Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ ഇഷ്ടം നഷ്ടമാകാതിരിക്കാൻ ഒമ്പതുമാസം ഗർഭിണിയാണെന്ന് അഭിനയിച്ചു; പരിശോധിക്കാൻ പോയപ്പോൾ പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും സംസ്‌കരിച്ചെന്നും പറഞ്ഞു; രാത്രി ഭർത്താവ് കുഴിമാന്തി നോക്കിയപ്പോൾ കുഞ്ഞിനുപകരം പാവക്കുട്ടി

ഭർത്താവിന്റെ ഇഷ്ടം നഷ്ടമാകാതിരിക്കാൻ ഒമ്പതുമാസം ഗർഭിണിയാണെന്ന് അഭിനയിച്ചു; പരിശോധിക്കാൻ പോയപ്പോൾ പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും സംസ്‌കരിച്ചെന്നും പറഞ്ഞു; രാത്രി ഭർത്താവ് കുഴിമാന്തി നോക്കിയപ്പോൾ കുഞ്ഞിനുപകരം പാവക്കുട്ടി

ഭാര്യ ഗർഭിണിയാണെന്ന് സന്തോഷത്തിലായിരുന്നു അയാൾ. അതും ഇരട്ടക്കുട്ടികളെ. ഭർത്താവിനെ മാത്രമല്ല, തന്റെ ബന്ധുക്കളെയും റോസ കാസ്‌റ്റെല്ലനോസ് ഡയസ് പറഞ്ഞുപറ്റിച്ചു. ഒമ്പതുമാസം പൂർത്തിയാപ്പോൾ താൻ പ്രസവിക്കാൻ പോവുകയാണെന്ന് പറഞ്ഞ് അവർ ആശുപത്രിയിലേക്ക് പോയി. തിരിച്ചെത്തിയ റോസ, തന്റെ കുട്ടികൾ മരിച്ചുപോയെന്നും അവരെ സംസ്‌കരിച്ചെന്നും പറഞ്ഞപ്പോൾ ഭർത്താവ് മെൽവിൻ മെൻഡോസയുടെ ഹൃദയം തകർന്നു.

എന്നാൽ, റോസയുടെ കഥ വിശ്വസിക്കാതിരുന്ന ചില സുഹൃത്തുക്കൾ മെൽവിനുണ്ടായിരുന്നു. അവർ ഇത് നുണയാണോയെന്ന സംശയം പ്രകടിപ്പിച്ചു. അവരുടെ സഹായത്തോടെ പിറ്റേന്ന് ശ്മശാനത്തിലെത്തിയ മെൽവിൻ കുഴി തുറന്നുനോക്കിയപ്പോൾ കണ്ടത് കുഞ്ഞിന്റെ മൃതദേഹത്തിനുപകരം ഒരു പ്ലാസ്റ്റിക് പാവക്കുട്ടിയെ. ഹോണ്ടുറാസിലെ എൽ കോയോലാറിലാണ് ഭർത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റാനായി ഭാര്യ ഈ കള്ളക്കഥ മെനഞ്ഞത്.

താൻ ഗർഭിണായാണെന്ന് ഭർത്താവിനെയും ബന്ധുക്കളെയും പറ്റിക്കാൻ ഒമ്പതുമാസവും റോസയ്ക്ക് സാധിച്ചുവെന്നതാണ് കൗതുകകരം. വെള്ളിയാഴ്ച രാവിലെ ഒരു ബസ്സിൽ കയറി തലസ്ഥാന നഗരമായ ടെഗുസിഗൽപയിലേക്ക് പോയ റോസ, അവിടെയുള്ള എസ്‌ക്യൂല ആശുപത്രിയിൽ പ്രസവിച്ചുവെന്നും മെൽവിനോടും മറ്റും പറഞ്ഞു. അന്നുരാത്രി ഫോണിൽ ഭർത്താവിനെ വിളിച്ച റോസ, കുട്ടികളിലൊന്ന് മരിച്ചുവെന്നും പറഞ്ഞു.

ശനിയാഴ്ച റോസ ആശുപത്രിയിൽനിന്ന് തിരിച്ചെത്തി. വരുമ്പോൾ ഒരു വെള്ള ശവപ്പെട്ടും അവർക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞിനെ മറ്റാർക്കും കാണാനാവില്ലെന്നും ശവപ്പെട്ടി തുറക്കാതിരിക്കാൻ ആശുപത്രി അധികൃതർ സീൽ ചെയ്തിരിക്കുകയാണെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. രണ്ടാമത്തെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നും റോസ പറഞ്ഞു. കുഞ്ഞ് മരിച്ചവിവരമറിഞ്ഞ് ധാരാളം പേർ ഇവരുടെ വീട്ടിലെത്തി. അവർക്കെല്ലാം കാപ്പിയും ബ്രെഡുമുൾപ്പെടെ ഒരുക്കിയിരുന്നു.

വൈകിട്ട് കുഞ്ഞിന്റെ മൃതദേഹവുമായി എല്ലാവരും ചേർന്ന് ശ്മശാനത്തിലെത്തുകയും ആചാരമനുസരിച്ച് അത് സംസ്‌കരിക്കുകയും ചെയ്തു. സംശയത്തോടെയാണെങ്കിലും മെൽവിന്റെ സുഹൃത്തുക്കളാണ് ഇതെല്ലാം ചെയ്തത്. എന്നാൽ, റോസയുടെ കാര്യത്തിൽ സംശയം തോന്നിയ അവർ അക്കാര്യം രാത്രി തന്നെ മെൽവിനോടുപറഞ്ഞു. അന്നുരാത്രിതന്നെ അവർ മെൽവിനെയും കൂട്ടി ശ്മശാനത്തിലെത്തി കുഴിമാന്തി.

ശവപ്പെട്ടിയിൽ പ്ലാസ്റ്റിക് പാവയാണെന്നറിഞ്ഞപ്പോൾ മെൽവിൻ നടുങ്ങിപ്പോയി. ശവപ്പെട്ടിയുമായി മെൽവിനും സുഹൃത്തുക്കളും അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി. ശവപ്പെട്ടിയിൽനിന്ന് ലഭിച്ചത് പാവക്കുട്ടിയാണെന്ന വിവരം അവരെ ധരിപ്പിച്ചു. റോസ ഇതെല്ലാം ചെയ്തത് തന്റെ സ്‌നേഹം പിടിച്ചുപറ്റാനാണെന്ന് മനസ്സിലാക്കിയ മെൽവിൻ, അവർക്കെതിരേ കേസെടുക്കരുതെന്ന അഭ്യർത്ഥിച്ചശേഷമാണ് പൊലീസ് സ്‌റ്റേഷനിൽനിന്ന് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP