Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലഷ്‌കറിനെയും ഹാഫിസിനെയും ഇപ്പോഴും പിന്തുണക്കുന്നവരിൽ ഒരാളാണ് താനെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്; കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തെ കീഴ്പ്പെടുത്തുന്നതിന് ലഷ്‌കറിനെ പിന്തുണച്ചിരുന്നുവെന്നും മുഷറഫ്

ലഷ്‌കറിനെയും ഹാഫിസിനെയും ഇപ്പോഴും പിന്തുണക്കുന്നവരിൽ ഒരാളാണ് താനെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്; കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തെ കീഴ്പ്പെടുത്തുന്നതിന് ലഷ്‌കറിനെ പിന്തുണച്ചിരുന്നുവെന്നും മുഷറഫ്

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയെയും സ്ഥാപകൻ ഫാഫിസ് സയീദിനെയും പിന്തുണച്ച് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് രംഗത്ത്. ലഷ്‌കറിനെയും ഹാഫിസിനെയും ഇപ്പോഴും പിന്തുണക്കുന്നവരിൽ ഒരാളാണ് താൻ. കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തെ കീഴ്പ്പെടുത്തുന്നതിന് ലഷ്‌കറിനെ പിന്തുണച്ചിരുന്നുവെന്നും പാക് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ മുഷറഫ് പറഞ്ഞു.

ലഷ്‌കർ ഇ തൊയ്ബ ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. മുംബൈ ആക്രമണത്തിനു പിന്നിൽ ഹാഫിസ് സയീദാണെന്ന് കരുതുന്നില്ല. ഹാഫിസ് സയീദിനെ ഒരിക്കൽ കണ്ടപ്പോൾ ആക്രമണത്തിനു പിന്നിൽ താനല്ലെന്ന് ആദ്ദേഹം പറഞ്ഞിരുന്നതായും മുഷറഫ് കൂട്ടിച്ചേർത്തു.

ലഷ്‌കറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യയും യുഎസുമാണ്. തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നുവെന്നും മുഷറഫ് പറഞ്ഞു. 2002ൽ മുഷറഫ് പാക് പ്രസിഡന്റ് ആയിരിക്കെയാണ് ലഷ്‌കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP