ഇന്നലെ 121 മരണം മാത്രം; പ്രതീക്ഷയോടെ ബ്രിട്ടന്റെ മടക്കം; ദശലക്ഷത്തിൽ എത്രപേർ മരിക്കുന്നു എന്ന കണക്ക് പുറത്തുവന്നപ്പോൾ ബ്രിട്ടനും അമേരിക്കയും പിന്നിലോട്ട്
സ്വന്തം ലേഖകൻ
മാസങ്ങൾ നീണ്ടുനിന്ന ദുരിതത്തിന് അറുതി വരുന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ രേഖപ്പെടുത്തിയത് വെറും 121 കോവിഡ് മരണങ്ങൾ മാത്രം. കഴിഞ്ഞ മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ഒരു തിങ്കളാഴ്ച്ച ദൃശ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ തിങ്കളാഴ്ച്ച രേഖപ്പെടുത്തിയത് 160 മരണങ്ങളായിരുന്നു. ഔദ്യോഗിക പ്രക്രിയകൾ പൂർത്തിയാക്കേണ്ടുന്നതിനാൽ ഞായറാഴ്ച്ചകളിലും തിങ്കളാഴ്ചകളിലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മരണസംഖ്യയിൽ കുറവുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തേ പറഞ്ഞിരുന്നു.
ബ്രിട്ടന് ആശ്വസിക്കാൻ മറ്റൊരു കാര്യമുള്ളത് 9 ആഴ്ച്ചകൾക്ക് ശേഷം ഇന്നലെയാണ് 2000 ത്തിൽ താഴെ പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് എന്നതാണ്. ഇന്നലെ 1,625 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മറ്റൊരു കണക്ക് കാണിക്കുന്നത് ഇപ്പോൾ ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി കോവിഡ് 19 ചികിത്സയിലുള്ളത് 8,800 രോഗികളാണ് എന്നാണ്. അതായത് ഒരാഴ്ച്ചയിൽ രോഗികളുടെ എണ്ണത്തിൽ 12 ശതമാനം കുറവ് വന്നിരിക്കുന്നു.
ഈ ആശ്വാസത്തിന്റെ വെളിച്ചത്തിലാണ് കാർ ഷോറൂമുകൾ മറ്റ് ഔട്ട്ഡോർ വിപണികൾ എന്നിവ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂൺ 1 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കാം എന്ന് സർക്കാർ ഉത്തരവിടുന്നത്. മറ്റ് അത്യാവശ്യ വസ്തുക്കളല്ലാത്ത സാധനങ്ങൾ വില്‍ക്കുന്ന തുണിക്കടകൾ, ബുക്ക് ഷോപ്പുകൾ തുടങ്ങിയവ ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
ഇന്നലെ രേഖപ്പെടുത്തിയ 121 മരണങ്ങളിൽ 76 എണ്ണം രേഖപ്പെടുത്തിയത് ആശുപത്രികളിലാണ്. ഇതിൽ അധികവും ഇംഗ്ലണ്ടിലും. ഇതിനിടയിൽ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഡുർഹാമിലേക്ക് യാത്രചെയ്തതിനെ കുറിച്ച് ഡൊമിനിക് കമ്മിങ്സ് ഇന്ന് ഉച്ചക്ക് ഒരു പൊതുപ്രസ്താവൻ ഇറക്കുമെന്നറിയുന്നു. കൊറോണക്കെതിരായ രാജ്യത്തിന്റെ യുദ്ധത്തിന്റെ ധാർമ്മികത തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന സർക്കാർ ശാസ്ത്ര ഉപദേഷ്ടാവിന്റെ പ്രസ്താവന വന്നതിന് പുറകേയാണ് ഈ തീരുമാനം ഉണ്ടായത്.
അതിനിടയിൽ അന്തരീക്ഷ താപനില ഉയർന്ന ഇന്നലേയും ബീച്ചുകളിലും പാർക്കുകളിലും വെയിൽ കായാനെത്തിയവരുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇംഗ്ലണ്ടിൽ ഇപ്പോൾ പകൽ സമയത്ത് യാത്രാവിലക്കുകളില്ല, എന്നാൽ കുടുംബാംഗങ്ങൾ അല്ലാത്തവരിൽ നിന്നും ആറടി അകലം സൂക്ഷിക്കണം എന്ന നിബന്ധനയുണ്ട്. ഇതിനിടയിൽ സോമർസെറ്റ് കടൽത്തീരത്തെ ഹോട്ട്സ്പോട്ട ആയ വെസ്റ്റൺ സൂപ്പർ മെയറിലെ എൻ എച്ച് എസ് ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്കനുഭവപ്പെട്ടത് ആശങ്കയുണർത്തി. പുതിയ രോഗികളെ സ്വീകരിക്കുന്നത് നിർത്തേണ്ടിവന്നു ഇവിടെ.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ കടൽത്തെരങ്ങളിൽ വെയിൽ കായാനെത്തിയ ജനക്കൂട്ടമാണോ ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. അത് നിഷേധിക്കാനാവില്ല എന്നാണ് മേയർ പറയുന്നത്.
ഇതിനിടയിൽ കോവിഡിന് ബ്രിട്ടനിൽ, ഇപ്പോൾ പറയുന്നത്ര നാശം വിതയ്ക്കാനായോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്. മരണ സംഖ്യയുടെ കാര്യത്തിൽ ബ്രിട്ടൻ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ന് നിൽക്കുന്നത്. എന്നാൽ ഇതിന്റെ ആഘാതം പരിഗണിക്കുന്നതിന് മൊത്തം ജനസംഖ്യ, ജനസാന്ദ്രത എന്നീ ഘടകങ്ങൾ കൂടി കണക്കിലെടുക്കണം എന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. മൊത്തംജനസംഖ്യ 67.9 മില്ല്യണും ജനസാന്ദ്രത 727 ഉം ഉള്ള ബ്രിട്ടനിൽ ഒരു ദശലക്ഷം ആളുകളിൽ 544 പേർ മരിച്ചപ്പോൾ, 11.6 മില്ല്യൺ ജനങ്ങളും 991 ജനസാന്ദ്രതയുമുള്ള ബെല്‍ജിയത്തിൽ ഒരു ദശലക്ഷം പേരിൽ 803 പേരാണ് മരിച്ചത്.
ജനങ്ങളുടെ പ്രായവും ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ ശരാശരി പ്രായം 40 ന് മുകളിലുള്ള ബ്രിട്ടനിലും ഇറ്റലിയിലും ഓരോ ദശലക്ഷം പേരിലും 500 ൽ അധികം പേർ മരിച്ചപ്പോൾ ശരാശരി പ്രായം40 ൽ താഴെയുള്ള അമേരിക്കയിലും അയർലൻഡിലും ദശലക്ഷം പേരിൽ 300 ൽ താഴെ പേർ മാത്രമാണ് മരിച്ചിട്ടുള്ളത്. ഈ കണക്കുകൾക്ക് ഒരു അപവാദമായി നിൽക്കുന്നത് ജർമ്മനി മാത്രമാണ്. ജനസാന്ദ്രതയും ശരാശരി പ്രായവും കൂടുതലുള്ള ജർമ്മനിയിൽ പക്ഷെ ഒരു ദശലക്ഷം പേരിൽ 98 പേർ മാത്രമാണ് മരിച്ചത്.
രോഗവ്യാപനം മുൻകൂട്ടിക്കണ്ട് ജർമ്മനി കൈക്കൊണ്ട്, പരിശോധനകളുടെ വികേന്ദ്രീകരണം പോലുള്ള നടപടികൾ രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുവാനും ചികിത്സ നൽകുവാനും സഹായകരമായി. അതാണ് ജർമ്മനിയിൽ മരണസംഖ്യ പിടിച്ചുകെട്ടാൻ കാരണമെന്ന വിലയിരുത്തൽ നേരത്തേയും വന്നിരുന്നു. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളൊക്കെയും സമാന സാഹചര്യമുള്ളവയാണ്. രോഗവ്യാപനം നിയയന്ത്രണാതീതമായതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചവയാണ് മറ്റ് രാജ്യങ്ങളൊക്കെയും.
പല രാജ്യങ്ങളും കോവിഡ് 19 മരണസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രീതിയിലുള്ള വ്യത്യാസവും കണക്കിലെടുക്കേണ്ടതുണ്ട്. ബ്രിട്ടനിൽ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക് മാത്രം ഉൾപ്പെടുത്തുമ്പോൾ ബൽജിയം പോലുള്ള രാജ്യങ്ങളിൽ സംശയാസ്പദ മരണങ്ങളും ലിസ്റ്റിൽ ഇടം നേടുന്നു. ലണ്ടൻ, ന്യുയോർക്ക് പോലുള്ള നഗരങ്ങളിലെ വർദ്ധിച്ച ജനസാന്ദ്രതയും ഈ രാജ്യങ്ങളിൽ മരണസംഖ്യ വർദ്ധിക്കുവാൻ കാരണമായി.
ഒരു ചതുരശ്ര കിലോമീറ്ററിൽ (അല്ലെങ്കിൽ ചതുരശ്ര മൈലിൽ) ജീവിക്കുന്ന ജനങ്ങളുടെ എണ്ണമാണ് ജനസാന്ദ്രത. ഇത് വർദ്ധിക്കും തോറും സാമൂഹിക അകലം പാലിക്കൽ തീരെ ബുദ്ധിമുട്ടുള്ള ഒന്നായിത്തീരും. കൊറോണയെ ചെറുക്കാൻ ഇപ്പോൾ നിലവിൽ ഉള്ള ഫലപ്രദമായ ഒരേയൊരു വഴി സാമൂഹിക അകലം പാലിക്കലാണെന്നിരിക്കേ, അതിന് കഴിയാത്ത സാഹചര്യത്തിൽ രോഗവ്യാപനം തുടരുക തന്നെ ചെയ്യും. ഇതാണ് ലണ്ടനിലും ന്യുയോർക്കിലുംസംഭവിച്ചതും അതാത് രാജ്യങ്ങളിലെ മരണസംഖ്യ ഉയർത്തിയതും. ഈ രണ്ട് നഗരങ്ങളിലെ കാര്യം മാറ്റിനിർത്തിയാൽ, ബ്രിട്ടനും അമേരിക്കയും മറ്റു പല രാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണെന്നാണ് ഈ വാദത്തെ പിന്താങ്ങുന്നവർ അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍