം ഉപയോഗിച്ച് പൊതുജനത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്ന് ഇതിനായി ചീഫ് ഓഫീസർക്ക് മുമ്പിൽ നിങ്ങൾ ഉറപ്പ് നൽകുകയും വേണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍