ഫ്രഞ്ച് പ്രസിഡന്റും വഴങ്ങി; വമ്പൻ കരാറുകൾ വാഗ്ദാനം ചെയ്ത് ട്രംപ്; മാർകോണിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ച് ബോറിസ് ജോൺസന്റെ കിടിലൻ മടക്കം; തകർന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടം; ബ്രിട്ടനെ പടുകുഴിയിൽ വീഴ്ത്താതെ ബ്രെക്സിറ്റുമായി ബോറിസ്
സ്വന്തം ലേഖകൻ
കടുത്ത ബ്രെക്സിറ്റുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ കരാറുകൾ നേടുന്ന കാര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണിന് മേൽ നിർണായകമായ വിജയം കൈവരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ബോറിസിന് വമ്പൻ കരാറുകൾ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. മാർകോണിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ചാണ് ബോറിസിന്റെ കിടിലൻ മടക്കമുണ്ടായിരിക്കുന്നത്. ഇതോടെ തകർന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടനെ പടുകുഴിയിൽ വീഴ്ത്താതെയാണ് ബ്രെക്സിറ്റുമായി ബോറിസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ബാക്ക്സ്റ്റോപ്പിന് പകരമായി മറ്റൊരു പ്ലാനുമായി എത്തുന്നതിന് ബോറിസിന് 30 ദിവസം കൂടി സമയം അനുവദിക്കുന്നതിനുള്ള ജർമൻ ചാൻസലർ ഏയ്ജെല മെർകലിന്റെ പദ്ധതിയെ പിന്തുണക്കുന്ന നിലപാടാണ് മാർകോൺ ഇത് പ്രകാരം ഇപ്പോഴെടുത്തിരിക്കുന്നത്.ഇതോടെ നല്ലൊരു ഡീലോട് കൂടി യുകെയ്ക് യൂണിയൻ വിട്ട് പോകുന്നതിനുള്ള സാധ്യത വർധിപ്പിച്ചാണ് ബോറിസ് തന്റെ ജർമൻ , ഫ്രഞ്ച് സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നത്. സന്ദർശനം കഴിഞ്ഞ ഡൗണിങ് സ്ട്രീറ്റിലേക്ക് മടങ്ങുന്നതിനിടെ ബോറിസ് തന്റെ തലയ്ക്ക് മീതെ കൈകൾ ഉയർത്തുന്നത് കാണാമായിരുന്നു.
ഐറിഷ് ബാക്ക് സ്റ്റോപ്പിന് പകരമായി യുകെയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നത് കേൾക്കാൻ താൻ മനസ് തുറന്നിരിക്കുകയാണെന്നായിരുന്നു ഇന്നലെ പാരീസിൽ വച്ച് മാർകോൺ ബോറിസിനോട് നിർദേശിച്ചിരുന്നത്. മറ്റൊരു ഡീലുമായി 30 ദിവസത്തിനകം എത്താൻ യുകെയ്ക്ക് സമയം അനുവദിക്കുന്നതിനോട് താൻ യോജിക്കുന്നുവെന്നായിരുന്നു ബുധനാഴ്ച ബോറിസുമായി ഈ വിഷയത്തിൽ നടത്തിയ ചർച്ചക്ക് ശേഷം ഏയ്ജെല മെർകൽ പ്രഖ്യാപിച്ചിരുന്നത്.നിലവിൽ ബ്രെക്സിറ്റ് ഡീലിന്റെ കാര്യത്തിലുള്ള മരവിപ്പില്ലാതാക്കുന്നതിന് മാർകോൺ കൂടി സന്നദ്ധനായതോടെ യൂണിയനിൽ നിന്നും ഡീൽ നേടിയെടുക്കാമെന്ന കാര്യത്തിൽ ബോറിസിനുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ മേശപ്പുറത്ത് കാലെടുത്ത് വച്ചതിന് ബോറിസിനെതിരെ വിമർശനം
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോണുമായുള്ള ചർച്ചക്കിടെ ബോറിസ് ചെറിയ മേശപ്പുറത്ത് തന്റെ കാലെടുത്ത് വച്ചതിനെതിരെ കടുത്ത വിമർശനം ശക്തമാകുന്നു.എലിസീ പാലസിൽ വച്ച് നടന്ന ചർച്ചക്കിടെയാണ് സംഭവം അരങ്ങേറിയിരുന്നത്. ഇവിടെ മാർകോണിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ബോറിസ് എത്തിച്ചേർന്നിരുന്നത്. ബോറിസിന്റെ ഈ പ്രവർത്തിക്കെതിരെ ട്വിറ്ററിൽ കടുത്ത വിമർശനവുമായിട്ടാണ് നിരവധി യൂസർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബോറിസിനെ ' ബഫൂൺ' എന്ന് വിളിച്ച് ആക്ഷേപിക്കാൻ വരെ ചിലർ ധൈര്യം കാട്ടിയിട്ടുണ്ട്. എന്നാൽ തമാശ രൂപത്തിലാണ് താനിത് ചെയ്തതെന്നും മാർകോണും ഇത് ആസ്വദിച്ചിരുന്നുവെന്നുമാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്.
ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരത്തിന് രൂപരേഖയിട്ട് ബോറിസും ട്രംപും
ബ്രെക്സിറ്റിന് ശേഷം യുകെയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തിൽ സംയുക്ത ചർച്ചയിലൂടെ രൂപരേഖ തയ്യാറാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബോറിസും രംഗത്തെത്തി.ഇതിനെ തുടർന്ന് സെപ്റ്റംബറോടെ ഇരു നേതാക്കളും ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വയ്്ക്കുന്നതിനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ഫ്രാൻസിൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുമ്പോൾ തങ്ങൾക്ക് വ്യാപാര ചർച്ചകൾ നടത്താമെന്ന തീരുമാനത്തിൽ ബോറിസും ട്രംപും എത്തിച്ചേർന്നി്ട്ടുമുണ്ട്.ബോറിസ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതൽ ഇരുവരും ആഴ്ച തോറും ടെലിഫോൺ സംഭാഷണങ്ങൾ നടത്തി വരുന്നുണ്ട്.
വരാനിരിക്കുന്ന 12 മാസങ്ങൾക്കിടെ വ്യാപാര ചർച്ചകൾ ഏത് തരത്തിലാണ് മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നതിന് രൂപരേഖയിടുന്ന പ്രാഥമിക ചർച്ചയാണ് ഇരു നേതാക്കളും ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.പുതിയ രൂപരേഖക്ക് ഇരു രാജ്യങ്ങളിലെയും ഒഫീഷ്യലുകൾ വരാനിരിക്കുന്ന ആഴ്ചകളിൽ അന്തിമ രൂപം നൽകുന്നതായിരിക്കും.യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വേണ്ടി സെപ്റ്റംബർ അവസാനം ഇരു നേതാക്കളും കാണുമ്പോൾ കരാറിലൊപ്പ് വച്ചേക്കുമെന്നാണ് റിപ്പോർട്ട്.ബോറിസ് പ്രധാനമന്ത്രിയായതിന് ശേഷം ട്രംപും അദ്ദേഹവും തമ്മിൽ നേരിട്ട് നടത്തിയിരിക്കുന്ന ആദ്യ ചർച്ചയാണ് പൂർത്തിയായിരിക്കുന്നത്.
പൗണ്ട് വിലയിൽ കുതിച്ച് ചാട്ടം
ബ്രെക്സിറ്റ് ഡീലുണ്ടാകുന്നതിന് സാധ്യത വർധിച്ചതോടെ പൗണ്ട് വില തകർച്ചയിൽ നിന്നും തിരിച്ച് വരാൻ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പുതിയൊരു ഡീൽ തയ്യാറാക്കാൻ ബോറിസ് ജോൺസന് ഏയ്ജെല മെർകലും ഇമാനുവേൽ മാർകോണും 30 ദിവസത്തെ സമയം കൂടി അനുവദിച്ച സാഹര്യത്തിലാണ് പൗണ്ട് വില വീണ്ടം ഉയരാൻ തുടങ്ങിയിരിക്കുന്നത്.ഇതിനെ തുടർന്ന് ഡോളറിനും യൂറോയ്ക്കുമെതിരെയുള്ള പൗണ്ട് വിലയിൽ ക്രമത്തിൽ വർധനവുണ്ടാകാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് വിപണിയിലെ പുതുചലനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ബോറിസ് നോ ഡീലിലൂടെ യുകെയെ ഒക്ടോബർ 31നകം യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന സാഹചര്യം ശക്തമായതിനെ തുടർന്ന് പൗണ്ട് വില സമീപകാലത്ത് വളരെ താഴെ പോയിരുന്നു. അതിൽ നിന്നും തിരിച്ച് വരവ് നടത്താൻ പുതിയ സാഹചര്യത്തിൽ പൗണ്ട് ഒരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡോളറിനെതിരെ പൗണ്ട് വിലയിൽ 0.85 ശതമാനം വർധനവുണ്ടാവുകയും പൗണ്ട് വില 1.2233 ഡോളറായി വർധിച്ചിരുന്നു. യൂറോയ്ക്കെതിരെ പൗണ്ട് വിലയിൽ 0.84 ശതമാനം വർധവുണ്ടാവുകയും പൗണ്ട് വില ഒരു യൂറോയ്ക്ക് 90.63 പെൻസായി വർധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ മൂന്നാഴ്ചക്കിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
2016 ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ യുകെ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തത് മുതൽ ബ്രിട്ടീഷ് കറൻസിയുടെ വില നിരവധി തവണ ഇടിയാൻ തുടങ്ങിയിരുന്നു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചകൾ, വോട്ടെടുപ്പുകൾ, തുടങ്ങിയവ ഹൗസ് ഓഫ് കോമൺസിൽ നടക്കുന്ന വേളകളിൽ പൗണ്ട് വില ഏറിയും കുറയാറുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍