ബ്രിട്ടന്റെ ഭാഗമായി തുടരുമ്പോഴും നോർത്തേൺ അയർലൻഡിന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ബാധകം; വിമതരെ തണുപ്പിച്ചും ബ്രിട്ടന് നേട്ടങ്ങൾ കൊയ്തും ബോറിസ് ജോൺസണിന്റെ കിടിലൻ ഡീൽ; നാളത്തെ പാർലമെന്റ് സെഷനിൽ പാസ്സായാൽ രണ്ടാഴ്ചയ്ക്കകം ബ്രിട്ടൻ വലിയ പരിക്കില്ലാതെ പുറത്തേക്ക്; ഇന്നലെ നടന്നത് ബ്രിട്ടന്റെ ഭാവിയെ എങ്ങനെ ബാധിക്കും?
സ്വന്തം ലേഖകൻ
മൂന്നുവർഷം മുമ്പ് യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ തീരുമാനമെടുത്ത ഹിതപരിശോധന കഴിഞ്ഞതുമുതൽ, അയർലൻഡിനെച്ചൊല്ലിയായിരുന്നു ബ്രെക്സിറ്റ് നീണ്ടുപോയത്. യൂറോപ്യൻ യൂണിയന്റെ ഭാഗമായ അയർലൻഡിലും ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിനുമിടയിലെ അതിർത്തി എങ്ങനെവേണമെന്ന ആശയക്കുഴപ്പാണ് ബ്രെക്സിറ്റിനെ ഇത്രകാലവും കീറാമുട്ടിയായി നിലനിർത്തിയത്. ഇന്നലെ ബ്രസൽസിൽ നടന്ന ചർച്ചയിൽ ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയൻ അധ്യക്ഷൻ ഴാങ്ക് ക്ലോഡ് ജങ്കറും തമ്മിൽ ധാരണയിലെത്തിയതോടെ, പുതിയ കരാർ അംഗീകരിക്കപ്പെട്ടു. യൂറോപ്യൻ പാർലമെന്റിലും ബ്രിട്ടീഷ് പാർലമെന്റിലും കരാർ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇനിയുള്ള രണ്ടാഴ്ചകൊണ്ട് ബ്രിട്ടന് യൂറോപ്പിന് പുറത്തേക്ക് വാതിൽ തുറക്കാനാനാകും.
നിലവിൽ അയർലൻഡിനും നോർത്തേൺ അയർലൻഡിമിടയിൽ അതിർത്തിയുണ്ടായിരുന്നില്ല. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലുള്ളവർക്ക് യഥേഷ്ടം അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നതിനാൽ, തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തുകടക്കുന്നതോടെ, അതിർത്തി എന്നത് യാഥാർഥ്യമാകുമെന്ന സ്ഥിതിയായി. കരയിലൂടെയും കടലിലൂടെയുമുള്ള ചരക്കുഗതാഗതത്തിന് നിയന്ത്രണങ്ങൾ വരുത്തേണ്ടിയുമിരുന്നു. ഇതോടെയാണ് ബ്രെക്സിറ്റിൽ തർക്കങ്ങൾ ഉടലെടുത്തത്. പുതിയ കരാറിലും അയർലൻഡിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാനാണ് തീരുമാനം. അതായത്, ബ്രിട്ടന്റെ ഭാഗമായി നോർത്തേൺ അയർലൻഡ് തുടരുകയും അതേസമയം തന്നെ യൂറോപ്യൻ യൂണിയന്റെ പൊതു വിപണിയിൽ നിലനിർത്തുകയും ചെയ്യുമെന്നതാണ് പുതിയ കരാറിലൂടെ വിഭാവനം ചെയ്യുന്നത്.
ബ്രെക്സിറ്റ് നടപ്പാക്കുന്നത് ബ്രിട്ടന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് നേരത്തെതന്നെ ആശങ്കയുണ്ടായിരുന്നു. നോർത്തേൺ അയർലൻഡിനെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്കും നികുതി വ്യവസ്ഥകൾക്കും ബാധകമാക്കി നിർത്തിക്കൊണ്ട് ബ്രിട്ടന്റെ ഭാഗമായി നിലനിർതത്തുന്നതെങ്ങനെയെന്ന സംശയം ഇപ്പോൾത്തന്നെ ശക്തമായിട്ടുണ്ട്. അയർലൻഡും നോർത്തേൺ അയർലൻഡും തമ്മിൽ തുറന്ന അതിർത്തി വേണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതാണ് യൂറോപ്യൻ നേതാക്കളെ സംതൃപ്തരാക്കുന്നത്. എന്നാൽ, ഇത്തരമൊരു അതിർത്തി നിലനിർത്തുന്നതിനോട് നോർത്തേൺ അയർലൻഡിലെ ജനങ്ങൾ യോജിക്കുന്നുമില്ല.
ആശയക്കുഴപ്പം പൂർണമായി വിട്ടുമാറിയിട്ടില്ലാത്ത ഈ കരാറിന്റെ വിജയത്തിൽ നോർത്തേൺ അയർലൻഡിൽനിന്നുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി.) സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഡിയുപി നേതാവ് ആർലിൻ ഫോസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴുണ്ടാക്കിയിട്ടുള്ള കരാർ മുമ്പ് മൂന്നുവട്ടം പാർലമെന്റ് തള്ളിയ, മുൻ പ്രധാനമന്ത്രി തെരേസ മേയുടെ കരാറിനെക്കാൾ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ആരോപിച്ചു. പാർലമെന്റ് ഈ കരാർ തള്ളണമെന്നും ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ അൽപംകൂടി സാവകാശം നേടിയെടുക്കണമെന്നുമാണ് കോർബിൻ പറയുന്നത്.
ബാക്ക്സ്റ്റോപ്പ് ഒഴിവാക്കി പുതിയ കരാർ
അയർലൻഡിനെ കസ്റ്റംസ് യൂണിയനിൽ നിലനിർത്തിക്കൊണ്ടുള്ള ബാക്ക്സ്റ്റോപ്പ് ഉടമ്പടിയായിരുന്നു മുൻ കരാറുകളിൽ തെരേസ മെയ് അയക്കമുള്ളവർ രൂപം നൽകിയിരുന്നത്. ബാക്ക്സ്റ്റോപ്പ് ഉപാധി എടുത്തുകളഞ്ഞുവെന്നതാണ് ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ വിജയം. ബ്രെക്സിറ്റിനുശേഷവും ഐറിഷ് ബോർഡറിലൂടെയുള്ള വ്യാപാരത്തിന് നിയന്ത്രണങ്ങൾ നാമമാത്രമായി നിലനിർത്തിയാകും പുതിയ കരാർ നിലവിൽ വരിക. 2020 ഡിസംബറോടെ ഐറിഷ് അതിർത്തിവഴിയുള്ള വ്യാപാരത്തിന് പൂർണമായ രൂപം നൽകാനാണ് പുതിയ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
അയർലൻഡുകൾക്കിടയിലൂടെയുള്ള 310 മൈൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ നാമമാത്രമാകുന്നതോടെ, ഫലത്തിൽ, യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടൻ മുഴുവൻ നിലനിൽക്കുന്ന അവസ്ഥയാണുണ്ടാവുകയെന്ന് പ്രതിപക്ഷം ആരോപണമുയർത്തുന്നുണ്ട്. നോർത്തേൺ അയർലൻഡ് മാത്രമായി യൂറോപ്യൻ യൂണിയന്റെ വിപണി നിയമങ്ങൾ അനുസരിക്കേണ്ടിവരുന്നതിനെയാണ് ഡിയുപിയടക്കമുള്ള കക്ഷികൾ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഭാവിയിൽ രൂപപ്പെടുത്താനുദ്ദേശിക്കുന്ന വ്യാപാരക്കരാറിനായി ഇങ്ങനെയൊരു വിട്ടുവീഴ്ചയില്ലാതെ തരമില്ലെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ.
പൗണ്ടിനുണർവ്; വിപണിക്കാഹ്ലാദം
യൂറോപ്യൻ യൂണിയനുമായി കരാറില്ലാതെ വേർപിരിയുമെന്ന ആശങ്കയിലായിരുന്നു ബ്രിട്ടീഷ് വിപണി. ബ്രെക്സിറ്റ് ചർച്ചകൾ ഓരോതവണ ഫലവത്താകാതെ പിരിയുമ്പോഴും അതിന്റെ ക്ഷീണം ഏറ്റവും കൂടുതൽ പ്രകടമായിരുന്നത് വിപണിയിലായിരുന്നു. പൗണ്ട് വിലയിലും ഈ മാറ്റങ്ങൾ പ്രതിഫലിച്ചുകൊണ്ടിരുന്നു. യൂറോപ്യൻ യൂണിയനുുമായി കരാറിലെത്താനായതോടെ, വിപണിയിലും പൗണ്ട് വിലയിലും അതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്തു. ബോറിസ് ജോൺസണിന്റെ കരാർ അംഗീകരിക്കാൻ പാർലമെന്റംഗങ്ങളോട് വ്യവസായ വാണിജ്യരംഗത്തെ പ്രമുഖർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
1985-നുശേഷം തുടർച്ചയായി ആറാം ദിവസമാണ് പൗണ്ട് ഡോളറിനെതിരെ മികവ് കാട്ടുന്നത്. കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉയർന്ന പൗണ്ടുവില ഡോളറിനെതിരേ ഒരുശതമാനത്തിലേറെ മൂല്യം കൈവരിച്ച് 1.2988 എന്ന നിലയിലെത്തി. ഇതൊരു സുവർണാവസരമാണെന്നും ബ്രെക്സിറ്റ് നടപ്പാക്കാൻ ബാധ്യസ്ഥരായ എല്ലാവരും അതിന് തയ്യാറാകണമെന്നും സിറ്റി ഓഫ് ലണ്ടൻ കോർപറേഷന്റെ കാതറിൻ മക്ഗിന്നസ് ആവശ്യപ്പെട്ടു. കാര്യങ്ങൾ കുറേക്കൂടി സൂക്ഷ്മതയോടെ കാണണമെന്നും അതിനായി കരാർ അംഗീകരിക്കുകയാണ് ഇനിയെല്ലാവരും ചെയ്യേണ്ടതെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദം മാർഷൽ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍