Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകനുമായിച്ചേർന്ന് യുവാവിനെ കൊന്നശേഷം തലച്ചോറും കരളും ഹൃദയവും ഫ്രൈയിങ് പാനിലിട്ട് വറുത്തുതിന്ന് 12-കാരി! ഹൃദയത്തിന് മധുരവും തലച്ചോറിന് രുചിയുമെന്ന് മൊഴിപറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ വിവരങ്ങറിഞ്ഞ് ഞെട്ടി അന്വേഷണസംഘം

കാമുകനുമായിച്ചേർന്ന് യുവാവിനെ കൊന്നശേഷം തലച്ചോറും കരളും ഹൃദയവും ഫ്രൈയിങ് പാനിലിട്ട് വറുത്തുതിന്ന് 12-കാരി! ഹൃദയത്തിന് മധുരവും തലച്ചോറിന് രുചിയുമെന്ന് മൊഴിപറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ വിവരങ്ങറിഞ്ഞ് ഞെട്ടി അന്വേഷണസംഘം

കൗമാരപ്രായത്തിലെത്തിയിട്ടില്ലെങ്കിലും, വലേറിയ എന്ന 12-കാരി പറയുന്നതുകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് അന്വേഷണസംഘം. 22-കാരനായ കാമുകനുമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ വലേറിയ, യുവാവിന്റെ ഹൃദയവും തലച്ചോറും കരളുമൊക്കെ ഫ്രൈയിങ് പാനിൽ വറുത്തുതിന്നു! ഹൃദയത്തിന് മധുരമാണെന്നും തലച്ചോറിനാണ് രുചികൂടുതലെന്നുമുള്ള വലേറിയയുടെ മൊഴി അന്വേഷണസംഘത്തെയും സ്തബ്ധരാക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്ന് 60 മൈൽ മാത്രം അകലെയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്

അർക്കാഡി സ്വരേവ് എന്ന 22-കാരനൊപ്പമാണ് വലേറിയ വീടുവിട്ടത്. ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിലെ അലക്‌സാണ്ടർ പോപ്പോവിച്ച് എന്ന 21-കാരനെയാണ് സ്വരേവും വലേറിയയും ചേർന്ന് കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഇരുവരും കൊലനടത്തിയതായി പൊലീസിനോട് സമ്മതിച്ചു. പോപ്പോവിച്ചിന്റെ മൃതദേഹം ചിന്നഭിന്നമാക്കപ്പെട്ട നിലയിലായിരുന്നു. തുടർന്നുനടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരഭാഗങ്ങൾ ഭക്ഷിച്ചതായി വലേറിയ വെളിപ്പെടുത്തിയത്.

സ്വരേവും വലേറിയയും ഇപ്പോൾ കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പുറമെ, ബാലികയുമായി ലൈംഗികബന്ധം പുലർത്തിയതിനും സ്വരേവിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന പോപ്പോവിച്ചിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് വലേറിയ പൊലീസിനോട് പറഞ്ഞു. താനും കുത്തിയതായി വലേറിയ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പോപ്പോവിച്ചിന്റെ അടിവയറ് തുറന്ന് ഉള്ളിലെന്താണെന്ന് പരിശോധിച്ചു. വയറിനുള്ളിലെന്താണുള്ളതെന്ന് അറിയാൻ തനിക്കെന്നും താത്പര്യമായിരുന്നുവെന്നും വലേറിയ പറഞ്ഞു.

പിന്നീട് നെഞ്ചുപിളർന്ന് ഹൃദയം പുറത്തെടുത്ത് വറുത്തു. ഇതേസമയം കോടാലികൊണ്ട് സ്വരേവ് ഇരയുടെ തലതകർക്കുകയും കൈകാലുകൾ മുറിക്കുകയും ചെയ്തു. മുറിച്ചെടുത്ത തല മൈക്രോവേവ് അവനിൽവെച്ച് പാകം ചെയ്തുവെന്ന് വലേറിയ പറഞ്ഞു. വാടകയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോപ്പോവിച്ചിനെ കൊല്ലാൻ വലേറിയ തന്നോടാവശ്യപ്പെട്ടുവെന്നും താനത് അനുസരിക്കുകയായിരുന്നുവെന്നുമാണ് സ്വരേവിന്റെ മൊഴി.

ആദ്യം കുത്തിയത് താനാണെന്ന് സ്വരേവ് പറഞ്ഞു. എന്നാൽ, പിന്നീട് വലേറിയയാണ് പോപ്പോവിച്ചിനെ കുത്തിയത്. മരിച്ചുവെന്ന് ഉറപ്പായതോടെ, ശരീരം കുത്തിക്കീറി അവയവങ്ങൾ പുറത്തെടുത്തതും വലേറിയയാണെന്ന് സ്വരേവ് മൊഴിനൽകി. സംഭവത്തിനുശേഷം സ്വരേവ് കുറച്ചുനേരം കിടന്നുറങ്ങിയെങ്കിലും വലേറിയ മൃതദേഹത്തിനരികെ ഉണർന്നിരുന്നു. പുലർച്ചെ, വീടിന് തീയിട്ട് ഇരുവരും ജനാലവഴി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തീ കണ്ട അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ക്രിമിനൽ കുറ്റം ചുമത്താവുന്ന പ്രായം വലേറിയക്ക് ആയിട്ടില്ലാത്തതിനാൽ, കേസിൽനിന്ന് വലേറിയ രക്ഷപ്പെടും. 14 വയസ്സാണ് ഇതിന്റെ ഏറ്റവും കുറഞ്ഞ പ്രായം. കൊലപാതകത്തിനും മൃതദേഹം വികൃതമാക്കിയതിനുമുള്ള കുറ്റം സ്വരേവിന്റെ പേരിലാണ് ചുമത്തുക. ഇതിന് പുറമെ, ബാലികയുമായി സെക്്‌സിലേർപ്പെട്ടതിനും ശിക്ഷ അനുഭവിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP