ബ്രിട്ടണിൽ റഫറണ്ടം ജൂണിൽ നടന്നേക്കും; അതിന് മുമ്പ് അനുകൂല ഇളവുകൾ പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂണിയൻ; യുകെ യൂറോപ്യൻ യൂണിയൻ വിടാനുള്ള സാധ്യത മങ്ങി
രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരുമോ ഇല്ലയോ എന്നതാണ് റഫണ്ടത്തിൻെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ഇപ്പോൾ സജീവമാകുന്ന ചർച്ചാ വിഷയം. ജൂണിൽ റഫറണ്ടം നടന്നേക്കുമെന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ ബ്രിട്ടനെ ഏത് വിധേനയും യൂറോപ്യൻ യൂണിയനിൽ പിടിച്ച് നിർത്താനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ യൂണിയൻ നേതാക്കൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടന് ഏതാനും ഇളവുകൾ പ്രഖ്യാപിക്കാൻ യൂണിയൻ ഒരുങ്ങുകയാണ്. ഇക്കാരണത്താൽ രാജ്യം യൂണിയൻ വിടാനുള്ള സാധ്യതയ്ക്ക് ഇപ്പോൾ മങ്ങലേറ്റിട്ടുമുണ്ട്. കുറച്ച് മുമ്പ് വരെ യൂണിയൻ വിടാനുള്ള തീരുമാനത്തെ ശക്തമായി അനുകൂലിക്കുകയും അതിന് വേണ്ടി അക്ഷീണം യത്നിക്കുകയും ചെയ്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഇതു സംബന്ധിച്ച നിലപാടുകളിലും ഇപ്പോൾ അയവ് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള വിലപേശലിന്റെ ഫലമായി ബ്രിട്ടൻ ഇപ്പോൾ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. യൂണിയന്റെ പൊതുവെയുള്ള ചില നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ബ്രിട്ടന് ഇത് പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് ഡീലിനെ കാമറോൺ സ്വാഗതം ചെയ്തിട്ടുണ്ട്. റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ യൂണിയൻ ബ്രിട്ടന് നൽകുന്ന വാഗ്ദാനങ്ങളും ഇളവുകളുമാണ് ഇതിലെ ഉള്ളടക്കം. പ്രസ്തുത ഡീലിൽ റെഡ്കാർഡ് സിസ്റ്റം എന്നൊരു സംവിധാനം ബ്രിട്ടന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിലൂടെ എംപിമാർക്ക് യൂറോപ്യൻ യൂണിയന്റെ അനാവശ്യ നിർദ്ദേശങ്ങൾക്ക് തടയിടാനും നിലവിലുള്ള നിയമങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ റദ്ദാക്കാനും സാധിക്കും. പ്രസ്തുത ഡീലിൽ എമർജൻസി ബ്രേക്ക് എന്നൊരു ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് റഫറണ്ടത്തിന് ശേഷം യുകെ സർക്കാരിന് യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ഇൻവർക്ക് ബെനഫിറ്റുകൾ നിഷേധിക്കാനുള്ള അധികാരം ലഭിക്കുന്നതാണ്.
ടസ്കിന്റെ ഇത്തരത്തിലുള്ള മനോഹരമായ വാഗ്ദാനങ്ങൾ ലഭിച്ചതിനെ തുടർന്ന് കാമറോൺ വരുന്ന ആഴ്ചകളിൽ ജൂണിൽ റഫണ്ടം നടത്താനുള്ള പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നാല് മാസം റഫറണ്ടത്തിന് വേണ്ടി പ്രചാരണം നടത്താനും സാവകാശം ലഭിക്കുന്നതാണ്. അവസാന ഡീലിനെ സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കകം നടക്കുന്ന 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ വച്ചുണ്ടാകുമെന്നാണ് കരുതുന്നത്.പുതിയ ഡീലിനെ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ബെനഫിറ്റുകൾ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് നിഷേധിക്കാനുള്ള കാമറോണിന്റെ തീരുമാനത്തെ മുമ്പ് ഈ രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. വൈസ്ഗ്രാഡ് ഗ്രൂപ്പിലുൾപ്പെട്ടിരുന്ന പ്രസ്തുത ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവ ഇപ്പോൾ ബ്രിട്ടന്റെ എമൻജൻസി ബ്രേക്ക് അടക്കമുള്ള ഡിമാന്റുകൾ അംഗീകരിച്ചുവെന്നാണ് സർക്കാർ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.
ഇപ്പോഴുണ്ടാക്കിയ ഡീൽ ബ്രിട്ടന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് കാമറോൺ ഞായറാഴ്ച രാത്രി പ്രതികരിച്ചതിനെ തുടർന്ന് പ്രസ്തുത ഡീൽ പ്രസിദ്ധീകരിക്കരുതെന്ന സമ്മർദം ടസ്കിന് മേൽ ശക്തമായിരുന്നു.തുടർന്ന് കഴിഞ്ഞ രാത്രി റെഡ് കാർഡ് സിസ്റ്റം എന്ന അധികാരം കൂടി യൂറോപ്യൻ യൂണിയനിൽ നിന്ന് നേടിയ ശേഷമാണ് കാമറോൺ ഇക്കാര്യത്തിൽ തൃപ്തനാവുകയും തുടർന്ന് ഈ ഡീൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നത്.നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് യൂറോപ്യൻ കമ്മീന് യെല്ലോ കാർഡ് പുറപ്പെടുവിക്കാനുള്ല അധികാരം മാത്രമേയുള്ളൂ. ഇതിലൂടെ ഒരു നിയമം പുനപരിശോധിക്കാൻ അംഗരാജ്യങ്ങൾക്ക് കഴിയും. ഇതിന് പുറമെ കൂടുതൽ സങ്കീർണമായ ഓറഞ്ച് കാർഡ് എന്നൊരു സിസ്റ്റംകൂടി നിലവിലുണ്ട്.ഇത് പ്രകാരം ഓരോ രാജ്യങ്ങളുടെയും പാർലിമെന്റുകളിലെ 50 ശതമാനം അംഗങ്ങൾ ഒരു യൂറോപ്യൻ യൂണിയൻ നിയമത്തെ എതിർക്കുകയാണെങ്കിൽ പ്രസ്തുത രാജ്യത്തിന് ഓറഞ്ച് കാർഡ് പുറപ്പെടുവിച്ച് പ്രസ്തുത നിയമം റിവ്യൂ ചെയ്യാൻ യൂണിയനോട് ആവശ്യപ്പെടാവുന്നതാണ്.എന്നാൽ ഇപ്പോൾ ബ്രിട്ടന് ലഭ്യമാക്കിയിരിക്കുന്ന റെഡ് കാർഡ് പോലെ യൂണിയൻ നിയമത്തെ തീർത്തും ഇല്ലാതാക്കാനുള്ള അധികാരം ഒരൊറ്റ അംഗരാഷ്ട്രത്തിനും നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
റെഡ്കാർഡിലൂടെ അനാവശ്യമായ ഏത് യൂറോപ്യൻ യൂണിയൻ നിയമത്തെയും കോമൺസിന് വീറ്റോ ചെയ്യാമെങ്കിലും യൂറോപ്യൻ യൂണിയനിലെ നാഷണൽ പാർലിമെന്റിലെ 55 ശതമാനം എംപിമാരുടെയും എംഇപിമാരുടെയും പിന്തുണ ഇതിന് ആവശ്യമാണ്.നിലവിൽ യുകെയിലേക്കുള്ള കുടിയേറ്റം ഇവിടുത്തെ പൊതുസേവനങ്ങളെ തകിടം മറിക്കുന്നുവെന്ന യുകെയുടെ വാദത്തെ ഞായറാഴ്ച രാത്രി നടന്ന ചർച്ചയിൽ ടസ്കും അംഗീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിന് അദ്ദേഹം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇത്തരത്തിൽ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ബെനഫിറ്റുകൾ റദ്ദാക്കുന്നതിനുള്ള ശ്രമം കാമറോൺ ആരംഭിച്ചിട്ട് കുറച്ച് കാലമായിരിക്കുന്നു. അതാണിപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പുതിയ ബ്രേക്കിലൂടെ യുകെയിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിന് തടയിടാനാകുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ നെറ്റ് മൈഗ്രേഷൻ റെക്കോർഡ്നിലയായ 180,000 ത്തിൽ കഴിഞ്ഞ വർഷമെത്തിയതിനെ തുടർന്നായിരുന്നു കാമറോൺ ഇത് നിയന്ത്രിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നത്. യുകെയിലേക്ക് വരുന്നവരും ഇവിടെ നിന്ന് പോകുന്നവരുമായ കുടിയേറ്റക്കാരുടെ വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ.നെറ്റ് മൈഗ്രേഷൻ പതിനായിരങ്ങളിലൊതുക്കുമെന്ന തന്റെ വാഗ്ദാനം എങ്ങനെയെങ്കിലും ഫലവത്താക്കുകയെന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് കാമറോൺ യൂറോപ്യൻ യൂണിയനോട് ഇത്തരത്തിൽ വിലപേശി ഇളവുകളും അധികാരങ്ങളും സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി തന്നെയാണ് അദ്ദേഹം യൂണിയൻ വിട്ട് പോകുന്നതിനുള്ള റഫറണ്ടത്തിനായി കുറച്ച് മുമ്പ് വരെ കരുക്കൾ നീക്കിക്കൊണ്ടിരുന്നതും. എന്നാൽ യൂണിയൻ പുതിയ ഇളവുകളുമായി രംഗത്തെത്തിയതോടെ യൂണിയനിൽ തുടർന്ന് കൊണ്ടുള്ള കുടിയേറ്റ നിയന്ത്രണങ്ങളായിരിക്കും പ്രധാനമന്ത്രി ഇനി സ്വീകരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍