നിയമപോരാട്ടം കനത്തപ്പോൾ കോഹിനൂർ രത്നം കൈമോശം ആകുമോയെന്ന് ബ്രിട്ടന് ഭയം; അപൂർവ രത്നത്തിന്റെ അവകാശം ഉന്നയിച്ച് പാക്കിസ്ഥാൻ രംഗത്ത് വന്നത് ബ്രിട്ടന്റെ കുടില തന്ത്രം മൂലം
കഴിഞ്ഞ 700 വർഷങ്ങൾക്കിടെ കോഹിനൂർ രത്നം വാർത്തകളിലും കിംവദന്തികളിലും നിറഞ്ഞതിന് കൈയും കണക്കുമില്ല. ഇത്രയും നീണ്ട കാലത്തെ ചരിത്രത്തിനിടയിൽ നിരവധി രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും കൈവശം ഇത് മാറിമറിഞ്ഞെത്തിയിട്ടുണ്ട്. ഈ രത്നത്തിന് വേണ്ടി ചരിത്രത്തിൽ നിരവധി പോരാട്ടങ്ങളുണ്ടാവുകുയും ധാരാളം പേർക്ക് ജീവൻ വരെ നഷ്ടപ്പെടുകയുമുണ്ടായിട്ടുണ്ട്. അവസാനം 1851ൽ ബ്രിട്ടീഷ് രാജ്ഞിക്ക് കാഴ്ച വയ്ക്കപ്പെട്ടത് മുതൽ ഈ അമൂല്യ രത്നം ബ്രിട്ടന്റെ കസ്റ്റഡിലിയാണുള്ളത്.തുടർന്ന് പിൽക്കാലത്ത് ഇത് ബ്രിട്ടീഷ് കിരീടത്തിന്റെ അനിവാര്യ ഘടകമായി ശോഭിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കോഹിനൂർ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടു പോയ കാലം മുതൽക്കു തന്നെ ഇന്ത്യ ഇത് തിരിച്ച് കൊണ്ടു വരാൻ വിവിധ കാലഘട്ടങ്ങളിലായി നിരന്തരം ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. എന്നാൽ അവയൊന്നും ഇതു വരെ വിജയിച്ചിട്ടില്ല. ഇക്കാലത്തിനിടെ ഇന്ത്യയ്ക്ക് പുറമെ മറ്റ് പലരും കോഹിനൂരിന് വേണ്ടി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു.പാക്കിസ്ഥാൻ, ഇറാൻ, എന്തിനേറെ അഫ്ഗാനിസ്ഥാനിലെ താലിബാൻ വരെ രത്നത്തിന് വേണ്ടി അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കോഹിനൂരിന് വേണ്ടിയുള്ള അവകാശവാദം പാക്കിസ്ഥാൻ ശക്തമാക്കിയിരിക്കുകയാണ്. ഇതിന് വേണ്ടി രാജ്യം പുതിയൊരു നീക്കവുമാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ പരിശീലനം നേടിയ പാക്കിസ്ഥാനിലെ ഒരു അഭിഭാഷകൻ കോഹിനൂർ തിരിച്ച് കൊണ്ടു വരുന്നതിന് വേണ്ടി സമർപ്പിച്ച ഹരജി പാക്കിസ്ഥാനിരെ ഒരു ന്യായാധിപൻ സ്വീകരിച്ചതിനെ തുടർന്ന് ഈ രത്നം കൈമോശം വരുമോയെന്ന ഭയം ബ്രിട്ടന് ശക്തമായിട്ടുണ്ട്. അപൂർവ രത്നത്തിന്റെ അവകാശം ഉന്നയിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയത് ബ്രിട്ടന്റെ കുടില തന്ത്രം മൂലമാണെന്നും സൂചനകളുണ്ട്.
105 കാരറ്റുള്ള രത്നം ലോകത്തിലെ ഏറ്റവും വലിയ രത്നമായാണ് അറിയപ്പെടുന്നത്. 1849ൽ പഞ്ചാബിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ ഭാഗമായി കൂട്ടിച്ചേർത്തതിനെ തുടർന്നായിരുന്നു രത്നം അവർ കൈവശപ്പെടുത്തിയത്. അന്ന് മുതൽ ഇന്ത്യ ഇതിന് വേണ്ടി അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.എന്നാൽ കോഹിനൂർ രത്നം പാക്കിസ്ഥാന്റേതാണെന്നും അത് തിരിച്ച് കൊണ്ടുവരണമെന്നുമാവശ്യപ്പെടുന്ന ഹരജിയാണ് കഴിഞ്ഞ വർഷം ജാവേജ് ഇക്ബാൽ ജഫ്രി എന്ന പാക്കിസ്ഥാൻ അഭിഭാഷകൻ സമർപ്പിച്ചതോടെ രത്നവുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലെത്തുകയായിരുന്നു. കോഹിനൂർ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തിയത് 1947ൽ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണെന്നും അതിനാൽ രത്നത്തിന്റെ അവകാശം പാക്കിസ്ഥാനാണെന്നും ഇക്കാരണത്താൽ ഇത് ബ്രിട്ടൻ രാജ്യത്തിന് തിരിച്ച് നൽകണമെന്നുമാണ് ഈ അഭിഭാഷകൻ വാദിക്കുന്നത്.ഇതു സംബന്ധിച്ച ഹരജി ലാഹോർ ഹൈക്കോടതിയിലെ ജഡ്ജ് ആദ്യം നിരസിച്ചുവെങ്കിലും ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച തുടർ വിചാരണകൾ നടത്താൻ അനുമതി നൽകിയിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് കോഹിനൂർ തങ്ങൾക്ക് നഷ്ടപ്പെടുമോയെന്ന ഭയം ബ്രിട്ടനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നത്.
കോഹിനൂർ ബ്രിട്ടൻ പാക്കിസ്ഥാനിൽ നിന്നും തികച്ചും നിയമവിരുദ്ധമായി കവർന്നെടുത്തതാണെന്നും ഇതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നുമാണ് ജഫ്രി തന്റെ ഹരജിയിലൂടെ വാദിക്കുന്നത്.ഈ ഹരജി ഫയൽ ചെയ്യുന്നതിന് മുമ്പ് ജഫ്രി ഈ ആവശ്യം ഉന്നയിച്ച് ബ്രിട്ടീഷ് രാജ്ഞിക്കും പാക്കിസ്ഥാനും 786 കത്തുകൾ അയച്ചിരുന്നു. രാജ്ഞിയുടെയും ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമെതിരായാണ് ജഫ്രി ഹരജി കോടതിയിൽ സമർപ്പിച്ചരിക്കുന്നത്. മഹാരാജാ രഞ്ജിത് സിംഗിന്റെ കൊച്ചുമകനും അവസാന സിഖ് ഭരണാധികാരിയുമായിരുന്ന ദലീപ്സിംഗിൽ നിിന്ന് ബ്രിട്ടൻ ബലം പ്രയോഗിച്ച് രത്നം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ജഫ്രി ആരോപിക്കുന്നത്. തുടർന്ന് ഈ രത്നം വിക്ടോറിയ രാജ്ഞിക്ക് സമർപ്പിച്ചുവെങ്കിലും അവരത് ഒരിക്കലും കിരീടത്തിൽ ധരിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികം പ്രമാണിച്ച് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യ സന്ദർശിച്ചപ്പോൾ നിരവധി ഇന്ത്യക്കാർ ഈ രത്നം തിരിച്ച് തരണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിൽ എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കൊഹിനൂർ രത്നം തിരിച്ചു വാങ്ങാൻ നിയമ പോരാട്ടം നടത്താൻ ബ്രിട്ടനിലെ ഇന്ത്യൻ സ്നേഹികളായ ഒരു പറ്റം ബിസിനസുകാരും ബോളിവുഡ് താരങ്ങളും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. 100 മില്യൺ പൗണ്ട് വില വരുന്ന രത്നം ഇന്ത്യയിൽ നിന്നും ബ്രിട്ടൻ കവർന്നെടുത്തതാണെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. ലണ്ടൻ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച നിയമനടപടികൾ ആരംഭിക്കാൻ ഇവർ അഭിഭാഷകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.മൗണ്ടെയിൻ ഓഫ് ലൈറ്റ് ഗ്രൂപ്പാണ് കോഹിനൂർ രത്നം മടക്കിക്കൊണ്ടു പോകാനുള്ള നിയമനടപടി അന്ന് ആരംഭിച്ചിരുന്നത്. കോഹിനൂർ എന്നാണ് മൗണ്ടെയിൻ ഓഫ് ലൈറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഹോളോകസ്റ്റ് (റിട്ടേൺ ഓഫ് കൾച്ചറൽ ഒബ്ജക്ട്സ്) തങ്ങളുടെ കേസിന് പിൻബലമായി വർത്തിക്കുമെന്നാണ് ഈ ഗ്രൂപ്പ് കഴിഞ്ഞ വർഷം അവകാശവാദമുന്നയിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട കലാവസ്തുക്കൾ തിരിച്ച് ആവശ്യപ്പെടാൻ യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂഷനുകൾക്ക് അധികാരമേകുന്ന നിയമമാണിത്.
കോമൺ ലോ ഡോക്ട്രിൻ ഓഫ് ട്രെസ്പാസ് ടു ഗുഡ്സിന് കീഴിൽ തങ്ങൾ ഇത് തിരിച്ച് നൽകാൻ ആവശ്യപ്പെടുമെന്ന് ബെർമിങ്ഹാം ആസ്ഥാനമാക്കിയുള്ള നിയമ സ്ഥാപനമായ റുബ്രിക് ലൂയീസ് കിംഗിലെ സതീഷ് ജഖു ഇതോടനുബന്ധിച്ച് അന്ന് വ്യക്തമാക്കിയിരുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ഈ രത്നം മോഷ്ടിച്ചതാണെന്നും ഈ കേസിൽ നീതി ലഭിക്കാനായി ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്തിരുന്നു.എന്നാൽ 2013ലെ തന്റെ ഇന്ത്യാ സന്ദർശനവേളയിൽ കോഹിനൂർ തിരിച്ച് നൽകാനുള്ള സാധ്യതയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തള്ളിക്കളഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള എൽഗിൻ മാർബിളുകൾ എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഗ്രീക്ക് മാർബിളുകൾ ഗ്രീസിന് തിരിച്ച് നൽകേണ്ടി വരുമെന്നും അവർ അത് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അന്ന് കാമറോൺ പറഞ്ഞിരുന്നു.
സാമ്രാജ്വത്വ ഭരണകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ നിന്നും കവർന്നെടുത്ത കോഹിനൂർ രത്നവും സുൽത്താൻ ഗഞ്ച് ബുദ്ധയും ഉൾപ്പെടെയുള്ള ഇന്ത്യൻ പൈതൃക സമ്പാദ്യങ്ങൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് 2010ൽ ആർക്കിയോളജിക്കൽ സർവ്വെ ഒഫ് ഇന്ത്യ(എഎസ്ഐ) ഡയറക്ടർ ജനറൽ ഗൗതം സെൻ ഗുപ്ത മുന്നിട്ടിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് ഒരു അപ്പീൽ സമർപ്പിക്കുകയും ചെയ്തിരുന്നു.നാഷണൽ മ്യൂസിയത്തിൽ നിന്ന് അമൂല്യ സാധനങ്ങൾ മാറ്റുന്നതിന് 1963ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ട് തടസം നിൽക്കുന്നുവെന്നും പ്രസ്തുത നിയമത്തിൽ ഭേദഗതി വരുത്താൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അന്ന് അവിടുത്തെ വിദേശകാര്യ മന്ത്രാലയം ഈ അപ്പീലിനോടുള്ള പ്രതികരണമായി വെളിപ്പെടുത്തിയിരുന്നത്.
കോഹിനൂർ രത്നത്തെക്കുറിച്ചുള്ള പ്രഥമ പരാമർശം ഉണ്ടാകുന്നത് 1304ലാണ്. ഈ അതുല്യ രത്നം അണിയുന്നവർക്ക് അപാരമായ ശക്തിയുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ പുരുഷന്മാർ ഇത് ധരിച്ചാൽ നിർഭാഗ്യകരമായ അന്ത്യമുണ്ടാകുമെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. തന്റെ കിരീടത്തിന്റെ മധ്യഭാഗത്തായാണ് എലിസബത്ത് രാജ്ഞി ഈ രത്നത്തിന് സ്ഥാനം നൽകിയിരിക്കുന്നത്. 1937ലായിരുന്നു രാജ്ഞിയുടെ കിരീടധാരണം.
ചരിത്രം വെളിപ്പെടുത്തുന്ന തെളിവുകൾ സത്യമാണെങ്കിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്.തുടർന്ന് ഇത് സ്വാഭാവികമായും അവിടുത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാർ കൈക്കലാക്കുകയും ചെയ്തു. 1323ൽ ഡൽഹിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ ആക്രമിച്ച് കീഴടക്കുകയും അവരുടെ തലസ്ഥാനമായ ഓറുഗല്ലു അഥവാ ഇന്നത്തെ വാറങ്കൽ കൊള്ളയടിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ അവർ കോഹിനൂർ രത്നവും കവർന്നെടുത്തിരുന്നു.തുടർന്ന് അവർ ഡൽഹിയിലെത്തിക്കുകയായിരുന്നു.തുടർന്ന് ഡൽഹിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ ഈ രത്നം മാറിമാറി കൈവശം വയ്ക്കുകയായിരുന്നു. തുടർന്ന് ഇത് 1526ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ ഖജനാവിലെത്തുകയും ചെയ്തു. മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, കോഹിനൂർ രത്നത്തെ തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിൽ അലങ്കാരമാക്കി ഉൾപ്പെടുത്തുകയായിരുന്നു. ഷാ ജഹാന്റെ പുത്രനായ ഔറംഗസേബ്, പിൽക്കാലത്ത് കോഹിനൂരിനെ ലാഹോറിലേക്ക് കൊണ്ടുപേയി. ലാഹോറിൽ താൻ നിർമ്മിച്ച ബാദ്ശാഹി മസ്ജിദിലാണ് അദ്ദേഹമിത് സൂക്ഷിച്ചത്.
തുടർന്ന് പേർഷ്യൻ ഭരണാധികാരിയായ നാദിർഷാ 1739ൽ ഇന്ത്യ ആക്രമിച്ചപ്പോൾ കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
കോഹ്ഇ നൂർ എന്ന പേര് ഈ രത്നത്തിനേകിയത് നാദിർ ഷായാണെന്നാണ് ചരിത്രം പറയുന്നത്. 1739നു മുൻപ് ഈ രത്നം ഈ പേരിലറിയപ്പെട്ടിരുന്നില്ല. 1747ൽ നാദിർഷാ മരണമടഞ്ഞതോടെ ഈ രത്നം അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശം വന്ന് ചേർന്നു.
1751ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ തോൽപിച്ചതോടെ കോഹിനൂർ രത്നം, അദ്ദേഹം കൈക്കലാക്കുകയായിരുന്നു.അഞ്ചാം ദുറാനി ഭരണാധികാരിയിൽ നിന്നും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് 1813ൽ രത്നം എത്തിച്ചേരുകയായിരുന്നു.1849ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തുകയും ചെയ്തു.
കോഹ്ഇ നൂർ എന്ന പേര് ഈ രത്നത്തിനേകിയത് നാദിർ ഷായാണെന്നാണ് ചരിത്രം പറയുന്നത്. 1739നു മുൻപ് ഈ രത്നം ഈ പേരിലറിയപ്പെട്ടിരുന്നില്ല. 1747ൽ നാദിർഷാ മരണമടഞ്ഞതോടെ ഈ രത്നം അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശം വന്ന് ചേർന്നു.
1751ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ തോൽപിച്ചതോടെ കോഹിനൂർ രത്നം, അദ്ദേഹം കൈക്കലാക്കുകയായിരുന്നു.അഞ്ചാം ദുറാനി ഭരണാധികാരിയിൽ നിന്നും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് 1813ൽ രത്നം എത്തിച്ചേരുകയായിരുന്നു. 1849ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്