പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രിട്ടനിൽ യഥാർത്ഥ കാട്ടുതീ തുടങ്ങിക്കഴിഞ്ഞു; ഇന്നലെ മാത്രം മരിച്ചുവീണത് 260 മനുഷ്യർ; ആയിരം കടന്ന മരണവാർത്തകൾക്കിടയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്ന് 17,089 ആയി; ഇറ്റലിയെ കടത്തിവെട്ടാൻ മത്സരിച്ച് ബ്രിട്ടൻ
സ്വന്തം ലേഖകൻ
സേനാനായകനെ തന്നെ കീഴടക്കിയ കൊറോണാ ബ്രിട്ടനിൽ തന്റെ താണ്ഡവം തുടരുന്നു. ഇറ്റലിയുടെ വഴിയിലേക്കാണോ ബ്രിട്ടനും നീങ്ങുന്നത് എന്ന ആശങ്കയുണർത്തിക്കൊണ്ട് ഇന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 260 മരണങ്ങൾ. രോഗബാധിതരുടെ എണ്ണം 17,089 ആയതോടെ ബ്രിട്ടനിലാകമാനം ഭയം കരിനിഴൽ വിരിച്ചുകഴിഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം മരണസംഖ്യയിൽ വന്നത് 34 ശതമാനത്തിന്റെ വർദ്ധനവ്. ഇക്കഴിഞ്ഞ മാർച്ച് 18ന് മരണസംഖ്യ 71 ൽ നിന്നും 104 ലേക്ക് കുതിച്ചുചാടിയതാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ. എന്നിരുന്നാലും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയൊരു കുറവ് വന്നിട്ടുണ്ട്. ഇന്നലെ 2510 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ തൊട്ടു മുൻപിലത്തെ ദിവസം അത് 2921 ആയിരുന്നു.
ബ്രിട്ടനിൽ കുറേക്കൂടി കർശനമായി നടപ്പിലാക്കിയ സാമൂഹ്യ അകലം പാലിക്കലാണോ അതോ കുറച്ചു പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതാണോ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതിനു കാരണമെന്ന് ഇനിയും പറയാറായിട്ടില്ല. എന്നിരുന്നാലും വൈറസിന്റെ വ്യാപനം അതിവേഗത്തിൽ തന്നെയാണെന്നതിന് സംശയമില്ല. വെറും 13 ദിവസം കൊണ്ടാണ് മരണസംഖ്യ 1 ൽ നിന്നും 100 ൽ എത്തിയത്. അതേ സമയം 100 ൽ നിന്നും 1000 ത്തിൽ എത്താൻ എടുത്തത് വെറും 10 ദിവസങ്ങൾ മാത്രം.
അതിനിടയിൽ കൂനിന്മേൽ കുരു എന്നപോലെ, യുദ്ധം മുന്നിൽ നിന്നും നയിക്കേണ്ട പ്രധാനമന്ത്രിയും കൊറോണക്ക് കീഴടങ്ങിയിരിക്കുകയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് രോഗം സ്ഥിരീകരിക്കുകയും ചീഫ് മെഡിക്കൽ പ്രൊഫസർ ക്രിസ് വിറ്റി ലക്ഷണങ്ങളോടെ സെൽഫ് ഐസൊലേഷന്‍ വിധേയമാവുകയും ചെയ്തിട്ടും സാമൂഹിക അകലം പാലിക്കുന്നതിൽ ബോറിസ് ജോൺസൺ വരുത്തിയ വീഴ്ച്ചയാണ് അദ്ദേഹത്തിനും രോഗബാധയുണ്ടാകാൻ കാരണമെന്നും ആരോപിക്കപ്പെടുന്നു. രോഗബാധയുടെയും മരണത്തിന്റെയും നിരക്കുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ, കൂടുതൽ കർശനമായ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സർക്കാരിന്റെ ഉപദേശകർ നൽകുന്ന മുന്നറിയിപ്പ്.
33 നും 103 നും ഇടക്ക് പ്രായമുള്ളവരാണ് രോഗികളെന്നും 13 പേർ ഒഴിച്ച് മറ്റുള്ളവർക്കെല്ലാം ഇപ്പോൾ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും എൻ എച്ച് എസിന്റെ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഒന്നു രണ്ടാഴ്ച്ചക്കാലത്തേക്ക് മരണനിരക്ക് ഇനിയും വർദ്ധിക്കുവാനാണ് സാദ്ധ്യതയെന്നും അതിനുശേഷം അതിൽ ചെറിയൊരു കുറവ് അനുഭവപ്പെടും എന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.
ഇതിനിടയിൽ പടരുന്ന പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വച്ച് ഷോപ്പുകൾക്ക് വൻ തിരിച്ചടി. ആവശ്യത്തിലധികം സാധനങ്ങൾ സ്റ്റോക്ക് ചെയ്ത പല ഷോപ്പുകളിലും പല ഭക്ഷ്യസാധനങ്ങൾക്കും അതിന്റെ കാലാവധി തീർന്നു എന്നാണ് ലഭിക്കുന്ന വിവരം. മുൻ ലിബറൽ ഡെമോക്രാറ്റിക് കൗൺസിലറായ അജിത് സിങ് അത്വാൽ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിലാണ് ഇത്തരത്തിൽ കാലാവധി തീർന്ന റൊട്ടി, പഴങ്ങൾ, ചിക്കൻ ഉദ്പ്പന്നങ്ങൾ എന്നിവയുടെ ചിത്രങ്ങൾ നൽകിയിട്ടുള്ളത്. ആളുകൾ ദിവസത്തിൽ ഒരു തവണമാത്രമേ പുറത്തേക്കിറങ്ങാവു എന്നും ആവശ്യസാധനങ്ങൾ വാങ്ങുവാനായി മാത്രമേ പുറത്തേക്കിറങ്ങാവൂ എന്നുമൊക്കെയുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. മാത്രമല്ല ഒരേസമയത്ത് ഒരു ഷോപ്പിനുള്ളിൽ പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉള്ള നിയന്ത്രണവും ഉപഭോക്താക്കളുടെ എണ്ണം കുറയുവാൻ കാരണമായിട്ടുണ്ട്.
ഈ പോസ്റ്റ് വന്നതിനു ശേഷം അനാവശ്യമായി ഭക്ഷ്യവസ്തുക്കൾ സംഭരണം നടത്തി അവ ഉപയോഗശൂന്യമാക്കിയ ഷോപ്പുകൾക്ക് നേരെ ജനരോഷം ഉയർന്നിട്ടുണ്ട്. ഇത്തരക്കാർക്ക് കനത്ത പിഴശിക്ഷ വിധിക്കണമെന്നാണ് മിക്കവരും ട്വീറ്റ് ചെയ്തത്. കടയുടമകൾ അത്യാഗ്രഹം കാണിച്ചില്ലായിരുന്നെങ്കിൽ ഏതെങ്കിലും അത്യാവശ്യക്കാർക്ക് ഈ ഭക്ഷണം ഉപകാരപ്രദമായേനേ എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യമുള്ളവരും ചെറുപ്പക്കരും സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വീട്ടിൽ ഉള്ള ഭക്ഷണം കൊണ്ട് ഈ കൊറോണാക്കാലത്ത് തൃപ്തിപ്പെടണമെന്നും പറയുന്നു. എന്നാൽ ഓൺലൈൻ ഓർഡറുകൾ ഒരാഴ്ച്ചയിൽ ഒരാൾക്ക് ഒരു തവണമാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ചില സാധനങ്ങൾ ആഴ്ച്ചയിൽ രണ്ട് വീതവും. ജനങ്ങൾ അന്തമില്ലാതെ ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെതീരെ മാർക്ക് ആൻഡ് സ്പെൻസറിന്റെ മുൻ ചെയർമാൻ ലോർഡ് റോസ് രംഗത്ത് വന്നിരുന്നു. ഈ കൊറോണക്കാലത്ത് ഉള്ള ഭക്ഷണം സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ധാരാളം വാങ്ങി സൂക്ഷിച്ച് അവയൊക്കെ ഉപയോഗശൂന്യമാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുവരെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 17,609 ആയിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥ കണക്കല്ലെന്നും യഥാർത്ഥ കണക്ക് ഇതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരെ മാത്രമേ ഇപ്പോൾ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതിനാൽ ഈ കണക്കിൽ കൃത്യത തീരെ കുറവായിരിക്കും എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്നലെ ലോക്ക്ഡൗൺ കൂടുതൽ കർക്കശമായി നടപ്പിലാക്കാൻ നിരത്തിലിറങ്ങിയ നിയമപാലകർക്ക് വിമർശനങ്ങൾ ഒട്ടേറെ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും അവർ അത് ഇനിയും തുടരുമെന്നാണ് അറിയുന്നത്.നിരോധനം ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് പിഴ ഈടാക്കാൻ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ നിയമലംഘനത്തിന് 60 പൗണ്ടും പിന്നീടുള്ളതിന് 120 പൗണ്ടും വീതമായിരിക്കും പിഴ. എന്നാൽ വീണ്ടും വീണ്ടും നിയമലംഘനം തുടരുകയാണെങ്കിൽ പിഴ 1000 പൗണ്ട് വരെ ഉയരും. അതുകൂടാതെ ഇത്തരക്കാരെ അറസ്റ്റ് ചെയ്യുവാനുള്ള അധികാരവും പൊലീസിന് നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍