ബ്രിട്ടനിലെ സ്കൂൾ ജീവനക്കാരിക്ക് സഹതാപം ഉണ്ടായപ്പോൾ മധ്യപ്രദേശിലെ മഹീന്ദ്രയുടെ തല നേരെ നിന്നു; ലിവർപൂളുകാർ ശേഖരിച്ച് നൽകിയ 12 ലക്ഷം രൂപ തല നേരെ നിൽക്കാതായ ബാലനെ ഒടുവിൽ മനുഷ്യനാക്കിയ കഥ
ഒടിഞ്ഞ കഴുത്തുമായി നരകിച്ചിരുന്ന മധ്യപ്രദേശിലെ ബാലൻ മഹീന്ദ്ര അഹിർവാർ എന്ന 13കാരന് ഇനി മുതൽ തലയുയർത്തി ലോകത്തെ നോക്കാം. ബ്രിട്ടനിലെ സ്കൂൾ ജീവനക്കാരിയായ ജൂലി ജോൺസ് എന്ന യുവതിക്ക് മഹീന്ദ്രയുടെ ദുരിത കഥ കേട്ട് മനസലിയുകയും അത്യപൂർവ ശസ്ത്രക്രിയക്കുള്ള പണം സംഘടിപ്പിക്കാൻ അവർ മുന്നിട്ടിറങ്ങുകയും ചെയ്തതിനെ തുടർന്നാണ് മഹീന്ദ്രയുടെ തല ഒടുവിൽ നേരെ നിൽക്കാൻ വഴിതെളിഞ്ഞത്. ജൂലിയുടെ നേതൃത്വത്തിൽ ബ്രിട്ടനിലെ ലിവർപൂളുകാർ ശേഖരിച്ച് നൽകിയ ഏകദേശം 12 ലക്ഷം രൂപ (12,000 പൗണ്ട്) ഉപയോഗിച്ച് നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ മഹീന്ദ്രയെ ഒടുവിൽ മനുഷ്യനാക്കിയിരിക്കുകയാണ്.
കഴുത്തിലെ മസിലുകൾ വളരെ ദുർബലമായി വന്നതിനാൽ ഈ ബാലന്റെ തല 180 ഡിഗ്രിയിൽ ഒടിഞ്ഞ് തൂങ്ങിക്കിടന്നിരുന്നു. അതിനാൽ കനത്ത ദുരിതം നിറഞ്ഞ ജീവിതമായിരുന്നു മഹീന്ദ്ര നയിച്ചിരുന്നത്. വെറുതെ ഇരിക്കാനല്ലാതെ നിൽക്കാനോ നടക്കാനോ ബാലന് സാധിച്ചിരുന്നില്ല. എന്തിനേറെ ഭക്ഷണം കഴിക്കാനും ടോയ്ലറ്റിൽ പോകാനും വരെ പരസഹായം വേണ്ടിയിരുന്നു. മഹീന്ദ്രയുടെ കദനകഥ ഡെയിലി മെയിൽ അടക്കമുള്ള വിദേശമാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ജൂലിയുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മനസലിഞ്ഞ അവർ ബാലന് പുതിയൊരു ജീവിതം നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.തൽഫലമായി ക്രൗഡ് ഫണ്ടിംഗിലൂടെ ഓപ്പറേഷനുള്ള 12,000 പൗണ്ട് അവർ ശേഖരിക്കുകയും ചെയ്തു.ഓപ്പറേഷന് ശേഷം മഹീന്ദ്രയ്ക്ക് മറ്റുള്ളവർ ചെയ്യുന്നതെല്ലാം ചെയ്യാൻ സാധിക്കുന്നുണ്ട്. സ്കൂളിൽ പോകുന്നുമുണ്ട്. തന്റെ മകന് സാധാരണ ജീവിതം തിരിച്ച് കിട്ടിയത് അത്ഭുതകരമായ കാര്യമാണെന്നാണ് ബാലന്റെ പിതാവായ മുകേഷ് പ്രതികരിച്ചിരിക്കുന്നത്.
ജനിച്ചപ്പോൾ സാധാരണ കഴുത്തായിരുന്നു മഹീന്ദ്രയ്ക്കുണ്ടായിരുന്നതെങ്കിലും വളർന്നപ്പോൾ കഴുത്തിലെ മസിലുകൾ ദുർബലമായതിനാൽ തല നേരെ നിൽക്കാതാവുകയായിരുന്നു. നിരവധി ഡോക്ടർമാരെ കാണിച്ചുവെങ്കിലും ഫലമുണ്ടാകാത്തതിനാൽ മഹീന്ദ്രയും അച്ഛനമ്മമാരും തികഞ്ഞ നിരാശയിലായിരുന്നു. 50 ഡോക്ടർമാരെ കണ്ടെങ്കിലും അവരൊക്കെ കൈമലർത്തുകയായിരുന്നു. തങ്ങളെ ആർക്കും സഹായിക്കാൻ സാധ്യമല്ലെന്ന വേദനാജനകമായ അറിവുണ്ടായതിന് ശേഷം ബാലന്റെ അച്ഛനമ്മമാർ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ കുട്ടിയെ ഡോക്ടർമാരെ കാണിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ മഹീന്ദ്രയ്ക്ക് കടുത്ത വേദനുണ്ടാവുകയും ജീവിതം വഴിമുട്ടുകയും ചെയ്തതിനെ തുടർന്ന് രക്ഷിതാക്കൾ വീണ്ടും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ മകൻ കഷ്ടപ്പെടുന്നതിലും ഭേദം മരിക്കുകയാണ് നല്ലതെന്ന് വരെ ആ മാതാപിതാക്കൾ ചിന്തിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് ഒരു മാലാഖയെപ്പോലെ സഹായഹസ്തവുമായി ജൂലി മഹീന്ദ്രയുടെ ജീവിതത്തിലേക്ക് വരുന്നത്.
മഹീന്ദ്ര വേദന ഇനിയും സഹിക്കുന്നത് തനിക്ക് കണ്ട് നിൽക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായിരുന്നുവെന്നാണ് അമ്മ സുമിത്ര പ്രതികരിച്ചത്. കുട്ടിയുടെ സഹോദരങ്ങളായ സുരേന്ദ്ര(11), മനിഷ(14), എന്നിവർ സ്കൂളിൽ പോകുന്നവരും 17 കാരനായ സഹോദരൻ ലളിത് ജോലിക്ക് പോകുന്നയാളുമാണ്. ഇതിനിടെ സുഹൃത്തുക്കൾ പോലുമില്ലാതെ മഹീന്ദ്ര വീട്ടിൽ ഏകാന്തനായി കഴിയാൻ വിധിക്കപ്പെടുകയായിരുന്നു.മഹീന്ദ്രയുടെ കഥ ലോകമാകമാനമുള്ള മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. രാജഗോപാലൻ കൃഷ്ണൻ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വരുകയായിരുന്നു. നീണ്ട 15 വർഷക്കാലം എൻഎച്ച്എസിൽ പ്രവർത്തിച്ച പരിചയമുള്ള ഡോക്ടറാണിദ്ദേഹം. കഴുത്തിന്റെ മുൻഭാഗം തുറന്ന് നട്ടെല്ല് ഓപ്പറേറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു. സർജറിയുടെ ഭാഗമായി ഡോ. കൃഷ്ണൻ കഴുത്തിൽ നിന്നുള്ള ഡിസ്കുകൾ നീക്കം ചെയ്തിരുന്നു. തുടർന്ന് ഇവ മഹീന്ദ്രയുടെ വസ്തിപ്രദേശത്ത് നിന്നുള്ള ബോൺഗ്രാഫ്റ്റ് സഹിതം പുനഃസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് കഴുത്ത് നേരെ നിർത്തുന്നതിനായി ലോഹ പ്ലേറഅര് സ്ഥാപിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടനിലെ സെക്കൻഡറി സ്കൂളിൽ കാരീർസ് കോ-ഓഡിനേറ്ററായിട്ടാണ് ജൂലി പ്രവർത്തിക്കുന്നത്. ഒരു ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റ് ലോഞ്ച് ചെയ്താണവർ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ തുക സമാഹരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ മഹീന്ദ്ര 14 ദിവസം അപ്പോളോ ആശുപത്രിയിൽ ചെലവഴിച്ചിരുന്നു. ഇപ്പോൾ ഒമ്പത് മാസങ്ങൾക്ക് ശേഷം മഹീന്ദ്രയുടെ കഴുത്ത് നേരെ നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. സ്കൂളിൽ പോകാനും എഴുതാനും വായിക്കാനും പഠിക്കാനും തുടങ്ങിയിട്ടുമുണ്ട്. ഇതറിഞ്ഞ് ജൂലിയുടെ കണ്ണിൽ ചാരിതാർത്ഥ്യത്തിന്റെ തിളക്കവുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍