Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു രാത്രിയിൽ 20 പുരുഷന്മാർക്കൊപ്പം ശയിക്കേണ്ടി വന്നു; വിസമ്മതിച്ച പെൺകുട്ടിയെ കൊന്ന് കളയുന്നതിന് സാക്ഷ്യം വഹിച്ചു; ആംസ്ട്രർഡാമിലെ ചുവന്ന തെരുവിൽ ലൈംഗിക അടിമപ്പണി ചെയ്ത യുവതി മനസ് തുറക്കുമ്പോൾ

ഒരു രാത്രിയിൽ 20 പുരുഷന്മാർക്കൊപ്പം ശയിക്കേണ്ടി വന്നു; വിസമ്മതിച്ച പെൺകുട്ടിയെ കൊന്ന് കളയുന്നതിന് സാക്ഷ്യം വഹിച്ചു; ആംസ്ട്രർഡാമിലെ ചുവന്ന തെരുവിൽ ലൈംഗിക അടിമപ്പണി ചെയ്ത യുവതി മനസ് തുറക്കുമ്പോൾ

ആംസ്ട്രർഡാമിലെ ചുവന്ന തെരുവിലെ ലൈംഗിക അടിമത്തത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന അനുഭവകഥകളുമായി സാറാ ഫോർസിത്ത് എന്ന 42കാരി രംഗത്തെത്തി. ഇവിടുത്തെ സെക്സ് മാഫിയയുടെ വലയിൽ അകപ്പെട്ട് പോകുന്ന യുവതികൾ ഒരു രാത്രിയിൽ 20 പുരുഷന്മാർക്കൊപ്പം ശയിക്കേണ്ടി വരുന്നുവെന്നാണ് സാറ പറയുന്നത്. ഇതിന് വിസമ്മതിച്ച പെൺകുട്ടിയെ കൊന്ന് കളയുന്നതിന് താൻ സാക്ഷ്യം വഹിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.ഒരു നഴ്സറി നഴ്സിന്റെ ജോലിക്ക് വേണ്ടിയായിരുന്നു താൻ ടൈനിസൈഡിലെ ഗേറ്റ്സ്ഹെഡിൽ നിന്നും ആംസ്ട്രർഡാമിലെത്തിയതെന്നും തുടർന്ന് അവിടെ നിന്നും തോക്കിൻ മുനയിൽ തട്ടിക്കൊണ്ട് പോയി ലൈംഗികത്തടവിലാവുകയായിരുന്നുവെന്നും സാറ പറയുന്നു.

തായ്ലൻഡിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഇത്തരത്തിൽ നിരവധി പുരുഷന്മാർക്കൊപ്പം ശയിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അവളെ കൊന്ന് തള്ളുന്നതിന് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത് തനിക്കെന്നും ഒരു പേടി സ്വപ്നമായി നിലകൊള്ളുമെന്നും സാറ പറയുന്നു. ആ പെൺകുട്ടിയുടെ ശിരസിലേക്ക് വെടിയുണ്ട തുളഞ്ഞ് കയറിയതിന് സാക്ഷ്യം വഹിച്ചത് തനിക്ക് ഓർക്കാൻ സാധിക്കുന്നില്ലെന്നും സാറ വെളിപ്പെടുത്തുന്നു. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ സ്ത്രീകളുടെ നിയന്ത്രണത്തെ ചൊല്ലി പിമ്പുകൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരു പിമ്പിന്റെ തല തറയിൽ കിടന്നുരുണ്ടത് തനിക്ക് മറക്കാനാവില്ലെന്നും ഈ യുവതി പറയുന്നു.

പിമ്പുകൾ ഇവിടെ വച്ച് യുവതികളുമായി റഷ്യൻ റൗലെറ്റ് കളിക്കുകയും ഇതിന്റെ ഭാഗമായി യുവതികളുടെ നേർത്ത് തോക്ക് ചൂണ്ടുകയും തുടർന്ന് യുവതികളുടെ പേടിച്ച പ്രതികരണങ്ങൾ കണ്ട് ക്രൂരമായി ആഹ്ലാദിക്കുന്നതും പതിവാണ്. സ്ലേവ് ഗേൾ എന്ന പേരിലിറക്കിയ തന്റെ ഓർമക്കുറിപ്പിൽ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ സാറ പങ്ക് വയ്ക്കുന്നു. പുസ്തകത്തിന്റെ പുതിയ പതിപ്പ് ഈ മാസം പുറത്തിറങ്ങുന്നുണ്ട്. ആംസ്ട്രർ ഡാമിൽ നഴ്സറി നഴ്സിന്റെ ഒഴിവുണ്ടെന്ന് പരസ്യം ചെയ്ത് ബ്രിട്ടീഷ് ക്രിമിനൽ ജോൺ റീസ് താൻ അടക്കമുള്ള നിരവധി യുവതികളെ ഇത്തരത്തിൽ വലയിലാക്കി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് സാറ വെളിപ്പെടുത്തുന്നത്.

ആംസ്ട്രർഡാമിലെ എയർപോർട്ടിൽ ഇറങ്ങിയ തന്റെ പാസ്പോർട്ട് മോഷ്ടിക്കപ്പെടുകയും തട്ടിക്കൊണ്ട് പോയി വേശ്യാവൃത്തിക്ക് നിർബന്ധിപ്പിച്ച് വിധേയയാക്കുകയുമായിരുന്നുവെന്ന് സാറ തുറന്നെഴുതുന്നു. ഒരു യൂഗോസ്ലാവിയൻ പിമ്പ് നായകൾക്കൊപ്പമായിരുന്നു സാറയെ ഒരു വീട്ടിൽ താമസിപ്പിച്ചിരുന്നത്. തുടർന്ന് സാറ വേദനകളെ അതിജീവിക്കുന്നതിനായി കൊക്കയിന് അടിമയാവുകയും ചെയ്തിരുന്നു. തുടർന്ന് 1997ൽ വളരെ തന്ത്രപരമായി സാറ പിമ്പുകളുടെ തടവറയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തന്റെ വീട്ടിൽ എത്തുന്നതിന് മുമ്പ് സാറയെ ബെൽജിയം സേഫ് ഹൗസിലായിരുന്നു എത്തിച്ചിരുന്നത്. തന്നെ തടവിലാക്കിവർക്കെതിരെ സാറ നിർണായക തെളിവേകിയതിനെ തുടർന്ന് അവർ അറസ്റ്റിലായി ഡച്ച് കോടതിക്ക് മുന്നിൽ വിചാരണക്ക് വിധേയരാവുകയും ശിക്ഷ ഏറ്റ് വാങ്ങുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP