Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടൻ ട്യൂബ് ലെയ്‌നിലേക്ക് വീണയാളുടെ മുകളിലൂടെ കടന്നുപോയത് 300 ട്രെയിനുകൾ; കുറുക്കനെന്ന് കരുതി പുറത്തെടുത്തത് 14 മണിക്കൂർ കഴിഞ്ഞ്

ലണ്ടൻ ട്യൂബ് ലെയ്‌നിലേക്ക് വീണയാളുടെ മുകളിലൂടെ കടന്നുപോയത് 300 ട്രെയിനുകൾ; കുറുക്കനെന്ന് കരുതി പുറത്തെടുത്തത് 14 മണിക്കൂർ കഴിഞ്ഞ്

നുഷ്യ ശരീരത്തിന് വിലയില്ലാതായിപ്പോകുന്ന ചില ഘട്ടങ്ങളുണ്ട്. അത്തരമൊരു ദുർഗതിയാണ് ലണ്ടൻ ട്യൂബ് ട്രെയിൻ പാളത്തിലേക്ക് വീണ 47-കാരനുണ്ടായത്. വീണതൊരു കുറുക്കനാണെന്ന് ജീവനക്കാർ തെറ്റിദ്ധരിച്ചതോടെ, ട്രെയിനിനടിയിൽപ്പെട്ടയാളുടെ മൃതദേഹം പാളത്തിൽ കിടന്നത് 14 മണിക്കൂറോളം. ഇതിനിടെ 300 ട്രെയിനുകൾ ആ ശരീരത്തെ ചതച്ചരച്ച് മുകളിലൂടെ കടന്നുപോയി.

ഹിൽബോണിനും റസൽ സ്‌ക്വയറിനും മധ്യ പിക്കാഡ്‌ലി ലെയ്‌നിലാണ് സംഭവം. മെയ്ഡ്‌സ്റ്റോണിൽനിന്നുള്ളയാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതേയുള്ളൂവെന്നും അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാവൂ എന്നും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.

കഴിഞ്ഞവർഷം ഡിസംബർ 28-നാണ് സംഭവം. രാവിലെ 11.30-ഓടെ ലെയ്‌നിൽ എന്തോ തടസ്സമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ട്രിപ്പ് നിർത്തിവെയ്ക്കുകയും ജീവനക്കാർ പരിശോധിക്കുകയും ചെയ്തു. ചത്ത കുറുക്കന്റെയോ മറ്റോ അവശിഷ്ടങ്ങളാണെന്ന് കരുതി അവർ ട്രിപ്പ് പുനരാരംഭിച്ചു. പിറ്റേന്ന് പുലർച്ചെ 1.42-ഓടെയാണ് ജീവനക്കാർ അതൊരു മനുഷ്യശരീരമാണെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസിനെ അറിയിക്കുന്നത്.

അപ്പോഴേക്കും 14 മണിക്കൂർ പിന്നിട്ടിരുന്നു. 300 ട്രെയിനുകളെങ്കിലും ആ ശരീരത്തിന് മുകളിലൂടെ കടന്നുപോയിരുന്നു. മണിക്കൂറിൽ 26 ്‌ട്രെയിനുകൾ കടന്നുപോകുന്ന തിരക്കേറിയ ലെയ്‌നുകളിലൊന്നാണിത്. ഹോൾബോണിൽനിന്ന് ഒരാൾ പാളത്തിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലും പിന്നീട് കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മരിച്ചത് മെയ്ഡ്‌സ്‌റ്റോണിൽനിന്നുള്ള 47-കാരനാണെന്നും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വക്താവ് പറഞ്ഞു. കോടതി ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടെ ഒരിക്കൽപ്പോലും കുറുക്കൻ കുറുകെ ചാടിയ ചരിത്രമില്ലാത്ത പിക്കാഡ്‌ലി ലെയ്‌നിൽ കണ്ടെത്തിയത് കുറുക്കനാണെന്ന് ജീവനക്കാർ തെറ്റിദ്ധരിച്ചതെങ്ങനെയെന്ന കാര്യമാണ് അധികൃതരെ കുഴക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP