Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മ ഷോപ്പിംഗിന് പോകുന്നത് തോക്കേന്തി; അച്ഛൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പോരിനിറങ്ങും; നാലു വയസുകാരൻ ഭീകരന്റെ കുടുംബം ഒരു ദിവസം ചെലവിടുന്നത് ഇങ്ങനെ

അമ്മ ഷോപ്പിംഗിന് പോകുന്നത് തോക്കേന്തി; അച്ഛൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പോരിനിറങ്ങും; നാലു വയസുകാരൻ ഭീകരന്റെ കുടുംബം ഒരു ദിവസം ചെലവിടുന്നത് ഇങ്ങനെ

ബ്രിട്ടനിൽ നിന്നും അതിർത്തി കടന്ന് സിറിയയിലെത്തി ഐസിസിന് വേണ്ടി പ്രവർത്തിക്കുന്ന ബ്രിട്ടീഷുകാരിയായ ഗ്രേസ് ഡെയർ എന്ന യുവതിയെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നുവല്ലോ. തന്റെ നാല് വയസുകാരനായ ഇസയെ ജിഹാദി ജൂനിയർ എന്ന വിളിപ്പേര് നൽകി അടുത്തിടെ പുറത്ത് വന്ന ഐസിസ് വീഡിയോയിലൂടെ കൊലവിളി നടത്തിച്ചതിന്റെ പേരാലാണ് ഖദീജ എന്ന് പേര് മാറ്റിയ ഗ്രേസിന് ഇപ്പോൾ കുപ്രസിദ്ധിയുണ്ടായിരിക്കുന്നത്. പൂർണമായും ജിഹാദിന് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണീ കുടുംബത്തിന്റേതെന്ന് കാണാം.

അതായത് നാല് വയസുകാരൻ ഇത്തരത്തിൽ ജിഹാദിയായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കാരണം അവൻ അടച്ചിട്ട മുറിയിൽ തോക്കുകളുടെ ഇടയിലാണ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. അമ്മയാ ഗ്രേസ് എന്ന ഖദീജ അവന് നാപ്പീസ് വാങ്ങിക്കാൻ ഷോപ്പിങ് പോകുമ്പോൾ പോലും തോക്കേന്തിയാണ് പോകുന്നതെന്നാണ് റിപ്പോർട്ട്. അച്ഛനാകട്ടെ ഐസിസിന് വേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ പോരാടുന്നയാളുമാണ്. ഈ ഒരു രീതിയിലാണ് നാലു വയസുകാരനായ ഈ ഐസിസ് ഭീകരന്റെ കുടുംബം ഒരു ദിവസം ചെലവിടുന്നതെന്നാണ് റിപ്പോർട്ട്.സിറിയയിലെ ആലിപ്പോയിലാണീ കുടുംബം താമസിക്കുന്നത്.

സൗത്ത് ലണ്ടനിൽ നിന്നുള്ള ഗ്രേസ് മതം മാറി ഖദീജയായി സിറിയയിലേക്ക് പോവുകയായിരുന്നു. ഈ സ്ത്രീയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി രണ്ട് വർഷം മുമ്പ് പുറത്ത് വന്നിരുന്നു. ബ്രിട്ടനിൽ സുഖകരമായ ജീവിതം നയിച്ചിരുന്ന ഗ്രേസ് സിറിയയിലെ യുദ്ധപശ്ചാത്തലത്തിലുള്ള നരകതുല്യമായ ജീവിതം ജിഹാദിന് വേണ്ടി സ്വീകരിച്ചതായിരുന്നു ആ ഡോക്യുമെന്ററിയുടെ പ്രമേയം.

ചാനൽ 4 ന്യൂസിലാണീ ഡോക്യുമെന്റി പ്രക്ഷേപണം ചെയ്തിരുന്നത്. സിറിയയിലെ കടുത്ത സാഹചര്യങ്ങളിൽ താൻ അടിച്ചമർത്തപ്പെടുകയും തളരുകയും ചെയ്യുന്നില്ലെന്നും അങ്ങനെ തോന്നിയാൽ താൻ മുസ്ലീമാകില്ലെന്നുമാണ് ഗ്രേസ് ഡോക്യുമെന്ററിയിലൂടെ വ്യക്തമാക്കിയിരുന്നത്. ഇസ്ലാം അടിച്ചമർത്തുന്ന മതമല്ലെന്നും അങ്ങനെ തോന്നിയാൽ താൻ മതം വിട്ട് പോകുമെന്നും ഇസ്ലാം തന്നെ സ്വതന്ത്രയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്നും ഗ്രേസ് വ്യക്തമാക്കുന്നു.

സ്വർത്ഥന്മാരായി ജീവിക്കരുതെന്നും സിറിയയിൽ നടക്കുന്ന ജിഹാദിൽ അണിചേരണമെന്ന് ഗ്രേസ് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഗ്രേസിന്റെ ഭർത്താവായ അബുബക്കർ ഐസിസിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുന്നയാളാണ്. സദാസമയവും എകെ 47 തോക്കുമേന്തിയാണ് ഇയാൾ കഴിയുന്നത്. വീട്ടിൽ നിരവധി തോക്കുകളുണ്ട്. ഇതിനിടയിലാണ് നാല് വയസുകാരനായ ഇസയെന്ന കുഞ്ഞു ജിഹാദി കഴിയുന്നത്.

ജിഹാദിന്റെ ഭാഗമായി നിഷ്‌കളങ്കരുടെ ജീവനെടുക്കുന്നതിന് തനിക്ക് ഐസിസ് മാസത്തിൽ 150 ഡോളറാണ് പ്രതിഫലമായി നൽകുന്നതെന്നും അബൂബക്കർ വെളിപ്പെടുത്തുന്നു. സ്വീഡൻ കാരനായ അബുബക്കർ സിറിയയിലെത്തിയതിന് ശേഷമാണ് ഗ്രേസിനെ 2012ൽ വിവാഹം ചെയ്തത്. തുടർന്ന് അബൂബക്കർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കലാഷ്‌നിക്കോവ് തോക്കുകളുമായി തന്റെ അയൽക്കാരിക്കും തങ്ങളുടെ കുട്ടികളുമായി ഷോപ്പിംഗിന് പോകുന്ന ഗ്രേസിനെ ചിത്രീകരിക്കുന്ന ഫൂട്ടേജും പുറത്തിറങ്ങിയിട്ടുണ്ട്. തുടർന്ന് വീട്ടിൽ തിരിച്ചെത്തുന്ന ഗ്രേസ് ഏത് മെഷീൻ ഗണ്ണാണ് നല്ലതെന്ന കാര്യത്തിൽ തന്റെ ഭർത്താവുമായി വാഗ്വാദം നടത്തുന്നതും കാണാം. ബ്രിട്ടനിൽ തികച്ചും വ്യത്യസ്തമായ ജീവിതമായിരുന്നു ഗ്രേസ് നയിച്ചിരുന്നതെന്നാണ് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

ആ സമയം ഈ സ്ത്രീ മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും അമ്മയെ സ്‌നേഹിച്ച് രുചികരമായ ഭക്ഷണം ഉണ്ടാക്കി ജീവിതം ആസ്വദിക്കുകയുമാണ് ചെയ്തിരുന്നതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. കുട്ടിക്കാലത്ത് ടിവിൽ ഫുട്‌ബോൾ കാണുന്നതായിരുന്നു ഗ്രേസിന് ഹരം. തുടർന്ന് കോളജിൽ അവർ മീഡിയ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, സൈക്കോളജി , സോഷ്യോളജി, തുടങ്ങിയ പഠിച്ച് ഫാഷനബിളായി ജീവിക്കുന്ന ഒരു പെൺകുട്ടിയുമായിരുന്നു.എന്നാൽ പ ിന്നീട് 18ാം വയസിൽ ഗ്രേസ് ഇസ്ലാം മതത്തിലേക്ക് മാറുകയായിരുന്നു. തുടർന്ന് ലെവിഷാം ഇസ്ലാമിക് സെന്ററിൽ ആരാധനയ്ക്ക് പോകാനും തുടങ്ങി. നിരവധി ഭീകരരുമായി ബന്ധമുള്ള ആരാധനാലയമാണിതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഗ്രേസ് ജിഹാദിലേക്ക് ആകൃഷ്ടയായി സിറിയയിലേക്ക് പോയത്. താൻ ഈജിപ്തിൽ പഠിക്കാൻ പോവുകയാണെന്ന് കുടുംബത്തിനോട് കള്ളം പറഞ്ഞാണ് ഗ്രേസ് സിറിയയിലേക്ക് ജിഹാദിന് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP