ഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ
ദോഹ: ഖത്തൽ വിഷയത്തിൽ മധ്യസ്ഥതയ്ക്കു തയാറായി കുവൈത്ത്; അറബ് രാജ്യങ്ങളുമായുള്ള വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ സബാ വ്യക്തമാക്കി. ഖത്തർ ഭരണാധികാരി തമീം ബിൻ അൽതാനിയെ കുവൈത്ത് അമീർ ഇക്കാര്യം അറിയിച്ചതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ കുവൈത്ത് അമീർ സൗദിയിൽ എത്തിയിട്ടുണ്ട്.
പ്രശ്നത്തിൽ ഖത്തറിനോട് സംയമനം പാലിക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് അമീറുമായുള്ള രാജാവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം നയതന്ത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഖത്തർ അമീർ അൽ താനി നടത്താനിരുന്ന വിശദീകരണ പ്രസംഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥതയ്ക്കു തയാറാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് കുവൈത്ത് അമീർ സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തും. അറബ് മേഖലയിൽ ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങളും കുവൈത്ത് അമീർ സൗദി ഭരണാധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.
സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെ ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നു കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളുമായി നല്ലബന്ധം പുലർത്തുന്ന തുർക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുർക്കി അഭ്യർത്ഥിച്ചു.
അതേസമയം വിഷയത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി മൊഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ ഖത്തറിന് നയതന്ത്ര ഉപരോധം ഏർപ്പെടുത്തിയിരുന്നില്ല.
ഭീകരവാദ ഗ്രൂപ്പുകൾക്ക് ഖത്തർ പിന്തുണ നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അവരുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്റൈനും പ്രഖ്യാപിച്ചു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ യുഎഇയും ബഹ്റൈനും 14 ദിവസം അനുവദിച്ചിട്ടുണ്ട്. നേരത്തേ സമാന നടപടികൾ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളും സ്വീകരിച്ചിരുന്നു.
ഖത്തർ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും ബഹ്റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ബഹ്റൈന് പിന്നാലെ സൗദി അറേബ്യയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഖത്തറിന്റെ നടപടികൾ അയൽക്കാരെ മാത്രമല്ല അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഭിന്നത എത്രയും വേഗം പരിഹരിക്കണം. ഖത്തറിനെ ശരിയായ ദിശയിലെത്തിക്കാൻ ശ്രമം തുടരുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനെ അറിയിച്ചു. അതേസമയം, ട്രംപിന്റെ സൗദി സന്ദർശനം പ്രതികാര നടപടികൾക്ക് കാരണമായെന്നാണ് ഖത്തറിന്റെ നിലപാട്.
ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി മാത്രമല്ല, മറ്റു രാജ്യങ്ങളുമായും ഖത്തറിന് വാണിജ്യബന്ധങ്ങളുണ്ട്. അവരുമായുള്ള കടൽ, വ്യോമ ഗതാഗതസംവിധാനങ്ങൾ തുറന്നുകിടക്കുകയാണ്. മറ്റു രാജ്യങ്ങളുമായുള്ള ഇറക്കുമതിക്കും സഞ്ചാരങ്ങൾക്കും ബുദ്ധിമുട്ടില്ല. ഹമദ് തുറമുഖം വഴിയാണ് ഖത്തറിലേക്കുള്ള അവശ്യസാധനങ്ങൾ എത്തുന്നത്. അതിനാൽ സൗദി തുറമുഖങ്ങൾ അടച്ചാലും സാധനങ്ങൾ ലഭിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാൽ, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങൾ.
നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിർത്തിവച്ചു. ഖത്തറുമായുള്ള അതിർത്തി സൗദി ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു.
അതേസമയം, പ്രതിസന്ധി അനന്തമായി നീണ്ടാൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മധ്യസ്ഥത വഹിക്കാൻ തയാറായ കുവൈത്തും തുർക്കിയും ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ, ഖത്തറിലേക്കുള്ള വിമാന സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാനകമ്പനികൾ അറിയിച്ചു. യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലും സർവീസുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.
ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടത്തുമെന്നും തടസങ്ങളില്ലെന്നും ജെറ്റ് എയർവെയ്സും ഇൻഡിഗോയുമാണ് അറിയിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായ എത്തിഹാദ് എയർവെയ്സിന്റെ തന്ത്രപ്രധാന പങ്കാളിയാണു ജെറ്റ് എയർവെയ്സ്. എത്തിഹാദ് ഉൾപ്പെടെയുള്ള വിമാനകമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.
ദോഹയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ മുൻനിശ്ചയിച്ച പ്രകാരം സർവീസ് നടത്തുമെന്നു ജെറ്റ് എയർവെയ്സ് ട്വീറ്റ് ചെയ്തു. പതിവുപോലെ സർവീസ് ഉണ്ടാകുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇൻഡിഗോ ട്വിറ്ററിൽ അറിയിച്ചു.
ജെറ്റ് എയർവെയ്സ് ദിവസവും അഞ്ചു ഫ്ളൈറ്റുകളാണ് ദോഹയിലേക്കു സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ. എയർഇന്ത്യ കോഴിക്കോടുനിന്നു ദിവസവും മുംബൈയിൽനിന്നു ആഴ്ചയിൽ നാലുപ്രാവശ്യവും മംഗളുരുവിൽനിന്നു മൂന്നുപ്രാവശ്യവും സർവീസ് നടത്തുന്നു. ഇൻഡിഗോ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദിവസേന ദോഹയിലേക്കു പറക്കുന്നുണ്ട്.
ഖത്തറുമായുള്ള നയതന്ത്രബന്ധം ഗൾഫ് രാജ്യങ്ങൾ വിഛേദിച്ചതോടെ ഇന്ത്യയിൽനിന്നുള്ള വിമാനയാത്രയ്ക്കു ചെലവും സമയവും കൂടാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽനിന്നു ദോഹയിലേക്കുള്ള ആകാശയാത്രയിൽ രാജ്യത്തിനുമുകളിലൂടെ പറക്കുമ്പോൾ അനുമതി വാങ്ങണമെന്നു യുഎഇ ഇന്ത്യയ്ക്കു നിർദ്ദേശം നൽകിയെന്നാണു റിപ്പോർട്ട്.
യുഎഇ നിർദ്ദേശം കടുപ്പിച്ചില്ലെങ്കിൽ വിമാനയാത്ര പതിവുപോലെ നടക്കും. മറിച്ചാണെങ്കിൽ ഏറെ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടിവരും. ഇതു ടിക്കറ്റു നിരക്കു കൂട്ടാനും വഴിയൊരുക്കും. യുഎഇ നിയന്ത്രണം വച്ചാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ അറേബ്യൻ സമുദ്രത്തിനു മുകളിലൂടെ ആദ്യം ഇറാനിലെത്തണം. ഖത്തറുമായി ഇറാനു ബന്ധമുണ്ട്. അവിടെനിന്നും പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറന്നുവേണം ഖത്തറിൽ എത്താൻ. തിരികെ വരുമ്പോഴും ഈ വഴിയാണ് ആശ്രയം.
ഖത്തർ എയർവെയ്സിന്റെ ഫ്ലൈറ്റുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാര്യമായി ബാധിക്കും. ഡൽഹിയിൽനിന്നു ദോഹയിലേക്കു പാക്കിസ്ഥാന്റെ മുകളിലൂടെ പോകുന്നതിനാൽ, ഇവിടെനിന്നുള്ള യാത്രയ്ക്കു മുടക്കംവരില്ല. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരാണു പ്രയാസം അനുഭവിക്കേണ്ടി വരിക.
ഖത്തർ വഴി ദീർഘദൂര യാത്ര നടത്തുന്നവർക്കു പ്രയാസമുണ്ടാകും. യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കു ദോഹ വഴി പോകുന്നവരെയാണു ബാധിക്കുക. മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ യാത്രാസമയം ഗണ്യമായി കൂടും. രണ്ടു മണിക്കൂറിലധികം സമയം യാത്രകൾക്കു വേണ്ടിവരുമെന്നു പൈലറ്റുമാർ പറയുന്നു. ഇന്ധനവും കൂടുതൽ വേണം. ഇതിനനുസരിച്ചു ടിക്കറ്റുനിരക്കും കാര്യമായി വർധിക്കും.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്