വംശീയ സ്ഥാനാർത്ഥിയുടെ സാധ്യത വർധിപ്പിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാരീസിൽ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഓഫീസറും ഭീകരനും കൊല്ലപ്പെട്ടു; മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ ആക്രമണം
മറുനാടൻ ഡെസ്ക്
പാരീസ്: ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വീണ്ടും കടുത്ത ഭീകരാക്രമണം. ഇപ്രാവശ്യം പാരീസിലെ ചാംപ്സ് എലിസീസിൽ ഓഡി കാറിൽ എത്തിയ ഭീകരർ കലാഷ്നിക്കോവ് തോക്കുപയോഗിച്ച് വെടിയുതിർത്തായിരുന്നു ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് ഒരു പൊലീസുകാരൻ വെടിയേറ്റ് മരിക്കുകയും മറ്റ് രണ്ട് ഓഫീസർമാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഇന്നലെ വൈകുന്നേരം ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വംശീയ സ്ഥാനാർത്ഥിയായ നാഷണൽ ഫ്രന്റിന്റെ മരിനെ ലി പെൻ വിജയിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് ഇത് ആറാം വട്ടമാണ് ആക്രമണം നടക്കുന്നത്.
ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന് പുറകിൽ ഐസിസുകാരനായ കരിം സി(39) യാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. 2001ൽ പൊലീസ് ഓഫീസർമാരെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 20 വർഷത്തേക്ക് ജയിൽ ഇടപ്പെട്ട ആളാണ് ഈ ഭീകരൻ. ഓഡിയിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞ് നിർത്തിയപ്പോൾ ഇയാൾ പൊലീസിന് നേരെ വെടി വയ്ക്കുകയായിരുന്നു. ഇത് മിക്കവാറും ഒരു ഭീകരാക്രമണമാണെന്നാണ് ഫ്രഞ്ച് പൊലീസ് വിലയിരുത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ നാടകീയമായ വീഡിയോ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ അവസാനം പൊലീസിന്റെ വെടിയേറ്റാണ് ഭീകരൻ മരിച്ച് വീഴുന്നത്.
ആക്രമണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്ന മറ്റൊരു ഭീകരന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി സായുധരായ ഓഫീസർമാരെ സെൻട്രൽ പാരീസിന്റെ മുക്കും മൂലയും അരിച്ച് പെറുക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്ന ഭീകരന്റെ ഈസ്റ്റ് പാരീസിലുള്ള വീട് പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. സുരക്ഷാസേനകൾക്ക് ഇയാളെക്കുറിച്ചറിയാമെന്നും ഭീകരനാണെന്നുമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തനിക്ക് പൊലീസിനെ കൊല്ലണമെന്ന് ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്ന ഭീകരനാണിയാളെന്നും വ്യക്തമായിട്ടുണ്ട്.
മരിനെ ലി പെൻ അടക്കം ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം ഒരു ടിവി ചർച്ചയിൽ ഭാഗഭാക്കായി അധികം കഴിയുന്നതിന് മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
ആളുകൾ ഉച്ചത്തിൽ കരഞ്ഞ് ജീവൻ രക്ഷിക്കാനായി നാലുപാടും ചിതറിയോടി
ചാംപ്സ് എലിസീസിൽ ഭീകരൻ തുടർച്ചയായി വെടിയുതിർത്ത സ്വരം കേട്ട് ആളുകൾ കൂട്ടത്തോടെ ചിന്നിച്ചിതറി ഓടുകയും ഭയത്തോടെ ഉച്ചത്തിൽ കരയുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ബാഡി ഫിടായ്റ്റി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാരീസിൽ കഴിയുന്ന ടുണീഷ്യൻ വംശജനാണിദ്ദേഹം.
ഈ ആക്രമണത്തെ കുറിച്ച് അറിഞ്ഞ് തനിക്ക് ഭയമൊന്നും തോന്നിയിരുന്നില്ലെന്നും എന്നാൽ നിരവധി പേർ ജീവൻ രക്ഷിക്കാനുള്ള പരിഭ്രമത്തോടെ ഓടി രക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും ബാഡി വിവരിക്കുന്നു. ഇവിടുത്തെ സമീപതെരുവുകളിലുണ്ടായിരുന്ന ടൂറിസ്റ്റുകളടക്കമുള്ള നൂറ് കണക്കിന് പേർ പോലും പേടിയോടെ പരക്കം പാഞ്ഞിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. താൻ നടപ്പാതയിലൂടെ കടന്ന് പോകുമ്പോൾ പഴയ ഗ്രേ ഓഡിയായ എ 80ൽ നിന്നും ഭീകരൻ പൊലീസിന് നേരെ വെടിയുതിർക്കുന്നത് കണ്ടുവെന്നാണ് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്.
ആറ് പ്രാവശ്യമാണിയാൾ വെടിയൊച്ച കേട്ടിരിക്കുന്നത്. ആദ്യം പടക്കം പൊട്ടുകയാണെന്നാണ് താൻ ധരിച്ചതെന്നും ഇയാൾ പറയുന്നു. ഓഡിയിൽ മറഞ്ഞിരുന്നാണ് ഭീകരൻ പൊലീസിന് നേരെ വെടിവച്ചിരിക്കുന്നത്.
പാരീസിൽ മൂന്ന് വർഷത്തിനിടയിൽ നടക്കുന്ന ആറാമത്തെ ഭീകരാക്രമണം
നിലവിൽ പാരീസ് ഭീകരാക്രമണങ്ങളുടെ തലസ്ഥാനമായി മാറുന്നുവെന്നാണ് മിക്കവരും വിലയിരുത്തുന്നത്. മൂന്ന് വർഷത്തിനിടയിൽ ഇവിടെ ആറാമത്തെ ഭീകരാക്രമണമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 18നായിരുന്നു ഇവിടെ ഭീകരാക്രമണം നടന്നത്. ഓർലി എയർപോർട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. താൻ അല്ലാഹുവിന് വേണ്ടി മരിക്കാൻ വന്നതാണെന്ന് പറഞ്ഞായിരുന്നു ഈ ഭീകരൻ ആക്രമണം നടത്തിയിരുന്നത്. തുടർന്ന് പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. അതിന് മുമ്പ് ഫെബ്രുവരി മൂന്നിനായിരുന്നു പാരീസിലെ ചരിത്രപ്രാധാന്യമുള്ള ആർട്ട് ഗാലറിയായ ലൗറെ മ്യൂസിയത്തിൽ ഭീകരാക്രമണം നടത്തിക്കൊണ്ട് അഞ്ച് പ്രാവശ്യം വെടിവയ്പ്പ് നടന്നത്.
അതിന് മുമ്പ് കഴിഞ്ഞ വർഷം ജൂൺ 13ന് രണ്ട് പൊലീസുകാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം പാരീസിൽ നടന്നും. പൊലീസുകാർ അവരുടെ ഭവനങ്ങളിൽ വച്ചായിരുന്നു വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റാണിതിന് പിന്നിലെന്ന് വ്യക്തമായിരുന്ു. അതിന് മുമ്പ് 2015 നവംബർ 13നാണ് ഏറ്റവും കടുത്ത ഭീകരാക്രമണം പാരീസിലുണ്ടായത്. അന്ന് 130 പേരെയാണ് ഐസിസ് ഭീകരർ കൂട്ടക്കുരുതി ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുമായിരുന്നു ഇത്. നിരവധി ബോംബുകളുപയോഗിച്ചും വെടിയുതിർത്തുമായിരുന്നു അന്ന് ഭീകരർ വൻ നാശം വിതച്ചത്.
അതിന് മുമ്പ് 2015 ജനുവരി 7നായിരുന്നു മറ്റൊരു കൂട്ടക്കുരുതിക്ക് പാരീസ് ദൃക്സാക്ഷിയായിരുന്നത്. ഭീകരരായ രണ്ട് സഹോദരങ്ങൾ ഈ സംഭവത്തിൽ 11 പേരെ വെടി വച്ച് കൊല്ലുകയായിരുന്നു. ഇവിടുത്തെ ചാർളി ഹെബ്ഡോ മാഗസിന്റെ ഓഫീസിൽ കയറിയായിരുന്നു ഈ വെടിവയ്പ്. പ്രവാചകനായ മുഹമ്മദിനെ പരിസഹിച്ച് ീ മാഗസിനിൽ കാർട്ടൂൺ വരച്ചുവെന്നതിനുള്ള പ്രതികാരമായിരുന്നു ഇതിലൂടെ ഭീകരർ നിർവഹിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍