Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയ്ക്കൊപ്പം വിമാനയാത്ര ചെയ്യവെ അടുത്തിരുന്നുറങ്ങിയ യുവതിയുടെ ഉടുപ്പിനിടയിൽ കൈയിട്ടു; ഇന്ത്യക്കാരനായ ടെക്കിക്ക് ഒമ്പത് വർഷം തടവ് വിധിച്ച് അമേരിക്കൻ കോടതി; ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ ഇന്ത്യയിലേക്ക് നാട് കടത്തും

ഭാര്യയ്ക്കൊപ്പം വിമാനയാത്ര ചെയ്യവെ അടുത്തിരുന്നുറങ്ങിയ യുവതിയുടെ ഉടുപ്പിനിടയിൽ കൈയിട്ടു; ഇന്ത്യക്കാരനായ ടെക്കിക്ക് ഒമ്പത് വർഷം തടവ് വിധിച്ച് അമേരിക്കൻ കോടതി; ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ ഇന്ത്യയിലേക്ക് നാട് കടത്തും

ക്കഴിഞ്ഞ ജനുവരി മൂന്നാം തിയതി ലാസ് വേഗസ്സിൽ നിന്നും ഡെട്രോയിറ്റിലേക്കുള്ള വിമാനയാത്രക്കിടെ 22 കാരിയായ യുവതിയെ പീഡിപ്പിച്ച ഇന്ത്യൻ ടെക്കി പ്രഭു രാമമൂർത്തിക്ക് ഇന്നലെ യുഎസ് കോടതി ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്താനും ഉത്തരവിട്ടിട്ടുണ്ട്. തന്റെ ഭാര്യക്കൊപ്പം രാത്രിയിൽ വിമാനയാത്ര ചെയ്യവേയായിരുന്നു പ്രഭു അടുത്തിരുന്നുറങ്ങിയ യുവതിയുടെ ഉടുപ്പിനിടയിൽ കൈയിട്ട് പീഡിപ്പിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. പ്രഭുവിന്റെ കരസ്പർശമറിഞ്ഞ് ഞെട്ടിയുണർന്ന യുവതി കാണുന്നത് അയാളുടെ കൈകൾ തന്റെ ട്രൗസറിനടിയിൽ നിലകൊള്ളുന്നതാണ്.

ഇതിന് പുറമെ യുവതിയുെട ഷർട്ടിന്റെ ബട്ടനുകൾ അഴിച്ചിട്ട നിലയിലുമായിരുന്നു. തുടർന്ന് യുവതി പ്ലെയിനിന്റെ പുറകിലേക്ക് ഓടുകയും പീഡനവിവരം ക്രൂവിനെ അറിയിക്കുകയുമായിരുന്നു. സ്വന്തം ഭാര്യ തൊട്ടടുത്ത സീറ്റിലിരിക്കുമ്പോഴായിരുന്നു ഈ 35 കാരൻ പീഡനത്തിന് ധൈര്യം കാണിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇരയുടെ ആരോപണങ്ങളെ പ്രഭു ശക്തമായി നിഷേധിച്ചിരുന്നു. താൻ ഉറക്കഗുളിക കഴിച്ച് ഗാഢനിദ്രയിലായിരുന്നുവെന്നും താനല്ല ഈ കുറ്റം ചെയ്തതെന്നുമായിരുന്നു പ്രഭു ശക്തമായി വാദിച്ച് പിടിച്ച് നിൽക്കാൻ ശ്രമിച്ചത്. എന്നാൽ വിചാരണക്കിടയിൽ തെളിവുകളെല്ലാം പ്രഭുവിന് എതിരാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് കോടതി കഠിന ശിക്ഷ വിധിക്കുകയായിരുന്നു.

സ്പിരിറ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. വിമാനം ഡെട്രോയിറ്റിലേക്ക് എത്തിക്കൊണ്ടിരിക്കെ ആയിരുന്നു താൻ ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ട വിവരം ഞെട്ടലോടെ തിരിച്ചറിഞ്ഞതെന്നാണ് പേര് വെളിപ്പെടുത്താത്ത യുവതി ആരോപിച്ചത്. ഐൽ സീറ്റിലിരുന്ന ഭാര്യക്കും വിൻഡോ സീറ്റിലിരുന്ന ഇരയായ യുവതിക്കും മധ്യത്തിലുള്ള സീറ്റിലായിരുന്നു പ്രഭു ഇരുന്നത്. വർക്ക് വിസയിലെത്തിയ പ്രഭു ടെക്ക് ഇന്റസ്ട്രിയിലായിരുന്നു യുഎസിൽ ജോലി ചെയ്ത് വന്നിരുന്നത്. മിച്ചിഗനിലെ റോച്ചെസ്റ്റർ ഹില്ലിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പ്രഭുവിന് മേൽ ഈ കേസിൽ കുറ്റം ചുമത്തപ്പെട്ടത്.

ഇത് വരെ വിമാനത്തിൽ വച്ച് നടന്നതും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടതുമായവയിൽ വച്ച് ഏറ്റവും കടുത്ത ലൈംഗിക ആക്രമണമാണിതെന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ ഗ്രാന്റ് ജൂറിക്ക് മുന്നിലായിരുന്നു പ്രഭുവിനെ വിചാരണ ചെയ്തിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഫെഡറൾ കോടതിക്ക് മുന്നിൽ വച്ചാണ് പ്രഭുവിന് ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജഡ്ജ് ടെറെൻസ് ബെർഗാണ് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തന്റെ വിക്രിയകൾ യുവതി തിരിച്ചറിഞ്ഞുവെന്ന മനസിലാക്കിയ ഉടൻ പ്രഭു രക്ഷപ്പെടാനെന്ന മട്ടിൽ തന്റെ ഭാര്യയുടെ ചുമലിൽ മുഖം ചേർത്ത് ഉറങ്ങുന്നതായി അഭിനയിച്ച് കിടന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. താൻ യുവതിയുടെ ബ്രായും പാന്റ്സും തുറന്നിരിക്കാമെന്ന് പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പ്രഭു എഫ്ബിഐ ഏജന്റിനോട് സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP