പ്രസിഡന്റിനേക്കാൾ പ്രിയം ഗ്ലാമറസായ ഭാര്യയ്ക്ക്; കൊട്ടാരത്തിലെ വിരുന്നിൽ വില്യമിനേക്കാൾ പ്രാധാന്യം കെയ്റ്റിന്; ചൈനീസ് പ്രസിഡന്റിനെ ബ്രിട്ടൻ സ്വീകരിക്കുന്നത് രണ്ടും കൈയും നീട്ടി
ലണ്ടൻ: രാഷ്ട്രനേതാക്കൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ മിക്കവാറും അവരുടെ ഭാര്യമാരും കൂടെപ്പോകാറുണ്ട്. അവർ കാണാൻ കൊള്ളാവുന്നവരാണെങ്കിൽ മാദ്ധ്യമങ്ങളുടെ ക്യാമറകൾ രാഷ്ട്രനേതാവിനെ വിട്ട് ഭാര്യയ്ക്ക് നേരെ ഫോക്കസ് ചെയ്യുന്നത് പുതിയ പ്രവണതയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബ്രിട്ടനിലെ നാല് ദിവസത്തെ സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എത്തിയപ്പോൾ സുന്ദരിയായ ഭാര്യ പെൻഗ് ലിയുവാനും അനുഗമിച്ചിരുന്നു. ഇപ്പോൾ മാദ്ധ്യമങ്ങളടക്കമുള്ള സകലർക്കും പ്രിയം ഗ്ലാമറസായ പെൻഗിനെയാണത്രെ...!!!അതുപോലെത്തന്നെ കൊട്ടാരത്തിലെ വിരുന്നിൽ വില്യമിനേക്കാൾ പ്രാധാന്യം ലഭിച്ചത് കെയ്റ്റിനുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗംഭീരവും പ്രൗഢവും രാജകീയവുമായ വരവേൽപ്പൊരുക്കിയാണ് ചൈനീസ് പ്രസിഡന്റിനെ ബ്രിട്ടൻ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതെന്ന് കാണാം.
ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിൽ ചൈനീസ് പ്രസിഡന്റിനും ഭാര്യക്കുമൊരുക്കിയ പ്രൗഢഗംഭീരമായ വൈറ്റ് ടൈ ഡിന്നറിൽ പങ്കെടുക്കാൻ പെൻഗ് ലിയുവാൻ മിഡ്നൈറ്റ് ബ്ലൂ ഗൗൺ അണിഞ്ഞെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.ഈ ബ്ലൂ ടൈലേർഡ് ഗൗണിന് മിഡ്ലെൻഗ്ത് സ്ലീവുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മനോഹരമായ വസ്ത്രത്തിനുള്ളിൽ തന്റെ 52ാം വയസിലും പെൻഗ് ചെറുപ്പമായി കാണപ്പെട്ടിരുന്നു. കൂടാതെ പേളും ഡയമണ്ടും കൊണ്ടുള്ള കർണാഭരണങ്ങളും ഇവരെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. ബ്രിട്ടൻ സന്ദർശത്തിനിടെ തന്റെ വസ്ത്രവൈവിധ്യങ്ങൾ കൊണ്ട് ഏവരെയും കോരിത്തരിപ്പിക്കാൻ പെൻഗ് ശ്രമിക്കുന്നതായി കാണാം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹൗസസ് ഓഫ് പാർലമെന്റിൽ എത്തിയപ്പോൾ അവർ പ്രൗഢമായ ്രേഗ ടൈലേർഡ് കോട്ടും ഡോവ് സിൽക്ക് പുസി ബൗ ബ്ലൗസുമായിരുന്നു പെൻഗിന്റെ വേഷം. എന്നാൻ ഇന്നലെ രാവിലെ രാജ്ഞിയെ സന്ദർശിക്കുമ്പോൾ ലളിതമായ വെള്ള ഡ്രസ് സ്യൂട്ടായിരുന്നു പെൻഗ് ധരിച്ചിരുന്നത്.
രാവിലെ വെളുത്ത വസ്ത്രവുമണിഞ്ഞ് എത്തിയപ്പോൾ രാജ്ഞി നൽകിയ സ്വീകരണത്തിൽ പെൻഗ് ഉന്മേഷവതിയും പ്രൗഢയുമായി കാണപ്പെട്ടിരുന്നു.അവരെ സ്വീകരിക്കാൻ ഫിലിപ്പ് രാജകുമാരനും ചാൾസ് രാജകുമാരനും ഡചസ് ഓഫ് കോൺവാളും മറ്റും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണും തെരേസമേയുമടക്കമുള്ള കാബിനറ്റ് അംഗങ്ങളും ചൈനീസ് പ്രസിഡന്റിനെയും ഭാര്യയെയും സ്വീകരിക്കാനെത്തിയിരുന്നു. നൈറ്റ് ബ്രിഡ്ജിലെ എക്സ്ക്ലൂസീവ് മൻഡാരിൻ ഓറിയന്റൽ ഹോട്ടലിൽ വച്ച് ചാൾസ് രാജകുമാരനും ഡചസ് ഓഫ് കോൺവാളുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് ദമ്പതികൾ തുടർന്ന് ഹോഴ്സ് ഗാർഡ് പരേഡും കണ്ടിരുന്നു. പ്രസ്തുത ചടങ്ങിൽ പെൻഗും കാമില്ലയും തമ്മിൽ അടുത്തിടപഴകുന്നത് കാണാമായിരുന്നു. റോയൽ കാർട്ടിൽ ഒരുമിച്ചിരുന്ന് സഞ്ചരിക്കുമ്പോൽ കാമിലയും പെൻഗും തമ്മിലുള്ള സൗഹൃദഭാഷണങ്ങൾ തുടർന്നിരുന്നു.വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന സൂചനയാണിത് നൽകുന്നത്.ഇന്ന് ഉച്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് പാർലമെന്റിന്റെ റോയൽ ഗ്യാലറിയിൽ എംപിമാരെയും പ്രഭുക്കന്മാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ചൈനയിലെ പ്രഥമവനിതയായ പെൻഗിന് ആർമി ജനറലിന്റെ റാങ്കാണുള്ളത്. ചൈനയിലെ രാഷ്ട്രീയത്തിൽ ഗ്ലാമറസായ സ്ഥാനമാണ് പെൻഗിനുള്ളത്. പിനോയ് ഓഫ് ഫെയറി എന്നാണ് ചില ആരാധകർ പെൻഗിനെ വിളിക്കുന്നത്. ഇവരുടെ പ്രദേശമായ ഷാൻഡോൻഗിൽ ഈ പൂക്കൾ ധാരാളം കണ്ടു വരുന്നതിനാലാണ് ഈ വിളിപ്പേര് വന്നിരിക്കുന്നത്. ചൈനയിലെ കൾച്ചറൽ ബ്യൂറോയിൽ ജോലിയുണ്ടായിരുന്ന ഒരു സ്കൂൾ മാസ്റ്ററുടെ മകളായാണ് പെൻഗ് ജനിച്ചത്.അധികം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പെൻഗ് ദേശഭക്തി ഗാനങ്ങൾ നന്നായി പാടിക്കൊണ്ടാണ് ശ്രദ്ധേയയായിത്തീർന്നത്. പാടാനുള്ള വൈഭവത്തിലൂടെ ഒരു പ്രൊവിൻഷ്യൽ ആർട്ട് സ്കൂളിൽ അവർക്ക് പ്രവവേശനം ലഭിക്കുകയായിരുന്നു.10,000അപേക്ഷകരിൽ നിന്നാണവരെ തെരഞ്ഞെടുത്തിരുന്നത്.18ാം വയസിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എലൈറ്റ് പെർഫോമൻസ് ട്രൂപ്പ് ഓഫ് ദി ലോക്കലിലേക്ക് അവർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 23ാം വയസിൽ ചൈനയിലെ ഏറ്റവും ജനപ്രിയയായ പാട്ടുകാരിയാകാൻപെൻഗിന് സാധിച്ചിരുന്നു. 1983ൽ ലോകത്തിലെ ഏറ്റവും പേർ കണ്ട ടെലിവിഷൻ ഷോ ആയ ചൈനയുടെ പുതുവർഷ പരിപാടിയിൽ അവർ പെർഫോം ചെയ്തിരുന്നു.
ബക്കിങ്ഹാം പാലസിൽ ചൈനീസ് പ്രസിഡന്റിനും ഭാര്യയ്ക്കും നൽകിയ വിരുന്നിൽ വില്യം രാജകുമാരനേക്കാൾ തിളങ്ങിയത് കെയ്റ്റ് രാജകുമാരിയായിരുന്നു. ക്യൂൻ മദേർസ് ടിയാറയിലാണ് അവർ ശോഭിച്ചത്. ചൈനീസ് പ്രസിഡന്റിനും എലിസബത്ത് രാജ്ഞിക്കും തൊട്ടടുത്താണ് കെയ്റ്റ് സ്റ്റേറ്റ് ഡിന്നറിനിടെ ഇരുന്നത്. കൊട്ടാരത്തിലെ സ്റ്റേറ്റ് ബാൻക്യൂറ്റിലായിരുന്നു ഡിന്നർ നടന്നത്. വൈറ്റ് ഡിന്നറിന് മുന്നോടിയായി ചൈനീസ് ദേശീയഗാനം മുഴങ്ങിയിരുന്നു. ബക്കിങ് പാലസിലെ പ്രൗഢമായി അലങ്കരിക്കപ്പെട്ട ഗ്രാൻഡ് ബാൾറൂമിൽ 170 വിശിഷ്ടാതിഥികളാണ് വൈറ്റ് ടൈ ഡിന്നറിൽ പങ്കെടുക്കാൻ എത്തിയത്. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമാണിതിന് ആതിഥേയത്വം വഹിച്ചത്. ഇതാദ്യമായാണ് ഡചസ് ഓഫ് കാംബ്രിഡ്ജ് ഒരു പാലസ് സ്റ്റേറ്റ് ഡിന്നറിൽ ഭാഗഭാക്കായതെന്ന പ്രത്യേകതയും ഈ ഡിന്നറിനുണ്ട്. തനിക്ക് കിട്ടിയ ആ അപൂർവാവസരം കെയ്റ്റ് രാജകുമാരി നന്നായി പ്രയോജനപ്പെടുത്തുകയും അതിനനുസരിച്ച് തിളങ്ങുകയും ചെയ്തു.
ഈ സന്ദർഭത്തിൽ തന്റെ വസ്ത്രത്തിന്റെകാര്യത്തിൽ ഗൗരവപരമായ സമീപനമാണ് കെയ്റ്റ് പുലർത്തിയിരിക്കുന്നതെന്ന് കാണാം. ഒരു ഔദ്യോഗിക പരിപാടിക്ക് ഇത് മൂന്നാം തവണയാണ് കെയ്റ്റ് ടിയാറ ധരിച്ചിരിക്കുന്നത്.ടിയാറയ്ക്ക് യോജിച്ച ചൻഡെലിയർ കർണാഭരണങ്ങളായിരുന്നു കെയ്റ്റ് അണിഞ്ഞിരുന്നത്. ലോട്ടസ് ഫ്ലവർ എന്ന് കൂടി അറിയപ്പെടുന്ന പാപ്പിറസ് ടിയാറയാണ് 33 കാരിയായ കെയ്റ്റ് ഈ ചടങ്ങിന് ധരിച്ചിരുന്നത്. ഈ ടിയാറ ഒരു കാലത്ത് രാജ്ഞിയുടെ അമ്മയുടേതായിരുന്നു. ഇതിനാലാണിത് മദേർസ് ടിയാറ എന്നറിയപ്പെടുന്നത്.വിരുന്നിനിടെ അതിഥികളോട് ഇടപഴകുന്ന കാര്യത്തിലും സംസാരത്തിലും കെയ്റ്റ് വില്യമിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന പ്രവണത പലപ്പോഴും ദൃശ്യമായിരുന്നു. വില്യം കെയ്റ്റിന്റെ നിഴലിൽ ഒതുങ്ങിപ്പോകുന്ന സന്ദർഭങ്ങളും ചടങ്ങിലുണ്ടായി. പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ചാൻസലർ ജോർ്ജ് ഒസ്ബേൺ, ലേബർ നേതാവ് ജെറമി കോർബിൻ തുടങ്ങിയ പല പ്രമുഖരും സ്റ്റേറ്റ് ഡിന്നറിനെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍