ഭൂകമ്പത്തിൽ മരണം 3700 കവിഞ്ഞു; ജീവൻ നഷ്ടമായവരിൽ 72 ഇന്ത്യക്കാരും; സിനിമാ ചിത്രീകരണത്തിനിടെ തെലുങ്കു നടൻ വിജയ് മരിച്ചു; 250 മലയാളികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു; ബംഗാളിലും ബിഹാറിലും വീണ്ടും ഭൂചലനം
കൊൽക്കത്ത: നേപ്പാൾ ഭൂകമ്പത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗാളിലെ സിൽഗുരിയാണ്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പാട്ന, ബിഹാർ, ജൽപാൽ ഗുഡി, സിൽഗുരി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകിട്ട് ആറോടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.
അതേസമയം, നേപ്പാളിൽ കനത്ത നാശം വിതച്ച ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 3700 കടന്നു. 6500 ലധികം പേർ പരിക്കേറ്റു ചികിത്സയിലൂണ്ടെന്നാണു വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഇന്നു രാവിലെയും നേപ്പാളിൽ തുടർചലനമുണ്ടായിരുന്നു. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
തുടർചലനങ്ങളും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടർന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോഡുകളും തകർത്തതായാണ് വിവരം.
ദുരന്തം ഇന്ത്യയെയും ബാധിച്ചപ്പോൾ 72 ഇന്ത്യക്കാരും മരിച്ചതായാണ് അധികൃതരുടെ റിപ്പോർട്ട്. 250ലേറെ മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതെന്ന് മന്ത്രി കെ സി ജോസഫ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെയെല്ലാം അതിവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 51 പേർ ചിന്ദ്വാനിലും 21 പേർ പൊഖാറയിലും 56 പേർ ലുംബിനിയിലുമാണുള്ളത്. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും കെ സി ജോസഫ് പറഞ്ഞു. ഭൂകമ്പത്തിൽ പരിക്കേറ്റ് നേപ്പാളിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ അബിൻ സൂരിയെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്നും എയിംസിൽ ചികിത്സ നൽകാമെന്നും സുഷമ സ്വരാജ് ഉറപ്പു നൽകിയതായും ജോസഫ് കൂട്ടിചേർത്തു. അതിനിടെ, നേപ്പാളിൽ വിനോദസഞ്ചാരത്തിനു പോയ മലയാളി സംഘം സുരക്ഷിതരാണെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.
സിനിമ ചിത്രീകരിക്കാനായി നേപ്പാളിലെത്തിയ തെലുങ്കു നടനും ഭൂകമ്പത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. 25 കാരനായ നടൻ വിജയ് ആണ് മരിച്ചത്. സിനിമാ ചിത്രീകരണത്തിനു ശേഷം ഹോട്ടലിലേക്കു മടങ്ങുംവഴി വിജയ് സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ വിജയ് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. തെലുങ്കു ചലച്ചിത്രമായ ഏട്ടകരത്തിന്റെ ചിത്രീകരണത്തിനായാണ് വിജയ്യും സംഘവും നേപ്പാളിലെത്തിയത്. ചിത്രത്തിന്റെ ഛായഗ്രഹകനും കൂടിയായിരുന്നു വിജയ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരാണ് വിജയ്യുടെ ജന്മസ്ഥലം. 72 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് അറിയിച്ചത്.
അതേസമയം, ഭൂകമ്പം നാമാവശേഷമാക്കിയ നേപ്പാളിൽ ദുരിതക്കയത്തിൽപെട്ട് പത്തുലക്ഷത്തിലേറെ കുട്ടികൾ കഴിയുന്നതായി യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങൾ പ്രവചിക്കാവുന്നതിനും അപ്പുറമായതോടെ വൃത്തിഹീനമായ തെരുവുകളിൽ, വേണ്ടത്ര ഭക്ഷണമില്ലാതെ അന്തിയുറങ്ങുന്ന കുട്ടികൾ മാരകമായ പകർച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.
ദുബായിൽ നിന്ന് വിനോദയാത്ര പോയ നാല് മലയാളികളുൾപ്പെടുന്ന ആറംഗ സംഘമാണ് സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കാഠ്മണ്ഡുവിന് വളരെ അകലെയുള്ള ഗ്രാമത്തിലെ റിസോർട്ടിലാണ് ആറു പേരുമുള്ളതെന്നാണ് വിവരം. ദുബായിലെ എംബിഎ വിദ്യാർത്ഥിയായ എറണാകുളം സ്വദേശി തൻവീർ റാവുത്തർ(25), ദുബായിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ കാസർകോട് ദേളി സ്വദേശി മുഹമ്മദ് അസ്ഹർ അലി (23), ഹാദിൽ ഹനീഫ് (25), മസ്ഹർ മൊയ്തീൻ (25), ഹൈദരാബാദ് സ്വദേശി നിഹാദ് മൊയ്നുദ്ദീൻ ഖാൻ (25), ഗുജറാത്ത് സ്വദേശി സുനിൽ ചന്ദ്ര സെൻ ഗാന്ധി(26) എന്നിവരാണ് സംഘത്തിലുള്ളത്. റിസോർട്ടിൽ നിന്നു കാഠ്മണ്ഡുവിലെത്താൻ റോഡ് മാർഗം മൂന്ന് മണിക്കൂർ യാത്ര ചെയ്യണം. ഇവിടെ നിന്ന് ഇന്ത്യൻ സുരക്ഷാ സേനയുടെ സഹായത്താൽ ഇന്ത്യയിലെത്തിയ ശേഷം എല്ലാവരും ദുബായിലേയ്ക്ക് തിരിക്കും.
കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത് തുടർചലനങ്ങൾ 24 മുതൽ 36 മണിക്കൂർകൂടി പ്രതീക്ഷിക്കണമെന്നാണ്. ആശുപത്രികളിൽ സ്ഥലം കിട്ടാത്തതിനാൽ പരിക്കേറ്റവരിൽ പലരും കാഠ്മണ്ഡുവിലെ തെരുവിലാണ് കഴിയുന്നത്. ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ട്രക്കുകളിൽനിന്ന് കുടിവെള്ളം ശേഖരിക്കാൻ ജനങ്ങളുടെ നീണ്ട നിര തന്നെയാണുള്ളത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. നേപ്പാളിനു മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളിൽനിന്ന് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. നേപ്പാളിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ 500 കോടി ഡോളറെങ്കിലും ചുരുങ്ങിയത് വേണ്ടിവരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
അതേസമയം, കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങളും പകർച്ചവ്യാധിയും പടർന്നുപിടിക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് യുണിസെഫിന്റെ വളണ്ടിയർമാർ. ഭൂകമ്പബാധിത പ്രദേശങ്ങളത്രയും കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷണം എത്തുന്നുണ്ടെങ്കിലും ഇതൊന്നും തെരുവിൽ നിരാലംബരായി കഴിയുന്നവർക്ക് തികയാത്ത സാഹചര്യമാണുള്ളത്. മഴയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കു തടസമാകുന്നുണ്ട്. ജലദൗർലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വർധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിലെ 26 ജില്ലകൾ അപകട മേഖലകളായി സർക്കാർ പ്രഖ്യാപിച്ചു. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം കാഠ്മണ്ഡു താഴ് വരയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍