Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

82കാരനെ കെട്ടിയ 25കാരി മോഡലിന് ചുവട് പിഴച്ചു; ബിസിനസ്സ് നിയന്ത്രണം ഏറ്റെടുത്തതോടെ അടിതുടങ്ങി; വിവാഹമോചനത്തെ കുറിച്ച് ആലോചനയെന്ന് കോടീശ്വരൻ

82കാരനെ കെട്ടിയ 25കാരി മോഡലിന് ചുവട് പിഴച്ചു; ബിസിനസ്സ് നിയന്ത്രണം ഏറ്റെടുത്തതോടെ അടിതുടങ്ങി; വിവാഹമോചനത്തെ കുറിച്ച് ആലോചനയെന്ന് കോടീശ്വരൻ

രുപത്തഞ്ചുകാരിയായ ജർമൻ ടിവി അവതാരകയും മുൻ പ്ലേബോയ് മോഡലുമായ കാത്തി ഷമിറ്റ്‌സ് 82കാരനായ റിച്ചാർഡ് ലംഗറെ മിന്നു കെട്ടിയത് മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നത് ആരും മറന്നിട്ടുണ്ടാകില്ല. എന്നാൽ തന്നെക്കാൾ 57 വയസു മൂത്ത റിച്ചാർഡ് ലംഗറെ കാത്തി വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ വയോധികകോടീശ്വരനെ കെട്ടിയ മോഡലിന് ചുവട് പിഴച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. റിച്ചാർഡിന്റെ ബിസിനസ്സിന്റെ നിയന്ത്രണം കാത്തി ഏറ്റെടുത്തതോടെ ഇരുവരും തമ്മിൽ പടലപ്പിണക്കങ്ങൾ ആരംഭിച്ചുവെന്നാണ് കേൾക്കുന്നത്.

റിച്ചാർഡിന്റെ 21കാരിയായ മകൾ ജാക്കി അച്ഛന്റെ ബിസിനസ്സിൽ സജീവമായിരുന്നു. എന്നാൽ കാത്തി ബിസിനസ്സ് ഏറ്റെടുക്കാനെത്തിയതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും മകൾ പിണങ്ങിപ്പോയെന്നുമാണ് കേൾക്കുന്നത്. ജാക്കിയുടെയും കാത്തിയുടെ ബിസിനസ്സ് നടത്തിപ്പ് തീർത്തും വ്യത്യസ്തമായതിനാൽ ഇവർ തമ്മിലുള്ള സ്പർദ്ദ വർധിച്ച് വരികയായിരുന്നുവത്രെ. മോഹിച്ച് മോഹിച്ച് കെട്ടിയ കാത്തിയെ ഒഴിവാക്കി തലവേദനയില്ലാതാക്കാനും റിച്ചാർഡ് ആലോചിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്.

എന്നാൽ തങ്ങൾ സ്‌നേഹത്തിന് വേണ്ടിയാണ് പരസ്പരം ഒന്നിച്ചതെന്നും അതിനെക്കുറിച്ച് ഇപ്പോഴും ബോധ്യമുണ്ടെന്നുമാണ് ഇന്ന് രാവിലെ നടത്തിയ പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കുന്നത്. തന്റെ മകളായ ജാക്കി തന്റെ കമ്പനിയിൽ പ്രവർത്തിച്ച് വന്നിരുന്നുവെന്നും തനിക്ക് പകരം നിരവധി കാര്യങ്ങൾ അവർ ചെയ്തിരുന്നുവെന്നും റിച്ചാർഡ് വ്യക്തമാക്കി. ഒരു അവധിക്കാല യാത്രക്ക് പോയ ജാക്കി തന്റെ ബിസിനസ്സിലേക്ക് ഇനി തിരിച്ചെത്താൻ സാധ്യതയില്ലെന്നും റിച്ചാർഡ് പറയുന്നു. ഓസ്‌ട്രേലിയൻ തലസ്ഥാനമായ വിയന്നയിലെ സിറ്റിഷോപ്പിങ് കോംപ്ലക്‌സിന്റെ മാനേജ്‌മെന്റ് ജാക്കിയായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ ഇനി അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എത്തില്ലെന്നാണ് സൂചന. തന്റെ പുതിയ ഭാര്യയായ കാത്തിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കാത്തി മാറി നിൽക്കുന്നതെന്ന് റിച്ചാർഡ് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് റിച്ചാർഡ് കാത്തിയെ വിവാഹം ചെയ്തത്. കാത്തിയുടെ ആദ്യവിവാഹമാണ് ഇതെങ്കിലും ഓസ്‌ട്രേലിയയിലെ കോടീശ്വരനായ റിച്ചാർഡിന്റെ അഞ്ചാമത്തെ വിവാഹമായിരുന്നു ഇത്. തന്റെ നാലാമത്തെ ഭാര്യയുമായുള്ള വിവാഹമോചനത്തെ തുടർന്ന് താറുമാറായ റിച്ചാർഡിന്റെ ബിസിനസ്സ് വീണ്ടും അഭിവയോധികി പ്രാപിച്ചത് കാത്തിയുമായുള്ള ബന്ധത്തെ തുടർന്നാണ്. കാത്തി അദ്ദേഹത്തിന്റെ മനസ്സു മാറ്റിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതലാണിവർ തമ്മിലുള്ള ബന്ധം ആരംഭിച്ചത്.ഓസ്ട്രിയൻ ബില്യണറായ റിച്ചാർഡ് നാലു തവണ വിവാഹമോചനം നേടിയതോടെ ഇനി വിവാഹമേയില്ല എന്ന കടുത്ത തീരുമാനത്തിലായിരുന്നു. എന്നാൽ കാത്തി ആ തീരുമാനമെല്ലാം മാറ്റിയെടുത്തത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യം ഇവരുടെ വിവാഹവേളയിൽ വ്യാപകമായി ഉയർന്നിരുന്നു.

കാത്തിയ കണ്ടുമുട്ടുമ്പോൾ റിച്ചാർഡ് അവസാനം വിവാഹമോചനം നേടിയിട്ട് ഏഴു വർഷം ആയിട്ടുണ്ടായിരുന്നു. ഇനിയുള്ള ജീവിതത്തിൽ വിവാഹമേ വേണ്ട എന്ന തീരുമാനം ആയിരുന്നു റിച്ചാർഡിന്. കാത്തി മനസുമാറ്റിയെടുത്തുവെങ്കിലും റിച്ചാർഡിന്റെ ഉള്ളിൽ ഭയം അന്നേയുണ്ടായിരുന്നു. പുതിയ ഭാര്യയുടേയും കണ്ണ് തന്റെ സ്വത്തിലാണോ എന്ന പേടി റിച്ചാർഡിന് അന്നേയുണ്ടായിരുന്നു. കാത്തിയുമായി ഇപ്പോൾ അകലാൻ തുടങ്ങിയതോടെ റിച്ചാർഡിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. സ്ത്രീകൾ വളരെ അപകടകാരികളാണ്. അവരെ വിവാഹം കഴിക്കുകയെന്നതും അതിനെക്കാൾ അപകടമാണ്. എന്നാൽ ചെറുപ്പക്കാരികളായ സ്ത്രീകളോടൊത്ത് ഇടപഴകുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ് 82കാരനാണെങ്കിലും തന്റെ മനസ് ഇപ്പോഴും ചെറുപ്പം തന്നെയാണെന്ന് റിച്ചാർഡ് വിവാഹ അവസരത്തിൽ തുറന്നടിച്ചിരുന്നു.

റിച്ചാർഡിനെ വിവാഹം ചെയ്ത ശേഷമുള്ള ആഡംബര ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ റിച്ചാർഡിനെ വിവാഹം ചെയ്യാനുള്ള കാരണം അതല്ലെന്നും കാത്തി പറയുന്നുണ്ട്. അതിനെക്കാളുപരി റിച്ചാർഡിനെ താൻ സ്‌നേഹിക്കുന്നുവെന്നാണ് കാത്തിയുടെ വിവാഹ അവസരത്തിൽ വ്യക്തമാക്കിയിരുന്നത്. ടിവി അവതാരകയെന്ന നിലയിൽ പേരുനേടാൻ ആഗ്രഹിക്കവേയാണ് കാത്തി റിച്ചാർഡിന്റെ ജീവിതപങ്കാളിയായത്. അവസാനം റിച്ചാർഡിനു വേണ്ടി താൻ കരിയർ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ മോഡൽ പറഞ്ഞിരുന്നു.

ശതകോടീശ്വരനായ റിച്ചാർഡ് ഓസ്ട്രിയയ്ക്കു പുറമേ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായൊന്നുമല്ല. സെലിബ്രിറ്റികളായ സ്ത്രീകൾക്കൊപ്പം പ്രശസ്തമായ വിയന്ന ഓപ്പറ ബാളിൽ പങ്കെടുത്ത് വാർത്തകളിൽ ഒട്ടേറെ തവണ ഇടം പിടിച്ചിട്ടുണ്ട്. റാക്വൽ വെൽഷ്, ഫറാ ഫോസെറ്റ്, കാർമൻ ഇലക്ട്ര, പമേല ആൻഡേഴ്‌സൺ, പാരീസ് ഹിൽട്ടൺ തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം ഓരോ വർഷവും വിയന്ന ഓപ്പറ ബാളിൽ പങ്കെടുക്കാറുണ്ട്. അതിനായി എത്ര പണം ചെലവഴിക്കാനും റിച്ചാർഡിന് മടിയില്ല. കഴിഞ്ഞ വർഷം ഓപ്പറ ബാളിൽ പങ്കെടുക്കാൻ കിം കർദാഷിയാന് നൽകിയത് 500,000 ഡോളറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP