വെള്ളം നീക്കം ചെയ്തിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആ കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നു; കുട്ടികളെ രക്ഷിച്ചത് മയക്കിക്കിടത്തി
മറുനാടൻ മലയാളി ബ്യൂറോ
ബാങ്കോക്ക്: തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്തം ഒഴിവായിരിക്കുന്നത്. അതായത് രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കൊണ്ടിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൽ പുറത്ത് വന്നിരിക്കുന്നത്. ഗുഹയിൽ ശേഷിച്ചിരുന്ന കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നത് മയക്കിക്കിടത്തിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഗുഹയിൽ നിന്നും അവസാനത്തെ കുട്ടിയെ പുറത്തെത്തിച്ച് കുറച്ച് സമയത്തിനുള്ളിലായിരുന്നു പ്രധാനപ്പെട്ട പമ്പിന്റെ പ്രവർത്തനം താറുമാറായിരുന്നത്. എട്ട് കുട്ടികളെ ആദ്യം രക്ഷിച്ചിരുന്നുവെങ്കിലും കോച്ചും അവസാനം രക്ഷിച്ചിരുന്ന നാല് കുട്ടികളും 18 ദിവസങ്ങളാണ് ഗുഹയ്ക്കുള്ളിൽ കഴിയേണ്ടി വന്നത്. രക്ഷാപ്രവർത്തനം അവസാനിക്കുന്ന വേളയിലായിരുന്നു ഈ നാല് കുട്ടികളെയം കോച്ചിനെയും രക്ഷിക്കാൻ സാധിച്ചിരുന്നത്. പ്രധാനപ്പെട്ട പമ്പുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഗുഹയ്ക്കകത്തേക്ക് വെള്ളം ഇരച്ച് കയറാൻ തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഗുഹയ്ക്കകത്ത് ശേഷിക്കുന്നവരുടെ പേടിച്ചരണ്ട കരച്ചിലുകൾ കേട്ടിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു ഡൈവർ വെളിപ്പെടുത്തുന്നത്.
ഈ ഡൈവറും ഓസ്ട്രേലിയക്കാരായ രണ്ട് സഹപ്രവർത്തകരും ചൊവ്വാഴ്ച രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കെ വെള്ളം ഇരച്ച് കയറിയതിനെ തുടർന്ന് ഹെഡ് ടോർച്ചുമായി രക്ഷാപ്രവർത്തകർ ജീവനും കൊണ്ടോടുന്നതായിരുന്നു കണ്ടത്. ഗുഹയിൽ ശേഷിക്കുന്ന 100 രക്ഷാപ്രവർത്തകർക്ക് കൂടി ഒരു മണിക്കൂറിനകം പുറത്ത് കടക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇവർക്കൊപ്പം തായ് നേവി സീൽസിനും ആർമി ഡോക്ടർക്കും രക്ഷപ്പെടാൻ സാധിച്ചു. വൈൽഡ് ബോർ എഫ്സി പ്ലെയേർസ് ടീമിൽ പെട്ട ഈ കുട്ടികളും കോച്ചും ജൂലൈ രണ്ട് മുതൽ ഗുഹയിൽ അകപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ നേവി സീൽസ് ഇവരെ രക്ഷിക്കാൻ ഗുഹയ്ക്കുള്ളിൽ കഴിഞ്ഞ് വരുകയായിരുന്നു.
11 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ കോച്ചിനൊപ്പം ജൂൺ23ന് ഗുഹ സന്ദർശിക്കാനെത്തിയപ്പോൾ കടുത്ത മഴ പെയ്ത് വെള്ളം കയറി ഗുഹാകവാടം അടയുകയും രക്ഷപ്പെടുന്നതിനായി ഗുഹയ്ക്ക് മൂന്ന്മൈലോളം അന്തർഭാഗത്തേക്ക് കയറിപ്പോകാൻ നിർബന്ധിതമാവുകയുമായിരുന്നു. തുടർന്ന് വെള്ളവും ഭക്ഷണവുമില്ലാതെ ഇരുട്ടിൽ ഒരാഴ്ചക്കാലം ഇവർ ഗുഹയിൽ ആരുമറിയാതെ പെട്ട് പോയി. ഒരാഴ്ചക്ക് ശേഷം ബ്രിട്ടീഷ് ഡൈവർമാരുടെ ഒരു ടീമായിരുന്നു ഇവരെ കണ്ടെത്തിയിരുന്നത്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആരംഭിച്ചിരുന്നത്. നിരവധി ദിവസത്തെ ആസൂത്രണത്തിനും ഒരുക്കത്തിനും ശേഷമായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയത്.
ഗുഹയിൽ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്ന സാഹസികമായ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കുട്ടികൾ പേടിച്ച് പ്രശ്നമുണ്ടാക്കാതിരിക്കാൻ ഇവരെ മയക്കിക്കിടത്തി സ്ട്രെക്ചറുകളിൽ കിടത്തിയായിരുന്നു രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചതെന്നും ഈ ഫൂട്ടേജുകൾ വെളിപ്പെടുത്തുന്നു. ഗുഹയിൽ നിലകൊണ്ടിരുന്ന ഓരോ ഡൈവർമാർ പരസ്പരം കൈമാറിയായിരുന്നു സ്ട്രെച്ചറുകൾ പുറത്തേക്കെത്തിച്ചിരുന്നത്. വിദേശത്ത്നിന്നുള്ള ഡൈവർമാരും തായ് ഡൈവർമാരും കുട്ടികളെ രക്ഷിക്കുന്നതിനായി കയറുകളും കപ്പികളും റബർ പൈപ്പുകൾ തുടങ്ങിയവ ഉപയോഗിച്ചിട്ടാണെന്ന് തായ് നേവി സീൽസ് പുറത്ത് വിട്ട ഫൂട്ടേജുകൾവെളിപ്പെടുത്തുന്നു.
ഗുഹയിലെ ഇരുട്ടിലൂടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും 'ശാന്തരായിരുന്നതായി' റിപ്പോർട്ട്. 'രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ അസാധാരണമാം വിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്ര'. 12 കുട്ടികളും കോച്ചുമായി ഡൈവർമാർ വരുമ്പോൾ വഴിനീളെ ഓരോ പോയിന്റിലും ഡോക്ടർമാരെ നിർത്തിയിരുന്നു.
11നും 16നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്കും സ്കൂബ ഡൈവിങ് വശമുണ്ടായിരുന്നില്ല. അതിനിടെ ഗുഹയ്ക്കുള്ളിൽ ഒരു മുൻ നേവി സീൽ ഉദ്യോഗസ്ഥരെ മരണവും തിരിച്ചടിയായി. ഇതെല്ലാം രക്ഷാപ്രവർത്തനത്തിൽ എത്രത്തോളം അപകടം പതിയിരിപ്പുണ്ടെന്നു വ്യക്തമാക്കാനും സഹായിച്ചു. തുടർന്നാണു ലോകോത്തര നിലവാരമുള്ള 13 ഡൈവർമാരെ എത്തിക്കാൻ തീരുമാനിച്ചത്. അതിലൊരാൾ ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് ഹാരിസ് ആയിരുന്നു. ഇദ്ദേഹം ഡൈവർ എന്നതിനൊപ്പം പ്രഫഷണൽ 'അനസ്തീറ്റിസ്റ്റ്' ആണെന്നതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ജൂൺ 23നാണ് തായ്ലൻഡിലെ 'വൈൽഡ് ബോർ' ഫുട്ബോൾ ക്ലബ് അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽപ്പെട്ടത്.
കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ല. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്.
കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കളെയും അനുവദിച്ചിരുന്നു.
എട്ടു പേരുടെ മാതാപിതാക്കൾക്കാണ് അനുമതി നൽകിയത്. എന്നാൽ ഇവരെ സ്പർശിക്കാൻ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികൾ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍