സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ
മറുനാടൻ ഡെസ്ക്
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തെ തുടർന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയിൽ. നിരവധി കുടുംബങ്ങൾ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനം നടന്ന നെഗോംബോയിലെ അഭയാർ്ഥികളായ അഹമ്മദിയ മുസ്ലീങ്ങൾ പള്ളികളിലും പൊലീസ് സ്റ്റേഷനുകളിലും അഭയം തേടിയതായാണ് റിപ്പോർട്ടുകൾ. മുസ്ലിങ്ങൾക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇസ്ലാം മത വിശ്വാസികളുടെ പീഡനങ്ങളെ തുടർന്ന് നാടു വിട്ട് ശ്രീലങ്കയിൽ അഭയം തേടിയവരാണ് നെഗോംബോയിലെ അഹമ്മദിയ മുസ്ലീങ്ങൾ. ഇവിടെയെത്തി സ്വസ്ഥ ജീവിതം നയിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സ്ഫോടന പരമ്പര ഇസ്ലാമിക ഭീകരർ സൃഷ്ടിച്ചത്.
ശ്രീലങ്കയിലെ മുസ്ലിം സമൂഹത്തിന് നേരെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന വാർത്തയെ തുടർന്ന് രാജ്യത്തെ അഹമ്മദിയ മുസ്ലീങ്ങളും ഭീതിയിലാണ്. ഒരിക്കൽ അഭയാർത്ഥികളായി ഇവിടെയെത്തിയ അഹമ്മദിയ വിഭാഗം വീണ്ടും അഭയാർത്ഥികളായിരിക്കുകയാണെന്നാണ് ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞത്.
ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തെ ശ്രീലങ്കയിലെ മുസ്ലിം സമൂഹം അപലപിച്ചു. മുസ്ലിം സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം കൗൺസിൽ വൈസ് പ്രസിഡന്റ് ഹിൽമി അഹമ്മദ് പറഞ്ഞു. നാഷണൽ തൗഹീദ് ജമാഅത്ത് സംഘടന അപകടകരമാണെന്ന് നേരത്തെ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അവരുടെ നേതാവ് സഹ്റാൻ ഹാഷിം അറിയപ്പെടുന്ന തീവ്രവാദ ചിന്താഗതിക്കാരനാണെന്നും നേതാക്കൾ പറഞ്ഞു.
2.10 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. ഇതിൽ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ജനസംഖ്യയുടെ 10 ശതമാനമാണ് മുസ്ലിങ്ങൾ. ഹിന്ദു മതം കഴിഞ്ഞാൽ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്ലിങ്ങളാണ്. എൽടിടിഇയുമായുള്ള ആഭ്യന്തര യുദ്ധങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കെതിരെയുള്ള അക്രമം വർധിച്ചിരുന്നു. 2013, 2018 വർഷങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ തീവ്ര ബുദ്ധമത വിശ്വാസികൾ ചിലയിടങ്ങളിൽ കലാപം അഴിച്ചുവിടുകയും മുസ്ലിങ്ങളുടെ സ്ഥാപനങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. മുസ്ലിങ്ങൾ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ വന്ധ്യതക്ക് കാരണമാകുന്നുവെന്ന വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടിരുന്നു.
ആരാണീ അഹമ്മദിയ മുസ്ലിം
പ്രവാചക കാലഘട്ടത്തിന്റെ 13 തലമുറകൾക്ക് ശേഷം മിർസാ ഗുലാം മുർതദ എന്നൊരാളുടെ മകനായി മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നതോടുകൂടിയാണ് അഹമ്മദിയാ മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിശ്വാസങ്ങൾക്കും തുടക്കം. ഇതാണ് മഹദി ഇമാം എന്നാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വിശ്വാസം.എന്നാൽ മറ്റു മുസ്ലിം സംഘടനകളെ സംബന്ധിച്ച് മഹദി ഇമാം ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ എന്ന ഗ്രാമത്തിലാണ് മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നത്. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ ഹദീസുകളിലെല്ലാം ഖദാ എന്ന സ്ഥലത്ത് മഹദി ഇമാം വരും എന്നൊരു പ്രവചനവുമുണ്ട്. പഞ്ചാബിലെ ഈ ഖാദിയാൻ എന്ന സ്ഥലത്തിന് ഹദീസിൽ പറഞ്ഞത് ഖദാ എന്ന സ്ഥലത്തോടുള്ള സാമ്യതകളും മിർസാ ഗുലാം അഹമ്മദിനെ മഹദി ഇമാമായി വിശ്വസിക്കാൻ അഹമ്മദിയാക്കളെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. അതിനപ്പുറം അദ്ദേഹത്തിന്റെ ചരിത്രങ്ങളിൽ പറയുന്നുണ്ട്.
ജനിച്ചതുമുതൽ സദാസമയവും പള്ളിയും പ്രാർത്ഥനകളും മാത്രമായി ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ഇസ്ലാമിന് വേണ്ടി നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ഇബ്രാഹിമെ അഹമ്മദിയ എന്ന ഗ്രന്ഥം. പ്രവാചക കാലഘട്ടത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും ഇസ്ലാമിന് വേണ്ടി പേനകൊണ്ട് പോരാടുന്ന ആളെന്ന് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതിന് ശേഷം ദൈവം നേരിട്ട് അദ്ദേഹത്തെ ഈ കാലഘട്ടത്തിൽ അവതരിക്കുന്ന മഹദി ഇമാം താങ്കളാണെന്ന് അറിയിക്കുകയും അത് മിർസാ ഗുലാം അഹമ്മദ് ജനങ്ങളോട് പറയുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെ അഹമ്മദിയാക്കൾ അദ്ദേഹത്തെ മഹദി ഇമാം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണമായ ആളെ ആത്മീയ നേതൃത്വമായി അംഗീകരിച്ചുകൊണ്ട് 1889 മുതൽ അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് ലോകത്തുണ്ട്.
അഹമ്മദിയാ മുസ്ലിം ജമാഅത്ത് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ
പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിൽ അഹമ്മദിയാക്കളെ ശാരീരികമായി നേരിടുന്നുണ്ട്. മറ്റേതൊരു ഇസ്ലാമിക വിഭാഗത്തെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ കൃത്യതയോടെ ഖുർആനിലെ കൽപനകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തന്നെയാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും. അതുകൊണ്ടു തന്നെ അഹമ്മദിയാ മുസ്ലിം ജമാഅത്ത് മറ്റൊരു മതമല്ല. മറിച്ച് ഇസ്ലാം തന്നെയാണ്. അഹമ്മദിയാക്കൾ അന്ത്യപ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കുന്നു.
അഹമ്മദിയാ മുസ്ലിം ജമാഅത്തിലെ അഹമ്മദ് എന്ന പദം മിർസാ ഗുലാം അഹമ്മദിന്റെ അഹമ്മദല്ല. മറിച്ച് പ്രവാചകൻ മുഹമ്മദിന്റെ തന്നെ അനവധി പേരുകളിലൊന്നായ അഹമ്മദാണ്. എല്ലാ മുസ്ലിംകളും ഉച്ചരിക്കുന്ന കലമത്തു തൗഹീദായ ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ള (അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ) എന്നത് തന്നെയാണ് അഹമ്മദിയാക്കളും ഉച്ചരിക്കുന്നത്. വാക്കുകളിൽ പോലും വ്യത്യാസമില്ലാതെ ഈ വാചകം അഹമ്മദിയാക്കളുടെ എല്ലാ പള്ളികളിലും എഴുതിച്ചേർത്തിട്ടുണ്ട്. അഹമ്മദിയാക്കൾ ഹജ്ജിന് പോകുന്നതും എല്ലാവരും പോകുന്ന മക്കയിലേക്കും മദീനയിലേക്കും തന്നെയാണ്.
പാക്കിസ്ഥാനിൽ ഒരു ഇസ്ലാമി സംഘടനക്കും അതിന്റെ പ്രവർത്തകർക്കും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപിത മതമായ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യത്ത് നിന്നും അവിടുത്തെ ഗവൺമെന്റിൽ നിന്നും അഹമ്മദിയാക്കൾ നേരിടുന്നത് നിയമപരമായ വിലക്കുകളാണ്. പാക്കിസ്ഥാനിൽ 1974ൽ സുൽഫിക്കറലി ഭൂട്ടോയുടെ കാലത്ത് എല്ലാതരം ഇസ്ലാമിക വിധിവിലക്കുകളും നിയമങ്ങളും അനുവർത്തിച്ച് പോരുന്നവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ടാണ് നേരിട്ടത്.
പാക്കിസ്ഥാൻ പാർലമെന്റിൽ ഈ നിയമം പാസാക്കുമ്പോൾ അതിനകത്തുണ്ടായിരുന്ന അതേ ഖുർആനിലെ കൽപനകൾ തന്നെയാണ് അഹമ്മദിയാക്കളും അനുസരിച്ച് പോന്നിരുന്നത്. അതിനപ്പുറം അഹമ്മദിയാക്കൾക്ക് നിസ്കരിക്കാൻ പള്ളികൾ ഉപയോഗിക്കരുതെന്നും പാക്കിസ്ഥാൻ പാർലമെന്റ് നിയമം പാസാക്കി. അവർ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് മസ്ജീദ് എന്ന് പറയാനോ, ഖുർആൻ പാരായണം നടത്താനോ, പരസ്പരം സലാം പറയാനോ പാടില്ലെന്നും സർക്കാർ വിലക്കി.
ഏതെങ്കിലുമൊരു അഹമ്മദിയ മുസ്ലിം ജമാഅത്തുകാരൻ അല്ലാഹുവിനെ ആരാധിച്ചാൽ അവൻ ശിക്ഷിക്കപ്പെടാൻ അർഹനാണെന്ന് കൂടി പാക്കിസ്ഥാൻ അവരുടെ നിയമസംഹിതയിൽ എഴുതിച്ചേർത്തു. പിന്നീട് 1984ൽ സിയാഉൽ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിന് കീഴിൽ ഈ നിയമങ്ങളെല്ലാം കർശനമായി നടപ്പാക്കി അഹമ്മദികളെ ശിക്ഷിക്കാൻ തുടങ്ങി. തെരുവുകളിൽ സർക്കാറിന്റെ ഒത്താശയോടെ തീവ്രവാദികൾ അഹമ്മദികൾ വധിക്കപ്പെടേണ്ടവരാണെന്ന് ബാനറുകളുമേന്തി പ്രചരണം നടത്തി.
2010ൽ ഒറ്റദിവസം അഹമ്മദിയാക്കളുടെ രണ്ട് പള്ളികൾ സർക്കാർ ഒത്താശയോടുകൂടി തകർത്ത് നൂറിലധികം ആളുകളെ തീവ്രവാദികൾ കൊന്നൊടുക്കി. ഏറ്റവുമൊടുവിൽ ഇമ്രാൻഖാൻ അധികാരത്തിലെത്തിയപ്പോഴും ഇതൊക്കെ തന്നെയാണ് പാക്കിസ്ഥാനിലെ അഹമ്മദികളുടെ അവസ്ഥ. ഇമ്രാൻഖാന്റെ സാമ്ബത്തിക ഉപദേഷ്ടാവായി അഹമ്മദിയാ വിഭാഗത്തിൽ പെട്ട ഒരാളെ നിയമിച്ചതിന്റെ പേരിൽ നിരവധി ലഹളകളാണ് അവിടെ നടന്നത്. അവസാനം അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയാണുണ്ടായത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിലും അഹമ്മദിയാക്കളുടെ സ്ഥിതി വ്യത്യസ്തമല്ല. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അഹമ്മദിയാക്കളും മറ്റ് ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നും വലിയ ഭീഷണിയാണ് നേരിടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്