Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കോട്ട്‌ലാന്റിൽ കൊലപ്പെട്ട വേശ്യ ലണ്ടനിലെ നല്ലവളായ വീട്ടമ്മ; നൈജീരിയയിൽ നിന്നെത്തി മണിക്കൂറിന് 20,000 രൂപ ഈടാക്കിയിരുന്ന യുവതിയുടെ തൊഴിൽ അറിഞ്ഞ് ഞെട്ടി അയൽപക്കക്കാർ

സ്‌കോട്ട്‌ലാന്റിൽ കൊലപ്പെട്ട വേശ്യ ലണ്ടനിലെ നല്ലവളായ വീട്ടമ്മ; നൈജീരിയയിൽ നിന്നെത്തി മണിക്കൂറിന് 20,000 രൂപ ഈടാക്കിയിരുന്ന യുവതിയുടെ തൊഴിൽ അറിഞ്ഞ് ഞെട്ടി അയൽപക്കക്കാർ

പുറമെയ്‌ക്കു മാന്യമെന്ന് തോന്നുന്ന രീതിയിൽ ജീവിക്കുന്ന പലരുടെയും യഥാർത്ഥ ജീവിതവും സ്വഭാവവും പിന്നീട് അറിയുന്നതോടെ ഞെട്ടിയ അനുഭവം നമ്മിൽ പലർക്കുമുണ്ടാകാം. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിന്റെ ഞെട്ടലിലാണ് ലണ്ടനിലെ ജെസീക്ക മാക്ഗ്രാ എന്ന 36കാരിയുടെ അയൽക്കാരിപ്പോൾ. മകനെ നോക്കി ജീവിക്കുന്ന വാത്സല്യനിധിയും നല്ലവളുമായ വീട്ടമ്മയെന്ന ലേബലായിരുന്നു അയൽക്കാർക്കിടയിൽ ഇവർക്കുണ്ടായിരുന്ന ഇമേജ്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീട്ടിൽ നിന്നും അകലെയുള്ള അബാർഡീനിൽ വച്ച് കൊല ചെയ്യപ്പെട്ടതോടെയാണ് ഇവരുടെ യഥാർത്ഥ ചിത്രം വെളിച്ചത്ത് വന്നിരിക്കുന്നത്. നൈജീരിയയിൽ നിന്നുമെത്തിയ ഈ സ്ത്രീ മണിക്കൂറിന് 200 പൗണ്ട് ഈടാക്കിയിരുന്ന വേശ്യയാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

താൻ മകനെ നോക്കാൻ വേണ്ടി ഒരു സ്ട്രിപ്പറായി ജോലി ചെയ്യുകയാണെന്നായിരുന്നു ജെസീക്ക എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ വേശ്യയുടെ സേവനം പ്രദാനം ചെയ്തുകൊണ്ട് യുകെ മുഴുവൻ സഞ്ചരിക്കലായിരുന്നു ഇവരുടെ യഥാർത്ഥ തൊഴിൽ. ലൈംഗിക തൊഴിലിനായി രാജ്യം മുഴുവൻ സഞ്ചരിക്കുമ്പോൾ ലണ്ടനിലെ ഇവരുടെ വീട്ടിൽ യുവാവായ മകൻ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. അത്തരമൊരു യാത്രയ്ക്കിടയിലാണ് അബാർഡീനിലെ ഒരു ഫ്‌ലാറ്റിൽ വച്ച് ജെസീക്ക കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മരണവുമായി ബന്ധമുള്ള 25കാരനായ യുവാവിനെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഇയാളെ അബാർഡീൻ ഷെരീഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

ജെസീക്കയുടെ മരണത്തോട് പ്രതികരിക്കാൻ നോർത്ത്-വെസ്റ്റ് ലണ്ടനിലെ അവരുടെ വീട്ടിലുള്ള ബന്ധുക്കൾ സംസാരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ജെസീക്ക ഒരു ലൈംഗികതൊഴിലാളിയായിരുന്നുവെന്ന തിരിച്ചറിവിലുണ്ടായ ഞെട്ടലിൽ നിന്നും ഇവരുടെ സുഹൃത്തുക്കൾ ഇനിയും കരകയറിയിട്ടില്ല. അവർ ക്ലബുകളിലെ ഡാൻസറാണെന്നായിരുന്നു താൻ ധരിച്ചിരുന്നതെന്നാണ് ഒരു സുഹൃത്ത് പറയുന്നത്. പൂർണമായും ഒരു ഗേൾഫ്രണ്ടിന്റെ അനുഭവമായിരുന്നു ജെസീക്ക തന്റെ കസ്റ്റമർമാർക്ക് നൽകിയിരുന്നത്. തൊഴിലിന്റെ ഭാഗമായി സ്ഥിരമായി വിദേശങ്ങളിൽ ഹോളിഡേയ്ക്ക് പോവുന്നതും പതിവായിരുന്നു. ഇക്കാര്യം ഓൺലൈനിലൂടെ വീമ്പ് പറയുന്ന രീതിയിൽ വെളിപ്പെടുത്താറുമുണ്ടായിരുന്നു. എബോണി ബിയാൻക, കെല്ലി വെസ്റ്റ്, ബി ബിയാൻക എന്നീ പേരുകളിലായിരുന്നു ജെസീക്ക തന്റെ സേവനം പ്രദാനം ചെയ്തിരുന്നത്. അവർ ഒരു രാത്രിക്കുള്ള ചാർജായി ഈടാക്കിയിരുന്നത് 1800 പൗണ്ടാണെന്നാണ് അഡൽറ്റ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

താൻ സ്റ്റൈലിഷും ക്ലാസിക്കും സെക്‌സിയുമാണെന്നായിരുന്നു ജെസീക്ക സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇവരുടെ ടോപ്ലെസ് ഫോട്ടോകൾ അഡൽറ്റ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തന്റെ മുഖം മങ്ങിയതാക്കിയിട്ടായിരുന്നു ഇത്തരം ഫോട്ടോകൾ സൈറ്റിലിട്ടിരുന്നത്. തനിക്ക് മറ്റൊരു ജോലിയും സ്വകാര്യ ജീവിതവും ഉള്ളതിനാൽ നിലയും വിലയും കളയാൻ ആഗ്രഹമില്ലാത്തതിനാലാണ് മുഖം മങ്ങിയ ഫോട്ടോകൾ കൊടുക്കുന്നതെന്ന് ജെസീക്ക പ്രസ്തുത സൈറ്റിൽ വിശദീകരിക്കുകയും ചെയ്തിരുന്നു. അബാർഡീനിൽ വളർന്ന ജെസീക്ക് പിന്നീട് മാഞ്ചസ്റ്ററിലേക്കും ലണ്ടനിലേക്കും മാറിതാമസിക്കുകയായിരുന്നു. തന്റെ ജീവിതത്തിന്റെ സ്‌നേഹമാണെന്നാണ് മകനെ ജെസീക്ക വിശേഷിപ്പിച്ചിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ഇവരുടെ ഫേസ്‌ബുക്ക് പേജിൽ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP