അഭയം നൽകാൻ ഒരു രാജ്യം പോലുമില്ല; മരണം കാത്ത് സ്ത്രീകളും കുട്ടികളുമടക്കം എണ്ണായിരത്തോളം റോഹിങ്യ മുസ്ലിങ്ങൾ നടുക്കടലിൽ; മ്യാന്മറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദുരിതജീവനുകൾ ലോകത്തോട് സഹായം യാചിക്കുന്നു
ജക്കാർത്ത: ജന്മനാട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ അയൽരാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങിയ ആയിരക്കണക്കിന് റോഹിങ്യ മുസ്ലിങ്ങൾ മരണം കാത്ത് നടുക്കടലിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മ്യാന്മർ ജനതയാണ് ഒരു ബോട്ടിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്.
രോഗങ്ങൾക്കും പട്ടിണിക്കും നടുവിലുള്ള ഈ ജനവിഭാഗത്തെ സ്വീകരിക്കാൻ മലേഷ്യയും ഇന്തോനേഷ്യയും തായ്വാനും അടക്കമുള്ള അയൽ രാജ്യങ്ങൾ വിസമ്മതിച്ചു. ഇതോടെയാണ് എങ്ങും പോവാനില്ലാതെ ഈ മനുഷ്യർ ലോകത്തിനോട് സഹായം യാചിക്കുന്നത്.
കുട്ടികളുടെ ക്ഷേമങ്ങൾക്കായുള്ള ഒരു സന്നദ്ധ സംഘടനയെ ഒരു ബോട്ടിലുള്ളവർ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തറിഞ്ഞത്. 50 സ്ത്രീകളും 84 കുട്ടികളുമുള്ള ഒരു ബോട്ടിലുള്ളവരാണ് സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടത്. ഇത്തരത്തിൽ ആയിരങ്ങളാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.
വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് പല ബോട്ടുകളിലെയും ഡ്രൈവർമാരും ജീവനക്കാരുമൊക്കെ ബോട്ടുകളിലുള്ളവരെ തനിച്ചാക്കി രക്ഷപ്പെട്ടിരിക്കുകയാണ്. ഭക്ഷണമോ മരുന്നുകളോ ഇല്ലാതെ വിവിധ രോഗങ്ങളാൽ വലഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഈ ബോട്ടുകളിൽ കുടുങ്ങിക്കഴിയുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഇന്തോനേഷ്യയെ സമീപിച്ചപ്പോൾ അവർ ഓടിക്കുകയായിരുന്നുവെന്ന് ബോട്ടിലുള്ളവർ പറയുന്നു. തങ്ങളുടെ രാജ്യത്ത് അഭയാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് മലേഷ്യയും വ്യക്തമാക്കി. സമീപ രാജ്യങ്ങളും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന് മുൻ യു.എസ് കോൺഗ്രസ് അംഗം ടോം ആൻഡ്രെ അമേരിക്കയോട് ആവശ്യപ്പെട്ടു. ആൻഡമാൻ കടൽ കൂട്ട ശവമാടം ആവുന്നതിനു മുമ്പ് ഇടപെടണമെന്ന് രാജ്യാന്തര സമൂഹത്തോടും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം ഒഴിവാക്കാൻ യു.എൻ അഭയാർഥിവിഭാഗം ഹൈകമീഷണറുടെ മേൽനോട്ടത്തിൽ യു.എസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ അടിയന്തരയോഗം ചേർന്നിരുന്നു.
പക്ഷേ, അഭയാർഥികൾക്കായി മലാക്ക കടലിൽ തിരച്ചിൽ നടത്താൻ പദ്ധതികൾ ആലോചിക്കാതെ യോഗം പിരിഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയാൽപോലും ഇവരെ എന്തുചെയ്യുമെന്നതാണ് പ്രശ്നം. മ്യാന്മറിലേക്ക് തിരിച്ചു പോവാൻ ഇവർക്കാവില്ല. ഇനിയും ലക്ഷക്കണക്കിന് അഭയാർത്ഥികൾ വരുമെന്ന ആശങ്കയിൽ മറ്റ് രാജ്യങ്ങൾ ഇവർക്കു നേരെ വാതിൽ അടക്കുകയാണ്.
ബുദ്ധമതക്കാർക്ക് മുൻതൂക്കമുള്ള മ്യാന്മറിൽ ജീവിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിങ്യകൾ. ആയിരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ കുടിയേറിയ കച്ചവടക്കാരുടെ പിന്മുറക്കാരാണിവർ. പടിഞ്ഞാറൻ മ്യാന്മറിലെ അരാകൻ മേഖലയിൽ പ്രത്യേക രാഷ്ട്രവാദം ഉയർത്തുന്ന റോഹിങ്യാ മുസ്ലീങ്ങൾക്കെതിരെ ഭരണകൂടം നിരന്തര ആക്രമണമാണ് നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള സംഘർഷമാണ് മേഖലയിലേത്. ലോകത്ത് ഏറ്റവും വേട്ടയായപ്പെടുന്ന ന്യൂനപക്ഷ സമൂഹമായാണ് റോഹിങ്യ മുസ്ലിങ്ങളെ ഐക്യ രാഷ്ട്ര സഭ കാണുന്നത്. ബംഗ്ലാദേശിലും സൗദി അറേബ്യയിലും പാക്കിസ്ഥാനിലും ഇവർ ഉണ്ടങ്കിലും കൂടുതലും മ്യാന്മറിലാണ്. എല്ലാ രാജ്യങ്ങളിലും ആർക്കും വേണ്ടാത്തവരാണ് സാമ്പത്തികമായും സാമൂഹ്യമായും തകർന്ന ഈ വിഭാഗക്കാർ. സ്വന്തം നാടായ മ്യാന്മറിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ബുദ്ധിസ്റ്റ് രാജ്യമായ മ്യാന്മറിൽ സർക്കാർ സംവിധാനങ്ങൾ ഇവരെ പതിറ്റാണ്ടുകളായി പൂർണ്ണമായും അവഗണിക്കുകയാണ്. ദേശീയ നിയമം അനുസരിച്ച് ഇവർക്ക് പൗരത്വം പോലുമില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ഇവർക്ക് ഇടമില്ല. യാത്രാസ്വാതന്ത്ര്യവും കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ ഈ വിഭാഗത്തിൽ പെട്ട 280 പേരാണ് മ്യാന്മറിൽ കൊല്ലപ്പെട്ടത്. തൊഴിലെടുക്കാൻ അവകാശമില്ലാത്ത ഇവർ വർണ്ണവിവേചന നയത്തിന്റെ ഇരകളായി, അടിമകളായി കഴിയുകയാണ് ഈ ജനവിഭാഗം. ഈ അവസ്ഥയിലാണ്, ഇവർ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
ബോട്ടുകളിൽ മറ്റ് രാജ്യങ്ങളിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘങ്ങളും ഇവിടെ സജീവമാണ്. ആയിരക്കണക്കിന് ഡോളർ നൽകിയാണ് ഈ കള്ളക്കടത്ത് ബോട്ടുകളിൽ ഇവർ പുറപ്പെടുന്നത്. എന്നാൽ, ഇത്തരം സംഘങ്ങളെ അടുപ്പിക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറല്ല. ഇതിനാൽ, പലപ്പോഴും ഇവർ എങ്ങുമല്ലാതെ ആകുകയാണ്. ഒരുമാസത്തിലേറെയായി കടലിൽ അലയുന്ന സംഘമാണ് മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ടത്. തായ് മത്സ്യബന്ധന ബോട്ടിലാണ് തങ്ങളെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. ഭക്ഷണവും വെള്ളവും തീർന്നു പോയി. സഹായത്തിനായി ഞങ്ങൾ യാചിക്കുകയാണെന്നും അവർ പറയുന്നു. അതിനിടെ മ്യാന്മർ നേവി ബോട്ടിന്റെ എൻജിനും തകർത്തു. കടത്തിയ ഇടനിലക്കാർ നേവി ബോട്ടുകളിൽ രക്ഷപ്പെട്ടു. എൻജിൻ തകർത്തതോടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയാണ്. കടന്നുപോകുന്ന ബോട്ടുകളിൽ നിന്നൊന്നും സഹായം ലഭിക്കുന്നില്ല. കുടിവെള്ളം തീർന്നിട്ട് 10 ദിവസമായി. ഇത്തരത്തിൽ എണ്ണായിരത്തോളം ആളുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
Stories you may Like
- മ്യാന്മർ സൈനികർ കൂട്ടത്തോടെ മിസോറമിലേക്ക്; ഇടപെട്ട് കേന്ദ്രസർക്കാർ
- ഇന്ത്യ മ്യാന്മർ അതിർത്തിയിൽ വേലികെട്ടും: അമിത് ഷാ
- മ്യാന്മർ പൗരന്മാരുടെ അനധികൃത കുടിയേറ്റം തടയാൻ നീക്കവുമായി മണിപ്പുർ സർക്കാർ
- കേരളത്തിൽ ആരും റാലി നടത്താത്ത മനുഷ്യക്കുരുതികളുടെ കഥ!
- കേരളത്തിൽ ബംഗാളിൽ കനത്ത ജാഗ്രത; ദേശീയ ദുരന്ത നിവാരണ സേന രംഗത്ത്; പെരുമഴ തുടരും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍