ബ്രെക്സിറ്റ് വിരോധികൾ പരാജയം സമ്മതിക്കുന്നില്ല; പിളർപ്പ് ഭീഷണി ഉയർത്തി തെരുവിലേക്ക്; രണ്ടാം റഫറണ്ടത്തിന് മുറവിളി; യൂറോപ്പ് വിടാനുള്ള മോഹം നടക്കില്ലേ..?
കാത്തിരുന്ന് കാത്തിരുന്ന് യുകെയിൽ നടത്തിയ ചരിത്ര പ്രാധാന്യമുള്ള റഫറണ്ടത്തിൽ 51.9 ശതമാനം വോട്ടുകളും നേടി ലീവ് ക്യാമ്പ് ബ്രെക്സിറ്റ് വിജയം നേടിയിരിക്കുകയാണ്. ഇതിനെ തുടർന്ന് യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ ബ്രെക്സിറ്റ് വിരോധികൾ ജനവിധി മാനിച്ച് തങ്ങൾക്കുണ്ടായ പരാജയം സമ്മതിക്കാൻ തയ്യാറാവാതെ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത് വൻ പ്രശ്നങ്ങൾക്കാണ് വഴിമരുന്നിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് അവർ പിളർപ്പ് ഭീഷണിയുയർത്തി തെരുവിലേക്കിറങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാർ യുകെയിൽ രണ്ടാമതൊരു റഫറണ്ടത്തിന് വേണ്ടി മുറവിളി കൂട്ടാനുമാരംഭിച്ചിരിക്കുകയാണ്. ഇതോടെ യൂറോപ്പ് വിടാനുള്ള യുകെയുടെ മോഹം നടക്കില്ലേ എന്ന ചോദ്യമാണുയർന്നിരിക്കുന്നത്.
രണ്ടമതൊരു റഫറണ്ടം ആവശ്യപ്പെട്ട് കൊണ്ട് ലോഞ്ച് ചെയ്തിരിക്കുന്ന ഒരു പെറ്റീഷനിൽ രണ്ടു ദിവസം കൊണ്ട് 30 ലക്ഷത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഇപ്പോൾ നടന്നിരിക്കുന്ന ജനഹിത പരിശോധനയിൽ വെറും 75 ശതമാനത്തിൽ കുറവ് ആളുകൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നതെന്നും വിജയിച്ച പക്ഷത്തിന് കിട്ടിയ വോട്ട് 60 ശതമാനത്തിൽ കുറവാവുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും റഫറണ്ടം നടത്താൻ ആവശ്യപ്പെടാമെന്ന നിയമം ഉയർത്തിപ്പിടിച്ചാണ് ഈ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ബ്രെക്സിറ്റുകാർക്ക് കിട്ടിയ ഭൂരിപക്ഷ 20 ശതമാനത്തിൽ കുറവാണെന്നതും വീണ്ടും റഫറണ്ടം നടത്താനുള്ള വാദഗതിയായി ചില ലീവ് കാംപിയനർമാർ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ബ്രെക്സിറ്റ് ഫലം പുറത്ത് വന്ന് വെള്ളിയാഴ്ച രാവിലെ വില്യം ഒലിവർ ഹീലേയാണീ ഗവൺമെൻിന്റെ പെറ്റീഷൻ വെബ്സൈറ്റിൽ ഈ പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ പെറ്റീഷന് വർധിച്ച ജനപിന്തുണ ലഭിച്ചതിനാൽ ഇതിനെക്കുറിച്ച് അടുത്ത ആഴ്ച പാർലിമെന്റിൽ ചർച്ച നടത്താൻ എംപിമാർ നിർബന്ധിതരായിരിക്കുകയുമാണ്. ഒരു പെറ്റീഷനിൽ ഇത്തരത്തിൽ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ടാൽ അത് നിർബന്ധമായും പാർലിമെന്റിൽ ചർച്ച ചെയ്തിരിക്കണമെന്നതാണ് കീഴ് വഴക്കം. പാർലിമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസാണിക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. ഹൗസ് ഓഫ് കോമൺസിന്റെ പെറ്റീഷൻ കമ്മിറ്റിയാണ് ഈ വിഷയത്തിൽ പാർലിമെന്റിൽ ചർച്ച നടത്തുന്നത്.ലീവ് കാംപയിൻ റിമെയിൻ പക്ഷത്തിന് മേൽ വെറും 4 ശതമാനം ഭൂരിപക്ഷത്തോടു കൂടിയേ വിജയിച്ചിട്ടുവെന്നതിനാലും 1.27 മില്യൺ വോട്ടർമാരുടെ പിന്തുണയേ ഇതിനുള്ളൂവെന്നതിനാലും രണ്ടാമതൊരു റഫറണ്ടം നടത്തിയേ കഴിയൂ എന്നുമാണ് ഇതിൽ ഒപ്പ് വച്ചവർ ആവശ്യപ്പെട്ടിരിക്കുന്നത്.
പെറ്റീഷനിൽ ഒപ്പ് വയ്ക്കാൻ വേണ്ടി വെള്ളിയാഴ്ച കാലത്ത് മുതൽ തന്നെ നിരവധി റിമെയിൻ അനുകൂലികൾ സർക്കാർ വെബ്സൈറ്റിലേക്ക് ഇരച്ച് കയറിയതിന്റെ ഫലമായി് വെബ്സൈറ്റ് പ്രവർത്തനം തകരാറിലായിരുന്നു. റഫറണ്ടത്തിൽ ബ്രെക്സിറ്റുകാർക്ക് ലഭിച്ചിരിക്കുന്നത് 51.9 ശതമാനം വോട്ടാണ്. എന്നാൽ റിമെയിൻ ക്യാമ്പുകാർ നേടിയിരിക്കുന്നത് 48.1 ശതമാനം വോട്ടാണ്. അതായത് 1,269,501 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബ്രെക്സിറ്റുകാർക്കുണ്ടായിരിക്കുന്നത്. മൊത്തം വോട്ടെടുപ്പിൽ പങ്കെടുത്തത് 72.2 ശതമാനം പേരാണ്. 1992ന് ശേഷമുള്ള ഏതൊരു ജനറൽ ഇലക്ഷനിലെ ജനപങ്കാളിത്തക്കേൾ കൂടുതൽ ശതമാനമാണിത്. പെറ്റീഷൻ പ്രകാരം രണ്ടാമതൊരു ജനഹിതപരിശോധന പൊടുന്നനെ നടത്തുകയെന്ന് വച്ചാൽ അത് യുകെയെ സംബന്ധിച്ചിടത്തോളമുള്ള രാഷ്ട്രീയപരമായ ആത്മഹത്യയായിരിക്കുമിതെന്ന് ലീവ് കാംപയിൻകാർ വാദിക്കുന്നുണ്ട്.
മാസങ്ങളോളം ഇരുപക്ഷവും കൈമെയ്മറന്ന് മെനക്കെട്ടതിന് ശേഷം നടത്തിയ ജനഹിത പരിശോധനാ ഫലത്തെ കീഴ്മേൽ മറിക്കുന്നതിന് ഒരു പ്രത്യേക ഗ്രൂപ്പ് മുൻകൈയെടുത്ത് നടത്തുന്ന നടത്തുന്ന ശ്രമത്തിന് ഓശാന പാടുന്ന നടപടിയുമായിരിക്കുമിതെന്നും ലീവ് പക്ഷം വാദിക്കുന്നു. യുകെ യൂറോപ്യൻ നിലനിൽക്കുന്നതിനായി സമ്മതിദാനാവകശാം വിനിയോഗിച്ചിരിക്കുന്ന 16.1 മില്യൺ വോട്ടർമാരുടെ ഇച്ഛാഭംഗവും ക്രോധവുമാണീ പെറ്റീഷനിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതായത് യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളും ലീവ് പക്ഷത്തിന് അനുകൂലമായി വോട്ട് കുത്തിയപ്പോൾ ലണ്ടനിലെയും സ്കോട്ട്ലൻഡിലെയും പുതിയ തലമുറയിൽ പെട്ട സമ്മതിദായർ രാജ്യം ബ്രസൽസ് ക്ലബിൽ തുടരുന്നതിനെ പിന്തുണച്ചായിരുന്നു വോട്ട് ചെയ്തിരുന്നത്. അത്തരക്കാരാണ് ഈ പെറ്റീഷനിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.
യൂണിയനെ അനുകൂലിച്ച് കൊണ്ടുള്ള പ്രതിഷേധക്കാർ രണ്ടാമതൊരു റഫറണ്ടമാവശ്യപ്പെട്ട് ലണ്ടനിലെയും എഡിൻബർഗിലെയും തെരുവുകളിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എംപിമാർ റഫറണ്ട ഫലത്തെ അവഗണിക്കണമെന്നും രാജ്യം യൂറോപ്യൻയൂണിയനിൽ തുടരുന്നതിന് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ലേബർ എംപിയ ഡേവിഡ് ലാമി രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ടാമത് റഫറണ്ടം വേണമെന്ന റിമെയിൻ അനുകൂല പ്രതിഷേധക്കാരുടെയും എംപിയുടെയും ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശക്തമായി തിരിച്ചടിച്ച് യുകിപ് നേതാവ് നിഗെൽ ഫെരാഗ് രംഗത്തെത്തിയിരുന്നു. ലീവ് കാംപയിന് അനുകൂലമായി വോട്ട് ചെയ്ത് ചിലർ ഇപ്പോൾ അതിൽ പശ്ചാത്തപിക്കുന്നുവെന്നും ബോറിസ് ജോൺസന്റെ കളവുകളുടെ അടിസ്ഥാനത്തിൽ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ലാമി വെളിപ്പെടുത്തിയിരുന്നു.
ഈ പെററീഷനിൽ കൂടുതലായും ഒപ്പ് വച്ചിരിക്കുന്നത് ലണ്ടൻ, കേബ്രിഡ്ജ്, ഓക്സ്ഫോർഡ്, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കാമറോണിന്റെ മണ്ഡലത്തിൽ നിന്നുള്ള 3000ത്തിൽ അധികം പേരും ഇതിൽ ഒപ്പ് വച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പതാകയും സൈൻ ബോർഡുകളുമായിട്ടാണ് പ്രതിഷേധക്കാർ പെറ്റീഷനെ പിന്തുണച്ച് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ലണ്ടൻ സ്വാതന്ത്ര്യ പ്രഖ്യാപിക്കണമെന്ന് മേയറായ സാദിഖ് ഖാനോട് ആവശ്യപ്പെട്ട് മറ്റൊരു പെറ്റീഷനും ലോഞ്ച് ചെയ്തിട്ടുണ്ട്. യുകെയിൽ നിന്നും ലണ്ടൻ വേറിട്ട് യൂറോപ്യൻ യൂണിയനിൽ ചേരണമെന്നാണീ പെറ്റീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റിനെതിരെ വോട്ട് ചെയ്ത് സ്കോട്ട്ലൻഡും ലണ്ടനും യോജിച്ച് യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ഓൺലൈൻ ക്യാംപയിൻ റിമെയിൻ സപ്പോർട്ടർമാർ ആരംഭിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍