ആകെയുണ്ടായിരുന്ന ഫോൺ വെള്ളത്തിൽപ്പോയി; വമ്പൻ ടണൽ നിർമ്മിച്ച് രക്ഷപ്പെടുത്താനുള്ള നീക്കം വിജയിക്കുമോ എന്നറിയില്ല; ഇന്നുമുതൽ മൺസൂൺ ആരംഭിച്ചാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന ഭയം; 12 ദിവസമായി ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ രക്ഷാപ്രവർത്തകർ
മറുനാടൻ ഡെസ്ക്
ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച് പരിശ്രമിക്കുകയാണ് ലോകമെങ്ങും നിന്നുള്ള രക്ഷാപ്രവർത്തകർ. 12 കുട്ടികളും അവരുടെ പരിശീലകനും ജീവനോടെയുണ്ടെന്ന് പത്താം നാൾ കണ്ടെത്തിയതും അവർക്കരികിലേക്ക് ഡോക്ടർമാരെയടക്കം എത്തിക്കാനായതും രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ പകരുന്നുണ്ട്. എന്നാൽ, നാലുകിലോമീറ്ററോളം വരുന്ന വെള്ളക്കെട്ട് താണ്ടി കുട്ടികളെ എങ്ങനെ പുറത്തെടുക്കുമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.
തായ്ലൻഡിൽ മൺസൂൺ സീസണിന് ഇന്ന് തുടക്കമാകുമെന്നതാണ് രക്ഷാപ്രവർത്തകർ നേരിടുന്ന കനത്ത വെല്ലുവിളി. മൺസൂൺ തുടങ്ങിയാൽ അത് വെള്ളപ്പൊക്കത്തിന് കാരണമാകും. അതോടെ, ഗുഹയിലേക്കുള്ള വഴി അടയുകയോ ഗുഹയ്ക്കുള്ളിൽപ്പെട്ടവരുടെ നില കൂടുതൽ മോശമാവുകയോ ചെയ്യാം. ഇതോടെ, ചിയാങ് റായിയിലെ ഗുഹയിലേക്ക് രക്ഷാപ്രവർത്തകർക്കുപോലും കടക്കാനാവാതെ വരും. അത് കുട്ടികളുടെയും പരിശീലകന്റെയും ജീവൻതന്നെ അപകടത്തിലാക്കുന്ന നിലയാകും.
മഴശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്താൽ, പിന്നെയുള്ള മാർഗം മഴശമിക്കുന്നതുവരെ കാത്തിരിക്കകുയെന്നതാണ്. അതിന് നാലുമാസമെങ്കിലും വേണ്ടിവരും. അത്രയും കാലം അവരെങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ചിയാങ് റായി പ്രവിശ്യാ ഗവർണർ നരോങ്സാക്ക് ഒസാത്തനോക്കോണിന്റെ അഭിപ്രായത്തിൽ വെള്ളവുമായാണ് ഇനി രക്ഷാപ്രവർത്തകർക്ക് പോരാടാനുള്ളത്. മഴ കനക്കുംമുമ്പ് എന്തുചെയ്യാനാകുമെന്നാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ട് കുറയ്ക്കുന്നതിന് 19 പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുന്നുണ്ട്. മഴ തുടങ്ങിയാൽ ഈ ശ്രമം അസ്ഥാനത്താവും. മാത്രമല്ല, പുറത്തേക്ക് കളയുന്നതിനുപകരം ചിലർ വെള്ളം ഗുഹയ്ക്കുള്ളിലേക്ക് അടിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വെള്ളക്കെട്ട് ഉയർന്നേക്കാമെന്നതിനാൽ, അടിയന്തരമായി കുട്ടികളെയും കോച്ചിനെയും ഒഴിപ്പിക്കാനുള്ള സാധ്യതകളും രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. ഇതിനായി ഡൈവിങ് മാസ്കുകളുപയോഗിച്ച് നീന്താനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നുണ്ട്.
സംഘത്തിലെ രണ്ട് കുട്ടികളുടെയും പരിശീലകന്റെയും നില അല്പം മോശമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പത്തുദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഇവർ ക്ഷീണിതരാണെന്നാണ് സൂചന. രക്ഷപ്പെടാനാവുമോയെന്ന ആശങ്കയും ഇവരെ തളർത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽനിന്ന് നീന്തി പുറത്തുകടക്കാവുന്നത്ര ആരോഗ്യവാന്മാരല്ല ഇവരെന്നും തായ് നാവിക സേനാ വൃത്തങ്ങൾ പപറയുന്നു. ഗുഹയ്ക്കുള്ളിലേക്ക് ഓക്സിജൻ പമ്പുചെയ്യുന്നുണ്ടെങ്കിലും മഴ കനത്താൽ ഈ ശ്രമങ്ങളൊക്കെ അസാധ്യമാകുമെന്ന ആശങ്കയും അവർക്കുണ്ട്.
പാറകളിൽ അള്ളിപ്പിടിച്ച് കയറാൻ പരിശീലിച്ചിട്ടുള്ള തെക്കൻ തായ്ലൻഡിലെ ഗോത്രവർഗത്തിൽപ്പെട്ട എട്ടുപേരും രക്ഷാസംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. പാറക്കെട്ടുകൾക്കുമുകളിലുള്ള പക്ഷിക്കൂടുകൾ ശേഖരിക്കുന്ന ഗോത്രമാണ് ഇവരുടേത്. ഗുഹയ്ക്കുള്ളിലേക്ക് കടന്ന് കുട്ടികളുമായി പുറത്തുവരാൻ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് സംഘത്തലവനായ അബ്ദുൾറഹീപ് ഖുൻരക്സ പറഞ്ഞു. മറ്റേതെങ്കിലും വഴിയിലൂടെ ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്നതാണ് ഇവർ പരിശോധിക്കുന്നത്.
ഗുഹയ്ക്കുള്ളിൽ നീന്തൽ പരിശീലനം
കുട്ടികളെ പുറത്തെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വരുംദിവസങ്ങളിൽ പേമാരിയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഗുഹയ്ക്കുള്ളിൽ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും കുട്ടികൾക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും എത്തിക്കാൻ കേബിളുകൾ വലിക്കുന്ന ജോലി തുടരുകയാണ്. ഗുഹയ്ക്കുള്ളിലെ വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് പമ്പുചെയ്യുന്നതും തുടരുന്നുണ്ട്. ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ കുട്ടികൾ ആരോഗ്യവാന്മാരാണ്. ഇവർക്കുള്ള നീന്തൽ പരിശീലനവും തുടരുന്നു.
നാലു സാധ്യതകളാണ് ഇപ്പോഴും രക്ഷാപ്രവർത്തകരുടെ മുന്നിലുള്ളത്. കുട്ടികളെ നീന്തൽ പഠിപ്പിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടുകളിലൂടെ നീന്തി പുറത്തെത്തുക എന്നതാണ് അതിലൊന്ന്. ഗുഹയിലെ വെള്ളം മുഴുവൻ പമ്പുചെയ്തു കളഞ്ഞ് നടന്നെത്തുക എന്നത് രണ്ടാമത്തേത്. കുട്ടികളുള്ള സ്ഥലത്തേക്ക് മുകളിൽനിന്ന് ടണൽ കുഴിക്കുക എന്നതും ആലോചനയിലാണ്. സെപ്റ്റംബർ - ഒക്ടോബറിൽ മഴക്കാലം കഴിഞ്ഞ് വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കുകയെന്നാണ് മറ്റൊരു വഴി. ഇതിൽ ആദ്യത്തെ സാധ്യതയ്ക്കാണ് ഇപ്പോഴും മുൻഗണന നൽകുന്നത്. എന്നാൽ, നാലുമാസം ഗുഹയ്ക്കുള്ളിൽ കഴിയേണ്ട സാഹചര്യം മുന്നിൽക്കണ്ട് ഭക്ഷണം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളും നടത്തുന്നുണ്ട്.
ചിലെയിൽ നിന്നൊരു സ്നേഹ സന്ദേശം
തായ്ലൻഡിൽ ഗുഹയ്ക്കുള്ളിലെ കുട്ടികൾക്ക് ചിലെയിൽനിന്നൊരു സ്നേഹാശംസ - 2010ൽ ചിലെയിലെ ഖനിക്കുള്ളിൽ 69 ദിവസം കുടുങ്ങിയ ശേഷം രക്ഷപ്പെട്ട മാരിയോ സെപുൽവേദയാണ് ട്വിറ്ററിൽ കുട്ടികൾക്കായി വിഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങളെ രക്ഷിക്കാൻ മനുഷ്യസാധ്യമായ എല്ലാം വേണ്ടപ്പെട്ടവർ ചെയ്യുമെന്ന് എനിക്കുറപ്പാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് വിഡിയോയിൽ മാരിയോ പറയുന്നു.
2010 ഓഗസ്റ്റ് അഞ്ചിനു ചിലെയിലെ കോപ്പിയാപോയിലെ സാൻ ജോസ സ്വർണ ചെമ്പുഖനി തകർന്നു രണ്ടായിരം അടിയിലേറെ താഴ്ചയിൽ കുടുങ്ങിപ്പോയ 33 പേരിൽ പെട്ടയാളാണ് മാരിയോ. എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍