ഹംഗറി അതിർത്തി അടച്ചതോടെ അഭയാർത്ഥികൾ ക്രൊയേഷ്യയിലേക്ക് ഒഴുകി; ആദ്യ ദിവസം 9000 പേർ എത്തിയതോടെ ക്രൊയേഷ്യയും അതിർത്തി അടച്ചു
അഭയാർത്ഥികളോട് ക്രൊയേഷ്യ പ്രകടിപ്പിച്ച സഹാനുഭൂതിയും അനുകമ്പയും ഉദാരമനോഭാവവും മണിക്കൂറുകൾക്കം ഇല്ലാതായ അവസ്ഥയാണുണ്ടായിരിക്കുന്നത്. അഭയാർത്ഥി പ്രവാഹം തടയാനായി സെർബിയയുമായുള്ള അതിർത്തികളെല്ലാം ഹംഗറി അടച്ചതോടെ സിറിയയിൽ നിന്നും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് യൂറോപ്പിലേക്ക് പോകാൻ തങ്ങൾ വഴിയൊരുക്കുമെന്ന് ക്രൊയേഷ്യ കഴിഞ്ഞ ദിവസമായിരുന്നു പ്രസ്താവിച്ചിരുന്നത്. അതിനെത്തുടർന്ന് രാജ്യത്തേക്ക് അഭയാർത്ഥികൾ നിയന്ത്രണാതീതമായി പ്രവഹിച്ചതിനെ തുടർന്ന് ഇതത്ര പന്തിയല്ലെന്നും പറഞ്ഞ കാര്യം പ്രാവർത്തികമാക്കുക ബുദ്ധിമുട്ടാണെന്നും മനസിലാക്കിയ ക്രൊയേഷ്യയും അഭയാർത്ഥികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനെ തുടർന്ന് സെർബിയയിലേക്കുള്ള തങ്ങളുടെ അതിർത്തികളെല്ലാം കൊട്ടിയടയ്ക്കാൻ ക്രൊയേഷ്യ നിർബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹംഗറി അതിന്റെ സെർബിയൻ അതിർത്തികൾ അടച്ചതോടെയാണ് അഭയാർത്ഥികൾ നിയന്ത്രണമില്ലാതെ ക്രൊയേഷ്യയിലേക്ക് ഒഴുകാൻ ആരംഭിച്ചത്.ആദ്യദിവസം 9000 പേർ രാജ്യത്തെത്തിയതോടെ അതിർത്തി അടയ്ക്കൽ നടപടി സ്വീകരിക്കാൻ ക്രൊയേഷ്യയും നിർബന്ധിതമാവുകയായിരുന്നു.
നടപടികൾ ഉദാരമാക്കി 24 മണിക്കൂറിനകം 5650 അഭയാർത്ഥികളായിരുന്നു ക്രൊയേഷ്യയിലെത്തിയിരുന്നത്. സെർബിയയുമായുള്ള കിഴക്കൻ ്തിൽത്തിയിലൂടെയായിരുന്നു ഈ പ്രവാഹം. ഇതിനെ തുടർന്ന് സെർബിയയിലേക്കുള്ള എട്ട് റോഡ് അതിർത്തികളാണ് ക്രൊയേഷ്യ ബ്ലോക്ക് ചെയ്തിരിക്കുന്നത്. തങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ച നൂറുകണക്കിന് അഭയാർത്ഥികൾക്ക് നേരെ ഹംഗേറിയൻ റയട്ട് പൊലീസ് കഴിഞ്ഞ ദിവസം കനത്ത രീതിയിലാണ് പ്രതികരിച്ചത്. കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയാണ് ഹംഗറി അഭയാർത്ഥികളെ പ്രതിരോധിച്ചത്.
ഈ ക്രൂരമായ നടപടിയെ യുഎൻ അടക്കം അപലപിക്കുകയും ചെയ്തിരുന്നു. മുസ്ലിം അഭയാർത്ഥികളെ ഇതു പ്രകാരം തടഞ്ഞ് യൂറോപ്പിന്റെ ക്രിസ്ത്യൻ സംസ്കാരം സംരക്ഷിച്ചതിന് ഹംഗേറിയൻ പ്രധാനമന്ത്രി റയട്ട് പൊലീസിനെ അഭിന്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു അഭയാർത്ഥികളോടുള്ള സമീപനം ക്രൊയേഷ്യ ഉദാരമാക്കിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കകം നിലപാട് മാറ്റാൻ ഇപ്പോൾ ക്രൊയേഷ്യയും നിർബന്ധിതമായിരിക്കുകയാണ്.
ഇത് യൂറോപ്പിലേക്കുള്ള റോഡല്ലെന്നാണ് ക്രൊയേഷ്യ ഇപ്പോൾ അഭയാർത്ഥികളോട് പറഞ്ഞിരിക്കുന്നത്.ദിവസങ്ങൾക്കകം ക്രൊയേഷ്യയിലേക്ക് 11,000 പേർ എത്തിയതിനാൽ തങ്ങൾക്ക് മുമ്പിൽ മറ്റ് വഴികളില്ലെന്നാണ് ക്രൊയേഷ്യൻ അധികൃതർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്താമെന്ന പ്രതീക്ഷയിൽ ആയിരങ്ങളാണ് ക്രൊയേഷ്യയിലേക്കെത്തുന്നത്. ജർമനി, സ്വീഡൻ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താനുള്ള എളുപ്പവഴിയാണിതെന്ന് വിചാരിച്ച് ആരും ക്രൊയേഷ്യയിലൂടെ ഇനി യാത്ര ചെയ്യാൻ പദ്ധതിയിടേണ്ടെന്നാണ് ക്രൊയേഷ്യൻ ഇന്റീരിയർ മിനിസ്റ്ററായ റാങ്കോ ഒസ്റ്റോജിക് അഭയാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടേക്കാരും ഇനി വരേണ്ടെന്നും പകരം സെർബിയ, മാസിഡോണിയ, ഗ്രീസ് എന്നിവിടങ്ങളിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ തങ്ങിക്കൊള്ളണമെന്നുമാണ് ഇന്റീരിയർ മിനിസ്റ്റർ പറയുന്നത്. ഇവിടെ നിന്നും യൂറോപ്പിലേക്ക് പോകാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നത് കളവാണെന്നും അദ്ദേഹം പറയുന്നു.
ഇതിനെ തുടർന്ന് ക്രൊയേഷ്യൻ അതിർത്തിയിലുള്ള റോഡുകളെല്ലാം കഴിഞ്ഞ രാത്രി അടച്ചിരിക്കുകയാണ്. എന്നാൽ ബെൽഗ്രേഡിനെയും സഗ്രെബിനെയും ബന്ധിപ്പിക്കുന്ന ഒരു മാർഗം മാത്രം തുറന്നിട്ടിട്ടുമുണ്ട്. ഇന്നു രാവിലെ ക്രൊയേഷ്യൻ അതിർത്തി പട്ടണമായ ടോവർനിക്കിൽ റയട്ട് പൊലീസ് അഭയാർത്ഥികളെ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ആയിരക്കണക്കിന് അഭയാർത്ഥികൾ ബസുകളിൽ സെർബിയയിൽ നിന്നെത്തിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇവിടെയെത്തുന്ന മിക്ക അഭയാർത്ഥികളും ക്രൊയേഷ്യയിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവരല്ല. പകരം പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള മാർഗമായാണ് അവർ ഇതിനെ കാണുന്നത്. മിക്കവരും ഹംഗറിയുടെയും സ്ലോവേനിയയുടെയും അതിർത്തികളിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളും പാസ്പോർട്ട് രഹിത ഷെൻഗൻ പ്രദേശത്തിലുൾപ്പെടുന്നവയാണ്. ഇവിടെയെത്തിയാൽ യൂറോപ്പിലെ 26 രാജ്യങ്ങളിലേക്ക് നിയന്ത്രണമില്ലാതെ കടന്നു ചെല്ലാമെന്നതാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഇതിനിടെ 200 അഭയാർത്ഥികളെയും വഹിച്ചെത്തിയ ഒരു ട്രെയിൻ സ്ലൊവേനിയൻ പൊലീസ് തടഞ്ഞിരുന്നു. ഇതിന് പുറമെ 1000 അഭയാർത്ഥികൾ ഒരൊറ്റ ട്രെയിനിൽ ഹംഗേറിയൻ ബോർഡറിലുള്ള ബെലി മനസ്റ്റിറിലുമെത്തിയിരുന്നു. അവരെ ഒരു മിലിട്ടറി ബേസിൽ രാത്രി കഴിയാൻ അനുവദിക്കുകയും ചെയ്തു. അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച ഡസൻ കണക്കിന് അഭയാർത്ഥികളെ ഹംഗേറിയൻ പൊലീസ് തടഞ്ഞിരുന്നു. അഭയാർത്ഥികളോട് ക്രൊയേഷ്യ പുലർത്തുന്ന ഉദാരമനോഭാവത്തെ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ വിമർശിക്കുകയും ചെയ്തിരുന്നു.
ഇന്ന് അതിരാവിലെ ക്രൊയേഷ്യയിലെങ്ങും ബസുകളിൽ കയറാനുള്ള അഭയാർത്ഥികളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുന്ന വിധത്തിലായിരുന്നു അഭയാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടായത്. റെയിൽവേ ട്രാക്കുകളിൽ നിന്നും അഭയാർത്ഥികളെ മാറ്റാൻ നൂറോളം പൊലീസ് ഓഫീസർമാരെ നിയോഗിച്ചിരുന്നു. തലസ്ഥാനമായ സഗ്രേബിലെ നൂറുകണക്കിന് അഭയാർത്ഥികൾ ഒരു ഹോട്ടലിൽ തമ്പടിച്ചതിനെ തുടർന്ന് റയട്ട് ഓഫീസർമാർ ഹോട്ടൽ വളഞ്ഞിരുന്നു. അഭയാർത്ഥികൾ ' ഫ്രീഡം.. ഫ്രീഡം' എന്ന് മുദ്രാവാക്യം വിളിക്കുകയും ബാൽക്കണിയിലൂടെയും ജനാലകളിലൂടെയും ടോയ്ലറ്റ് പേപ്പർ വലിച്ചെറിയുകയും ചെയ്തിരുന്നു.അഭയാർത്ഥികളെ സഹായിക്കാൻ ക്രൊയേഷ്യ തയ്യാറായിരുന്നെങ്കിലും ഇവരുടെ എണ്ണം നാടകീയമായി കുതിച്ച് കയറിയത് തങ്ങൾക്ക് താങ്ങാനാവുന്നതിലപ്പുറമായിത്തീർന്നിരിക്കുകയാണെന്നാണ് ക്രൊയേഷ്യൻ ഫോറിൻ മിനിസ്റ്ററായ വെസ്ന പുസിക് കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയത്. ഇന്ന് രാവിലെ മാത്രം 5000ത്തോളം അഭയാർത്ഥികളാണ് ക്രൊയേഷ്യൻ തലസ്ഥാനമായ സഗ്രെബിലേക്ക് ട്രെയിനിൽ കയറിയെത്താൻ ശ്രമിച്ചത്. സെർബിയയുടെ അതിർത്തിയിലുള്ള ചെറിയ പട്ടണമായ ടോവർനിക്കിൽ നിന്നായിരുന്നു ഇവർ ട്രെയിൻ കയറാൻ ശ്രമിച്ചതെന്ന് യുഎൻ റഫ്യൂജി ഏജൻസി വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി ചെറിയ റെയിൽവേസ്റ്റേഷനിൽ 5000ത്തോളം പേർ ഇതിനായി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- ബ്രിട്ടനിലേക്ക് ജീവിതമാർഗ്ഗം തേടിയെത്തുന്ന അഭയാർത്ഥികളുടെ പേരിലും മറിയുന്നത് കോടികൾ
- ബ്രിട്ടീഷ് നികുതിദായകരുടെ ഉദാരതയെ അഭയാർത്ഥികൾ ചൂഷണം ചെയ്യുന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍