ബ്രിട്ടന്റെ ഭീകര വേട്ട ഇങ്ങനെയൊക്കെയാണ്...! പുതിയ ജിഹാദി ജോണായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥിനെ ആറു തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയച്ചു; നാണക്കേട് മാറാതെ പൊലീസ്
ലണ്ടൻ: പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആവർത്തിച്ച് ഭീഷണി മുഴക്കുന്നതിനിടെ ഭീകരർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ വെറും കടലാസിലും പ്രസ്താവനകളിലും ഒതുങ്ങിയിരുന്നന്ന കാര്യമാണോയെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അടുത്തിടെ പുറത്തിറങ്ങിയ ഐസിസിന്റെ കൊലപാതക വീഡിയോയിലൂടെ രംഗത്ത് വന്ന ഇന്ത്യൻ വംശജനും പുതിയ ജിഹാദി ജോൺ എന്നറിയപ്പെടുന്നയാളുമായ സിദ്ധാർത്ഥിനെ ആറ് തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയിച്ചിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ പൊലീസ് വിട്ടുമാറാത്ത നാണക്കേടിലുമായിരിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ആറാഴ്ചകൾക്ക് ശേഷം താൻ പാസ്പോർട്ട് സഹിതം കീഴടങ്ങാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥ് തങ്ങളെ ഫോൺ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രാത്രിയാണ് പൊലീസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒരു മാസം കാത്തിരുന്നിട്ടും സിദ്ധാർത്ഥിനെ കാണാത്തതിനെ തുടർന്ന് പൊലീസ് അയാൾക്ക് ഒരു കത്തയക്കുകയായിരുന്നു. കത്തിൽ കാണിച്ചിരിക്കുന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. ഏറ്റവും അടുത്ത് ഐസിസ് പുറത്തിറക്കിയ കൊലപാതക വീഡിയോയിൽ മുഖം മൂടി ധരിച്ച് ഭീഷണി മുഴക്കുന്ന ജിഹാദി സിദ്ധാർത്ഥാർത്തെന്ന് ലണ്ടൻ കാരനാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് നിർണായകമായ ഈ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ കസ്റ്റഡിലിയുള്ള അഞ്ച് തടവ് പുള്ളികളെ വെടിവച്ച് കൊല്ലുന്നതിന് ഇയാളാണ് നേതൃത്വം നൽകുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഐസിസിനെതിരെ ബ്രിട്ടൻ നിയോഗിച്ച അഞ്ച് ചാരന്മാരെയാണ് ഐസിസ് വധിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഐസിസിന്റെ ആരാച്ചാരും ബ്രിട്ടീഷ് പൗരനുമായിരുന്ന ജിഹാദിജോണിന്റെ പാത പിന്തുടർന്ന് അതേ മാനറിസങ്ങളാണ് സിദ്ധാർത്ഥ് പ്രസ്തുത വീഡിയോയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. അക്കാരണത്താലാണ് ഇയാൾ പുതിയ ജിഹാദിജോൺ എന്നറിയപ്പെടുന്നത്.നിരവധി നിരപരാധികളെ കൊന്നൊടുക്കി ഇവയുടെ ക്രൂരമായ വീഡിയോകൾ പുറത്തിറക്കി ഭീഷണി മുഴക്കിയ ജോൺ കഴിഞ്ഞ നവംബറിൽ സിറിയയിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു.
ജിഹാദി ജോണിന് പകരം സിദ്ധാർത്ഥ് ഇപ്പോൾ ഐസിസിന്റെ ആരാച്ചാരായി ചാർജേറ്റെടുത്തിരിക്കുകയാണെന്നാണ് നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള ബ്രൂംഫീൽഡ് സ്കൂളിലെ സഹപാഠിയായ കെമൽ ബെൻസെൽ പറയുന്നത്. പഠിക്കുന്ന കാലത്ത് സൽസ്വഭാവിയായ കുട്ടിയായിരുന്നു സിദ്ധാർത്ഥെന്നാണ് കെമെൽ പറയുന്നത്.സിദ്ധാർത്ഥ് അനായാസം സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ ്ബ്രിട്ടന്റെ അതിർത്തി നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ആറ് പ്രാവശ്യം അറസ്റ്റിലായിട്ടും സിദ്ധാർത്ഥിനെ ആറ് പ്രാവശ്യവും പൊലീസ് ജാമ്യം നൽകി വിട്ടയച്ചതിനെക്കുറിച്ചും ഇപ്പോൾ കടുത്ത വിവാദങ്ങളും സംശയങ്ങളുമാണ് ഉയർന്ന് വന്നിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനകം സിദ്ധാർത്ഥ് ഹിന്ദുമത്തിൽ നിന്നും ഇസ്ലാമിക് തീവ്രാവാദത്തിലേക്ക് പരിവർത്തനം ചെയ്യുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.തുടർന്ന് ലണ്ടനിലെ വിക്ടോറിയ ബസ് സ്റ്റേഷനിൽ നിന്നുംകോച്ചിൽ കയറി പാരീസിലേക്ക് പോവുകയായിരുന്നു. തന്റെ ഗർഭിണിയായ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പമായിരുന്നു ഈ പലായനം.
ഇത്തരത്തിൽ സിദ്ധാർത്ഥ് എളുപ്പത്തിൽ ബ്രിട്ടനിൽ നിന്നും മുങ്ങിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കോമൺസിൽ ഷാഡോ ഹോം സെക്രട്ടറി ആൻഡി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. ഈ ഗൗരവമായ സുരക്ഷാ പാളിച്ചയെക്കുറിച്ച് ഒരു അന്വേഷണം ഉടനടി ആരംഭിക്കണമെന്ന് അദ്ദേഹം ഹോം സെക്രട്ടറിയായ തെരേസ മേയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നിരോധിത സംഘടനായ അൽ മുഹാജിറൗണിനെ പിന്തുണച്ചതിന് സിദ്ധാർത്ഥ് അറസ്റ്റിലായിരുന്നത്. തുടർന്ന് 2014 സെപ്റ്റംബർ 26ന് അയാൾക്ക് പൊലീസ് ജാമ്യം നൽകുകയും വ്യവസ്ഥകളുടെ പുറത്ത് ഒക്ടോബറിൽ അയാളുടെ പാസ്പോർട്ട് തിരിച്ച് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് അയാൾ സിറിയയിലേക്ക് മുങ്ങുകയുമായിരുന്നു.തുടർന്ന് ഈ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് സിദ്ധാർത്ഥിന് കത്തയക്കുകയാണുണ്ടായത്.ഈസ്റ്റ് ലണ്ടനിലെ വാർതത്താംസ്റ്റോവിലുള്ള അയാളുടെ വീട്ടിലേക്ക് നിരവധി തവണ പൊലീസ് കത്ത് എത്തിച്ചിരുന്നുവെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ കത്തുകൾ അയക്കുന്നതിന് മുമ്പ്തന്നെ സിദ്ധാർത്ഥ് രാജ്യം വിട്ടിരുന്നുവെന്നാണ് ബേൺഹാം ആരോപിക്കുന്നത്. ഇത്രയും കൊടും കുറ്റവാളിയായ സിദ്ധാർത്ഥിനെ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് വേണ്ട വിധം നിരീക്ഷിക്കാത്തതിനാലാണ് അയാൾ സിറിയയിലേക്ക് നാടു വിടാൻ കാരണമായതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഐസിസ് വീഡിയോ കണ്ട് തെരേസ മേ കടുത്ത ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തെക്കുറിച്ച് പ്രതിരിക്കാൻ അവർ തയ്യാറായിട്ടില്ല. ഐസിസിൽ ചേർന്നതിന് ശേഷം സിദ്ധാർത്ഥ് എകെ 47 ധരിച്ച് തന്റെ കുട്ടിയെ എടുത്ത് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഖ്വയ്ദ നേതാവ് ഒമർ മുഹമ്മദിന്റെ തത്വങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുകയായിരുന്നു സിദ്ധാർത്ഥ് ചെയ്തത്. കഴിഞ്ഞ വർഷം ഐസിസിന്റെ കൊലപാതകങ്ങളെ ന്യായീകരിച്ച് കൊണ്ട് അയാൾ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ജിഹാദിജോണിനെ ഇതിലൂടെ ന്യായീകരിച്ച് പാശ്ചാത്യലോകത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കൗമാരകാലത്ത് തന്നെ സിദ്ധാർത്ഥ് പ്രത്യേക സ്വഭാവത്തിന് ഉടമയായിരുന്നുവെന്നാണ് സഹോദരിയായ കോണിക ധർ കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയിരുന്നത്. ഏകാകിയായിട്ടായിരുന്നു അയാൾ വളർന്നതെന്ന് കോണിക പറയുന്നു.
പഠിക്കുന്ന കാലത്ത് ആർസനൽ ആരാധകനായ അയാൾ നിർവാണ്, ലിൻകിൻ പാർക്ക് എന്നീ റോക്ക് ബാൻഡുകളെയും അയാൾ ആരാധിച്ചിരുന്നു. തികഞ്ഞ പാശ്ചാത്യ ഫാഷനിൽ ജീവിച്ചിരുന്ന സിദ്ധാർത്ഥ് ക്രിസ്മസും ദീപാവലിയും ഒരു പോലെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഒരു ദന്തിസ്റ്റാവാനായിരുന്നു സിദ്ധാർത്തിന് താൽപര്യം. എന്നാൽ തന്റെ അച്ഛന്റെ മരണത്തെ തുടർന്ന് സിദ്ധാർത്ഥിന്റെ സ്വഭാവം മാറിമറിയുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.തുടർന്ന് ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞ അയാൾ കുരിശുയുദ്ധത്തിന്റെ വക്താവാകുകയായിരുന്നു.കഴിഞ്ഞ വർഷം ബ്രിട്ടീഷുകാരെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച് കൊണ്ട് സിദ്ധാർത്ഥ് ഒരു ഗൈഡ് പുറത്തിറക്കിയിരുന്നു.ഇപ്പോഴിതാ കൊലപാതക വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഏവരെയു ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍