രമേശ് രാജു സ്വന്തം ജീവൻ നൽകി രക്ഷിച്ചത് അഞ്ഞൂറോളം വിശ്വാസികളെ; ചാവേറിനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം; ആഭ്യന്തര യുദ്ധം സമ്മാനിച്ച ദുരിതങ്ങൾ തീരും മുമ്പ് കൃഷാന്തിനിക്ക് കാലം കാത്തുവെച്ചത് തോരാ കണ്ണുനീർ
മറുനാടൻ ഡെസ്ക്
കൊളംബോ:രമേശ് രാജു എന്ന നാല്പതുകാരനായ കെട്ടിട നിർമ്മാതാവ് സ്വജീവൻ പോലും തൃണവത്ഗണിച്ച് നടത്തിയ ഇടപെടലാണ് ശ്രീലങ്കയിലെ സ്ഫോടനങ്ങളിൽ മരണനിരക്ക് കുറയാൻ കാരണമായത്. അതിന് അദ്ദേഹം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനാണ്. സിയോൺ ചർച്ചിൽ പൊട്ടിത്തെറിക്കാനെത്തിയ ചാവേറിനെ പള്ളിയുടെ ഉള്ളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞത് രമേശ് രാജുവായിരുന്നു. പിടിക്കപ്പെടാൻ പോകുന്നു എന്ന തിരിച്ചറിവിൽ പള്ളിക്കു പുറത്തുവെച്ച് ചാവേർ പെട്ടിത്തെറിച്ചപ്പോൾ അതിനൊപ്പം ചിതറിത്തെറിച്ചത് രമേശിന്റെ കുടുംബത്തിന്റെ സ്വപനങ്ങളും സന്തോഷങ്ങളുമായിരുന്നെങ്കിലും സംരക്ഷിക്കാനായത് പള്ളിക്കുള്ളിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികളുടെ ജീവനാണ്.
രമേശ് രാജുവും ഭാര്യ സിയോൺ ചർച്ചിലെ സൺഡേ സ്കൂൾ അദ്യാപികയുമായ കൃഷാന്തിനിയും മക്കളായ രുക്ഷികയും നിരുബനും ഒരു ഞയറാഴ്ച്ചയും കുർബാന കൂടുന്നത് മുടക്കാറില്ലായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷാന്തിനി തന്റെ ജീവിതത്തിന്റെ പൂർവഭാഗം കഴിച്ചുകൂട്ടിയത് ഒരു അനാഥയായിട്ടാണ്. അവരുടെ ഏകാന്ത ജീവിതത്തിലേക്ക് താങ്ങും തണലുമായി രമേശ് രാജു എന്ന നന്മ കുടിയേറിയിട്ട് അധികനാളായിരുന്നില്ല. അതിനു ശേഷം സന്തോഷം ഇരട്ടിയാക്കി രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന സംതൃപ്ത കുടുംബ ജീവിതം നയിക്കുമ്പോഴും ദൈവം തനിക്കു വച്ചു നീട്ടിയ കരുണയും കരുതലും എന്നും നന്ദിപൂർവം സ്മരിക്കുവാൻ കൂടിയായിരുന്നു കൃഷാന്തിനി ഞയറാഴ്ച്ചകൾ മാറ്റിവെച്ചിരുന്നത്. പതിവു മുടക്കാതെ ആ ഈസ്റ്റർ ദിനത്തിലും രമേശ് രാജു തന്റെ ഭാര്യയേയും കുട്ടികളേയും കൂട്ടി സിയോൺ പള്ളിയിലെത്തി.
സൺഡേ സ്കൂളിലെ പാഠങ്ങൾ കഴിഞ്ഞപ്പോൾ കൃഷാന്തിനിയും രമേശ് രാജുവും കുട്ടികൾ ഇരുവരും പ്രെയർ ഹാളിന് വെളിയിലിറങ്ങി. മക്കൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കുർബാനയ്ക്ക് ഇനിയും സമയമുണ്ട്. മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഭാര്യയെ ചുമതലപ്പെടുത്തി രമേശ് ബാബു പള്ളിമുറ്റത്ത് നിന്നു. ഭാര്യയും കുട്ടിുകളും അടുത്തുള്ള ടീ ഷോപ്പിലേക്കും പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് തോളിൽ ഒരു വലിയ ബാഗും പേറികൊണ്ട് ഒരാൾ ആ വഴി വന്നത്. സ്ഥിരമായി പള്ളിയിൽ വരുന്നതിനാൽ പള്ളിയിൽ എത്തുന്നവരെയൊക്കെ നല്ല പരിചയമുണ്ടായിരുന്ന രമേശ് രാജുവിന് അപരിചിതനെ കണ്ടപ്പോൾ പന്തികേട് മണത്തു. അദ്ദേഹം അയാളെ തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചു. ബാഗിൽ എന്താണ് എന്ന ചോദ്യത്തിന് കാമറയാണ് പ്രാർത്ഥനയുടെ വിഡിയോ പിടിക്കാൻ വേണ്ടി വന്നതാണ് എന്നായിരുന്നു മറുപടി.
അനുവാദമില്ലാതെ വീഡിയോ എടുക്കാൻ പറ്റില്ലെന്നും, പിതാവിനെ കണ്ട് അനുവാദം വാങ്ങാതെ പള്ളിക്കുള്ളിലേക്ക് കടത്തിവിടില്ലെന്നും രമേശ് രാജു പറഞ്ഞു. എന്നാൽ അത് ചെവിക്കൊള്ളാതെ അപരിചിതൻ അവിടെ തന്നെ നിന്നു. പ്രയർ ഹാളിലേക്ക് കടക്കാൻ ശ്രമിച്ച അപരിചിതനെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
കൃഷാന്തിനിയും കുട്ടികളും പ്രഭാത ഭക്ഷണവും കഴിഞ്ഞ് തിരിച്ച് പള്ളിക്കുള്ളിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പൊട്ടിത്തെറിശബ്ദം കേട്ടത്. ഏകദേശം 450 പേരാണ് ആ പ്രെയർ ഹാളിനുള്ളിൽ അപ്പോഴുണ്ടായിരുന്നത്. കുർബാന കൂടാനായി ഹാളിനുള്ളിൽ കേറിയിരുന്നവർ നാലുപാടിനും പാഞ്ഞു. പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീപിടിച്ചു. ആംബുലൻസുകൾ മണിമുഴക്കികൊണ്ട് കടന്നുവന്നു, പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയുമെല്ലാം ആശുപത്രികളിലേക്ക് നീക്കി.
കൃഷാന്തിനിയും കുട്ടികളും രമേശിനെ തിരഞ്ഞു. രമേശിനെ കാണാഞ്ഞ് ഭാര്യയും മക്കളും പരിഭ്രമിച്ചു. പിന്നെ, അവർ കരുതി, പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരുടെ കൂട്ടത്തിൽ രമേശും ഉണ്ടാവുമെന്ന്. അവർ നേരെ ആശുപതിയിലേക്ക് പാഞ്ഞു. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരുടെ കൂട്ടത്തിലോ പരിക്കേറ്റവരുടെ കൂട്ടത്തിലോ അവർക്ക് രമേശിനെ കണ്ടെത്താനായില്ല.
ഒടുവിൽ, മണിക്കൂറുകൾക്കു ശേഷം, തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിൽ ആശുപത്രിയിൽ മരിച്ചുകിടന്ന മൃതദേഹങ്ങൾക്കിടയിൽ നിന്നും തന്റെ ഭർത്താവിന്റെ വെണ്ണീർ നിറമുള്ള മുറിക്കയ്യൻ ഷർട്ട് കൃഷാന്തിനി തിരിച്ചറിഞ്ഞു.
പെട്ടിത്തെറിച്ച ചാവേറിന്റെ ഏറ്റവും അടുത്ത് നിന്നിരുന്നത് രമേശ് രാജുവായിരുന്നു. അതുകൊണ്ടുതന്നെ ആ സ്ഫോടനത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം ഏറ്റുവാങ്ങിയവരിൽ ഒരാളും. ബോംബ് പൊട്ടിയ ആ നിമിഷം തന്നെ കൊല്ലപ്പെട്ടിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകുന്നേരം രമേശ് രാജുവിന്റെ അടക്ക് നടന്നു. അദ്ദേഹത്തിന്റെ പരിചയക്കാർക്കും, അയൽ വാസികൾക്കും നാട്ടുകാർക്കുമൊപ്പം പൊലീസിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആ ദിവസം ജീവിതത്തിൽ ആദ്യമായി രാജുവിന്റെ വലിയൊരു ചിത്രം ഫ്ളക്സിൽ അടിച്ചുവന്നു. അത് കാണാനുള്ള ഭാഗ്യം പക്ഷേ, രാജുവിനുണ്ടായില്ലെന്നു മാത്രം.
രമേശ് രാജുവിന്റെ യഥാസമയമുള്ള ഇടപെടൽ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ജീവനും ഒരു കുടുംബത്തിന്റെ നാഥനെയും ആണെങ്കിലും അത് രക്ഷിച്ചത് ആ സമയം പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന അഞ്ഞൂറോളം വിശ്വാസികളുടെ ജീവനാണ്. അന്നവിടെ കൊല്ലപ്പെട്ടത് 28 പേർ മാത്രമായിരുന്നു. ആ ബാഗും കൊണ്ട് അകത്തേക്ക് പോവുന്നതിൽ നിന്നും രമേശ് രാജു എന്ന സാധാരണക്കാരനായ ഇടവകാംഗം ചാവേറിനെ തടഞ്ഞില്ലായിരുനെങ്കിൽ അന്നവിടെ നൂറുകണക്കിനാളുകൾക്ക് അവരുടെ ജീവൻ നഷ്ടമായേനെ.
വിശ്വാസം ഭ്രാന്തമാകുന്നതോടെ വെള്ളത്തിന് തീപിടിക്കുന്ന അവസ്ഥയാണ്. തീയണയ്ക്കേണ്ട വെള്ളത്തിനു തന്നെ തീ പിടിച്ചാൽ എന്തു ചെയ്യാനാകും. സർവ്വനാശിയായ തീയായി മാറുന്ന വിശ്വാസത്തിനൊപ്പം തന്നെ മറ്റുള്ളവർക്ക് വെളിച്ചവും ഊർജ്ജവും പകരുന്ന തീനാളങ്ങളും ഉണ്ട് എന്നതാണ് സത്യം. പരജീവനെത്ത ശേഷം പരലോകത്തു പോയി സുഖജീവിതം സ്വപ്നം കാണുന്നവരുടെ കാലത്ത് സ്വജീവൻ ബലി നൽകിയും മറ്റുള്ളവരുടെ സ്വർഗ തുല്യമായ ജീവിതങ്ങൾ സംരക്ഷിച്ച രമേശ്രാജു ലോകത്തിന് മുന്നിൽ മാതൃകയാകുകയാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന പ്രവാചക വചനത്തിനുമപ്പുറം തന്റെ ജീവനെക്കാളും സഹജീവികളെ സ്നേഹിച്ച രമേശ് ബാബുവിന്റെ ജീവിതം തുണയായത് നൂറുകണക്കിന് മനുഷ്യ ജീവനുകൾക്കാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍