Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകലോകത്തിന്റെ തലവനാകാൻ നിശ്ചയിക്കപ്പെട്ട ബാഗ്ദാദി അതീവ സുരക്ഷിത താവളത്തിൽ; സഖ്യകക്ഷികൾ ഐസിസിനെ ഓടിക്കുമ്പോഴും രഹസ്യത്താവളത്തിൽ ലോകത്തിന്റെ ഖലീഫ ആകുന്നയാൾ തലയെടുപ്പിൽ തന്നെ

ഏകലോകത്തിന്റെ തലവനാകാൻ നിശ്ചയിക്കപ്പെട്ട ബാഗ്ദാദി അതീവ സുരക്ഷിത താവളത്തിൽ; സഖ്യകക്ഷികൾ ഐസിസിനെ ഓടിക്കുമ്പോഴും രഹസ്യത്താവളത്തിൽ ലോകത്തിന്റെ ഖലീഫ ആകുന്നയാൾ തലയെടുപ്പിൽ തന്നെ

സിസിന്റെ സ്വപ്നം അനുസരിച്ച് വിപ്ലവം പൂർത്തിയായി കഴിയുമ്പോൾ ലോകത്ത് ഒരു രാജ്യമേ കാണൂ. എല്ലാ ജനതയ്ക്കും ഒറ്റ നിയമം മാത്രം ശരിയത്ത്. അത് നടപ്പിലാക്കാനുള്ള വിപ്ലവമാണ് ഐസിസ് നേതൃത്വം നൽകുന്ന ഖിലാഫത്ത്. ഖിലാഫത്ത് വിജയിച്ചു കഴിഞ്ഞാൽ ലോകത്തെ നയിക്കേണ്ടത് ഒറ്റ ഖലീഫയാണ്. ആ ഖലീഫ ഇപ്പോൾ ഇറാഖിലെ അതീവ രഹസ്യ താവളത്തിൽ സഖ്യ സക്ഷികളുടെ കണ്ണു വെട്ടിച്ച് കഴിയുകയാണ്. ലോകത്തിന്റെ ഏക നേതാവായി മാറാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണീ ഒളിവ് ജീവിതം.

സ്വയം പ്രഖ്യാപിത ഖലീഫയായ അബൂബക്കർ ബാഗ്ദാദി ഒരിക്കൽ മാത്രമെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. ഇറാഖിലെ മൊസൂളിലുള്ള ഒരു മോസ്‌കിലായിരുന്നു ആ രംഗപ്രവേശം. ആഗോള മുസ്ലിം വിഭാഗത്തിന്റെ ഖലീഫയായി തന്നെ അംഗീകരിക്കണമെന്നാണ് അന്ന് ബാഗ്ദാദി ആവശ്യപ്പെട്ടിരുന്നത്.ഖിലാഫത്ത് ഭരണം നടപ്പാക്കേണ്ടത് തങ്ങളുടെ കർത്തവ്യമാണെന്നും ശരിയത്ത് നിയമം നടപ്പാക്കാതെ മുസ്ലീങ്ങൾക്ക് നിലനിൽപ്പില്ലെന്നുമായിരുന്നു പ്രസംഗത്തിലുടനീളം അന്ന് ബാഗ്ദാദി ആവർത്തിച്ചിരുന്നത്.

ആ വീഡിയോ പുറത്ത് വരുന്നതിന് മുമ്പ് ബാഗ്ദാദിയുടേതായി രണ്ട് ഫോട്ടോഗ്രാഫുകൾ മാത്രമാണ് ലോകത്തിന് മുന്നിൽ വെളിവാകപ്പെട്ടിരുന്നത്. അന്ന് ഒരു മുഖം മൂടി ധരിച്ച് കൊണ്ടായിരുന്നു ബാഗ്ദാദി തന്റെ അനുയായികളോട് സംസാരിച്ചിരുന്നത്. ദി ഇൻവിസിബിൾ ഷെയ്ഖ് എന്ന പേരിലായിരുന്നു അയാൾ അറിയപ്പെടുന്നത്.

ഈ വർഷം ആദ്യമുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ ഇയാൾ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരു്ന്നു. എന്നാൽ അതിനെ ശക്തമായി തള്ളിക്കൊണ്ട് അയാളുടെ അനുയായികൾ ബാഗ്ദാദിയുടെ സ്വരത്തിലുള്ള ഓഡിയോ സന്ദേശങ്ങൾ പുറത്ത് വിട്ടിരുന്നു. ഇബ്രാഹിം അവാദ് ഇബ്രാഹിം അൽബദ്രി എന്നാണ് ഇയാളുടെ ശരിയായ പേര്. ഇപ്പോഴും ഈ ഭീകരൻ ഒരു നിഗൂഡമായ രൂപമായാണ് നിലകൊള്ളുന്നത്. ഫോർബ്‌സ് മാഗസിൻ ലോകത്തിലെ ഏറ്റവും ശക്തിയുള്ള 54ാമത് ആളായിട്ടാണ് ബാഗ്ദാദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. യുഎസിന്റെയും റഷ്യയുടെയും സഖ്യകക്ഷികളുടെയും ആക്രമണം സിറിയയിൽ ശക്തമാവുകയും നിരവധി ഐസിസ് നേതാക്കന്മാർ വധിക്കപ്പെടുകയും ചെയ്തതോടെ ബാഗ്ദാദി അതീവ രഹസ്യമായ സുരക്ഷിത താവളത്തിലേക്ക് മാറിയെന്നാണ് ഇയാളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം.

1971ൽ ബാഗ്ദാദിനെ വടക്കുള്ള സമാറയിലാണ് ബാഗ്ദാദി ജനിച്ചതെന്ന് കരുതപ്പെടുന്നു. ഒരു മധ്യവർഗകുടുംബത്തിലായിരുന്നു ജനനം. പ്രവാചകനായ മുഹമ്മദ് നബിയുടെ പിൻതലമുറക്കാരാണ് തങ്ങളെന്നാണ് അയാളുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. ഒരു മോസ്‌കിൽ മതപരമായ അദ്ധ്യാപനം നടത്തിയ ആളായിരുന്നു ബാഗ്ദാദിയുടെ പിതാവ്. മുൻ ഇറാഖി പ്രസിഡന്റ് സദാം ഹുസൈന്റെ ബാത്ത് പാർട്ടിയുമായി ബാഗ്ദാദിയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. ഇയാളുടെ രണ്ട് അമ്മാവന്മാർ സദാമിൻ്‌റെ സെക്യൂരിറ്റി സർവീസിലും രണ്ട് സഹോദരന്മാർ സദാമിന്റെ സായുധ സേനയിലും സേവനമനുഷ്ഠിച്ചിരുന്നു. കർക്കശമായ സലഫി ഇസ്ലാം നിയമങ്ങൾ പ ാലിച്ച് കൊണ്ട് വളർന്ന ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്വശാസ്ത്ര പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. 2003ൽ യുഎസ് ഇറാഖിലേക്ക് കടന്ന് കയറുമ്പോൾ ബാഗ്ദാദി അവിടുത്തെ മോസ്‌കിലെ പുരോഹിതനായിരുന്നു.അക്കാലത്ത് തന്നെ ഒരു ജിഹാദി പോരാളിയായിരുന്ന ബാഗ്ദാദിയെ അമേരിക്കൻ സൈന്യം പിടികൂടുകയും യുഎസ് സതേൺ ഇറാഖിലെ ബക്കയിൽ സ്ഥാപിച്ച ക്യാംപിൽ പ ാർപ്പിക്കുകയും ചെയ്തിരുന്നു. നിരവധി അൽഖ്വയ്ദ കമാൻഡർമാരെയും ആ ക്യാംപിൽ പാർപ്പിച്ചിരുന്നു.

തുടർന്ന് ആ നേതാക്കന്മാരുമായി അടുത്തിടപഴകിയ ബാഗ്ദാദി പിൽക്കാലത്ത് അൽഖ്വയ്ദയുടെ ഇറാഖിലെ നേതാവായി ഉയർന്ന് വരുകയായിരുന്നു. തുടർന്ന് ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള അൽഖ്വയ്ദ വിഭാഗം 2010ൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയായിരുന്നു. തന്റെ മുൻഗാമിയായ അബു ഒമർ അൽബാഗ്ദാദിയുടെ മരണത്തിന് ശേഷമായിരുന്നു ഈ സംഭവമുണ്ടായത്. അൽഖ്വയ്ദ നേതാവായ അയ്മൻ അൽസവാഹിരിയോടുള്ള തന്റെ വിധേയത്വം തള്ളിക്കളഞ്ഞതിനെ തുടർന്നായിരുന്നു ഇസ്ലാമിക പോരാളികൾക്കിടയിൽ ബാഗ്ദാദിക്കുള്ള ബഹുമാനം വർധിച്ചത്. അയാളും അനുയായികളും അൽഖ്വയ്ദനേതാവിനെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു ചെയ്തത്. ഇത്തരത്തിൽ ഭൂരിപക്ഷം ജിഹാദികളുടെയും മനസിൽ ബാഗ്ദാദിക്കുള്ള സ്ഥാനം ഉറയ്ക്കുകയായിരുന്നു ചെയ്തത്. തന്റെ അതുല്യമായ സംഘടനാപാടവത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാരെ കൂടുതലായി തന്റെ സംഘടനയിലേക്ക് ആകർഷിക്കാൻ ബാഗ്ദാദിക്ക് സാധിച്ചുവെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. 2011ൽ യുഎസ് ബാഗ്ദാദിയെ ഔദ്യോഗികമായി തീവ്രവാദിയായി പ്രഖ്യാപിക്കുകയും അയാളുടെ തലയ്ക്ക് 5.8 മില്യൺ പൗണ്ട് വിലയിടുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു തങ്ങൾ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങൾ ചേർത്ത് ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നത്. തന്നെ അതിന്റെ ഖലീഫയായി സ്വയം അവരോധിക്കുകയും ചെയ്തു. ഇയാളുടെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി അവ്യക്തതകൾ ഏറെയുള്ള വിവരങ്ങൾക്ക് വ്യക്തത കുറവാണ്. ഇപ്പോൾ ഇയാൾ ഇറാഖ് വിട്ടുവെന്നും സിറിയയിലെ ഐസിസ് തലസ്ഥാനമായ റാഖയിലെ രഹസ്യ കേന്ദ്രത്തിലാണെന്നും ചില സൂചനകളുണ്ട്.

ഇറാഖിലും സിറിയയിലും ഖിലാഫത്ത് സ്ഥാപിച്ച് ഒതുങ്ങിയിരിക്കാനൊന്നുമല്ല തങ്ങളുടെ ഉദ്ദേശമെന്നും മറിച്ച് ലോകം കീഴടക്കുകയാണെന്നും ഐസിസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. തങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്ന വിശാലമായ ഖിലാഫത്ത് സാമ്രാജ്യത്തിന്റെ ഭൂപടവും മറ്റും അവർ കുറച്ച് മുമ്പ് തന്നെ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അഞ്ചു വർഷം കൊണ്ട് അതായത് 2020 ഓടെ ലോകം കീഴടക്കാനുള്ള തങ്ങളുടെ വിശദമായ പദ്ധതി വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പുതിയ മാപ്പ് ഐസിസ് സമീപകാലത്ത് പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം സ്‌പെയിനും ഫ്രാൻസും പോർച്ചുഗലും ചേർന്ന് ഒറ്റ രാജ്യമാകും.ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അയൽരാജ്യങ്ങളും ചേർന്ന് മറ്റൊരു രാജവുമാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ തുടങ്ങിയവ ഐസിസ് തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്. അഞ്ച് വർഷം കൊണ്ട് ലോകം കീഴടക്കാനുള്ള ഐസിസിന്റെ പദ്ധതി ഇപ്രകാരമാണത്രെ. ഇതിന്റെയെല്ലാം ഭരണാധികാരിയായി അവർ ബാഗ്ദാദിയെത്തന്നെയാണ് അവരോധിച്ചിരിക്കുന്നത്.

സ്ത്രീകളിൽ അമിതമായ ആസക്തിയുള്ളയാളാണ് ബാഗ്ദാദിയെന്നതിനും തെളിവുകൾ ലഭിച്ചിരുന്നു. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്ന വെളിപ്പെടുത്തലുകൾ ഇയാളുടെ തടവിൽ നിന്ന് രക്ഷപ്പെട്ട ഒരു യസീദി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്ന യസീദി പെൺകുട്ടിയായ മുന്നയാണീ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നത്. ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തിയിരുന്നു. അബൂബക്കർ ബാഗ്ദാദി വൃത്തികെട്ടവനാണെന്നാണ് മുന്ന തുറന്നടിക്കുന്നത്. തീരെ അലിവില്ലാത്തവനും സംസാരത്തിൽ പോലും കാരുണ്യം അശേഷമില്ലാത്ത ദുഷ്ടനായ സാത്താനാണെന്നും മുന്ന ആരോപിക്കുന്നു.ബാഗ്ദാദിയുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നപ്പോൾ തനിക്ക് ഏറെ പീഡനങ്ങൾ നേരിടേണ്ടി വന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP