തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ; ഒരു അണ്വായുധ രാഷ്ട്രത്തോട് വെറുതെ കളിക്കരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്; അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ചു; റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്ന് റഷ്യ
മറുനാടൻ ഡെസ്ക്
തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ; ഒരു അണ്വായുധ രാഷ്ട്രത്തോട് വെറുതെ കളിക്കരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്; അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ചു; റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്ന് റഷ്യ
ലണ്ടൻ: മുൻ റഷ്യൻ ചാരൻ സ്ക്രിപാലിനും മകൾക്കും സാലിസ്ബറിയിലെ റസ്റ്റോറന്റിൽ വച്ച് വിഷബാധയുണ്ടായി അബോധാവസ്ഥയിൽ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നറിയിപ്പ് തള്ളി പുട്ടിൻ രംഗത്തെത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തെരേസ മെയ് ഈ വിഷയത്തിൽ അണ്വായുധ രാഷ്ട്രമായ തങ്ങളോട് വെറുതെ കളിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയും ജർമനിയും ഫ്രാൻസും ബ്രിട്ടന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
ഇതിനിടെ റഷ്യൻ ടിവിക്ക് ബ്രിട്ടനിൽ നിരോധനം ഉണ്ടാകുമെന്ന് സൂചന വന്നതോടെ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്നും റഷ്യ മുന്നറിയിപ്പേകുന്നു. സാലിസ്ബറിയിലെ സിസി റസ്റ്റോറന്റിൽ വച്ച് മാർച്ച് നാല് ഞായറാഴ്ച ഒരു മിലിട്ടറി-ഗ്രേഡ് നെർവ് ഏജന്റിനാലാണ് സ്ക്രിപാലിനും മകൾക്കും വിഷബാധയുണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെടുകയും അതിന്റെ തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു. വിഷബാധയേൽപ്പിച്ചതിന് പുറകിൽ റഷ്യയാണെന്നും അതിന് പുട്ടിൻ വിശദീകരണം നൽകണമെന്നും തെരേസ താക്കീത് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു പുട്ടിൻ.
ഈ വിഷയത്തിൽ ബ്രിട്ടൻ റഷ്യയ്ക്കെതിരെ പ്രകോപനപരമായ എന്തെങ്കിലും നീക്കങ്ങളോ നിലപാടുകളോ പുലർത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യൻ ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ മറുപടി പറയണമെന്ന യാതൊരു ബാധ്യതയും തങ്ങൾക്കില്ലെന്നും ഈ വിഷയത്തിൽ ജർമനി, ഫ്രാൻസ്, യുഎസ്എ്നീ രാജ്യങ്ങളുടെ പിന്തുണയോടെ ബ്രിട്ടൻ പുട്ടിന്റെ ഭരണകൂടത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്നും റഷ്യ കടുത്ത ഭാഷയിൽ ആരോപിക്കുന്നു.
ഈ പ്രശ്നത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണ ബ്രിട്ടൻ രേഖാമൂലം നേടി അധികം കഴിയുന്നതിന് മുമ്പാണ് റഷ്യ ബ്രിട്ടനെതിരെ കടുത്ത ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ അർധരാത്രിക്ക് മുമ്പ് മറുപടി പറയണമെന്ന തെരേസയുടെ ആവശ്യം പരിഗണിക്കുന്നതിന് മുമ്പ് സ്ക്രിപാലിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വിഷവസ്തുവിന്റെ സാമ്പിൾ തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ബ്രിട്ടന് അതിനോട് സഹകരിക്കുന്നില്ലെന്നുമാണ് ക്രെംലിൻ വക്താവ് മരിയ സഖറോവ പ്രതികരിച്ചിരിക്കുന്നത്.
മിലിട്ടറി - ഗ്രേഡ് നെർവ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്ക്രിപാനിലെയും മകൾ യുലിലയെയും വിഷബാധയേൽപ്പിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ഇതിന് പുറകിൽ രണ്ട് സാധ്യതകളാണുള്ളതെന്നാണ് തിങ്കളാഴ്ച തെരേസ വിശദീകരിച്ചത്. അതിലൊന്ന് റഷ്യയാണ് ഈ വധശ്രമത്തിന് പുറകിലെന്നതാണ് ഇതിൽ ഒന്നാമത്തെ സാധ്യത. സൈനിക പ്രാധാന്യമുള്ള ഇത്തരം വിഷവസ്തുക്കളുടെ നിയന്ത്രണം മോസ്കോയ്ക്ക് നഷ്ടപ്പെട്ടുവെന്നതാണ് രണ്ടാമത്തെ സാധ്യതയെന്നും തെരേസ എടുത്ത് കാട്ടിയിരുന്നു. ഇക്കാരണത്താൽ ഈ പ്രശ്നത്തിൽ റഷ്യ ബ്രിട്ടന് ഉത്തരമേകാൻ ബാധ്യസ്ഥരാണെന്നും അതുടൻ ലഭിക്കണമെന്നമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി മോസ്കോയോട് കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടിരുന്നത്.
റഷ്യൻ ടിവിയായ റഷ്യ ടുഡേ ബ്രിട്ടനെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ ഇനിയും കൊടുത്താൽ ബ്രിട്ടനിൽ സംപ്രേഷണം തുടരുന്നതിനുള്ള അതിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഓഫ്കോം മുന്നറിയിപ്പേകിയിട്ടുണ്ട്. എന്നാൽ അങ്ങനെ സംഭവിച്ചാൽ മുഴുവൻ ബ്രിട്ടീഷ് ജേർണലിസ്റ്റുകളെയും പുറത്താക്കുമെന്നാണ് റഷ്യ ടുഡേ തിരിച്ചടിച്ചിരിക്കുന്നത്. സ്ക്രിപാലിനെയും മകളെയും വിഷബാധയേൽപ്പിച്ചതിന് പുറകിൽ ക്രെംലിനാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ റഷ്യടുഡേയുടെ ബ്രിട്ടനിലെ ലൈസൻസിന്റെ കാര്യത്തിൽ പുനരവലോകനം ഉണ്ടാവുമെന്ന് റെഗുലേറ്ററായ ഓഫ് കോം ഇന്നലെ ഒരു കത്തിലൂടെ റഷ്യ ടുഡേയെ അറിയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമാണ് ബ്രിട്ടീഷ് ജേർണലിസ്റ്റുകൾക്കെതിരെ റഷ്യൻ ചാനൽ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ക്രിപാലിന് വിഷബാധയേറ്റത് കാറിന്റെ ഹാൻഡിലിന് മുകളിൽ നിന്നാണെന്ന് സൂചന; 38 പേർക്ക് വിഷബാധയേറ്റെന്ന് റിപ്പോർട്ട്
മുൻ റഷ്യൻ ചാരൻ സ്ക്രിപാലിനും മകൾക്കും നെർവ് ഏജന്റിനാൽ വിഷബാധയേറ്റത് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാറിന്റെ ഹാൻഡിലിന് മുകളിൽ നിന്നാണെന്ന സൂചന ശക്തമായി. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം അദ്ദേഹത്തിന്റെ കാറിനെ കേന്ദ്രീകരിച്ച് ശക്തിപ്പെട്ടിട്ടുണ്ട്. വിഷം കാറിന്റെ ഹാൻഡിലിന് മേൽ പൂശുകയായിരുന്നുവെന്നും തുടർന്ന് അത് കൈകളിൽ പുരണ്ട് ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയിരിക്കാമെന്നും അനുമാനിക്കപ്പെടുന്നുണ്ട്. സാലിസ്ബറിയിലെ സെയിൻസ്ബറി കാർ പാർക്കിൽ അവരുടെ കാർ ഉച്ചയ്ക്ക് 1.40ന് എത്തുന്നതിന് മുമ്പുള്ള 40 മിനുറ്റ് നേരം എന്താണ് സംഭവിച്ചതെന്ന കാര്യം അവ്യക്തമാണെന്നും ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ വെളിപ്പെടുത്തണമെന്നും കൗൺർ ടെററിസം പൊലീസ് ആവശ്യപ്പെട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍