സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ് ഹാരിയും മേഗനും; ചുംബിക്കാൻ നേരമായോ എന്ന് ചോദിച്ച് മേഗൻ; ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടി ദമ്പതികൾ; രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരിയും;ഒരു അമേരിക്കൻ സീരിയൽ നടി ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നതിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊട്ടും കുരവയുമായി ഇന്നലെ നടന്ന ഹാരി രാജകുമാരന്റെയും മാർകിൽ മേഗന്റെയും രാജകീയ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ യുകെയിലെങ്ങും പടരുന്നത്. രാജഭക്തർക്കും മാധ്യമങ്ങൾക്കും ഇതിന്റെ വിശേഷങ്ങളും പെരുമകളും എത്ര വിവരിച്ചിട്ടും മതിയാവാത്ത അവസ്ഥയാണുള്ളത്. ഇതിന് മുമ്പ് നടന്ന രാജകീയ വിവാഹങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ആധുനിക കാലത്തിന് അനുയോജ്യമായ വിധത്തിൽ നടന്ന വിവാഹമായിരുന്നു ഇത്. ഹാരിക്കും മേഗനും ചടങ്ങിൽ വച്ച് സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ അവസ്ഥയായിരുന്നു.
തങ്ങളുടെ പ്രണയം യാഥാർത്ഥ്യമാവുന്നതിന്റെ ഹർഷോന്മാദം അവരുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. ചടങ്ങിനിടെ ഹാരിയെ ചുംബിക്കാൻ നേരമായോ എന്ന മേഗന്റെ ചോദ്യം ഏവരും കൗതുകത്തോടെയാണ് ശ്രവിച്ചത്. ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടിയാണ് മേഗൻ ചടങ്ങിനെത്തിയിരുന്നത്. രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരി അണി നിരന്ന രാജകീയ വിവാഹ ചടങ്ങെന്ന പ്രത്യേകതയും ഇതിനുണ്ട്. മേഗന്റെ അമ്മയായ ഡോറിയയായിരുന്നു ഇത്. ഒരു അമേരിക്കൻ സീരിയൽ നടിയായിരുന്ന മേഗൻ ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നത് ഇത്തരത്തിൽ ചരിത്രസംഭവമാവുകയാണ്.
തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി വിവാഹത്തിനെത്തിയ മേഗനെ കണ്ടപാടെ അവരുടെ കരം ഗ്രഹിച്ച് നീ വളരെ സുന്ദരിയാണെന്ന് പറഞ്ഞ് ഹാരി ചുംബിച്ചത് ഇന്നലെ തന്നെ വൻ വാർത്തയായിരുന്നു. വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപലിലായിരുന്നു ഈ രാജകീയ വിവാഹം പ്രൗഢഗംഭീരമായി ഇന്നലെ നടന്നത്. വിവാഹത്തോടനുബന്ധിച്ച് ചാപലിന് മുന്നിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു സംഗമിച്ചിരുന്നത്.
ഇതിന് പുറമെ ലൈവ് ടെലികാസ്റ്റിംഗിലൂടെ ലോകമാകമാനം ദശലക്ഷക്കണക്കിന് പേരായിരുന്നു വിവാഹം ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചിരുന്നത്. കാന്റർബറി ആർച്ച് ബിഷപ്പാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഒരു മണിക്കൂറോളം ചടങ്ങുകൾ നീണ്ട് നിന്നിരുന്നു. വെളുത്ത വർഗക്കാരനായ പിതാവും ഹോളിവുഡിലെ മുൻ ലൈറ്റംഗ് ഡയറക്ടറുമായ തോമസ് മാർകിളിന്റെയും ആഫ്രിക്കൻ-അമേരിക്കക്കാരിയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളായി പിറന്ന മേഗൻ ഇതിനാൽ രാജകുടുംബത്തിലെത്തുന്ന ആദ്യ മിശ്രിത വർഗക്കാരിയുമാണ്.
ടെൻഷൻ കയറിയപ്പോൾ മേഗന്റെ കൈപിടിച്ച് വിരലമർത്തി ഹാരി
എല്ലാ കാര്യങ്ങൾക്കും വളരെ സജീവമായി തിളങ്ങാറുള്ള ഹാരി രാജകുമാരന് ഇന്നലെ വിവാഹ വേളയിൽ പരിഭ്രമമുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹാരിയുടെ ചലനങ്ങളിൽ നിന്നും ഇത് വ്യക്തമായിരുന്നുവെന്നാണ് ബോഡി ലാംഗ്വേജ് എക്സ്പർട്ടായ റോബിൻ കെർമോഡ്സ് വെളിപ്പെടുത്തുന്നത്. ടെൻഷൻ കയറിയപ്പോൾ ഹാരി മേഗന്റെ കൈപിടിച്ച് വിരൽ അമർത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നാണ് അദ്ദേഹം ഇതിനുള്ള തെളിവായി എടുത്ത് കാട്ടുന്നത്. എന്നാൽ അതേ സമയം മേഗൻ വളരെ ശാന്തയായിട്ടായിരുന്നു ചടങ്ങിൽ പങ്കെടുത്തതെന്നും റോബിൻ അഭിപ്രായപ്പെടുന്നു. താൻ നെർവസാണെന്ന കാര്യം തന്റെ പ്രിയതമയുമായി ഈ ചലനത്തിലൂടെ ഹാരി വെളിപ്പെടുത്തുകയായിരുന്നുവെന്നും റോബിൻ വ്യക്തമാക്കുന്നു.
രാജ്ഞിക്കൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരി
കൊട്ടാരത്തിലെ ഒരു വിവാഹ സമയത്ത് രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ഒരു കറുത്ത വർഗക്കാരി ആദ്യമായി നിലകൊണ്ടുവെന്ന പ്രത്യേകതയും ഹാരി-മേഗൻ വിവാഹത്തിനുണ്ട്. മേഗന്റെ മാതാവും സാമൂഹിക പ്രവർത്തകയുമായ ഡോറിയ റാഗ്ലാൻഡിനാണീ അപൂർവ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്.എലിസബക്ക് രാജ്ഞിക്കും അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും മറ്റ് മുതിർന്ന രാജകുടുംബങ്ങൾക്കുമൊപ്പമായിരുന്നു സെന്റ് ജോർജ് ചാപ്പലിൽ ഡോറി നിലകൊണ്ടിരുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാൽ മേഗന്റെ പിതാവ് തോമസ് മാർകിൾ വിവാഹത്തിനെത്തിയിരുന്നില്ല. ഏപ്രിൽ നാലിന് കഴിഞ്ഞ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന 96 വയസുള്ള ഫിലിപ്പ് രാജകുമാരനും ചടങ്ങിനെത്തിയത് ശ്രദ്ധേയമായിരുന്നു.
ചുംബിക്കാൻ സമയമായോ എന്ന് ചോദിച്ച് മേഗൻ
ഹാരിയും മേഗനും തമ്മിൽ നടന്ന ഇന്നലത്തെ വിവാഹത്തിലെ ഓരോ നീക്കങ്ങളും ലിപ് റീഡർമാർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ചടങ്ങിനിടെ ചുംബിക്കാൻ സമയമായോ എന്ന് മേഗൻ ഹാരിയോട് ചോദിക്കുന്നത് ലിപ് റീഡർമാർ തിരിച്ചറിയുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് ചർച്ചിന്റെ പടിക്കെട്ടുകളിലായിരിക്കുമ്പോഴായിരുന്നു ചുംബിക്കാൻ സമയമായോ എന്ന് മേഗൻ ഹാരിയോട് മന്ത്രിച്ചത്. സമയമായെന്ന് ഹാരി പറഞ്ഞതിനെ തുടർന്ന് മേഗൻ ഹാരിക്ക് സ്നേഹചുംബനമേകുകയും ചെയ്തിരുന്നു.അതിന് മുമ്പ് മേഗൻ ചർച്ചിലെ അൾത്താരയിലേക്കെത്തുമ്പോൾ 'നീ വളരെ സുന്ദരിയാണ്' എന്ന് ഹാരി പറഞ്ഞതും ലിപ് റീഡർമാർ മനസിലാക്കിയിരുന്നു.
സീരിയൽ നടിയിൽ നിന്നും ഡ്യൂചസ് ഓഫ് സസെക്സിലേക്ക്
യുഎസിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് പേര് കേട്ട ചലച്ചിത്ര നടിയായിത്തീർന്ന മേഗൻ മാർകിൾ സ്വപ്നസമാനമായ പദവിയായ ഡ്യൂചസ് ഓഫ് സസെക്സായിത്തീർന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കഥയാണ്. 1843ന് ശേഷം ഇതാദ്യമായിട്ടാണ് ഡ്യൂചസ് ഓഫ് സസെക്സ് എന്ന ടൈറ്റിൽ രാജ്ഞി അനുവദിച്ച് നൽകുന്നതെന്ന ബഹുമതിക്കും മേഗൻ അർഹയായിരിക്കുന്നു. വിവാഹ ശേഷം ഹാരി ഡ്യൂക്ക് ഓഫ് സസെക്സ് ആയതിനെ തുടർന്നാണ് മേഗൻ ഡ്യൂചസായിത്തീർന്നിരിക്കുന്നത്. 1801ൽ അഗസ്റ്റസ് ഫ്രെഡറിക്കായിരുന്നു ആദ്യമായി ഡ്യൂക്ക് ഓഫ് സസെക്സായത്. അഗസ്റ്റസ് ഫ്രെഡറിക്ക് രാജകുമാരൻ ലേഡി അഗസ്റ്റെയയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇതിന് അഗസ്റ്റസിന്റെ പിതാവ് ജോർജ് മൂന്നാമൻ അംഗീകാരം നൽകാതിരുന്നതിനാൽ അഗസ്റ്റയ്ക്ക് ഡ്യൂചസ് പദവി അനുവദിച്ചിരുന്നില്ല.
അമ്മയെ മറക്കാതെ രാജകുമാരൻ
വിവാഹം കഴിഞ്ഞുള്ള വിരുന്നിനെത്തിയ വേളയിൽ തന്റെ വധുവിനെ അമ്മയായ ഡയാനയുടെ മോതിരം ധരിപ്പിച്ച് ഹാരി അമ്മയെ ഓർത്തത് ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.ഫ്രോഗ് മോർ ഹൗസിൽ വച്ച് നടന്ന വിരുന്നൽ പങ്കെടുക്കാനെത്തിയപ്പോൾ വലതു കൈയിലെ വിരലിലാണ് മേഗൻ, ഡയാനയുടെ എമറാൾഡ്-കട്ട് റിങ് ധരിച്ചിരുന്നത്. തനിക്ക് പ്രിയപ്പെട്ട ഈ മോതിരം തന്റെ പുത്രവധുക്കളെ ധരിപ്പിക്കണമെന്ന ആഗ്രഹം ഡയാന എഴുതി വച്ചിരുന്നു.
വെഡിങ് കെയ്ക്ക് എത്തിയതുകൊട്ടാരത്തിൽ നിന്നു തന്നെ
രാജ്ഞിയുടെ സാൻഡ്രിൻഗാം എസ്റ്റേറ്റിൽ നിന്നും നിർമ്മിച്ച കേയ്ക്കായിരുന്നു വിവാഹത്തിന് ഉപയോഗിച്ചത്. ക്ലെയറി പ്ടാക്ക് എന്ന ബേയ്ക്കറാണിത് നിർമ്മിച്ചത്. ഇതിൽ 200 അമാൽഫി ലെമണുകളും 500 മുട്ടകളും 10 ബോട്ടിൽ എൽഡർഫ്ലവർ കോർഡിയലുകളും അടങ്ങിയിരുന്നു. മൂന്ന് വ്യത്യസ്ത തരത്തിലുള്ള പിയോണികളാൽ അലംകൃതമായിരുന്നു ഇത്. ഇന്നലെ വിൻഡ്സർ കാസിലിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് നവദമ്പതികൾക്ക് ഈ കേയ്ക്ക് നൽകിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍