Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓരോ തടവുകാരെ വീതം വീഡിയോയ്ക്ക് മുന്നിൽ തല അറുത്തു; പാരീസിനെ ആക്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു; അടുത്ത ലക്ഷ്യം ബ്രിട്ടനെന്ന് പ്രഖ്യാപനം; ഐസിസിന്റെ പ്രചാരണ വീഡിയോ പുറത്ത്

ഓരോ തടവുകാരെ വീതം വീഡിയോയ്ക്ക് മുന്നിൽ തല  അറുത്തു; പാരീസിനെ ആക്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു; അടുത്ത ലക്ഷ്യം ബ്രിട്ടനെന്ന് പ്രഖ്യാപനം; ഐസിസിന്റെ പ്രചാരണ വീഡിയോ പുറത്ത്

രുംകൊലകളും മറ്റ് മനുഷ്യത്വ ധ്വംസനങ്ങളും നാൾക്ക് നാൾ നടത്തി ലോകത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തങ്ങൾ ചെയ്യുന്ന പാതകങ്ങളുടെയെല്ലാം ദൃശ്യങ്ങൾ വീഡിയോയിൽ തത്സമയം പകർത്തി ലോകം മുഴുവൻ പ്രചരിപ്പിച്ച് ഭീതി ജനിപ്പിക്കാറുണ്ട്. അതിനാൽ ഐസിസിന്റെ ഓരോ വീഡിയോ പുറത്തിറങ്ങിയെന്ന് കേൾക്കുമ്പോഴും അതിലെ പുതിയ ഭീഷണിയെന്താണെന്നോർത്ത് അത്യധികമായ ആശങ്കയാണ് പടരാറുള്ളത്. ഇപ്പോഴിതാ ഭീകരരുടെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഓരോ തടവുകാരെ വീതം വീഡിയോയ്ക്ക് മുന്നിൽ തല അറുക്കുന്ന ദൃശ്യങ്ങളാണിതിലുള്ളത്. കൂടാതെ പാരീസിനെ ആക്രമിച്ചതിന്റെ വിശദാംശങ്ങളും ഇതിലൂടെ അവർ പുറത്ത് വിട്ടിട്ടുണ്ട്. തങ്ങളുടെ അടുത്ത ആക്രമണലക്ഷ്യം ബ്രിട്ടനെന്ന് ഇതിലൂടെ ജിഹാദികൾ ഒരിക്കൽ കൂടി പ്രഖ്യാപിച്ചിട്ടുമുണ്ട്.

പാരീസ് ആക്രമിച്ച ജിഹാദികൾ തടവുപുള്ളികളുടെ തല വെട്ടുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തുടർന്ന് അവർ ആക്രമണത്തിന് പുറപ്പെടും മുമ്പ് ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. തുടർന്ന് ഇവർ നടത്തിയ ആക്രമണത്തിന്റെ ഫലമായാണ് പാരീസിൽ 130 പേരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്. പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അബ്ദുൾഹമീദ് അബൗദ് മുഴക്കുന്ന ഭീഷണി പുറത്ത് വിടുന്ന വീഡിയോ കൂടിയാണിത്. ഇയാളെ കൂടാതെ മറ്റ് ഭീകരരും തടവ് പുള്ളികളുടെ തലവെട്ടുന്നത് ഈ വീഡിയോയിൽ കാണാം. ബ്രിട്ടൻ സിറിയയിൽ തങ്ങൾക്കെതിരെ വ്യോമാക്രമണം നടത്താനുള്ള തീരുമാനമെടുത്തതിന്റെ പ്രതികാരമായി അടുത്ത ലക്ഷ്യം യുകെയെ ആക്രമിക്കുകയാണെന്ന വ്യക്തമായ ഭീഷണി മുഴക്കിക്കൊണ്ടാണ് ഐസിസ് വീഡിയോ അവസാനിക്കുന്നത്.

ഹൗസ് ഓഫ് കോമൺസ് ഈ വ്യോമാക്രമണത്തിനുള്ള അനുമതി നൽകുന്ന ദൃശ്യങ്ങളും ഈ വീഡിയോയിലുണ്ട്. പാരീസാക്രമണത്തെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വീഡിയോ ഫൂട്ടേജുകൾ മിക്‌സ് ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഓരോ ആക്രമണകാരിയും പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനും മാതൃരാജ്യങ്ങൾക്കെതിരെ ജിഹാദ് നടത്താൻ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്നതുമായി ചെറിയ ഭാഷണങ്ങൾ നടത്തുന്നുമുണ്ട്. അബൗദാണ് ആദ്യ പ്രഭാഷണം നടത്തുന്നത്. ഐസിസ് യജമാനന്മാരാണെന്നും അടിമകളെല്ലെന്നുമാണ് അബൗദ് പറയുന്നത്. തുടർന്ന് തീവ്രവാദ ആക്രമണങ്ങൾ നടത്തുമെന്ന പ്രതിജ്ഞയും ഇയാൾ എടുക്കുന്നത് കാണാം. അള്ളാഹുവിന് വേണ്ടി ശത്രുക്കളുടെ രക്തത്താൽ പുഴകൾ ചുവപ്പിക്കുമെന്നും അവസാന ജിഹാദി അവശേഷിക്കുന്നത് വരെ വിശുദ്ധയുദ്ധം തുടരുമെന്നും വീഡിയോ ഭീഷണി മുഴക്കുന്നു. ബെൽജിയൻ ജിഹാദിയായ അബൗദിന്റെ ഇത്തരത്തിലുള്ള പ്രഭാഷണം യൂറോപ്പിൽ വച്ചാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഇതിൽ ഭീകരൻ മിലിട്ടറിയുടേതിന് സമാനമായ ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്.

ഖിലാഫത്തിൽ നിന്നുള്ള ഒമ്പത് സിംഹങ്ങളുടെ സന്ദേശമാണിതെന്നും വീഡിയോ പ്രഖ്യാപിക്കുന്നു. ഖുറാനിലെ ആയത്ത് പ്രകാരമാണ്തങ്ങൾ ജീവിക്കുന്നതെന്നും അവശ്വാസികളെ അഥവാ കാഫിറുകളെ എവിടെക്കണ്ടാലും കൊല്ലുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിഹാദികൾ ഭീഷണി മുഴക്കിയിരിക്കുകയാണ്. നാല് തടവുപുള്ളികളുടെ തലയറുക്കലും ഓരോ കൊലപാതകിയുടെയും പ്രഭാഷണവും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു ഭീകരൻ സിറിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാമൗദി അൽ ഖ്വാസാബ് ആണെന്ന് വ്യക്തമായിട്ടുണ്ട്. റാഖയാണിയാളുടെ പ്രവർത്തനകേന്ദ്രം. ചാകിബ് അക്രൗഹ് എന്ന ഭീകരൻ ഇതിൽ ദൈർഘ്യമേറിയ പ്രഭാഷണം നടത്തുന്നുണ്ട്. ഫ്രഞ്ച് ഫ്രാൻകോയിസ് ഹോളണ്ട് വൈറ്റ് ഹൗസിന്റെ പട്ടിയാണെന്നാണ് ഇയാൾ ആരോപിക്കുന്നത്.പ്രസിഡന്റായതിന് ശേഷം ഇദ്ദേഹം മാലി, ഷാം, ഇറാഖ് എന്നിവിടങ്ങളിലുള്ള മുസ്ലിം സഹോദരന്മാർക്ക് നേരെ ഹോളണ്ട് ബോംബിങ് നടത്തുകയാണെന്നും ഈ ജിഹാദി ആരോപിക്കുന്നു.

യൂറോപ്പിൽ പതിയിരുന്ന് ആക്രമണം നടത്താൻ മുൻ ബസ് ഡ്രൈവറായ ജിഹാദി സാമി അമിനൗർ ഈ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകളെ ഏത് വിധേനയും ആക്രമിക്കാനാണ് ആഹ്വാനം. ഒരു കല്ലെടുത്ത് അവരുടെ തലപൊളിച്ചാലും തരക്കേടില്ലെന്ന് ഈ ജിഹാദി ആഹ്വാനം ചെയ്യുന്നുണ്ട്. തലവെട്ടിക്കൊന്നവരുടെ ദയനീമായ മരണത്തിന്റെ ക്ലോസപ്പ് വീണ്ടും വീണ്ടും വീഡിയോയിൽ കാണിച്ച് ഭീകരത വർധിപ്പിക്കാനും ജിഹാദികൾ ശ്രമിച്ചതായി കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP